ഡല്‍ഹിയില്‍ നാലു വയസുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കിയെന്ന് സംശയിക്കുന്ന തൊഴിലാളിയെ ഡല്‍ഹിയില്‍ നാട്ടുകാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തു. ഡല്‍ഹിയിലെ ബപ നഗര്‍ മേഖലയിലാണ് സംഭവം. പോലീസ് എത്തിയാണ് യുവാവിനെ രക്ഷിച്ചത്. 25കാരനായ ഫാക്ടറി തൊഴിലാളിക്കാണ് മര്‍ദ്ദനമേറ്റത്. ബലാത്സംഗകുറ്റം ചുമത്തി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പോക്സോ കുറ്റവും ചുമത്തിയതായി പോലീസ് അറിയിച്ചു. പ്രദേശത്തെ ഒരു ജീന്‍സ് നിര്‍മ്മാണ ഫാക്ടറിയില്‍ തൊഴിലാളിയാണ് ഈ 25കാരന്. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ മധുരപലഹാരം നല്കി കൂട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് ഇയാള്‍ക്കെതിരേയുള്ള ആരോപണം. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ വിവരം പോലീസിനെ അറിയിച്ചു. എന്നാല്‍ പോലീസ് എത്തും മുന്‍പ് പെണ്‍കുട്ടിയുടെ വീട്ടുകാരും ഏതാനും പ്രദേശവാസികളും ഫാക്ടറിയില്‍ എത്തി യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു.
Read MoreCategory: Top News
കേരളത്തില്‍ താലിബാന് പിന്തുണ കൂടുന്നു ! വെള്ളപൂശലും അനുകൂല പ്രസ്താവനകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകം; താലിബാനെതിരേ പറയുന്നവര്‍ക്കെതിരേ കൂട്ടായ ആക്രമണം…
കേരളത്തില്‍ താലിബാനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി താലിബാന് അനുകൂല പ്രചരണം നടക്കുന്നതിനെക്കുറിച്ച് സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാട്സ് ആപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം ഗ്രൂപ്പുകളിലൂടെയാണ് താലിബാനെ വെള്ളപൂശിക്കൊണ്ടുള്ള പ്രചാരണങ്ങള്‍ കൊഴുക്കുന്നത്. ചിലര്‍ വ്യാജ ഐഡികളിലാണെങ്കില്‍ ചിലര്‍ സ്വന്തം ഐഡികളില്‍ വന്നാണ് താലിബാനെ സ്വാതന്ത്ര്യപോരാളികളായി വിശേഷിപ്പിക്കുന്നത്. തീവ്രവാദ ബന്ധമാരോപിക്കപ്പെട്ടിട്ടുള്ള ചില സംഘടനകളുടെ ഗ്രൂപ്പുകള്‍ വഴി താലിബാനെ വെളിപ്പിക്കുന്ന പരിപാടി ശക്തമായി മുമ്പോട്ടു പോകുകയാണ്. മുമ്പ് കാഷ്മീരിലെ തീവ്രവാദികളെ സ്വാതന്ത്ര്യവാദികളെന്നു വിശേഷിപ്പിച്ച സംഘടന തന്നെയാണ് താലിബാനെ പുകഴ്ത്തുന്നതിലും മുന്‍നിരയിലുള്ളത്. ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ലോകത്തിന്റെ വിമോചന പോരാളികളായാണ് വിശേഷിപ്പിക്കുന്നത്. മാത്രമല്ല താലിബാനെതിരേ പറയുന്നവര്‍ക്കെതിരേ സംഘടിത സൈബര്‍ ആക്രമണം അഴിച്ചു വിടുന്നതും ഇത്തരം തീവ്രഗ്രൂപ്പുകളുടെ നിലപാടാണ്. പാരമ്പര്യവാദികളായ വിശ്വാസികളെ കൂടുതല്‍ തീവ്ര നിലപാടുകാരാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നു കരുതപ്പെടുന്നു. ഐഎസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍…
Read Moreജോബിന് മദ്യപിക്കില്ലെന്നു ബന്ധുക്കൾ; പുറത്തറിയിച്ചതു വൈകി; യുവാവ് നാലാം നിലയിൽനിന്നു വീണു മരിച്ചതിൽ ദുരൂഹത; ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ…
കട്ടപ്പന: കട്ടപ്പന നഗരത്തിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു യുവാവ് മരിച്ചതിൽ ദുരൂഹത തുടരുന്നു. ലബ്ബക്കട പുളിക്കൽ ജോസിന്റെ മകൻ ജോബിൻ (21) ആണ് മരിച്ചത്. സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനായിട്ടാണ് ഇവിടെ എത്തിയതെന്നാണ് ഒപ്പമുണ്ടായിരുന്നവർ പോലീസിനു നൽകിയ മൊഴി. കെട്ടിടത്തിനു മുകളിൽനിന്നു ജോബിൻ കാൽവഴുതി താഴേക്കു വീഴുകയായിരുന്നെന്നും മൊഴിയിലുണ്ട്. അപകടം നടന്ന സ്ഥലത്തുനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി. നാലു പേർ കസ്റ്റഡിയിൽ എന്നാൽ, ജോബിൻ മദ്യപിക്കില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ഇതിനെത്തുടർന്നു ഒപ്പമുമുണ്ടായിരുന്ന സംഘത്തിലെ നാലു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണ്. അപകടം നടന്നതാണെങ്കിൽ വിവരം ഉടനെ മറ്റുള്ളവരെ അറിയിക്കാത്തതിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പുറത്തറിയിച്ചതു വൈകി സംഭവം നടന്നതു തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണെങ്കിലും രാത്രി വളരെ വൈകിയാണ് വിവരം പുറത്തറിഞ്ഞത്. കട്ടപ്പന ടൗണിൽ പുളിയൻമല റൂട്ടിൽ നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ…
Read Moreവിശന്നപ്പോൾ ആർത്തിയോടെ പറിച്ചുതിന്നു; പോളണ്ടിലേക്ക് പലായനം ചെയ്ത മൂന്ന് അഫ്ഗാൻ കുട്ടികൾ വിഷക്കൂണ് കഴിച്ച് ഗുരുതരാവസ്ഥയിൽ
വാഴ്സ: താലിബാൻ അധികാരം പിടിച്ചതോടെ പോളണ്ടിലേക്കു പലായനം ചെയ്ത അഫ്ഗാൻ കുടുംബത്തിലെ മൂന്ന് കുട്ടികൾ വിഷക്കൂണ് കഴിച്ച് ഗുരുതരാവസ്ഥയിൽ. അഞ്ചും ആറും വയസുള്ള സഹോദരന്മാരിൽ ഇളയ കുട്ടി അബോധാവസ്ഥയിലാണ്. മൂത്ത കുട്ടിയുടെ കരൾ അടിയന്തരമായി മാറ്റിവയ്ക്കേണ്ടിവരും. ഇവരുടെ മൂത്തസഹോദരിയും (17) ചികിത്സയിലാണ്. ബ്രിട്ടിഷ് കന്പനിക്കുവേണ്ടി ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരന്റെ കുടുംബത്തെ ബ്രിട്ടന്റെ നിർദേശപ്രകാരമാണു പോളണ്ട് ഒഴിപ്പിച്ചത്. വാഴ്സയ്ക്കു സമീപം വനമേഖലയോടു ചേർന്ന അഭയാർഥി കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ഇവർ കാട്ടിൽനിന്നു കൂണ് പറിച്ചുതിന്നുകയായിരുന്നു.
Read Moreതൊടുപുഴ ഹണിട്രാപ്പിലെ യുവതിയെ പോലീസ്കുടുക്കി; ട്രാപ്പിന് തന്ത്രം മെനഞ്ഞത് ഭർത്താവും ചേർന്ന്; യുവാവിനെ ഊരാക്കുടുക്കിലാക്കിയതിന്റെ പിന്നലെ രഹസ്യം ഞെട്ടിക്കുന്നത്…
തൊടുപുഴ: തൊടുപുഴയിൽ നടന്ന ഹണിട്രാപ്പിനു പിന്നിലെ സംഘത്തിനു പോലീസിനെപ്പോലും ഞെട്ടിച്ച ലക്ഷ്യങ്ങൾ. യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി പണവും സ്കൂട്ടറും മൊബൈൽ ഫോണും കവർന്ന കേസിൽ യുവതിയെക്കൂടി അറസ്റ്റ് ചെയ്തതോടെയാണ് മറ്റു ചില ആസൂത്രണത്തിന്റെ കഥകൾകൂടി പുറത്തേക്കു വന്നത്. നേരത്തെ കട്ടപ്പനയിൽ അറസ്റ്റിലായ തോപ്രാംകുടി വാണിയപ്പള്ളിൽ ടിൻസൺ ഏബ്രഹാമി(31)ന്റെ ഭാര്യ മായാമോൾ(30) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു ചതികൂടി ലക്ഷ്യമിട്ട കഥ വെളിപ്പെട്ടത്. ടിൻസൻ അറസ്റ്റിലായതിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ തൊടുപുഴ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് മായാമോൾ അറസ്റ്റിലായത്. ചീറ്റിംഗ് ചാറ്റിംഗ് ഇവരുടെ ഫോൺ ഉപയോഗിച്ചാണ് ശാന്തൻപാറ സ്വദേശിയെ ഹണിട്രാപ്പിൽ കുരുക്കിയത്. ഇപ്പോൾ അറസ്റ്റിലായ മായാമോളാണ് ഭർത്താവിന്റെ അറിവോടെ ഇയാളുമായി ചാറ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു യുവതിയുടെ നഗ്നചിത്രങ്ങളും ഇയാൾക്കു തന്റേതാണെന്നു പറഞ്ഞ് ഇവർ അയച്ചുനൽകി. അതേസമയം, ചാറ്റിംഗിനിടെ ശാന്തൻപാറ സ്വദേശിക്ക്…
Read Moreമനുഷ്യശരീരം തന്നെയാണോ, ഡമ്മിയാണോ? യുഎസ് ഹെലികോപ്റ്ററിൽ പറന്ന് താലിബാൻ; കോപ്റ്ററില്‍ തൂങ്ങിയാടി ശരീരം; ദൃശ്യങ്ങള്‍ പുറത്ത്
കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിൽനിന്നും അമേരിക്കന്‍ സൈന്യം പിൻമാറിയതിനു പിന്നാലെ യുഎസ് ഹെലികോപ്റ്ററിൽ പറന്ന് താലിബാൻ. കാണ്ഡഹാറിന്റെ മുകളിലൂടെ താലിബാൻ നടത്തിയ പട്രോളിംഗിനിടെ ഹെലികോപ്റ്ററിൽ നിന്ന് കയറില്‍ ഒരു ശരീരം തൂങ്ങിയാടുന്ന വീഡിയോയുടെ ദൃശ്യങ്ങളും പുറത്തുവന്നു. കോപ്റ്ററില്‍ നിന്ന് തൂങ്ങിയാടുന്ന ശരീരം ലോകജനതയെ ഞെട്ടിച്ചിരിക്കുകയാണ്. വീഡിയോയില്‍ കാണുന്നത് യഥാര്‍ഥ മനുഷ്യശരീരം തന്നെയാണോ, ഡമ്മിയാണോ, സുരക്ഷയെ കരുതി ആരെയെങ്കിലും താഴേക്കിറക്കാനുള്ള ശ്രമമാണോ എന്ന് വ്യക്തമല്ല.
Read Moreഎട്ട് വര്‍ഷങ്ങള്‍..! പ്രണയബന്ധം അവസാനിപ്പിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മംഗളൂരു: എട്ടുവര്‍ഷത്തെ പ്രണയബന്ധം അവസാനിപ്പിച്ച യുവതിയെ റോഡില്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. ഉഡുപ്പി സ്വദേശിനി സൗമ്യശ്രീ (26)യാണ് കണ്ണില്ലാത്ത പ്രണയത്തിന്റെ പേരില്‍ കൊലക്കത്തിക്കിരയായത്. സൗമ്യയെ കുത്തിവീഴ്ത്തിയതിനുശേഷം സ്വന്തം കഴുത്തു മുറിച്ച അലവൂര് രാംപുര സ്വദേശി സന്ദേശ് (28) ആശുപത്രിയില്‍ മരിച്ചു. ഉഡുപ്പി സന്തേകാട്ടെ ദേശസാത്കൃത ബാങ്കില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി കരാർ അടിസ്ഥാനത്തില്‍ ജോലിചെയ്തുവരികയായിരുന്ന സൗമ്യശ്രീയും മെഡിക്കല്‍ ഷോപ്പിലെ കംപ്യൂട്ടര്‍ ഓപ്പറേറ്ററായ സന്ദേശും തമ്മില്‍ എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ ഇവരുടെ പ്രണയത്തെ സൗമ്യയുടെ കുടുംബം എതിര്‍ത്തിരുന്നു. സൗമ്യയുടെ പിതാവ് സുഖമില്ലാതെ കിടപ്പിലായതോടെ കുടുംബാംഗങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങി മറ്റൊരു വിവാഹത്തിന് യുവതി സമ്മതിക്കുകയായിരുന്നു. സൗമ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞതോടെ സന്ദേശ് ഇതിനെ ചോദ്യംചെയ്യുകയും ഇവര്‍ തമ്മില്‍ വേര്‍പിരിയുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗമ്യയെ പിന്തുടര്ന്ന് ബൈക്കിലെത്തിയ…
Read Moreആദ്യം പ്രണയം, പിന്നെ വിവാഹ വാഗ്ദാനവും നൽകി; വഞ്ചിക്കില്ലെന്ന് വിശ്വസിച്ചപ്പോൾ ചോദിച്ചതെല്ലാം നൽകി; കാമുകൻ പിൻമാറിയതോടെ വീട്ടുപടിക്കലിൽ പെൺകുട്ടി ആത്മഹത്യാശ്രമം
ഗാന്ധിനഗർ: കാമുകൻ വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറിയതിനെ തുടർന്ന് ആത്മഹത്യക്കു ശ്രമിച്ച യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. വാഴൂർ സ്വദേശിനിയായ 26കാരിയാണ് അമിത ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശനിയാഴ്ച്ച രാവിലെ ഒന്‍പതിന് ആർപ്പൂക്കര അക്ഷര ജംഗ്ഷനു സമീപമുള്ള 23കാരനായ കാമുകന്റെ വീട്ടിലെത്തിയാണ് യുവതി ഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. അബോധവസ്ഥയിലായ യുവതിയെ ഗാന്ധിനഗർ പോലീസെത്തി കാമുകന്റെ ബന്ധുക്കളുടെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയിക്കുന്നതും. ഇതിനിടയിൽ ഒരു വർഷം മുന്‍പ് കാമുകിയിൽനിന്ന് 35,000 രൂപ കാമുകൻ കടം വാങ്ങി. 6000 രൂപ ഒഴികെ പലപ്പോഴായി ബാക്കി തുക തിരികെ ഏല്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച 6000 രൂപയുമായി കാമുകനും മാതാവുംകൂടി യുവതിയുടെ വീട്ടിലെത്തി. എന്നാൽ യുവതി പണം വാങ്ങാതെ യുവാവിന്റെ കണ്ണിൽ മുളകു പൊടി വിതറുകയും മർദ്ദിക്കുകയും ചെയ്തു. പിന്നീട് ഇരുവരും മടങ്ങിയെന്നാണ് യുവാവ്…
Read Moreതാലിബാന്‍കാര്‍ പോസിറ്റീവ് ചിന്താഗതിക്കാരും ക്രിക്കറ്റിന്റെ കടുത്ത ആരാധകരും ! സ്ത്രീകള്‍ക്ക് ആവശ്യത്തിന് സ്വാതന്ത്ര്യമുണ്ട്; ഭീകരര്‍ക്ക് കട്ട സപ്പോര്‍ട്ടുമായി ഷഹീദ് അഫ്രീദി;വീഡിയോ കാണാം…
അഫ്ഗാന് ജനത താലിബാന് ഭീകരതയുടെ തീച്ചൂളയില്‍ വെന്തു നീറുമ്പോള്‍ ഭീകരസംഘടനയ്ക്ക് പിന്തുണയുമായി പാക്കിസ്ഥാന് ക്രിക്കറ്റര്‍ ഷഹീദ് അഫ്രീദി. പാകിസ്താനി മാധ്യമപ്രവര്‍ത്തക നൈല ഇനായാത്ത് പങ്കുവെച്ച വീഡിയോയില്‍, അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണത്തെ അഫ്രീദി സ്വാഗതം ചെയ്യുന്നത് വ്യക്തമാണ്. അഫ്രീദിയുടെ വാക്കുകള്‍ ഇങ്ങനെ…വളരെ നല്ല മനസ്സോടെയാണ് താലിബാന് വന്നത്. പോസിറ്റീവ് ചിന്താഗതിക്കാരാണ് താലിബാന്‍കാര്‍. അവര്‍ സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നുണ്ടെന്നും അഫ്രീദി മാധ്യമങ്ങളോട് പറഞ്ഞു. താലിബാന് ക്രിക്കറ്റിനെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. താലിബാന് കര്‍ശനമായ ഇസ്ലാമിക ശരീഅത്ത് പിന്തുടരുന്നുണ്ട് അവിടെ ക്രിക്കറ്റ് ഉള്‍പ്പെടെ ഏത് വിനോദവും ‘ഹറാം’ ആണ്.’ തുടക്കകാലത്ത് താലിബാന് ക്രിക്കറ്റിനെയും ഫുട്ബോളിനെയും വിലക്കിയിരുന്നു, കാരണം ഇത് പ്രാര്‍ത്ഥനയില്‍ നിന്ന് പുരുഷന്മാരെ അകറ്റിനിര്‍ത്തുമെന്ന് അവര്‍ കരുതിയിരുന്നു. എന്നാല്‍, എല്ലാ കായിക ഇനങ്ങളും പ്രത്യേകിച്ച് , ക്രിക്കറ്റ് പുതിയ താലിബാന് ആസ്വദിക്കുന്ന ഒരു കായിക വിനോദമാണെന്നും അഫ്രീദി പറഞ്ഞു.…
Read Moreഡിഎന്‍എ ഫലം പീഡിപ്പിച്ചില്ലെന്നതിനുള്ള തെളിവല്ല ! ശ്രീനാഥ് ഇപ്പോഴും പോക്സോ കേസിലെ പ്രതിയെന്ന് പോലീസ് ! വിശദീകരണം ഇങ്ങനെ…
തെന്നല പോക്സോ കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ അന്വേഷണവുമായി പോലീസ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത 18കാരന്റെ ഡി.എന്‍.എ പരിശോധനാഫലം നെഗറ്റീവായതോടെയാണ് മറ്റ് പ്രതികളെ കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ശ്രീനാഥിനെ അറസ്റ്റ് ചെയ്ത പോലീസ് വെട്ടിലായിരിക്കുകയാണ് ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായെന്ന് കരുതി ശ്രീനാഥ് കേസില്‍ നിന്ന് ഒഴിവാകുന്നില്ലെന്ന നിലപാടിലാണ് പൊലീസ്. ഗര്‍ഭിണിയായതിന് ശ്രീനാഥ് ഉത്തരവാദിയല്ലെന്നുമാത്രമേ ഇപ്പോള്‍ തെളിഞ്ഞിട്ടുള്ളൂവെന്നും പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ശ്രീനാഥ് ഇപ്പോഴും പ്രതി തന്നെയാണെന്നാണ് പോലീസ് പറയുന്നത്. ശ്രീനാഥിനെ അറസ്റ്റു ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ലെന്നും പോലീസിനു മാത്രമല്ല മജിസ്ട്രേറ്റിനു നല്കിയ രഹസ്യ മൊഴിയിലും തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് ശ്രീനാഥ് ആണെന്ന് പെണ്‍കുട്ടി പറഞ്ഞെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Read More