കടുത്തുരുത്തി: ബാങ്ക് വായ്പയിലേയ്ക്ക് അടച്ച പണം ബാങ്ക് രേഖകളില്‍ ചേര്ക്കാതിരുന്നതിനെതിരെ ഇടപാടുകാരി നല്കിയ പരാതിയില്‍ ബാങ്ക് മാനേജര്‍ക്കെതിരെ കോടതി കേസെടുത്തു. കുറുപ്പന്തറ ഫെമിന ഗാര്‍മെന്റ്സ് ഉടമയായ മോല് സെബാസ്റ്റ്യന്‍ നല്കിയ പരാതിയില്‍ ബാങ്ക് ഓഫ് ബറോഡ കുറുപ്പന്തറ ശാഖാ മുന്‍ മാനേജര്‍ക്കെതിരെയാണ് വൈക്കം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തത്. കേസിന്റെ തുടര്‍ നടപടികള്‍ ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുമെന്നും മുന്‍ ബാങ്ക് മാനേജരോട് ഓഗസ്റ്റ് പത്തിന് കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചതായി പരാതിക്കാരിയുടെ അഭിഭാഷകനായ സുപ്രീകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് അഡ്വ. മത്തായി ഈപ്പന് വെട്ടത്ത് അറിയിച്ചു. സംഭവം സംബന്ധിച്ച് പരാതിക്കാരി വിശദീകരിക്കുന്നതിങ്ങനെ- ഭര്‍ത്താവ് സെബാസ്റ്റ്യന്റെ പേരില്‍ കുറുപ്പന്തറ ശാഖയില്‍ നിന്നെടുത്ത വായ്പയിലേക്കു ഇവര്‍ 17-10-2013-ല്‍ 1,39,300 രൂപ അടച്ചു. ഈ തുക ബാങ്ക് മാനേജര്‍ വാങ്ങിയെടുത്തശേഷം പാസ് ബുക്കില്‍ കമ്പ്യൂട്ടര്‍ എന്‍ട്രിയായി പതിച്ചു നല്കി. പിന്നീട്…
Read MoreCategory: Top News
വിമര്‍ശിച്ച നേതാക്കളെ പുറത്താക്കി ! സുരേന്ദ്രനെതിരേ ബിജെപിയിൽ പടയൊരുക്കം; പുറത്താക്കിയവര്‍ക്കു പാര്‍ട്ടിക്കുള്ളില്‍നിന്നും നേതാക്കളുടെ പിന്തുണ
കൊച്ചി: കുഴല്‍പ്പണ ഇടപാടില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ വിമര്‍ശിച്ചതിന്റെ പേരില്‍ ബിജെപിയില്‍നിന്നും നേതാക്കളെ പുറത്താക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം. യുവമോര്‍ച്ച സംസ്ഥാന കൗണ്‍സിലംഗം ആര്. അരവിന്ദനെയും ആറ് മണ്ഡലം നേതാക്കളെയുമാണ് ബിജെപിയില്‍നിന്നും പുറത്താക്കിയത്. ഇതിനെതിരേയാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ജില്ലാ നേതാക്കള്‍ക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി കോലം കത്തിക്കലുള്പ്പെടെയുള്ള പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. എറണാകുളം ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് എം.എന്‍. ഗംഗാധരന്, കോതമംഗലം മണ്ഡലം മുന്‍ പ്രസിഡന്റ് പി.കെ. ബാബു, മുന്‍ നിയോജകമണ്ഡലം കണ്‍വീനര്‍ സന്തോഷ് പത്മനാഭന്, മണ്ഡലം ഭാരവാഹികളായ മനോജ് കാനാട്ട്, ജയശങ്കര്‍, അനില്‍ മഞ്ചപ്പിള്ളി എന്നിവരാണ് പുറത്താക്കപ്പെട്ടവര്‍. കെ.സുരേന്ദ്രന് ചാക്കുമായി പോകുന്ന ചിത്രമടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചതിനാണ് അരവിന്ദനെ പുറത്താക്കാന്‍ കാരണം. തെരഞ്ഞെടുപ്പ് ഫണ്ട് സുതാര്യമായി കൈമാറണമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് അവലോകനങ്ങളില്‍ അരവിന്ദന് അഭിപ്രായപ്പെട്ടിരുന്നു. ഗംഗാധരനും ബാബുവും കോതമംഗലം മണ്ഡലത്തിലെ വോട്ടുകച്ചവടത്തില്‍ പ്രതിഷേധിച്ച് വികസന സമിതി…
Read Moreക്വാട്ട തികയ്ക്കാന്‍ പെറ്റിക്കേസിനായി ഓടേണ്ട, പെറ്റിയ്ക്കും പരിശോധനയ്ക്കും ഇളവ്; വാഹന പരിശോധന ഇനി ഞായര്‍ മാത്രം; ചരിത്ര നിമിഷമെന്ന് പോലീസുകാര്‍
സ്വന്തംലേഖകന്കോഴിക്കോട് : ക്വാട്ട തികയ്ക്കാന്‍ പോലീസിന് ഇനി നെട്ടോട്ടമോടേണ്ട ! സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ കോവിഡിന്റെ പേരിലുള്ള വാഹനപരിശോധനയും പോലീസ് നിര്‍ത്തിവച്ചു. ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കി മാറ്റിയ സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡ ലംഘനം കണ്ടെത്താനുള്ള വാഹനപരിശോധന സംസ്ഥാന വ്യാപകമായി പോലീസ് നിര്‍ത്തിയത്. മിക്ക ജില്ലകളിലും ജില്ലാ പോലീസ് മേധാവിമാര്‍ ഇത് സംബന്ധിച്ചുള്ള നിര്‍ദേശം പുറപ്പെടുവിച്ചു. അതേസമയം ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധന തുടരും. പെറ്റിക്കേസിന്റെ പേരില്‍ ജനങ്ങളെ വേട്ടയാടരുതെന്നും പോലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സിറ്റിയിലുള്‍പ്പെടെ പെറ്റിക്കേസിന്റെ എണ്ണം കൂട്ടാന്‍ ശ്രമിക്കേണ്ടന്നാണ് പോലീസിന് ലഭിച്ച നിര്‍ദേശം. പ്രതിധിന അവലോകനത്തില്‍ (സാട്ട) സാധാരണ പെറ്റിക്കേസുകള്‍ കുറഞ്ഞാല്‍ പോലീസുകാരെ ശകാരിക്കുന്ന പതിവായിരുന്നു മേലുദ്യോഗസ്ഥര്‍ സ്വീകരിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സാട്ടയില് പെറ്റിക്കേസിന് പിറകെ പോകേണ്ടന്ന കര്‍ശന നിര്‍ദേശമാണ് പോലീസുകാര്‍ക്ക് ലഭിച്ചത്. പോലീസ് ചരിത്രത്തില്‍ തന്നെ അപൂര്‍വമായാണ് പെറ്റിക്കേസ് നിര്‍ബന്ധമല്ലെന്ന…
Read Moreഎല്ലാറ്റിനും കാരണം … വിവാദ ചുഴിയില്‍ മുസ്ലീംലീഗ്; പ്രവര്‍ത്തകരെ “കൂളാക്കി’ നിര്‍ത്താന്‍ നേതൃത്വം; പ്രതിഷേധം പരസ്യമാക്കാതിരിക്കാന്‍ അണിയറയില്‍ നീക്കം
സ്വന്തംലേഖകന്‍ കോഴിക്കോട് : അഴിമതി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണം പാണക്കാട്ടെത്തിയ സാഹചര്യത്തില്‍ ആടിയുലഞ്ഞ് മുസ്ലീം ലിഗ്. പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പാണക്കാട് ഹൈദരലി തങ്ങളുടെ മകന് മുഈന്‍ അലി തങ്ങള്‍ രംഗത്തെത്തിയതോടെയാണ് മുസ്ലീം ലീഗില്‍ പ്രതിസന്ധി രൂക്ഷമായത്. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിക്കെതിരേ പാണക്കാട് തറവാട്ടില്‍ നിന്നു തന്നെ പ്രതിഷേധമുയര്‍ന്നത് പ്രവര്‍ത്തകരിലും പ്രതിധ്വനിച്ചിട്ടുണ്ട്.കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ പ്രവര്‍ത്തകരില്‍ നിന്ന് ഇതിനകം തന്നെ അമര്‍ഷം ഉയര്‍ന്നു തുടങ്ങി. പ്രതിഷേധം ആളിപ്പടര്ന്നാല് മുസ്ലീംലീഗി അടിത്തറ വരെ ഇളകും. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുന്ന ഫോര്‍മുലയാണ് നേതൃത്വം സ്വീകരിക്കാനൊരുങ്ങുന്നത്. പരസ്യവിമര്‍ശനം ഉന്നയിച്ച മുഈന്‍ അലിക്കെതിരേ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടെന്തന്നറിയാനുള്ള കാത്തിരിപ്പിലാണ് അണികള്‍ . പരസ്യപ്രസ്താവന പാടില്ലെന്നതില്‍ ഉറച്ചു നില്ക്കുന്ന പാര്‍ട്ടിയാണ് ലീഗ്. ഇത് ലംഘിച്ച ഹൈദരലി തങ്ങളുടെ മകനെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ അതും വിവാദമായി മാറും. അതേസമയം അഴിമതി തുറന്ന് പറഞ്ഞതിന്റെ പേരില്‍…
Read Moreയുഎഇയിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക! നിബന്ധനകള്‍ കൃത്യമായി പാലിച്ചുവേണം യാത്രക്ക് ഒരുങ്ങേണ്ടത്; എയർ ഇന്ത്യയുടെ അറിയിപ്പ് ഇങ്ങനെ….
നെടുമ്പാശേരി: ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് യുഎഇയിലേക്ക് പോകുന്ന പ്രവാസികള്‍ക്കു പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ. നിബന്ധനകള്‍ കൃത്യമായി പാലിച്ചുവേണം യാത്രക്ക് ഒരുങ്ങേണ്ടതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ യാത്രക്കാർക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. യുഎഇയില്‍നിന്നു തന്നെ കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയ യുഎഇ താമസവീസ കൈവശമുള്ളവര്‍ക്ക് രാജ്യത്തിനു പുറത്തുപോയി മടങ്ങിവരാം. ഈ വിഭാഗക്കാർക്കാണ് പ്രധാനമായും അനുമതിയെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. യുഎഇ അധികൃതര്‍ അംഗീകരിച്ച വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം. ക്യൂആര്‍ കോഡുള്ള കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാഫലവും കൈവശം ഉണ്ടായിരിക്കണം. ഇത് അംഗീകൃത ലാബുകളില്‍നിന്ന് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ സാമ്പിള്‍ കൊടുത്ത് പരിശോധിച്ചതായിരിക്കണം. എയര്‍പോര്‍ട്ടില്‍നിന്ന് വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനകം നടത്തിയ റാപ്പിഡ് പിസിആര്‍ പരിശോധനാ ഫലവും കൈവശമുണ്ടായിരിക്കണം. യുഎഇയിലെത്തിയ ശേഷം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം. യാത്ര പുറപ്പെടുന്നതിന് ആറു മണിക്കൂര്‍ മുൻപ് വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും…
Read Moreകല്ലിൽ കവിത വിരിയിക്കുന്നവർ എന്ന പേര് മാത്രമേയുള്ളു, ജീവിതം കടുത്ത പട്ടിണിയിൽ; തൊഴിലില്ലാതെ ഭാവിയെ നോക്കി നെടുവീർപ്പിട്ട് മൂപ്പൻ സമുദായക്കാർ
ഷൊർണൂർ: കരിങ്കൽ പാവകളെ സൃഷ്ടിക്കുന്നവരും കഷ്ടകാലത്തിൽ. ഷൊർണൂർ നഗരസഭയിൽ കവളപ്പാറ, കൂനത്തറ മേഖലകളിൽ കരിങ്കൽ പ്രവൃത്തികളിൽ അന്നം കണ്ടെത്തിയിരുന്ന ശിൽപ്പികളായ മൂപ്പൻ സമുദായക്കാരാണ് നിത്യവൃത്തിക്ക് പണമില്ലാതെ കഷ്ടത്തിലായത്. റേഷൻ കടകളിൽ നിന്ന് ലഭിക്കുന്ന അരിയും ഗോതന്പുമുള്ളതുകൊണ്ട് അരപട്ടിണിയിലാണങ്കിലും ഇവർ ജീവിതം തള്ളിനീക്കുകയാണ്. കരിങ്കല്ലിൽ കവിത വിരിയിക്കുന്ന ഇവർ വാസ്തവത്തിൽ പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടേണ്ടവരാണ്. കോളനി മാതൃകയിൽ ഓരോ പ്രദേശത്തും ഇടതിങ്ങി പാർക്കുന്ന വിഭാഗക്കാരാണ് മൂപ്പൻ വിഭാഗം. കല്ല് മൂപ്പൻമാർ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. നീട്ടിയും കുറുക്കിയുമുള്ള പ്രത്യകതരം ഭാഷയും ഇവർക്ക് സ്വന്തം. കഴിഞ്ഞ കോവിഡ് കാലം മുതൽക്കെ തന്നെ ഇവരുടെ ജീവിതം ദുരിതമയമാണ്. ക്ഷേത്ര നിർമ്മാണങ്ങൾ നിലച്ചത് തന്നെയാണ് കാരണം. കരിങ്കല്ല് കിട്ടാനില്ലാത്തതും തിരിച്ചടിയായി. ഈ കോവിഡ് കാലം കൂടി പിടിമുറുക്കിയതോടെ ഇവർ ശരിക്കും വലഞ്ഞു. കരിങ്കല്ലിലുള്ള ജോലികളല്ലാതെ മറ്റൊന്നും വശമില്ലാത്തവരാണ് ഇവരിലധികവും. കല്ലിന്റെ വില…
Read Moreപാവപ്പെട്ടവർപോലും പരാതിയില്ലാതെ നികുതി അടയ്ക്കുന്നു, അപ്പോഴാണ്..! ആഡംബര കാറിനു നികുതിയിളവ് ആവശ്യപ്പെട്ട ധനുഷിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
ചെന്നൈ: വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതിയിൽ ഇളവു തേടിയ നടൻ ധനുഷിനു മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പാവപ്പെട്ടവർപോലും പരാതിയില്ലാതെ നികുതി അടയ്ക്കുന്നുണ്ടെന്ന് ജസ്റ്റീസ് എസ്.എം. സുബ്രഹ്മണ്യൻ പ്രതികരിച്ചു. ആഡംബര കാറിനു പ്രവേശന നികുതിയിളവ് തേടി താൻ 2015ൽ നല്കിയ ഹർജി പിൻവലിക്കാനുള്ള ധനുഷിന്റെ അപേക്ഷ തള്ളിയാണു പരാമർശം. 30.30 ലക്ഷം രൂപ 48 മണിക്കൂറിനകം അടയ്ക്കാൻ കോടതി ധനുഷിനോടു നിർദേശിച്ചു. നികുതിയായ 60.60 ലക്ഷം രൂപയുടെ പകുതി ധനുഷ് മുന്‍പ് അടച്ചിരുന്നു. പാവപ്പെട്ടർ നികുതി നല്കിയ പണമുപയോഗിച്ചു നിർമിക്കുന്ന റോഡിലൂടെയാണു നിങ്ങൾ ആഡംബര കാർ ഓടിക്കാൻ പോകുന്നത്. പാൽ വിൽക്കുന്നവരും കൂലിപ്പണി ചെയ്യുന്നവർ പോലും ഓരോ ലിറ്റർ പെട്രോളിനും നികുതി അടയ്ക്കുന്നുണ്ട്. അതിൽ ഇളവുവേണമെന്ന ആവശ്യവുമായി അവരാരും കോടതിയെ സമീപിക്കുന്നില്ല. -ജസ്റ്റീസ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു. 2015ൽ ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത റോൾസ്…
Read Moreപത്ത് രൂപയുടെ ചായപോലും വിൽക്കാൻ പറ്റുന്നില്ല; കോട്ടയത്ത് കടയ്ക്കുള്ളിൽ ഹോട്ടൽ ഉടമ ജീവനൊടുക്കി; പുതിയ കോവിഡ് നിയമം വന്നതിന് പിന്നാലെയാണ് ആത്മഹത്യ
കോട്ടയം: കോവിഡ് പ്രതിസന്ധി മൂലം കോട്ടയത്ത് വീണ്ടും ആത്മഹത്യ. ഏറ്റുമാനൂരിന് സമീപം പുന്നത്തുറയിൽ ചായക്കടക്കാരൻ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ചു. കറ്റോഡ് ജംഗ്ഷനിൽ ചായക്കട നടത്തിയിരുന്ന കെ.ടി.തോമസാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കടയ്ക്കുള്ളിൽ കണ്ടത്. ഷട്ടർ പൂട്ടാതെ താഴ്ത്തിയിട്ട നിലയിലായിരുന്നു. പരിസരവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പ്രതിസന്ധി മൂലം വ്യാപാരം കുറഞ്ഞതോടെ തോമസ് വലിയ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സാമ്പത്തിക ബാധ്യതയാകാം ജീവനൊടുക്കാൻ കാരണമെന്നാണ് കരുതുന്നത്.
Read Moreവിവാദങ്ങള്‍ ഒഴിവാക്കുക…! ‘ഈശോ’ സിനിമയുടെ പേര് മാറ്റുമെന്നു വിനയന്; നാദിര്‍ഷയുടെ വിശദീകരണം ഇങ്ങനെ…
കൊച്ചി: വിവാദമായ ‘ഈശോ’ സിനിമയുടെ പേര് മാറ്റാന്‍ നാദിര്‍ഷ തയാറായെന്നു സംവിധായകന് വിനയന്. എന്നാല്‍ ഇക്കാര്യം ആലോചിക്കാമെന്നു മാത്രമാണു താന്‍ പറഞ്ഞതെന്നും പേര് മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നും സിനിമയുടെ സംവിധായകന് നാദിര്‍ഷ. വിവാദങ്ങള്‍ ഒഴിവാക്കുക എന്ന തലക്കെട്ടോടെ വിനയന് തന്റെ ഫേസ്ബുക്ക് പേജിലാണു സിനിമയുടെ പേര് മാറ്റാന്‍ നാദിര്‍ഷ തയാറാണെന്ന് അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ അവസാന ഭാഗം ഇങ്ങനെ: ‘ആരെയെങ്കിലും ഈശോ എന്ന പേര് വേദനിപ്പിക്കുന്നെങ്കില്‍ അതു മാറ്റിക്കുടേ നാദിര്‍ഷാ എന്ന എന്റെ ചോദ്യത്തിന് സാറിന്റെ ഈ വാക്കുകള്‍ ഉള്‍ക്കൊണ്ടു ഞാനാ ഉറപ്പു തരുന്നു… പേര് മാറ്റാം.. എന്നു പറഞ്ഞ പ്രിയ സഹോദരന് നാദിര്‍ഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല… പുതിയ പേരിനായി നമുക്കു കാത്തിരിക്കാം.. പ്രശ്നങ്ങള്‍ എല്ലാം ഇവിടെ തീരട്ടെ…’ സിനിമയ്ക്കു പേരിട്ടതു താന്‍ മാത്രമല്ലെന്നും നിര്‍മാതാവും സ്ക്രിപ്റ്റ് റൈറ്ററും നായകൻ ജയസൂര്യയുമെല്ലാം ആലോചിച്ചാണെന്നും നാദിര്‍ഷ പറഞ്ഞു.…
Read Moreഇതൊരു പുതിയ രീതി! ചൈനയുടെ പ്രതിച്ഛായ വർധിപ്പിക്കാൻ വ്യാജ പ്രൊഫലുകളുമായി വൻ ശൃംഖല; വ്യാജവാർത്ത പ്രചരിക്കുന്നതു തടയാനായി പ്രവർത്തിക്കുന്ന സംഘടന കണ്ടെത്തൽ ഇങ്ങനെ…
ലണ്ടൻ: ചൈനയുടെ പ്രതിച്ഛായ വർധിപ്പിക്കാനും പാശ്ചാത്യരാജ്യങ്ങളടക്കമുള്ള അവരുടെ എതിരാളികളെ ഇകഴ്ത്തിക്കാട്ടാനും വൻ ശൃംഖല പ്രവർത്തിക്കുന്നതായി കണ്ടെത്തി. സോഷ്യൽ മീഡിയകളിലെ 350നു മുകളിൽവരുന്ന വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. ചൈനയ്ക്കു പുറത്ത് ചൈനയുടെ സ്വാധീനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ നെറ്റ്വർക്ക് പ്രവർത്തിക്കുന്നതെന്നു സെന്റർ ഫോർ ഇൻഫർമേഷൻ റെസീലിയൻസ്(സിഐആർ) എന്ന സംഘടന ചൂണ്ടിക്കാട്ടി. വ്യാജവാർത്ത പ്രചരിക്കുന്നതു തടയാനായി പ്രവർത്തിക്കുന്ന സംഘടനയാണിത്. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയകളിലാണു വ്യാജ പ്രൊഫൈലുകൾ. ചൈനീസ് സർക്കാരും അവിടുത്തെ മാധ്യമങ്ങളും പറയുന്ന കാര്യങ്ങൾ ആവർത്തിക്കുകയാണ് ഇവർ ചെയ്യുന്നത്. സർക്കാരിനെ വിമർശിക്കുന്ന ചൈനീസ് വിമതരെ മോശക്കാരായി ചിത്രീകരിക്കുക, കോവിഡുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുക, ജോർജ് ഫ്ലോയ്ഡിന്റെ മരണമടക്കം എടുത്തുപറഞ്ഞ് അമേരിക്കയിൽ മനുഷ്യാവകാശമില്ലെന്നും വർണവിവേചനം ശക്തമാണെന്നും പറയുക, സിൻജിയാംഗിൽ പത്തു ലക്ഷത്തോളം ഉയിഗർ മുസ്ലിംകളെ ചൈന തടവിലിട്ടിരിക്കുന്നുവെന്ന വാർത്തകൾ തെറ്റാണെന്നു പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ…
Read More