വോട്ടെണ്ണൽ തുടങ്ങുന്പോഴും കരുക്കൾ നീക്കി കോൺഗ്രസ്. വോട്ടെണ്ണലിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് നേതൃത്വം നൽകുന്നതിനായി നാല് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു. രാജസ്ഥാന്, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണല്‍. നാലിടത്തും വിജയം സുനിശ്ചിതമെന്ന് കോൺഗ്രസ് നേതാക്കൾ. ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങൾ കോണ്‍ഗ്രസ് കുത്തകയായിരുന്നു. ആദ്യ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ഛത്തീസ്ഗഡിൽ കോൺഗ്രസ് മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തെലങ്കാനയിലും മധ്യപ്രദേശിലും പ്രതിപക്ഷത്താണെങ്കിലും, തെലങ്കാനയിൽ കോൺഗ്രസ് മുന്നേറുന്നു. ഹരിയാനയില്‍ നിന്നുള്ള ഭൂപീന്ദര്‍ സിങ് ഹൂഡ, ഗുജറാത്തില്‍ നിന്നുള്ള മധുസൂധനന് മിസ്ത്രി, ഡല്‍ഹിയില്‍ നിന്നുള്ള മുകുള്‍ വാസ്നിക്, ബിഹാറില്‍ നിന്നുള്ള ഷക്കീല്‍ അഹമ്മദ് ഖാന് എന്നിങ്ങനെ നാല് നിരീക്ഷകരെയാണ് രാജസ്ഥാനിലേക്ക് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ നിയോഗിച്ചിരിക്കുന്നത്. തെലങ്കാനയിലേക്കുള്ള സംഘത്തിൽ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് കെ മുരളീധരന്, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, ബംഗാളില്‍ നിന്നുള്ള ദീപദാസ് മുന്‍ഷി,…
Read MoreCategory: Top News
എക്സിറ്റ് പോൾ ഫലം യാഥാർഥ്യമാകുമോ? തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റമോ? തെലങ്കാന ആദ്യ ഫലസൂചനകള്‍ പുറത്ത്
തെലങ്കാന: സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. തുടര്‍ന്നാണ് ഇവിഎമ്മുകൾ എണ്ണുക. സംസ്ഥാനത്തെ 119 സീറ്റുകളിലേക്കാണ് പോരാട്ടം. കോൺഗ്രസ് മുന്നേറുന്നു എന്നു ആദ്യ ഫല സൂചനയിൽ നിന്നു വ്യക്തമാകുന്നു. കോണ്‍ഗ്രസ് 25 സീറ്റുകളിലും ബി ആര് എസ് 15 സീറ്റുകളിലും ബിജെപി 1 സീറ്റിലും ലീഡ് ചെയ്യുന്നു. എക്സിറ്റ് പോൾ ഫലം കോൺഗ്രസിനു ആശ്വാസമാകുന്നു. പുറത്ത് വന്ന മിക്ക എക്സിറ്റ് പോളുകളും കോണ്‍ഗ്രസിനാണ് വിജയം പ്രവചിച്ചത്. അതേസമയം, ഭരണകക്ഷിയായ ഭാരതീയ രാഷ്ട്ര സമിതിയുടെ കെടിആര്‍ എന്ന കെ.ടി രാമറാവു പാര്‍ട്ടിക്കും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനും ഹാട്രിക് നേട്ടം കൊയ്യാൻ സാധിക്കുമെന്ന ഉറപ്പിലാണുള്ളത്. ദക്ഷിണേന്ത്യയിൽ വോട്ടെടുപ്പ് നടന്നത് തെലങ്കാനയിൽ മാത്രമാണ്. 119 സീറ്റുകളിൽ കോൺഗ്രസ് 48 മുതൽ 64 വരെ സീറ്റുകൾ നേടുമെന്ന് ജാൻ കി ബാത്ത് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു.…
Read More‘ഹാട്രിക് ലോഡിംഗ് 3.0’: ആത്മവിശ്വാസം പ്രകടിപ്പിച്ച് കെ.ടി. രാമറാവു
ന്യൂഡൽഹി: തെലുങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയുൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. വോട്ടെണ്ണലിന് മുന്നോടിയായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൻ കെ. ടി. രാമറാവു വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച് ‘ഹാട്രിക് ലോഡിംഗ് 3.0’ എന്ന് എക്സിൽ പറഞ്ഞു. സുഹൃത്തുക്കളെ ആഘോഷിക്കാൻ തയ്യാറാകൂ. പോസ്റ്റിൽ അദ്ദേഹം കൈകളിൽ തോക്ക് പിടിച്ച് ക്യാമറയിലേക്ക് ചൂണ്ടുന്നത് കാണാം. എല്ലാ കണ്ണുകളും ഇപ്പോൾ ഫലങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.തെലങ്കാനയിൽ 119 അസംബ്ലി സീറ്റുകളാണുള്ളത്. കോൺഗ്രസിന്റെ അനുമൂല രേവന്ത് റെഡ്ഡിയും കൊടങ്കൽ, കാമറെഡ്ഡി എന്നീ രണ്ട് സീറ്റുകളിൽ മത്സരിച്ചു. ഈ തെരഞ്ഞെടുപ്പിലെ പ്രധാന മണ്ഡലങ്ങളിലൊന്നായ ഗജ്വെൽ, ഹുസുറാബാദ് എന്നിവിടങ്ങളിൽ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഏറ്റെല രാജേന്ദർ മത്സരിച്ചു. പ്രധാന സ്വാധീനമുള്ള പ്രാദേശിക പാർട്ടികളിലൊന്നായ എഐഎംഐഎം ഈ വർഷം 9 സീറ്റുകളിൽ മത്സരിക്കുകയും മുൻനിര നേതാക്കളിലൊരാളായ അക്ബറുദ്ദീൻ…
Read Moreപോലീസുകാരുടെ ആത്മഹത്യ; ആഭ്യന്തരവകുപ്പിന്റെ കണക്കില്‍ പൊരുത്തക്കേട്
കൊച്ചി: പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആത്മഹത്യയും ആത്മഹത്യ പ്രവണതയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ടിലെ കണക്കുകളില്‍ പൊരുത്തക്കേടെന്ന് ആക്ഷേപം. ആഭ്യന്തര വകുപ്പ് നടത്തിയ പഠനപ്രകാരം 2019 ജനുവരി ഒന്നു മുതല്‍ 2023 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ 69 പോലീസുകാര്‍ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 75 പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് അസോസിയേഷന് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മൂവാറ്റുപുഴ റാക്കാട് മുരിങ്ങോത്തില്‍ ജോബി ദാസ്(48) വീട്ടില്‍ തൂങ്ങിമരിച്ച സമയത്തെ കണക്കാണിത്. അതിനുശേഷവും വിവിധ ജില്ലകളിലായി പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തിരുന്നു. ആഭ്യന്തര വകുപ്പിന്റെ തെറ്റായ റിപ്പോര്‍ട്ടിനെതിരേ സേനയില്‍ അമര്‍ഷം രൂക്ഷമാണ്. യഥാര്‍ഥ കണക്കുകള്‍ ആഭ്യന്തര വകുപ്പിന് രണ്ടു ദിവസത്തിനകം കൈമാറാനുള്ള ഒരുക്കത്തിലാണ് കേരള പോലീസ് അസോസിയേഷന്.…
Read Moreപദ്ധതി തുടങ്ങിയിട്ട് ഒരു വർഷം, തട്ടിയെടുക്കാൻ കുട്ടിയെ അന്വേഷിച്ച് നടന്നത് ഒന്നരമാസം; നിർണായകമായത് ആദ്യ ദിവസം ലഭിച്ച ശബ്ദരേഖ
കൊല്ലം; ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഔദ്യോഗിക വിശദീകരണവുമായി പോലീസ്. കേസില്‍ വഴിത്തിരിവായത് ആറുവയസുകാരി പ്രതികളെ കുറിച്ച് നല്കിയ കൃത്യമായ വിവരണവും സഹോദരന്റെ ഇടപെടലുമാണെന്നും എഡിജിപി എം. ആർ അജിത് കുമാർ വ്യക്തമാക്കി. തട്ടിക്കൊണ്ടു പോയതിന് പിന്നിൽ ഒരു വർഷം നീണ്ട ആസൂത്രണമാണ്. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പത്മകുമാറും കുടുംബവും രണ്ട് തവണ ശ്രമിച്ചിരുന്നു. മറ്റ് പല സ്ഥലങ്ങളിലും കിഡ്നാപ്പ് ചെയ്യാൻ ഇവർ കുട്ടികളെ അന്വേഷിച്ചിരുന്നുവെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (52), ഭാര്യ എം.ആർ. അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ പത്മകുമാർ കേബിൾ ടിവി ബിസിനസ് നടത്തിയിരുന്നു. കോവിഡിന് പിന്നാലെ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായ പത്മകുമാർ ഒരുവർഷമായി എങ്ങനെ പണമുണ്ടാക്കാമെന്ന ആലോചനയിലായിരുന്നു. സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പ്…
Read Moreകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; മൂന്നംഗ കുടുംബത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേപ്പെടുത്തി. മുഖ്യപ്രതി ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (52), ഭാര്യ എം.ആർ. അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരാണ് അറസ്റ്റിലായത്. അടൂരിലെ കെഎപി ക്യാമ്പിൽ ഇന്നലെ വൈകുന്നേരം ആരംഭിച്ച ചോദ്യംചെയ്യൽ ഇന്നു പുലർച്ചെ മൂന്നിന് അവസാനിച്ചശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എഡിജിപി എം.ആർ. അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. രണ്ടാംഘട്ട ചോദ്യം ചെയ്യൽ തുടരുകയാണ്. ചോദ്യം ചെയ്യലിനുശേഷം കെഎപി ക്യാമ്പിൽനിന്നു പൂയപ്പള്ളി പോലീസ് സ്റ്റേഷനിലേക്കു പ്രതികളെ കൊണ്ടുവരും. അവിടെയാണ് ഈ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. റിമാൻഡ് റിപ്പോർട്ട് തയാറാക്കിയ ശേഷം പ്രതികളെ ഉച്ചയോടെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷയും ഇന്നുതന്നെ അന്വേഷണസംഘം കോടതിയിൽ നൽകും. തമിഴ്നാട്ടിലെ തെങ്കാശിയിൽനിന്ന് ഇന്നലെ ഉച്ചകഴിഞ്ഞാണ് മൂവരെയും അറസ്റ്റ് ചെയ്തത്. പത്മകുമാർ, ഭാര്യ…
Read Moreആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ മറ്റാർക്കും പങ്കില്ല; പ്രതികളുടെ മൊഴി പുറത്ത്
കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റഡിയിലായ കുടുംബത്തെ ഉടൻ പൂയപ്പള്ളി സ്റ്റേഷനിലെത്തിക്കും. കുട്ടിയെ തട്ടിക്കൊണ്ട് പോയത് പ്രതികൾ മൂന്നു പേരും ചേർന്ന്. കുട്ടിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പദ്മകുമാറിന്റെ ഭാര്യ അനിതകുമാരി. ഇവരുടെ ശബ്ദം ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തിരിച്ചറിഞ്ഞു. അടൂർ കെഎപി ക്യാമ്പിൽ പത്തുമണിക്കൂർ നീണ്ട ചോദ്യംചെയ്യൽ പുലർച്ചെ മൂന്നോടെയാണ് പൂർത്തിയായത്. ചോദ്യംചെയ്യൽ ഇന്നും തുടരും. എന്നാൽ കേസിൽ മറ്റാർക്കും പങ്കില്ലെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. ഇതിനിടെ, കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ലോൺ ആപ്പിൽ നിന്നും പദ്മകുമാര്‍ വായ്പയെടുത്തിരുന്നു. ഇതിനു പുറമെ ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. തന്റെ വായ്പകൾ തീര്‍ക്കാൻ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ പല തവണ ശ്രമിച്ചിരുന്നു. കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോകുന്ന സമയത്ത് കൂടെയുണ്ടായിരുന്ന സഹോദരന്റെ കൈയിൽ…
Read Moreമനസ് കൂളാവാൻ… ചപ്പാത്തിയിലും ചിക്കനിലും ഒതുങ്ങില്ല; ജയിലുകളിൽ ഇനി മുതൽ ഐസ്ക്രീമും കരിക്കും
മുംബൈ: തടവുകാർക്കായി പുതിയ വിഭവങ്ങൾ ഒരുക്കാനുള്ള പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ. ഇതുപ്രകാരം പാനി പൂരി, ഐസ്ക്രീം തുടങ്ങി നിരവധി വിഭവങ്ങളാവും ജയിൽ ക്യാന്റീനിൽ ഒരുങ്ങുക. മാത്രമല്ല. ടീഷർട്ട്, ഹെയർ ഡൈ തുടങ്ങിയവയും നൽകും.തടവുകാരുടെ മാനസികാരോഗ്യത്തെക്കരുതിയാണ് സർക്കാർ പുതിയ പദ്ധതി നടപ്പാക്കുന്നത്. വിനോദത്തിനായി ഉൾപ്പെടെ 173 വസ്തുക്കളാണ് പുതുതായി ചേർത്തത്. അച്ചാർ, കരിക്ക്, കാപ്പിപ്പൊടി, മധുരപലഹാരങ്ങൾ, പാനിപൂരി, ഐസ്ക്രീം, പഴങ്ങൾ തുടങ്ങിയ അതിൽ ചിലത് മാത്രം. ഫേസ്വാഷുകൾ, ഹെയർ ഡൈകൾ, ബർമുഡ, പുകയിലയുടെ ആസക്തി ഇല്ലാതാക്കാൻ മരുന്നുകൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ തടവുകാരുടെ മാനസികനില തകർക്കുന്നു എന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു നടപടിയെന്നും എഡിജിപി അമിതാഭ് ഗുപ്ത പറയുന്നു. മാനസികാരോഗ്യം പരിപാലിക്കുന്നതിന്റെ ഭാഗമാണ് നടപടി. ഭക്ഷണമുൾപ്പെടെ വിപുലീകരിക്കുന്നത് അവരുടെ ആരോഗ്യത്തിന് നല്ലതാണ്. ഈ മാസം ആദ്യം ഉത്തർപ്രദേശിലും ഇത്തരത്തിൽ മാറ്റം വരുത്തിയിരുന്നു. മതഗ്രന്ഥങ്ങളുൾപ്പെടെ വായിക്കാൻ നൽകുകയും സാഹിത്യ വാസന പ്രോത്സാഹിപ്പിക്കുകയും…
Read Moreഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകൽ; കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഉടൻ; മൂന്ന് പേരും പ്രതികളാകും
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളായ പദ്മകുമാർ, ഭാര്യ അനിത കുമാരി, മകൾ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പദ്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. അടൂർ കെഎപി ക്യാമ്പിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തുടരുന്നു. പത്ത് മണിക്കുറിലധികം പ്രതികളെ അടൂർ കെഎപി മൂന്നാം ബറ്റാലിയൻ ക്യാംപില്‍ വച്ചു ചോദ്യം ചെയ്തു. എഡിജിപിയും ഡിഐജിയും ക്യാംപിൽ തന്നെ തുടരുകയാണ്. പദ്മകുമാറും ഭാര്യയും കുട്ടിയുമായി ചിന്നക്കടയിലൂടെ നീലക്കാറിൽ എത്തുകയും ലിങ്ക് റോഡിൽ ഭാര്യയെയും കുട്ടിയേയും ഇറക്കി ഇയാൾ ജ്യൂസ് കടയ്ക്കടുത്ത് കാത്തുനിന്നു. ലിങ്ക് റോഡിൽ നിന്ന് ഓട്ടോ പിടിച്ച് അനിതാ കുമാരി കുട്ടിയെ ആശ്രാമം മൈതാനത്തിറക്കി രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ 3 മൂന്ന് മണി വരെ മൂന്ന് പേരെയും…
Read Moreആറ് വയസുകാരിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പദ്മകുമാറിന്റെ ഭാര്യ; ശബ്ദം തിരിച്ചറിഞ്ഞു
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ടു പോയ കേസിൽ പ്രതികളെ വെള്ളിയാഴ്ച തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ചാത്തന്നൂർ സ്വദേശി പദ്മകുമാർ ഭാര്യ അനിതാ കുമാരി, മകൾ അനുപമ എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. കുട്ടിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പദ്മകുമാറിന്റെ ഭാര്യ അനിതകുമാരി. ഇവരുടെ ശബ്ദം ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തിരിച്ചറിഞ്ഞു. രണ്ടു തവണയായി ആണ് ഇവർ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം മാതാവിന്റെ ഫോണിലേക്ക് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു അനിതാ കുമാരി ആദ്യം ഫോൺ ചെയ്തത്. പിന്നീട് അത് പത്ത് ലക്ഷത്തിലേക്ക് മാറി. തന്റെ പേരിലുള്ള വസ്തു വിറ്റാൽ തനിക്ക് ആവശ്യമുള്ള പണം ലഭിക്കുമെങ്കിലും അത് വിൽക്കാൻ സാധിക്കാതെ വന്നതിനാൽ പണം സ്വരൂകൂട്ടാൻ കഴിഞ്ഞില്ല. അതിനാലാണ് കുട്ടിയെ തട്ടികൊണ്ട് പോയതെന്ന് പദ്മകുമാർ മൊഴി നൽകി. അതേസമയം കൂടുതൽ പ്രതികളെ…
Read More