ലക്നോ: ഉത്തര്‍പ്രദേശില്‍ ബന്ധുക്കളുടെ മര്‍ദനത്തെ തുടര്‍ന്ന് കൗമാരക്കാരി മരിച്ചു. ഡിയോറിയയിലെ സവെര്‍ജി ഖാര്‍ഗ് ഗ്രാമത്തിലാണ് സംഭവം. ജീന്‍സ് ധരിക്കാന്‍ വാശി പിടിച്ചതിനെ തുടര്‍ന്നാണ് 17കാരിയായ പെണ്‍കുട്ടിയെ ബന്ധുക്കള്‍ മര്‍ദിച്ചത്. മര്‍ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടി മരിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പാലത്തില്‍ നിന്നും പുഴയിലേക്ക് തള്ളാനും ശ്രമം നടന്നായി പോലീസ് സ്ഥിരീകരിച്ചു. കുടുങ്ങി കിടന്ന മൃതദേഹം പോലീസാണ് കണ്ടെത്തിയത്. സംഭവത്തില്‍ മുത്തച്ഛന് ഉള്‍പ്പടെ 10 പേര്‍ക്കെതിരെ പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്കി. എന്നാല്‍ കൊലപാതക കാരണം മറ്റെന്തെങ്കിലുമാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Top News
കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി! കോടതിയിലെത്തിയത് ജാമ്യം കിട്ടുമെന്ന ധാരണയിൽ
ആലപ്പുഴ: കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക സെസി സേവ്യർ നാടകീയമായി മുങ്ങി. ജാമ്യം കിട്ടുമെന്ന ധാരണയിലാണ് സെസി സേവ്യർ കോടതിയിലെത്തിയത്. എന്നാൽ, കോടതിയിൽ എത്തിയതോടെയാണ് തനിക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ വിവരം സെസി മനസിലാക്കിയത്. ഇതോടെ അവർ കോടതിയിൽ നിന്നും മുങ്ങുകയായിരുന്നു. രാവിലെ പതിനൊന്നരയോടെയാണ് ആലപ്പുഴ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ സെസി സേവ്യർ എത്തിയത്. 417, 419 വകുപ്പുകൾ മാത്രമാണ് നേരത്തെ പോലീസ് സെസിക്കെതിരേ ചുമത്തിയിരുന്നത്. ഇന്നലെ മുൻകൂർ ജാമ്യമെടുക്കാനായി അഭിഭാഷകരുമായി സെസി എത്തിയതോടെ പ്രോസിക്യൂട്ടർ സെസി വ്യാജരേഖ ചമച്ചതായും ആൾമാറാട്ടം നടത്തിയതായും കോടതിയെ അറിയിച്ചു. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച് സെസി സേവ്യർ മുങ്ങുകയായിരുന്നു. കോടതിയുടെ പിറകുവശത്തെ വാതിൽ വഴി കാറിൽ കയറിപ്പോകുകയായിരുന്നെന്ന് പറയുന്നു. മതിയായ യോഗ്യത ഇല്ലാതെയാണ് സെസി രണ്ടരവർഷം കോടതിയിൽ അഭിഭാഷക പ്രാക്ടീസ് നടത്തിയത്. ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തിരുന്നു. യോഗ്യതാ…
Read Moreമാന്യമായി തൊഴിൽ ചെയ്ത് ജീവിക്കാൻ അനുവദിക്കുന്നില്ല സർ…നഗരത്തിൽ ജ്വല്ലറി കുത്തി തുറന്ന് കവർച്ച; മണിക്കൂറിനുള്ളിൽ മോഷ്ടാവ് അറസ്റ്റിൽ; മോഷ്ടാവിന്റെ വാക്കുകൾ കേട്ട് പോലീസ് ഞെട്ടി
കണ്ണൂർ: മാന്യമായി തൊഴിൽ ചെയ്ത് ജീവിക്കാൻ കൊറോണ അനുവദിക്കുന്നില്ല സർ… ഒരു പൈസയും കൈയിലില്ല. അതുകൊണ്ട് മുന്‍പ് ചെയ്ത മോഷണത്തിലേക്ക് വീണ്ടും ഇറങ്ങി… മോഷ്ടാവിന്റെ വാക്കുകൾ കേട്ട് ടൗൺ പോലീസ് ഞെട്ടി..! കഴിഞ്ഞ ദിവസം കണ്ണൂർ നഗരമധ്യത്തിൽ ജ്വല്ലറിയുടെ പൂട്ട് പൊളിച്ച് അകത്തുകയറി വെള്ളി ആഭരണങ്ങൾ കവർന്ന മോഷ്ടാവിനെ പോലീസ് പിടികൂടിയപ്പോഴാണ് കള്ളന്റെ “ധർമ്മസങ്കടം’ പോലീസിനെ അറിയിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സികെഎസ് ജ്വല്ലറിയുടെ പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് ജ്വല്ലറിയിൽ സൂക്ഷിച്ച അരക്കിലോ വെള്ളി ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച ചെയ്തു. ഞായറാഴ്ച കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജ്വല്ലറി ഉടമ മനോജ് ടൗൺ പോലീസിൽ പരാതി നൽകി. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടി. കോയന്പത്തൂർ സ്വദേശി ജോൺ…
Read Moreശശീന്ദ്രന് സ്വാധീനിക്കാന്‍ ശ്രമിച്ചു ! പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചെന്ന് മൊഴി നല്കി യുവതി; മുഖ്യമന്ത്രിയ്ക്കെതിരേയും ആരോപണം…
പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന് ശ്രമിച്ചുവെന്ന ആരോപണത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. മന്ത്രി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കിയതായി യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. മന്ത്രി ഫോണ്‍ വിളിച്ച കാര്യങ്ങളും ഇടപെടലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. വോയിസ് ക്ലിപ്പ് റെക്കോര്‍ഡ് ചെയ്യാന്‍ ഇടയായ സാഹചര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ആരോപണവിധേയനായ ജി പത്മാകരനെതിരെയും സ്ഥാപനത്തിലെ ജീവനക്കാരനെതിരേയും പോലീസിന് മൊഴി നല്‍കിയെന്നും പരാതിക്കാരി പറഞ്ഞു. ശശീന്ദ്രനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും യുവതി വ്യക്തമാക്കി. അന്വേഷണത്തിന് സഹകരിച്ചില്ലെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി കണ്ണടച്ച് മന്ത്രിയെ സംരക്ഷിക്കുകയാണെന്നും യുവതി ആരോപിച്ചു.
Read Moreരാജ് കുന്ദ്രയുടെ വീട്ടില്‍ അശ്ലീല വീഡിയോകളുടെ വമ്പിച്ച ശേഖരം ! റെയ്ഡില്‍ പിടിച്ചെടുത്തത് 70 അശ്ലീല വീഡിയോകള്‍…
നീലച്ചിത്ര നിര്‍മാണത്തെത്തുടര്‍ന്ന് അറസ്റ്റിലായ വ്യവസായിയും നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്കുന്ദ്രയുടെ വസതിയില്‍ നിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത് 70 അശ്ലീല വീഡിയോകളും സെര്‍വറുകളും. രാജ്കുന്ദ്രയുടെ പി.എ ഉമേഷ് കാന്ത് വ്യത്യസ്ത നിര്‍മാണ കമ്പനികളുടെ സഹായത്തോടെ നിര്‍മിച്ച വീഡിയോകളാണിതെല്ലാം എന്നാണ് വിവരം. എന്നാല്‍ ചോദ്യം ചെയ്യലില്‍ രാജ്കുന്ദ്ര കൂടുതല്‍ വിവരങ്ങള്‍ തുറന്ന് പറയുന്നില്ലെന്നാണ് പോലീസ് പറയുന്നത്. വീഡിയോകള്‍ പോലീസ് ഫോറന്‍സിക് അനാലിസിസിന് അയക്കും. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിന്റിന് എന്ന സ്ഥാപനവുമായി രാജ് കുന്ദ്രയ്ക്ക് ബന്ധമുണ്ട്. നീലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത് കിന്റിന്റെ സഹായത്തോടെയാണെന്ന ആരോപണവും പോലീസ് പരിശോധിക്കും. ഹോട്ട്ഷോട്ട്സ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ സെര്‍വറുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് ബദലായി മറ്റൊരു ഒടിടി പ്ലാറ്റ്ഫോം തുടങ്ങാന്‍ രാജ് കുന്ദ്രയും അദ്ദേഹത്തിന്റെ സുഹൃത്തും ആലോചിച്ചിരുന്നതായി വാട്ട്സ്ആപ്പ് ചാറ്റുകളില്‍ നിന്ന് വ്യക്തമായെന്ന് പോലീസ് പറയുന്നു.…
Read Moreപോലീസിന്റെ സംശയം തെറ്റിയേക്കില്ല; ആറളത്ത് വീട്ടമ്മയെ ആക്രമിച്ചത് പരിചയമുള്ളയാൾ? അക്രമി ഉപയോഗിച്ചത് സഹോദരിയുടെ മകൻ വാങ്ങിച്ച വെയിറ്റ് ബാർ
ഇരിട്ടി: ആറളം പയോറ ഏച്ചില്ലത്ത വീട്ടമ്മ കുന്നുമ്മല്‍ രാധ (56) യെ വീട്ടിനുള്ളില്‍ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നതിനിടയില്‍ വീട്ടമ്മയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. താടിയെല്ല് വിട്ട് പോയതിനാല്‍ ക്ലിപ്പ് ഇടാനാണ് സര്‍ജറി നടത്തിയത്. ഇതേ തുടര്‍ന്ന് രാധക്ക് സംസാരിക്കാന്‍ സാധിക്കില്ല. ശസ്ത്രക്രിയയുടെ സ്റ്റിച്ച് എടുത്ത ശേഷം പോലീസ് നാലാം തവണയും വീട്ടമ്മയെ ചോദ്യം ചെയ്യും. കവര്ച്ചക്കിടയിലാണെന്നും അതല്ല വീണാതാണെന്നും വ്യത്യസ്ത മൊഴി നല്കിയതിനാല് അക്രമി രാധക്ക് അറിയാവുന്ന ആളാണെന്നാണ് പോലീസ് നിഗമനം. രാധയുടെ സഹോദരിയുടെ മകന് ഓണ്‍ലൈന്‍ വഴി വാങ്ങി സൂക്ഷിച്ച വെയിറ്റ്ബാര് ഉപയോഗിച്ചാണ് അക്രമം എന്നതിനാലും വീടുമായി അടുപ്പമുള്ളവരാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് രാധ ഇപ്പോഴുള്ളത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒൻപതോടെയാണ് രാധയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഇരിട്ടി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍, ആറളം…
Read Moreനടപടിയെടുത്താലും ഇല്ലേലും പോലീസ് ‘കുടുങ്ങും’ ! പോക്സോ കേസില്‍ നടപടിയെടുത്ത പോലീസുകാര്‍ക്ക് ഡിഐജിയുടെ വക ശകാരവും ചോദ്യങ്ങളും; ഉത്തരം നൽകാൻ ഏഴ് ദിവസത്തെ സമയവും…
സ്വന്തംലേഖകന്‍ കോഴിക്കോട് : സ്ത്രീപീഡനകേസ് ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടതും ഇരയായ യുവതിയുടെ പരാതിയില്‍ പോലീസ് നടപടി സ്വീകരിക്കാത്തതും വിവാദ കൊടുങ്കാറ്റായി മാറുന്നതിനിടെ പീഡനപരാതിയില്‍ നടപടി സ്വീകരിച്ച പോലീസുകാര്‍ വെട്ടില്‍ ! സുല്‍ത്താന്‍ ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസാണ് പോലീസിന് തലവേദനയായി മാറിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. പീഡനവിവരം അറിഞ്ഞതിന് പിന്നാലെ മൊഴിയെടുക്കുകയും പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനെയാണ് മേലധികാരി ഇപ്പോള്‍ ചോദ്യം ചെയ്തത്. കണ്ണൂര്‍ റേഞ്ച് ഡിഐജിയാണ് വയനാട് ജില്ലാ പോലീസ് മേധാവിക്കും സുല്‍ത്താന്‍ ബത്തേരി എസ്എച്ച്ഒയ്ക്കും വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കിയത്. ഡിഐജിയുടെ നടപടി പോലീസിനുള്ളില്‍ വിവാദമായി മാറിയിട്ടുണ്ട്. രണ്ടു മാസം മുമ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ സുല്‍ത്താന്‍ബത്തേരി പോലീസ് അറസ്റ്റ് ചെയ്യുകയും…
Read Moreഓസ്ട്രേലിയയിൽ മലയാളി കുടുംബം അപകടത്തിൽപ്പെട്ടു; യുവതിയും ഇളയമകനും മരിച്ചു! വ്യാഴാഴ്ച രാവിലെ ട്യുവുമ്പായിൽ വച്ചാണ് സംഭവം….
സിഡ്നി: ഓസ്ട്രേലിയയിൽ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ചാലക്കുടി പോട്ട സ്വദേശി ചുള്ളിയാടന്‍ ബിബിനും കുടുംബവും സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പെട്ടത്. ഭാര്യ ലോട്സി(35)യും ഇളയ ആൺകുട്ടിയുമാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ട്യുവുമ്പായിൽ വച്ചാണ് സംഭവം. സിഡ്നിക്കടുത്ത് ഓറഞ്ചില്‍ നിന്നു ബ്രിസ്ബേനിലേക്കു യാത്ര ചെയ്യവേയാണ് കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ബിബിനേയും മറ്റു കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബിബിന്‍ അപകടനില തരണം ചെയ്തതായും കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെന്നുമാണ് റിപ്പോർട്ട്.
Read Moreകരുവന്നൂർ ബാങ്ക് തട്ടിപ്പ് ദുരന്തമാകുന്നു; ഒരു ജീവൻ പൊലിഞ്ഞു; തട്ടിപ്പിന് ഇരയായെന്നു സംശയം; 20 ലക്ഷം വായ്പയെടുത്തയാൾക്ക് 80 ലക്ഷത്തിന്റെ കുടിശിഖ
ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് ലഭിച്ച പൊറത്തിശേരി പഞ്ചായത്ത് മുൻ അംഗം മരിച്ചനിലയിൽ.വായ്പ ഇനത്തിൽ ഏതാണ്ട് 80 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഉണ്ടായിരുന്ന തേലപ്പിള്ളി സ്വദേശി എം. കെ. മുകുന്ദൻ (59) ആണ് ജീവനൊടുക്കിയത്. വായ്പ തിരിച്ചടയ്ക്കണമെന്നു കാണിച്ചു കഴിഞ്ഞ ദിവസം ഇദ്ദേഹത്തിനു ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ലോക്ക്ഡൗൺ സമയത്ത് ജപ്തിനോട്ടീസ് അയച്ചതും വിവാദമായിട്ടുണ്ട്. ഇദ്ദേഹത്തെ ഇന്നു രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 16 സെന്റ് സ്ഥലവും വീടും പണയപ്പെടുത്തിയാണ് വായ്പ എടുത്തിരുന്നത്. വായ്പത്തുക എത്രയാണെന്ന് വെളിപ്പെടുത്താൻ ബന്ധുക്കൾ തയാറായില്ല. തിരിച്ചടയ്ക്കാനുള്ള തുക ഏതാണ്ട് 80 ലക്ഷമാണെന്നു സൂചനയുണ്ട്. തിരിച്ചടവിനു നോട്ടീസ് ലഭിച്ചതോടെ ഇദ്ദേഹം മനോവിഷമത്തിലായിരുന്നുവെന്നു പറയുന്നു.ബാങ്കിലെ വായ്പ- നിക്ഷേപ തട്ടിപ്പുകേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി ഡിജിപി അനിൽ കാന്ത് ഉത്തരവിട്ടിരുന്നു. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങാനാണ് നിർദേശം. ബാങ്ക് കേന്ദ്രീകരിച്ച് കോടിക്കണക്കിനു…
Read Moreഡെല്‍റ്റ കൈവിട്ടു പോയേക്കുമെന്ന് ആശങ്ക ! മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 20 കോടി ആളുകള്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യത…
കോവിഡിന്റെ ഡെല്‍റ്റാ വകഭേദം വരും മാസങ്ങളില്‍ കൂടുതല്‍ ആളുകളെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന നിലവില്‍ 124 രാജ്യങ്ങളിലാണ് അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചത്.മറ്റുള്ള എല്ലാ വകഭേദങ്ങള്‍ക്കുമേലും ഡെല്‍റ്റ ആധിപത്യം സ്ഥാപിക്കുമെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ രോഗവ്യാപനത്തിനു വഴിതെളിക്കുക ഈ വകഭേദമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗവ്യാപനം ഇതേ നിരക്കില്‍ തുടര്‍ന്നാല്‍ അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ലോകത്തെ 20 കോടി ആളുകളില്‍ രോഗം പുതുതായി സ്ഥിരീകരിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ജൂലൈ 20 മുതലുള്ള നാല് ആഴ്ചകളില്‍ ഓസ്ട്രേലിയ, ബംഗ്ലദേശ്, ബോട്സ്വാന, ബ്രിട്ടന്, ചൈന, ഡെന്മാര്ക്ക്, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേല്‍, പോര്‍ച്ചുഗല്‍, റഷ്യ, സിംഗപ്പുര്‍, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ശേഖരിച്ച സാര്‍സ് കോവ്-2 സീക്വന്‍സുകളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം 75 ശതമാനത്തില്‍ അധികമാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിലും ഇത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. കഴിഞ്ഞ ഒരു മാസമായി…
Read More