അമ്പലപ്പുഴ: യുവതിയുടെ മൃതദേഹം കടൽത്തീരത്തടിഞ്ഞു. ആലപ്പുഴ വാടക്കൽ തെക്കേ പാലക്കൽ വീട്ടിൽ ബെൻഡിയർ-ജസീന്ത ദമ്പതികളുടെ മകൾ അലീന(20)യുടെ മൃതദേഹമാണ് നീർക്കുന്നം മാധവമുക്കിനു സമീപത്തെ തീരത്തടിഞ്ഞത്. തിങ്കളാഴ്ച രാത്രി 11ന് വീട്ടിൽ നിന്ന് ഇറങ്ങിയ അലീനയെ പിന്നീട് കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും സൗത്ത് പോലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലപ്പുഴ പോലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read MoreCategory: Top News
‘കൈമടക്കിലെ വൈദഗ്ദ്ധ്യം’… നേടിയത് ഒന്നും രണ്ടുമല്ല, 12 കോടിയുടെ അനധികൃത സ്വത്ത്; കോട്ടയം മെഡിക്കൽ കോളജിലെ ഡോ. വാസുദേവന്‍ നമ്പൂതിരി പണ്ടേ പ്രശ്നക്കാരൻ
ഗാന്ധിനഗര്‍: അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവന്‍ നമ്പൂതിരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമല്ലെങ്കിലും ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം വിജിലന്‍സ് സംഘം ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് പിടികൂടുകയും ഡോക്ടര്‍ക്കെതിരേ കേസ് എടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അവധിയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നു. ഇന്നലെ സസ്പെന്ഷന് ഓര്‍ഡര്‍ പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹം മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലായിരുന്നു. 12 കോടി രൂപ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2013 മുതല്‍ 2018 വരെ ഇദ്ദേഹം അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തില്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു വിജിലന്‍സിന്റെ ശിപാര്‍ശ. ഇത് സംബന്ധിച്ച്…
Read Moreരഞ്ജിത്ത് ശ്രീനിവാസൻ കൊലപാതകം; 15 പ്രതികൾക്കും വധശിക്ഷ; പ്രതികൾ ദാക്ഷിണ്യം അർഹിക്കുന്നില്ലെന്ന് കോടതി
മാവേലിക്കര: ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 15 പ്രതികൾക്കും വധശിക്ഷ വിധിച്ചു. അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി. ശ്രീദേവിയാണ് വിധി പ്രഖ്യാപിച്ചത്. 15 പ്രതികളും കുറ്റക്കാരാണെന്നു കഴിഞ്ഞ 20നു കോടതി കണ്ടെത്തിയിരുന്നു. എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണു പ്രതികൾ. രഞ്ജിത് ശ്രീനിവാസനെ 2021 ഡിസംബർ 19ന് ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി എന്നാണു പ്രോസിക്യൂഷൻ കേസ്. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമെന്നു കണക്കാക്കിയാണു ശിക്ഷാവിധി. ഗൂഢാലോചന നടത്തി ആസൂത്രിതമായിട്ടാണു പ്രതികൾ അരുംകൊല നടത്തിയതെന്നു കോടതി കണ്ടെത്തി. ഗൂഢാലോചന നടത്തിയവർക്കും വധശിക്ഷ വിധിക്കുന്നത് അപൂർവമാണ്. ആലപ്പുഴ ജില്ലയിൽ തുടർച്ചയായി നടന്ന മൂന്നു രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒടുവിലത്തേതായിരുന്നു രഞ്ജിത് ശ്രീനിവാസന്റെ വധം. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ ആർ. നന്ദുകൃഷ്ണയാണ് ആദ്യം കൊല്ലപ്പെട്ടത്.…
Read Moreജിയന്നമോൾക്ക് നീതി വേണം; സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് മകൾ എങ്ങനെ താഴെവീണു? ദുരൂഹത പുറത്ത്കൊണ്ടുവരാൻ നിയമപോരാട്ടവുമായി മാതാപിതാക്കൾ
കാഞ്ഞിരപ്പള്ളി: സ്കൂൾ കെട്ടിടത്തിൽനിന്ന് വീണുമരിച്ച ജിയന്നമോളുടെ നീതിക്കായി നിയമപോരാട്ടവുമായി മാതാപിതാക്കൾ. ബംഗളൂരു ചെല്ലക്കരയിലെ ഡൽഹി പ്രീ സ്കൂളിൽനിന്നാണ് മണിമല കുറുപ്പൻപറന്പിൽ ജിറ്റോ ടോമി ജോസഫ് – ബിനിറ്റ ദന്പതികളുടെ നാലുവയസുകാരിയായ മകൾ ജിയന്ന ആൻ ജിറ്റോ കഴിഞ്ഞ ദിവസം മരണമടഞ്ഞത്. കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്നുമുതൽ മാതാപിതാക്കൾ ആരോപിച്ചിരുന്നു. കുട്ടിയുടെ മരണത്തെത്തുടർന്ന് പ്രിൻസിപ്പൽ തോമസ് ചെറിയാൻ ഒളിവിൽ പോകുകയും തുടർന്ന് ഞായറാഴ്ച പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും വൈകുന്നേരം ജാമ്യം എടുത്ത് പോകുകയും ചെയ്തു. സ്കൂളിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും മാറ്റിയതായി മാതാപിതാക്കൾ പറഞ്ഞു. കുട്ടി വീണതിനെത്തുടർന്നുണ്ടായ രക്തക്കറകൾ സഹിതം തുടച്ചുമാറ്റിയതായും മാതാപിതാക്കൾ ആരോപിച്ചു. കുട്ടിയെ ആശുപത്രിയിലെത്തിച്ച ശേഷമാണ് തങ്ങളെ വിവരം അറിയിച്ചത്. ആദ്യം കുട്ടി കളിച്ചുകൊണ്ടിരുന്നപ്പോൾ വീണെന്നാണ് പറഞ്ഞത്. എന്നാൽ, പോലീസും ഡോക്ടർമാരുമാണ് 22 അടിയോളം ഉയരത്തിൽനിന്നാണ് വീണതെന്ന് പറഞ്ഞത്. അപ്പോൾ മുതൽ ദുരൂഹതയുണ്ടായിരുന്നുവെന്നും…
Read Moreമൂക്കിൻ തുമ്പത്താ ദേഷ്യം… അകന്നുകഴിയുകയായിരുന്ന ഭർത്താവ് കോപം തീർത്തത് ഭാര്യയുടെ മൂക്കിന് വെട്ടി
തിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. കല്ലൂർ കുന്നുകാട് കാവുവിളാകത്ത് വീട്ടിൽ സുധ (49) യുടെ മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിനു ശേഷം അനിൽകുമാർ ഒളിവിൽ പോയി. അനിൽകുമാറും സുധയും തമ്മിൽ കുറച്ചു കാലങ്ങളായി പിണക്കത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സുധയുടെ ബന്ധുവിന്റെ മരണവീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. സുധയുടെ കൈ വിരലിനും പരിക്കുണ്ട്. പ്രതിയ്ക്കെതിരെ വധ ശ്രമത്തിന് പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Read Moreസിആർപിഎഫിന്റെ അരയിൽ ഉള്ളത് കളിത്തോക്കല്ല; എസ്എഫ്ഐക്കാരെ ഇളക്കിവിടുന്ന എം.വി. ഗോവിന്ദനെ തോക്കിന്റെ കാര്യം ഓർമിപ്പിച്ച് കെ. സുരേന്ദ്രൻ
കണ്ണൂർ: ഗവർണറുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ സിആർപിഎഫ് സേനാംഗങ്ങളുടെ അരയിലുള്ളത് കളിത്തോക്കല്ല. എസ്എഫ്ഐക്കാരെ ഇളക്കിവിട്ട് എം.വി. ഗോവിന്ദൻ അതെടുപ്പിക്കാൻ പ്രേരിപ്പിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭരണപരാജയം മറച്ചുവയ്ക്കാൻ എസ്എഫ്ഐക്കാരെ ഗവർണർക്കെതിരെ ഇളക്കിവിടുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചെയ്യുന്നത്. സിആർപിഎഫ് വന്നാലും ഗവർണറെ വിടില്ലെന്നാണ് ഗോവിന്ദൻ പറയുന്നത്. ഭരണഘടനാപരമായി ഗവർണറെ പ്രവർത്തിക്കാൻ അനുവദിക്കാതെ കലാപമുണ്ടാക്കാനാണ് ശ്രമം നടത്തുന്നത്. സർവകലാശാലകളുടെ പരമാധികാരി ചാൻസലറായ ഗവർണറാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ചട്ടങ്ങളും പാലിച്ച് ഗവർണർ സർവകലാശാലകളിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളെ തടസപ്പെടുത്തി ഗവർണറെ ശാരീരികമായി ആക്രമിക്കാനുള്ള നീക്കങ്ങളിൽനിന്നും എസ്എഫ്ഐക്കാരോട് പിന്മാറാൻ ഗോവിന്ദൻ തന്നെ പറയുന്നതായിരിക്കും നല്ലത്. ഗവർണറെ ആക്രമിക്കാൻ വന്നാൽ എന്താ നടക്കുകയെന്നു പോലും ഗോവിന്ദന് അറിയില്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.
Read More‘ജനപക്ഷത്തില്ല, ബിജെപി പക്ഷത്ത്’… പി.സി.ജോര്‍ജ് ബിജെപിയിലേക്ക്; സംസ്ഥാന പാർട്ടിയുടെ ആ നിർദേശത്തിന് മുന്നിൽ പി.സി വഴങ്ങിയോ?
ന്യൂഡല്‍ഹി: ജനപക്ഷം പാര്‍ട്ടി പിരിച്ചുവിട്ട് പി.സി.ജോര്‍ജ് ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് സൂചന. ബിജെപി കേന്ദ്ര നേതൃത്വവുമായി ഇന്ന് ചര്‍ച്ച . ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ നടക്കുന്ന കൂടിക്കാഴ്ചയിൽ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും പി.സി.ജോര്‍ജിന് ഒപ്പമുണ്ട്. എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം നില്ക്കാന് ഏറെ നാളുകളായി പി.സി ശ്രമം നടത്തുന്നുണ്ടെങ്കിലും ഇരുമുന്നണികളും താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ബിജെപിയുമായി സഹകരിച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് പാര്‍ട്ടിയില്‍ ചേരാനുള്ള നീക്കം. ജനപക്ഷം പാര്‍ട്ടിയെ എന്‍ഡിഎ മുന്നണിയില്‍ എത്തിക്കുകയായിരുന്നു പി.സിയുടെ ഉദ്ദേശ്യം. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അടക്കമുള്ളവര്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഘടകകക്ഷിയായി എന്‍ഡിഎയില്‍ എത്തിയാലും പാര്‍ട്ടിക്ക് വിശ്വാസ്യത ഉണ്ടാവില്ലെന്നാണ് കേരള നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചത്. ഇതോടെ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ഒപ്പം നിര്‍ത്താമെന്ന ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശത്തിന് വഴങ്ങുകയായിരുന്നെന്നാണ് വിവരം.
Read Moreവീഡിയോകോള്‍ ട്രാപ്പ്! കോള്‍ എടുത്താല്‍ മറുവശത്ത് നഗ്നയായ സ്ത്രീ; സ്ക്രീൻഷോട്ട് വലയിൽ ഇരകളെക്കുരുക്കും; മുന്നറിയിപ്പുമായി പോലീസ്
കോഴിക്കോട്: സൈബർ ലോകത്ത് പണം തട്ടിപ്പിന്റെ വാർത്തകൾ ദിനംപ്രതി പുറത്തുവരുന്നു. മോഷ്ടാക്കൾ ഓരോ ദിവസവും പുതിയ കെണികൾ വഒരുക്കിയാണ് തട്ടിപ്പ് നടത്തുന്നത്. അടുത്തിടെയായി വിഡിയോ കോളിലൂടെയാണ് പണം തട്ടിപ്പ്. പരാതികൾ വ്യാപകമായതോടെ കേരളാ പോലീസ് ജാഗ്രതാ നിർദേശം നൽകി രംഗത്ത് വന്നിട്ടുണ്ട്. തട്ടിപ്പ് രീതി ഇങ്ങനെ: അപരചിതർ സോഷ്യൽ മീഡിയയിൽ വീഡിയോ കോൾ ചെയ്യും. പെട്ടെന്ന് വീഡിയോ കോൾ വരുമ്പോൾ ആരാണെങ്കിലും കോൾ എടുക്കും. മറുതലയ്ക്കൽ നഗ്നമായി നിൽക്കുന്ന സ്ത്രീയോ പുരുഷനോ ആകും. വീഡിയോ കോളിൽ നമ്മുടെ മുഖം തെളിയുന്നതോടെ അവർ ഇത് സ്ക്രീൻഷോട്ട് ആക്കും. സ്ക്രീൻഷോട്ടിൽ നാം നഗ്നരായി നിൽക്കുന്ന അപരിചിതരുമായി വീഡിയോ കോൾ ചെയ്യുന്നതുപോലെയാകും. ഈ സ്ക്രീൻഷോട്ട് ഉപയോഗിച്ചാണ് പിന്നീടുള്ള ബ്ലാക്ക്മെയിലിംഗ്. പോംവഴി എന്ത്: സോഷ്യൽ മീഡിയ കോൺടാക്ടുകളുടെ സമഗ്രമായ വിശകലനത്തിനുശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നതെന്ന് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അതിനാൽ…
Read Moreസൂക്ഷിച്ചാൽ ഒഴിവാക്കാവുന്ന അപകടങ്ങൾ; പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് വീട് കത്തി നശിച്ചു; മറ്റൊരു അടുപ്പ് കത്തിച്ചുകൊണ്ട് ഒരിക്കലും ഗ്യാസ് സിലിണ്ടർ മാറ്റാതിരിക്കുക
രാജാക്കാട്: പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് രാജാക്കാട് ടൗണിന് സമീപം വീട് കത്തിനശിച്ചു. മമ്മട്ടിക്കാനം ഇഞ്ചനാട്ട് ചാക്കോയുടെ ഉടമസ്ഥതയിലുള്ള വാടകവീടാണ് ഇന്ന് പുലര്‍ച്ചെ 3.45 ഓടെ കത്തിനശിച്ചത്. പലഹാരക്കച്ചവടം നടത്തുന്ന പൂക്കുളത്ത് സന്തോഷാണ് ഇവിടെ വാടകയ്ക്കു താമസിക്കുന്നത്. സന്തോഷ് രാവിലെ പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനിടെയാണ് അപകടം. പാചക വാതകം തീര്‍ന്നതിനെ തുടര്‍ന്ന് പുതിയ സിലിണ്ടര്‍ കണക്ട് ചെയ്യുന്നതിനിടെ പാചക വാതകം ലീക്കാകുകയായിരുന്നു. സിലിണ്ടറിലേക്ക് തീപടര്‍ന്നതിനെ തുടര്‍ന്ന് ഇത് പൊട്ടിത്തെറിച്ച് വീടിനു തീ പിടിക്കുകയായിരുന്നു. വീട് പൂര്‍ണമായും കത്തിനശിച്ചു. തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ സന്തോഷിനെയും ഭാര്യ ശ്രീജയെയും മകന് സാരംഗിനെയും നാട്ടുകാര്‍ ഓടിയെത്തി പുറത്തെത്തിച്ചു. പിന്നീടു സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി അടിമാലിയിലെ പൊള്ളല്‍ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. മുറ്റത്തുണ്ടായിരുന്ന ബൈക്കും പൂര്‍ണമായി കത്തിനശിച്ചു. കുടിവെള്ള ടാങ്കും നശിച്ചിട്ടുണ്ട്.അടിമാലി, നെടുങ്കണ്ടം സ്റ്റേഷനുകളിലെ അഗ്നിരക്ഷാ…
Read Moreകോടികളുടെ കാവൽക്കാർ, പക്ഷേ കുടുംബം പട്ടിണിയിൽ; കള്ളൻമാർ കൊണ്ടുപോകാതെ മറയൂർ ചന്ദനമരങ്ങളെ സംരക്ഷിക്കുന്നവർക്ക് വേതനം കിട്ടിയിട്ട് മൂന്നു മാസം
മറയൂര്‍: കോടികൾ വിലയുള്ള മറയൂരിലെ ചന്ദനമരങ്ങളുടെ കാവൽക്കാരും കുടുംബവും പട്ടിണിയിൽ. താത്കാലിക ജീവനക്കാരായ വാച്ചര്‍മാര്‍ക്ക് ശമ്പളം നൽകിയിട്ട് മൂന്നു മാസം പിന്നിടുന്നു. മറയൂരിലെ ചന്ദനക്കാടുകള്‍ സംരക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നവരാണ് പ്രദേശവാസികളായ വനംവകുപ്പ് വാച്ചര്‍മാര്‍. വൈകുന്നേരം ആറിന് ജോലിയില്‍ പ്രവേശിക്കുന്ന ഇവര്‍ രാവിലെ ആറുവരെ കാട്ടിനുള്ളില്‍ തന്നെ വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ്. വന്യമൃഗങ്ങള്‍, ഇഴജന്തുക്കൾ, പ്രാണികള്‍ ഇവയുടെയെല്ലാം ശല്യവും ആക്രമണവും സഹിച്ചാണ് ഇവർ ജോലിചെയ്യുന്നത്. മറയൂര്‍ ചന്ദന ഡിവിഷനില്‍ നിലവില്‍ 210 ഓളം താത്കാലിക വാച്ചര്മാരാണുള്ളത്. കോടികൾക്ക് കാവൽ നിന്നാലും മാസം 26 ദിവസങ്ങൾ ജോലി ചെയ്താലും 15 മുതല്‍ 19 ദിവസം വരെയുള്ള വേതനം മാത്രമേ ലഭിക്കുന്നുള്ളു. അതും കൃത്യമായി ലഭിക്കുന്നില്ല. ഓരോ മാസവും ജോലിഭാരം കൂടുന്നുണ്ടെങ്കിലും വേതനത്തിൽ വർധന ഉണ്ടാകുന്നില്ലെന്ന് ഇവർ പറയുന്നു. ചെയ്ത ജോലിയുടെ കൂലി ആവശ്യപ്പെട്ടാൽ ഉന്നത ഉദ്യോഗസ്ഥരുടെ ഭീഷണിയും പിരിച്ചുവിടലും…
Read More