കോട്ടയം: വോട്ട് ചെയ്യാന്‍ വന്നവരും പോകേണ്ടവരുമെല്ലാം വെയ്റ്റിംഗ് ലിസ്റ്റിലാണ്. പോളിംഗ് സീസണില്‍ റെയില്‍വേ വേണ്ടത്ര സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കാതെ വന്നതിനാല്‍ മലയാളികള്‍ക്കാണ് ഏറെ ദുരിതം. ബംഗളൂരു, ചെന്നൈ, മംഗലാപുരം ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ക്ലേശിച്ച് നാട്ടിലെത്തിയ ശേഷം മടങ്ങാന്‍ ഏറെപ്പേര്‍ക്കും ടിക്കറ്റില്ല.സ്വകാര്യ ബസുകളില്‍ കൊള്ളനിരക്ക് നല്‍കിയാണ് മലയാളികളുടെ മടക്കയാത്ര. മിക്ക ട്രെയിനുകളിലും വെയ്റ്റിംഗ് ലിസ്റ്റ് മൂന്നൂറിനു മുകളിലാണ്. ഇതര സംസ്ഥാനത്തൊഴിലാളികള്‍ ഒന്നടങ്കം വോട്ടു ചെയ്യാന്‍ മാസങ്ങള്‍ക്കു മുന്‍പേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. നിലവില്‍ അഡ്മിഷനും പഠനത്തിലും ജോലിക്കും മലയാളികള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ പോയി വരാന്‍ ടിക്കറ്റില്ല. ബംഗാള്‍, ആസാം, ബിഹാര്‍, മഹാരാഷ്ട്ര, ഹൈദരാബാദ് വണ്ടികളില്‍ നൂറിനു മുകളിലാണ് സ്ലീപ്പര്‍ വെയിറ്റിംഗ് ലിസ്റ്റ്. കോല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ ഒരു സ്പെഷല്‍ വണ്ടി അനുവദിക്കാന്‍ സര്‍ക്കാരും ജനപ്രതിനിധികളും താത്പര്യം കാണിക്കുന്നില്ല. കേരളത്തില്‍ ജോലി ചെയ്യുന്ന…
Read MoreCategory: Top News
സിപിഎം ഭരിക്കുന്ന ഈരാറ്റുപേട്ട സഹകരണ ബാങ്ക് പൊളിഞ്ഞു; മകളുടെ വിവാഹവും ശസത്രക്രിയയും മുടങ്ങുന്ന അവസ്ഥയിൽ നിക്ഷേപകർ; പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ് നിക്ഷേപകൻ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സഹകരണ ബാങ്കിൽ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകരുടെ പ്രതിഷേധം. നിക്ഷേപിച്ച പണം മാസങ്ങളായി തിരികെ ലഭിക്കുന്നില്ലെന്ന് പറയുന്നു. തിങ്കളാഴ്ച പണം തിരികെ നല്‍കാമെന്നു ബാങ്ക് അധികൃതർ അറിയിച്ചിരുന്നതിനാലാണ് നിക്ഷേപകർ എത്തിയത്. എന്നാൽ പണം ലഭിക്കില്ലെന്നറിഞ്ഞതോടെ നിക്ഷേപകർ നിലത്തുകിടന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എറണാകുളം സ്വദേശി അബ്ദുൽ അസീസിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൽ അസീസിനെ പിന്നീട് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എട്ട് ലക്ഷം രൂപയാണ് അബ്ദുൽ അസീസിനു നിക്ഷേപമുള്ളത്. എസ്പി അടക്കമുള്ളവർക്കും നവകേരള സദസ് വഴി മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.നിക്ഷേപിച്ച പണം മാസങ്ങളായി തിരികെ ലഭിക്കാതെ നിക്ഷേപകർ ഈരാറ്റുപേട്ട പോലീസിലും ഡിവൈഎസ്പിക്കും എസ്പിക്കുമടക്കം പരാതി നൽകിയെങ്കിലും എഫ്ഐആർ ഇടാൻ പോലും തയാറായില്ല. മകളുടെ വിവാഹം, ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി പണം കണ്ടെത്താനാകാതെ നിക്ഷേപകർ കടുത്ത മാനസിക സമ്മർദത്തിലാണ്. നിക്ഷേപകർ പരാതിയുമായി…
Read Moreതൃശൂരില്‍ കാണാതായ അമ്മയും കുഞ്ഞും മരിച്ച നിലയില്‍; സ്വന്തം വീട്ടിൽ നിന്ന് ഭർതൃവീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ഇരുവരും; പിന്നീട് സംഭവിച്ചതെന്ത്
തൃശൂര്‍: കാഞ്ഞാണിയില്‍നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ. മണലൂര്‍ സ്വദേശി കൃഷ്ണപ്രിയ(24), മകള്‍ പൂജിത(ഒന്നര) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ സ്വന്തം വീട്ടിൽനിന്ന് ഭര്‍തൃഗൃഹത്തിലേക്ക് പുറപ്പെട്ട യുവതിയെയും കുഞ്ഞിനെയും കാണാതാവുകയായിരുന്നു. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭര്‍ത്താവ് അഖില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് പുലര്‍ച്ചെ നടക്കാനിറിങ്ങിയവരാണ് പാലാഴിയില്‍ കാക്കമ്മാട് പ്രദേശത്തെ പുഴയില്‍നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. സമീപത്തുനിന്ന് ലഭിച്ച ബാഗില്‍നിന്ന് യുവതിയുടെ ഐഡി കാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. മരണകാരണം എന്താണെന്ന് വ്യക്തമല്ല.
Read Moreഇ.പിയെ തൊട്ടാല്‍ അഴിമതിക്കൊട്ടാരം കത്തും; സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് ഇ.പി. മടങ്ങിയത് സെഞ്ച്വറിയടിച്ച ക്രിക്കറ്റ് താരത്തെപ്പോലെയെന്ന് കെ.സുധാകരന്
തിരുവനന്തപുരം: ഇ.പി അഴിമതിയുടെ കൊട്ടാരത്തിന്റെ കാവല്ക്കാരൻ. ഇപിയെ തൊട്ടാല്‍ അഴിമതിക്കൊട്ടാരം മുഴുവന്‍ കത്തും. ഇതോടെ പിണറായി വിജയനടക്കം അകത്തു പോകേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനെ സംരക്ഷിച്ചുകൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാടില്‍ പ്രതികരിക്കുകയായിരുന്നു കെ.സുധാകരന്. ഇ.പി.ക്കെതിരേ ഒരു നടപടിയും ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പായിരുന്നെന്ന് സുധാകരന് പ്രതികരിച്ചു. ഇ.പി കൂടിക്കാഴ്ച മറച്ചുവച്ചത് പിണറായിയെ രക്ഷിക്കാനാണ്. അതുകൊണ്ടാണ് നടപടിയില്ലാതെ പോയത്. ഇ.പി സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് മടങ്ങിയത് സെഞ്ച്വറി അടിച്ച ക്രിക്കറ്റ് താരത്തിന്റെ സന്തോഷത്തോടെയാണെന്നും സുധാകരന് വിമര്‍ശിച്ചു.
Read Moreബലാത്സംഗത്തെ അതിജീവിച്ച പതിനാലുകാരിയുടെ ഗർഭഛിദ്രത്തിനുള്ള അനുമതി തിരിച്ച് വിളിച്ചു; പെണ്‍കുട്ടിയുടെ ആരോഗ്യത്തിൽ ആശങ്ക
ന്യൂഡൽഹി: ബലാത്സംഗത്തെ അതിജീവിച്ച പതിനാലുകാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിക്കൊണ്ടുള്ള മുൻ ഉത്തരവ് സുപ്രീംകോടതി തിരിച്ചുവിളിച്ചു. മകളുടെ ആരോഗ്യത്തെ സംബന്ധിച്ച് മാതാപിതാക്കൾ ആശങ്ക ഉയർത്തിയതിനെ തുടർന്നാണ് കോടതിയുടെ നടപടി. കുട്ടിയുടെ താത്പര്യം പരമപ്രധാനമാണെന്ന് വീഡിയോ കോണ്‍ഫറൻസിംഗിലൂടെ അതിജീവിതയുടെ മാതാപിതാക്കളുമായി സംസാരിച്ച ശേഷം ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. 22നാണ് ബോംബൈ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് 29 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ കോടതി അതിജീവിതയ്ക്ക് അനുമതി നൽകിയത്. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നടപടി. അപൂർവ സാഹചര്യമാണിതെന്ന് കോടതി അന്ന് വ്യക്തമാക്കി. ഇന്ത്യയിലെ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗർഭിണികൾക്ക് ഗർഭച്ഛിദ്രം ചെയ്യാൻ കോടതിയുടെ അനുമതി ആവശ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബോംബൈ ഹൈക്കോടതി അതിജീവിതയുടെ ആവശ്യം തള്ളിയത്. ഈ ഘട്ടത്തിൽ ഗർഭഛിദ്രത്തിന് വിധേയമാകുന്പോൾ ചില അപകടസാധ്യതകൾ ഉണ്ടെന്ന് ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നേരത്തെ പറഞ്ഞിരുന്നു.…
Read Moreപുസ്തകങ്ങളിലെ നവീകരണം അനിവാര്യം; പാഠപുസ്തകങ്ങൾ പുതുക്കാൻ നിർദേശം
ന്യൂഡൽഹി: ഓരോ അധ്യയനവർഷവും പാഠപുസ്തകങ്ങൾ പുതുക്കണമെന്ന് എൻസിഇആർടിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. പാഠപുസ്തകങ്ങൾ പുതുക്കുന്നതിന് ഇപ്പോൾ കാലക്രമം നിശ്ചയിച്ചിട്ടില്ല. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുസ്തകങ്ങളിലെ നവീകരണം അനിവാര്യമായതിനാലാണ് ഇത്തരമൊരു നിർദേശമെന്നു വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞവർഷം രൂപപ്പെടുത്തിയ പുതുക്കിയ പാഠ്യപദ്ധതിയനുസരിച്ചുള്ള പാഠപുസ്തകങ്ങൾ തയാറാക്കുന്ന തിരക്കിലാണ് എൻസിഇആർടി ഇപ്പോൾ. 2026ഓടെ എല്ലാ ക്ലാസുകളിലും പുതുക്കിയ പാഠപുസ്തകം ലഭ്യമാക്കും. ഈ വർഷം മൂന്നാം ക്ലാസിലും ആറാം ക്ലാസിലുമാണു പുതിയ പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നത്.
Read Moreകൊടും ചൂട്: പാലക്കാടിന് പിന്നാലെ തൃശൂരിലും ഉഷ്ണതരംഗം; 12 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കൊടും ചൂടിലുരുകുന്ന കേരളത്തെ തീച്ചൂളയിൽ മുക്കി ഉഷ്ണതരംഗം. പാലക്കാടിനു പിന്നാലെ തൃശൂരിലെ ചില സ്ഥലങ്ങളിലും ഇന്നലെ ഉഷ്ണതരംഗം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ തുടർച്ചയായ ആറാം ദിവസവും പകൽ താപനില 41 ഡിഗ്രി സെൽഷസിനു മുകളിൽതന്നെ തുടരുകയാണ്. ഇന്നലെ 41.3 ഡിഗ്രി സെൽഷസാണ് ജില്ലയിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. വ്യാഴാഴ്ച വരെ കേരളത്തിൽ കടുത്ത ചൂട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ കൂടിയ താപനില 41 ഡിഗ്രി സെൽഷസ് വരെയും കൊല്ലം, തൃശൂർ ജില്ലകലിൽ 40 ഡിഗ്രി വരെയും കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം ജില്ലയിൽ 36…
Read Moreവനമേഖലയിലെ രാത്രികാല സഞ്ചാരം നിരോധിക്കണം; വിദഗ്ധ സമിതി റിപ്പോർട്ട്
കൊച്ചി: വനമേഖലയില്‍ ഉള്‍റോഡുകളിലൂടെ രാത്രികാലത്ത് വിനോദസഞ്ചാരം നിരോധിക്കണമെന്ന് ഹൈക്കോടതി രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. സഞ്ചാരികള്‍ രാത്രി ഏഴിനുമുമ്പ് താമസസ്ഥലത്ത് എത്തിയെന്ന് ടൂറിസം പ്രമോട്ടര്‍മാര്‍ ഉറപ്പുവരുത്തണ മെന്നും ആവശ്യമെങ്കില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കണമെന്നും സമിതി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വന്യമൃഗ ഭീഷണി നേരിടുന്ന മൂന്നാര്‍ മേഖലയിലെ മാലിന്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശാസ്ത്രീയമായി നീക്കം ചെയ്തില്ലെങ്കില്‍ ആനക്കൂട്ടമെത്തും. പടയപ്പയെ മാറ്റിയതു കൊണ്ടുമാത്രം കാര്യമുണ്ടാവില്ല. 301 ഏക്കര്‍, 80 ഏക്കര്‍ കോളനികളെ പുനരധിവസിപ്പിക്കണം. ഏഴ് കിലോമീറ്റര്‍ ഓഫ് റോഡ് സവാരിക്കായി സൂര്യനെല്ലിയില്‍നിന്ന് കൊളുക്കുമലയിലേക്ക് 187 ജീപ്പുകള്‍ സഞ്ചരിക്കുന്നത് വന്യമൃഗങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പഠനം നടത്തുകയും റിപ്പോര്‍ട്ട് വരുന്നതുവരെ പൂര്‍ണ നിരോധനമോ ജീപ്പുകളുടെ, ട്രിപ്പുകളുടെ എണ്ണത്തില്‍ നിയന്ത്രണമോ വേണം. റേഷന്‍ വിതരണം പകല്‍ നടത്തണം. ധാന്യങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും കനത്ത ഭിത്തിയുള്ള സ്റ്റോര്‍ മുറികളില്‍ സൂക്ഷിക്കണം. റേഷന്‍ കടകള്‍ക്ക് സോളാര്‍ പവര്‍ വേലി…
Read Moreശോഭാ സുരേന്ദ്രൻ ആരാ..?തലയ്ക്കു വെളിവില്ലാത്തവൾ വിളിച്ചുപറയുന്നത് കൊടുക്കാനുള്ളതാണോ മാധ്യമങ്ങൾ; അവർ പറയുന്നതിൽ അടിസ്ഥാനമുണ്ടോ; മാധ്യമങ്ങളെയും പഴിച്ച് ഇ.പി
തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും മാധ്യമങ്ങൾക്കുമെതിരെ കടുത്ത വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തലയ്ക്കു വെളിവില്ലാത്തവൾ വിളിച്ചുപറയുന്നത് കൊടുക്കാനുള്ളതാണോ മാധ്യമങ്ങളെന്ന് ജയരാജൻ ചോദിച്ചു. താൻ ബിജെപിയിലേക്ക് പോകുമെന്ന വാർത്ത കൊടുക്കാൻ എവിടെനിന്നാ ധൈര്യം കിട്ടിയത്. ശോഭാ സുരേന്ദ്രൻ ആരാണെന്നും ഇ.പി ചോദിച്ചു. 1001 വൈസ് പ്രസിഡന്റുമാരിൽ ഒരാളാണ് ശോഭ. അവർ പറയുന്നതിൽ അടിസ്ഥാനമുണ്ടോയെന്ന് പരിശോധിക്കണം. മാധ്യമങ്ങളുണ്ടാക്കിയ ബഹളമാണിത്. ആസൂത്രിതമായ ഗൂഢാലോചനയാണിത്. മാധ്യമങ്ങൾ പരസ്യത്തിന്റെ പൈസ വാങ്ങി സിപിഎമ്മിനെയും എൽഡിഎഫിനെയും തകർക്കാൻ ശ്രമിച്ചു. എന്നെ കൊത്തിവലിച്ചു കീറാൻ നോക്കിയെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മൂന്ന് ദിവസമായി നിങ്ങൾ എന്താണ് കാട്ടിക്കൂട്ടിയതെന്നും മാധ്യമ പ്രവർത്തകരോട് ഇ.പി ചോദിച്ചു. ഉന്നയിക്കുന്ന ആരോപണങ്ങൾ ആദ്യം പരിശോധിക്കണം. ഞാൻ ഇപ്പോൾ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ നിങ്ങൾ കൊടുക്കുമോ എന്നും ജയരാജൻ ചോദിച്ചു.
Read Moreകൊക്കെയിൻ എത്തിച്ചത് ആർക്കുവേണ്ടി? കെനിയൻ പൗരന്റെ വയറിനുള്ളിൽ നിന്നും കണ്ടെടുത്തത് കൊക്കെയിൻ്റെ 50 ക്യാപ്സൂളുകൾ; വിപണയിൽ ഏഴ് കോടിയുടെ മയക്കുമരുന്ന്
നെടുമ്പാശേരി: കെനിയൻ പൗരനിൽനിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടിയ ഏഴ് കോടി രൂപയുടെ കൊക്കെയ്ൻ ആർക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താൻ ഊർജിതമായ അന്വേഷണം ആരംഭിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗമാണ് രഹസ്യ വിവരത്തെതുടർന്ന് വിമാനത്താവളത്തിലെത്തി കോടികൾ വിലവരുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടിയത്. കെനിയൻ പൗരനായ കരിഞ്ചാ മിഷാലാണ് ഡിആർഐയുടെ പിടിയിലായത്. പ്രത്യേക കവറിൽ ക്യാപ്സ്യൂൾ രൂപത്തിലാക്കിയ കൊക്കെയിൻ ഇയാൾ വിഴുങ്ങിയിരിക്കുകയായിരുന്നു. 668 ഗ്രാം കൊക്കെയിൽ അടങ്ങിയ 50 ക്യാപ്സുളുകളാണ് ഇയാളിൽനിന്നും കണ്ടെത്തിയത്. എത്യോപ്യയിൽനിന്നും മസ്ക്കറ്റ് വഴി എത്തിയ ഇയാൾ ഈ മാസം 19 നാണ് വിമാനത്താവളത്തിൽനിന്നു പിടിയിലായതെങ്കിലും ഒരാഴ്ച്ച നീണ്ട ശ്രമത്തിനൊടുവിലാണ് മയക്കുമരുന്ന് പൂർണമായും വയറ്റിൽനിന്നും പുറത്തെത്തിക്കാനായത്. കൊച്ചിയിൽ വിതരണം ചെയ്യാനാണ് വിദേശത്തുനിന്നും കൊക്കെയിൻ എത്തിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്നും ലഭ്യമാകുന്ന വിവരം. എന്നാൽ ഇത് ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. മയക്കുമരുന്ന് കടത്തിലെ…
Read More