പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം ! കാശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവെച്ചു കൊന്നു…

ജമ്മു കശ്മീരിലെ വീണ്ടും ഭീകരാക്രമണം. ഭീകരര്‍ കശ്മീരി പണ്ഡിറ്റിനെ വെടിവെച്ച് കൊന്നു. പുല്‍വാമ ജില്ലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. അചാന്‍ സ്വദേശിയായ സഞ്ജയ് ശര്‍മ എന്നയാളാണ് കൊല്ലപ്പെട്ടത്. രാവിലെ പ്രദേശത്തെ ചന്തയിലേക്ക് പോകുന്നതിനിടയിലാണ് സഞ്ജയ് ശര്‍മയ്ക്ക് ഭീകരരുടെ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയിരുന്നു സഞ്ജയ് ശര്‍മ. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും പ്രദേശത്ത് സുരക്ഷയ്ക്കായി സായുധ സേനയെ വിന്യസിച്ചതായും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള അനുശോചിച്ചു.

Read More

മറ്റുള്ളവരുടെ മുമ്പില്‍ ടെക്‌സ്റ്റൈല്‍ കമ്പനിയിലെ ജോലിക്കാരന്‍ ! പ്രധാനജോലി തീവ്രവാദ സംഘടനകള്‍ക്ക് വിവരങ്ങള്‍ നല്‍കല്‍; 24കാരന്‍ പിടിയില്‍…

തീവ്രവാദികള്‍ക്ക് വിവരങ്ങള്‍ ശേഖരിച്ചു നല്‍കിയിരുന്ന യുവാവ് സേലത്ത്‌ അറസ്റ്റില്‍. ഇരുപത്തിനാലുകാരനായ ആസിക്ക് ആണ് അറസ്റ്റിലായത്. തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അക്തര്‍ ഹുസൈന്‍ എന്നയാളെ ജൂലായില്‍ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കര്‍ണാടക പോലീസ് നടത്തിയ അന്വേഷണത്തില്‍ അക്തര്‍ ഹുസൈന് സേലത്തുള്ള രണ്ട് പേരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇയാള്‍ക്ക് ബന്ധമുള്ള അലിമുല്ലാ എന്ന യുവാവിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇരുപതുകാരനായ അലിമുല്ലായെ ചോദ്യം ചെയ്തതോടെയാണ് ആസിക്കിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഒരു ടെക്‌സ്‌റ്റൈല്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ആസിക്ക്. ഇയാള്‍ക്കും അലിമുല്ലായ്ക്കും വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്നതിന് പ്രതിമാസം മുപ്പതിനായിരം രൂപയാണ് തീവ്രവാദ സംഘടനകള്‍ പ്രതിഫലമായി നല്‍കിയിരുന്നത്.

Read More

അല്‍സലം തീവ്രവാദികള്‍ കേരളത്തില്‍ ! നേതൃത്വം നല്‍കുന്നത് 21കാരന്‍; ലക്ഷ്യം പലത്…

തീവ്രവാദ സംഘടന അല്‍ സലമിന്റെ സ്ഥാപക നേതാവിന്റെ സഹോദരപുത്രനായ 21 വയസുകാരനും കൂട്ടരും കേരളത്തിലേക്കു പുറപ്പെട്ടെന്ന് വിവരം. ആറു പേര്‍ തമിഴ്‌നാട്ടില്‍ നിന്നു പുറപ്പെട്ടെന്ന് വിവരം ലഭിച്ചതോടെ അതീവ ജാഗ്രതയിലാണ് പോലീസ്.ഇവര്‍ക്കായി ഇന്റലിജന്‍സ് ഏജന്‍സികളും വലവിരിച്ചു. അല്‍ സലമിന്റെ സ്ഥാപക നേതാവിന്റെ സഹോദരപുത്രനായ 21 വയസുകാരനും കൂട്ടരും കേരളത്തിലേക്കു പുറപ്പെട്ടെന്നു മധുര ജയിലിലുള്ള രണ്ട് അല്‍ സലം നേതാക്കളില്‍നിന്നാണ് പോലീസിനു വിവരം ലഭിച്ചത്. 21 വയസുകാരന്റെ ഒപ്പമുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ കേരളത്തിലെത്തിയോ എന്നും വ്യക്തമല്ല. എന്നാല്‍, മധുരയില്‍നിന്നു കേരളത്തിലെത്താന്‍ 24 മണിക്കൂര്‍ പോലും വേണ്ടെന്നിരിക്കെ, എത്തിക്കാണുമെന്നുതന്നെയാണ് ഇന്റലിജന്‍സ് കരുതുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവരാണ് ഇവര്‍. ഇവിടെ ഇവരുടെ ദൗത്യം എന്താണെന്നു വ്യക്തമായിട്ടില്ല. സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാകാം ലക്ഷ്യമെന്നു പോലീസ് കരുതുന്നു. കോയമ്പത്തൂരിലും മധുരയിലും അല്‍ സലമിന്റെ പ്രവര്‍ത്തനം അത്തരത്തിലായിരുന്നുവെന്നു തമിഴ്‌നാട് പോലീസ് അറിയിച്ചിട്ടുണ്ട്.

Read More

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പദ്ധതിയിടുന്നു ! സംഘത്തിലുള്ളത് 25 പേര്‍; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്…

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പദ്ധതിയിടുന്നതായി മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. 25 ഭീകരരുടെ സംഘമാണ് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതെന്നാണ് കേന്ദ്രം പറയുന്നത്. അതിനാല്‍ തന്നെ രാജ്യത്ത് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. ഈ അടുത്താണ് ഐ.എസ് തീവ്രവാദികള്‍ മോചിതരായത്. ഇതില്‍ കാസര്‍ഗോഡ് സ്വദേശിയായ മലയാളിയുള്‍പ്പെടുന്നുണ്ട്. താലിബാന്‍ ഇവരെ മോചിപ്പിച്ചുവെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണമെന്നും ഒപ്പം രാജ്യത്ത് ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരണം എന്നീ നിര്‍ദേശങ്ങള്‍ ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ താലിബാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സിഖ് വംശജര്‍ക്ക് ഇന്ത്യയില്‍ തീര്‍ത്ഥാടനത്തിന് എത്താനുള്ള അനുമതി നല്‍കണമെന്നും താലിബാന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

Read More

കേരളത്തിലും കര്‍ണാടകത്തിലും ഐഎസ് ഭീകരരുടെ എണ്ണം പെരുകുന്നുവെന്ന് ഐക്യരാഷ്ട്രസഭ ! മുന്‍ നേതാവിന്റെ മരണത്തിന് കണക്കു ചോദിക്കാന്‍ ഭീകരര്‍ ഒരുങ്ങുന്നതായി മുന്നറിയിപ്പ്…

കേരളത്തിലും കര്‍ണാടകത്തിലും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ എണ്ണം ഗണ്യമായ തോതില്‍ വര്‍ധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ(എക്യുഐഎസ്) എന്ന ഭീകരവാദ സംഘടന ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ മേഖലയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെല്‍മണ്ട്, കാണ്ഡഹാര്‍ പ്രവിശ്യകളില്‍ നിന്ന് താലിബാന്റെ കുടക്കീഴിലാണ് പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.”സംഘത്തില്‍ ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്‍മര്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി 150 മുതല്‍ 200 വരെ അംഗങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്തരിച്ച അസിം ഉമറിന്റെ പിന്‍ഗാമിയായ ഒസാമ മഹമൂദാണ് എക്യുഐഎസിന്റെ ഇപ്പോഴത്തെ നേതാവ്. മുന്‍ നേതാവിന്റെ മരണത്തിന് കണക്കു ചോദിക്കുന്നതിനായി എക്യുഐഎസ് ഈ പ്രദേശത്ത് പ്രതികാര നടപടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും,” റിപ്പോര്‍ട്ടില്‍ പറയുന്നു.” റിപ്പോര്‍ട്ട് അനുസരിച്ച്, 2019 മെയ് 10 ന് പ്രഖ്യാപിച്ച ഐ.എസ് ഇന്ത്യന്‍ അഫിലിയേറ്റില്‍ (ഹിന്ദ്- വിലയ)…

Read More

കൈകള്‍ വൃത്തിയായി കഴുകുക; രോഗബാധിതമായ പ്രദേശങ്ങളില്‍ യാത്ര ഒഴിവാക്കുക; തീവ്രവാദികള്‍ക്ക് മുന്നറിയിപ്പുമായി ഐഎസ്; കുറിപ്പില്‍ പറയുന്നത് ദൈവത്തിന്റെ നിര്‍ദ്ദേശ പ്രകാരമെന്ന്…

കോവിഡ്19 ലോകം കീഴടക്കുമ്പോള്‍ ലോകരാജ്യങ്ങളെല്ലാം ജനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഈ അവസരത്തില്‍ സ്വന്തം സംഘടനയിലെ അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റും രംഗത്തെത്തിയിരിക്കുകയാണ്. മതപരമായ ഉപദേശം എന്ന പേരിലാണ് കൊറോണയെ ചെറുക്കാന്‍ എന്തൊക്കെ ചെയ്യണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ തീവ്രവാദികള്‍ക്കിടയില്‍ നല്‍കുന്നത്. ഇത് അടുത്തിടെ ഐഎസിന്റെ ഔദ്യോഗിക പത്രമായ അല്‍നാബയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നുവെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗബാധിതരില്‍ നിന്ന് അകലം പാലിക്കുക, കൈകള്‍ വൃത്തിയായി കഴുകുക, രോഗബാധിതമായ പ്രദേശങ്ങളില്‍ യാത്ര ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മതപരമായ ഉപദേശം എന്ന പേരിലാണ് ഐഎസ് തങ്ങളുടെ തീവ്രവാദികളോട് പറയുന്നത്. നിര്‍ദേശങ്ങളുടെ അവസാനം ദൈവത്തില്‍ വിശ്വസിക്കണമെന്നും അദ്ദേഹത്തിന്റെ കരുണയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഐഎസ് പറയുന്നു. ഒരിക്കലും രോഗങ്ങള്‍ നമ്മളെ നേരിട്ട് ആക്രമിക്കില്ല, അത് ദൈവത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കുമെന്നും കുറിപ്പില്‍ പറയുന്നു. ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങളിലാണ് നോട്ടീസ് വിതരണം നടന്നിരിക്കുന്നത്.ഐഎസിന്റെ ശക്തികേന്ദ്രമായ…

Read More

ലിസ വെയ്‌സ് തീവ്രവാദഗ്രൂപ്പിലെ അംഗമോ ? കാണാതായ ജര്‍മന്‍ വനിതയ്ക്ക് ഈജിപ്തിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ഇന്റര്‍പോള്‍; പുതിയ വിവരങ്ങള്‍ അതീവ ഗുരുതരം…

കേരളത്തില്‍ നിന്നു കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്‌സിന് ഈജിപ്തിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഇന്റര്‍പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചുവെന്നും ഇവര്‍ക്കായി കേരളാ പൊലീസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലിസയുടെ ചിത്രവും ലഭ്യമായ വിവരങ്ങളും ഇന്റര്‍പോള്‍ മുഖേന വിവിധ രാജ്യങ്ങള്‍ക്കു കൈമാറി. ജര്‍മനി, സ്വീഡന്‍, അമേരിക്ക എന്നിവിടങ്ങളിലെ അന്വേഷണ ഏജന്‍സികളും അന്വേഷണത്തില്‍ സഹായിക്കുന്നു. യുവതിക്ക് മേല്‍ തീവ്രവാദ സംശയം കൂടി ഉയര്‍ന്നതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇക്കഴിഞ്ഞ കഴിഞ്ഞ മാര്‍ച്ച് അഞ്ചിനു ജര്‍മനിയില്‍നിന്നു പുറപ്പെട്ട ലിസ ഏഴിനാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. ദുബായില്‍നിന്നുള്ള 6ഇ-038 വിമാനത്തില്‍ ബ്രിട്ടീഷ് പൗരനായ സുഹൃത്ത് മുഹമ്മദ് അലി(29) ഒപ്പമുണ്ടായിരുന്നു. യാത്രാരേഖകളില്‍ കൊല്ലം അമൃതപുരി ആശ്രമം എന്ന വിലാസമാണ് ഉണ്ടായിരുന്നത്. ജര്‍മനിയില്‍നിന്നു പുറപ്പെടുന്നതിനു മുമ്പ് തന്നോടും സഹോദരിയോടും ഫോണില്‍ സംസാരിച്ചിരുന്നെന്ന് മകളെ…

Read More

വാഗാ അതിര്‍ത്തി പിടിച്ചടക്കി ഇന്ത്യക്കാരെ അടിമകളാക്കും ! കൊടുംഭീകരന്‍ ഹാഫിസ് സെയ്ദിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഞെട്ടിപ്പിക്കുന്നത്;പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെങ്ങും നിറയുന്നത് കടുത്ത ഇന്ത്യാ വിരുദ്ധത

കറാച്ചി: ഓരോ പാകിസ്ഥാന്‍ തെരഞ്ഞെടുപ്പും ഇന്ത്യ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. വീണ്ടുമൊരു തെരഞ്ഞെടുപ്പിനു കൂടി പാകിസ്ഥാനില്‍ കളമൊരുങ്ങുമ്പോള്‍ എങ്ങും നിറയുന്നത് ഇന്ത്യാ വിരുദ്ധത. മികച്ച രാജ്യമാക്കി പാകിസ്താനെ മാറ്റുമെന്നും ഇന്ത്യാക്കാരെ വാഗാ അതിര്‍ത്തിയില്‍ അടിമകളാക്കി മാറ്റുമെന്ന് വരെ പ്രചരണത്തില്‍ സ്ഥാനാര്‍ത്ഥികള്‍ തട്ടിവിടുന്നു. ഇന്ത്യയ്ക്ക് ഏറ്റവും തലവേദയായ മുംബൈ ഭീകരാക്രമണത്തിന്റെ തലച്ചോറ് എന്ന് ഇന്ത്യ വിശ്വസിക്കുന്ന ഹാഫീസ് സയീദ് തന്റെ മില്ലി മുസഌം ലീഗ് പാര്‍ട്ടിയുടെ 265 സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ അനേകം രാജ്യങ്ങള്‍ ആവശ്യപ്പെടുന്നതും അമേരിക്ക 10 ദശലക്ഷത്തിന് തലയ്ക്ക് വിലയിട്ടിരിക്കുന്നതുമായ ഹാഫീസ് സയീദും മകനും മത്സരിക്കുന്നുണ്ട്. സുരക്ഷാ ക്ലിയറന്‍സ് കിട്ടാതിരുന്നതിനാല്‍ തുടക്കത്തില്‍ പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എംഎംഎല്‍നെ രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ മടിച്ചെങ്കിലും അള്ളാ ഒ അക്ബര്‍ തെഹ്‌രീക്ക് എന്ന എഎടി യുടെ തണലിലാണ് തീവ്രവാദി നേതാവും അനുചരന്മാരും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഹഫീസ് സയീദും…

Read More

എന്റെ മകന്‍ രാജ്യദ്രോഹിയെങ്കില്‍ അവനെ വെടിവച്ചു കൊല്ലുക; ഹിസ്ബുളില്‍ ചേര്‍ന്ന അസമീസ് യുവാവിന്റെ അമ്മയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു…

ദിസ്പുർ: ജമ്മു കാഷ്മീർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിഘടനവാദികളുടെ സംഘടനയായ ഹിസ്ബുൾ മുജാഹുദീനിൽ ചേർന്ന അസമീസ് യുവാവിനു വേണ്ടി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.’’ഡോ. ഹുരൈര’’ എന്ന വിളിപ്പേരു സ്വീകരിച്ച് ഭീകരസംഘാംഗമായ കമർ ഉസ് സമാനെയാണു പോലീസ് അന്വേഷിക്കുന്നത്. അതിനിടെ, കമറിന്‍റെ കുടുംബം അയാളെ രാജ്യദ്രോഹിയെന്നു വിളിച്ച് തള്ളിപ്പറഞ്ഞു. സമാനെ സർക്കാർ വധിച്ചാലും വിഷമമില്ലെന്ന് അവർ വ്യക്തമാക്കി. ’’എന്‍റെ മകൻ ഭീകരസംഘടനയിൽ ചേർന്നെന്നു കേൾക്കുന്നതു ശരിയാണെങ്കിൽ അവൻ രാജ്യദ്രോഹിയായി മാറിക്കഴിഞ്ഞു. അത്തരമൊരു സംഘടനയിൽ ചേർന്നെങ്കിൽ അവനെ വെടിവച്ചുകൊല്ലണം. അങ്ങനെയൊരു മകൻ എനിക്കു വേണ്ട, അവന്‍റെ മൃതദേഹം പോലും സ്വീകരിക്കില്ല. ഞങ്ങൾ രാജ്യത്തിനൊപ്പമാണ്’’ കമറിന്‍റെ അമ്മ ഷാഹിറ ഖാതൂൻ പറഞ്ഞു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദധാരിയാണു കമർ. ഇയാൾ എ.കെ47 തോക്കുമായി നിൽക്കുന്ന ചിത്രങ്ങളാണു പോലീസ് പുറത്തുവിട്ടത്. അന്വേഷണം കാഷ്മീരിൽ ഒതുക്കില്ലെന്നും പാക് ഭീകരസംഘടനകൾ പരിശീലനം നൽകിയതിനു ശേഷം സ്വദേശത്തു ഭീകരവാദം…

Read More

കാഷ്മീരില്‍ വീണ്ടും കല്ലേറു തുടങ്ങി;തീവ്രവാദികളെ തുരത്തുന്നതിനിടെ സൈന്യത്തിനെതിരെ കല്ലേറ് ; മൂന്നു പ്രതിഷേധക്കാരും ഒരു ഭീകരനും കൊല്ലപ്പെട്ടു

ശ്രീനഗര്‍: നോട്ടു നിരോധനത്തെത്തുടര്‍ന്ന് നിര്‍വീര്യമായിരുന്ന ജമ്മു കാഷ്മീരിലെ കല്ലേറ് വീണ്ടും പുനരാരംഭിച്ചു.തീവ്രവാദികളെ തുരത്തുന്നതിനിടെ സൈന്യത്തിനെതിരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. തുടര്‍ന്് ഇവര്‍ക്കെതിരേ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെടുകയും ചെയ്തു. ഒരു ഭീകരനെയും സൈന്യം വധിച്ചു.സൈന്യത്തിനെതിരെ കല്ലെറിഞ്ഞ പ്രദേശവാസികളായ സഹീദ് ധാര്‍, സാക്വിബ് അഹമ്മദ്, ഇഷ്ഫാഖ് അഹമ്മദ് വാനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു സൈനികനും പരുക്കേറ്റു. ഛദൂരയിലെ ദര്‍ബുഗ് ഗ്രാമത്തിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സൈന്യം ഇവിടെയെത്തുന്നത്. ഇതേത്തുടര്‍ന്ന് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചു വെടിവച്ചപ്പോഴാണ് പ്രതിഷേധക്കാര്‍ സര്‍ക്കാരിനെതിരേ കല്ലെറിഞ്ഞത്. ഇതോടെ പ്രതിഷേധര്‍ക്കാര്‍ക്കെതിരെയും പ്രത്യാക്രമണം നടത്താന്‍ സൈന്യം നിര്‍ബന്ധിതമാവുകയായിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരായ സൈനിക നടപടിയില്‍ 19 പേര്‍ക്ക് പരുക്കേറ്റു.അതിനിടെ പുല്‍വാമയിലെ ദ്രാബ്ഗാമില്‍ സമീര്‍ ടൈഗര്‍ എന്ന ഭീകരന്റെ വീട്ടില്‍ നിന്നും ഗ്രനേഡ് കണ്ടെത്തി. സുരക്ഷ സംഘം എത്തുന്നതിന് മുമ്പ് രക്ഷപെട്ടതിനാല്‍ ഇയാളെ പിടികൂടാനായില്ല. പിടിച്ചെടുത്ത…

Read More