സീമ മോഹന്‍ലാല്‍കൊച്ചി: രാജ്യത്തെ മികച്ച പോലീസ് സംവിധാനമാണ് കേരളത്തിലേത് എന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് മാനസിക സമ്മര്‍ദം മൂലം ആത്മഹത്യയില്‍ അഭയം തേടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 75 പോലീസ് ഉദ്യോഗസ്ഥരാണ്.ഇന്നലെ കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മൂവാറ്റുപുഴ റാക്കാട് മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തന്റെ 12 ഇന്‍ക്രിമെന്റുകള്‍ സഹപ്രവര്‍ത്തകര്‍ തടഞ്ഞുവച്ചതടക്കമുള്ള മാനസിക പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്നാണ് ആത്മഹത്യക്കുറിപ്പില്‍ ഉള്ളത്. മാള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ഇന്നലെ കെട്ടിടത്തില്‍നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെന്ന ആത്മഹത്യക്കുറിപ്പും കണ്ടെത്തുകയുണ്ടായി.കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുമ്പോള്‍ പോലീസിനെ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തുമ്പോഴും സേനയിലെ തൊഴില്‍ അന്തരീക്ഷം അത്ര മെച്ചമല്ലെന്നാണ് പോലീസിലെ ആത്മഹത്യകള്‍ സൂചിപ്പിക്കുന്നത്. ജോലിക്കൂടുതലും മേലധികാരികളുടെ പീഡനവും വിശ്രമക്കുറവും ആത്മഹത്യയ്ക്ക് കാരണമാകുന്നുവെന്ന് പല ആത്മഹത്യാക്കുറിപ്പുകളും…
Read MoreCategory: Top News
ലൈംഗിക പീഡനക്കേസ്; ഷിയാസ് കരീമിന് ഇടക്കാല ജാമ്യം
ലൈംഗിക പീഡനക്കേസിൽ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹെെക്കോടതി. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യൽ മീഡിയ താരവുമാണ് ഷിയാസ് കരീം. ബള്‍ഗേറിയയില്‍ നടന്ന ‘മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018’ – ല്‍ ആദ്യ അഞ്ച് പേരില്‍ ഒരാളായിരുന്ന ഷിയാസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കാസർഗോഡ് പടന്ന സ്വദേശിനിയുടെ പരാതിയിൽ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗമാണ് ഇയാളെ പിടി കൂടിയത്. യുവതിയിൽ നിന്ന് ഷിയാസ് കരീം 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. കാസർകോട് ചന്തേര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കായി നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഇയാളെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു. പീഡന പരാതി ഉയർന്നതിന് പിന്നാലെ തന്റെ വിവാഹ നിശ്ചയത്തിന്റെ…
Read Moreകരുവന്നൂരില്‍ നിക്ഷേപം പതിമൂന്നര ലക്ഷം; ഭിന്നശേഷിക്കാരനായ നിക്ഷേപകന് ചികിത്സയ്ക്കു പണം ലഭിക്കാതെ മരിച്ചു
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപമുള്ളയാൾ ചികിത്സയ്ക്കു പണം ലഭിക്കാതെ മരിച്ചു. ഭിന്നശേഷിക്കാരനായ കരുവന്നൂര്‍ തേലപ്പിള്ളി കോളേങ്ങാട്ടുപ്പറമ്പില് ശശി (53) യാണു മരിച്ചത്. കഴിഞ്ഞ 30നാണു മരണം സംഭവിച്ചത്. ശശിയുടെയും അമ്മ തങ്കയുടെയും പേരിലായി 14 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നുവെങ്കിലും ചികിത്സാച്ചെലവിനായി ബാങ്ക് കനിഞ്ഞില്ലെന്നു സഹോദരി മിനി പറഞ്ഞു. ഓഗസ്റ്റ് 22നു രാത്രി ദേഹാസ്വാസ്ഥ്യം നേരിട്ടതിനെ ത്തുടര്‍ന്ന് മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ശരീരം തളര്‍ന്നു കൊണ്ടിക്കുന്നതിനാല് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയില്‍ ഞരമ്പു പൊട്ടി രക്തം ഒഴുകുകയാണെന്നും ഉടന്‍ ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അന്നുരാത്രിതന്നെ അടിയന്തരമായി ശസ്ത്രക്രിയ നടത്തി. ചികിത്സയ്ക്ക് നിക്ഷേപത്തുക ലഭിക്കാനായി കരുവന്നൂര്‍ ബാങ്ക് അധികൃതരെ സമീപിച്ചു. 23ന് രാവിലെ 25,000 രൂപ നല്കാമെന്നായി. നഗരസഭാ കൗണ്‍സിലര്‍ അല്‍ഫോൻസാ തോമസിന്റെ ഇടപെടലിനെത്തുടര്‍ന്ന് അമ്പതിനായിരം രൂപ ബാങ്ക്…
Read Moreവയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. മരണത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും സിബിഐക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ബാലഭാസ്കറിന്റെ അച്ഛന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2019 സെപ്തംബർ 25ന് തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരത്തിന് സമീപം പള്ളിപ്പുറത്തുണ്ടായ വാഹന അപകടത്തിലാണ് ബാലഭാസ്കറും മകളും മരിച്ചത്. എന്നാൽ ഇതൊരു അപകട മരണമല്ലെന്നും ആസൂത്രിത കൊലപതാകമാണെന്നും ബാലഭാസ്കറിന്റെ രക്ഷിതാക്കൾ ആരോപിച്ചു. ബാലഭാസ്കറിന്റെ സുഹൃത്തുക്കളും സ്വർണ കടത്ത് കേസിൽ പ്രതികളുമായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരൻ എന്നിവർ ഉള്‍പ്പെട്ട സംഘമാണ് ഇതിനു പിന്നിലെന്ന് ബാലഭാസ്കറിന്റെ രക്ഷിതാക്കൾ പറഞ്ഞു. അപകട സമയത്ത് കാറോടിച്ചത് ആരാണെന്ന കാര്യത്തിൽ വരെ തർക്കമുണ്ടാക്കിയത് കേസിൽ സംശയം തോന്നാൻ കാരണമായെന്ന് രക്ഷിതാക്കൾ പറഞ്ഞു. ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന വാദം സിബിഐ നിരസിച്ചു. ഇക്കാര്യത്തെ സംബന്ധിച്ച…
Read Moreഹിന്ദു മതാനുഷ്ഠാനങ്ങള്‍ ഇല്ലാതെ നടക്കുന്ന വിവാഹം അസാധുവാണ്; ഹെെക്കോടതി
ഹിന്ദു മതാനുഷ്ഠാന ചടങ്ങില്ലാതെ നടക്കുന്ന വിവാഹങ്ങള്‍ ഹിന്ദു വിവാഹങ്ങളായി അംഗീകരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. അനുഷ്ഠാനങ്ങള്‍ പ്രകാരമുള്ള വിവാഹമല്ലെങ്കില്‍, നിയമത്തിന്റെ കണ്ണില്‍ അതിനെ നിയമപരമായ വിവാഹമായി കാണാനാവില്ലെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ പറഞ്ഞു. വിവാഹ മോചനം തേടാതെ തന്റെ ഭാര്യ സ്മൃതി സിങ്ങ് രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നു എന്നു കാണിച്ച് ഭർത്താവ് സത്യം സിങ്ങ് പരാതി നൽകിയിരുന്നു. എന്നാൽ സത്യം സിങ്ങിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണം. വിവാഹ സമയത്ത് എഴുതവണ അഗ്നിയ്ക്ക് ചുറ്റും വലം വച്ചിരുന്നില്ലെന്നും അതുകൊണ്ട് ആദ്യ വിവാഹത്തിന് നിയമ സാധ്യത ഇല്ലെന്നും സ്മൃതി സിങ്ങ് വാദിച്ചു. തനിക്ക് ആദ്യ ഭർത്താവായ സത്യം സിങിന്റെ ഒപ്പം ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് പുനർ വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്നും യുവതി പറഞ്ഞു. അനുഷ്ഠാനമായ സപ്തപതി ചടങ്ങാണ് വിവാഹത്തെ നിയമപരമാക്കി മാറ്റുന്നത്. ഹിന്ദു നിയമത്തില്‍…
Read Moreവെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ ഒഴിവാക്കണം; മുസ്ലിം സംഘടനകൾ
പൊതു പരീക്ഷകൾ വെള്ളിയാഴ്ചകളിൽ നടത്തുന്നത് ഒഴിവാക്കണമെന്ന് മുസ്ലിം സംഘടനകൾ. ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ ചുമതലയേറ്റ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ചുചേർത്ത യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ പുതുതായി സ്ഥാനമേറ്റതിന് പിന്നാലെയാണ് യോഗം വിളിച്ചത്. വെള്ളിയാഴ്ചകളിൽ പരീക്ഷകൾ സംഘടിപ്പിക്കുന്നത് പ്രത്യേക ആരാധനാ കർമ്മത്തെ ബാധിക്കുന്നുണ്ടെന്ന് മുസ്ലിം സംഘടനകൾ പറഞ്ഞു. അതുകൊണ്ട് വെള്ളിയാഴ്ചകളിലെ പരീക്ഷകൾ പുനഃക്രമീകരിക്കണമെന്ന ആവശ്യമാണ് മുസ്ലിം സംഘടനകൾ മുന്നോട്ട് വയ്ക്കുന്നത്. മലബാറിലെ പ്ലസ് വൺ പ്ലസ് ടു സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടി വേഗം ഉണ്ടാകണമെന്ന ആവശ്യവും ഉന്നയിച്ചു. ന്യൂനപക്ഷ മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ന്യൂനപക്ഷ സംഘടനകളുടെ യോഗത്തിലാണ് സംഘടനകൾ വിവിധ ആവശ്യവുമായി രംഗത്തെത്തിയത്. എത്രയും വേഗം ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ക്രൈസ്തവ സംഘടനകളുടെ ആവശ്യം.
Read Moreകള്ളിയാണ് കൊച്ചുകള്ളി… കവടികറക്കാൻ ആൻസി വിളിച്ചു, കൊല്ലത്തെ ജോത്സ്യന് നഷ്ടം 12 പവൻ; യുവാവിന് ഗുളികകാലം വരുത്തിയത് പ്രഷറിന്റെ ഗുളിക കലക്കി നല്കി…
കൊച്ചി: കൊച്ചിയില്‍ ജോത്സ്യനെ മയക്കിക്കിടത്തി സ്വര്‍ണവും പണവും കവര്‍ന്ന യുവതി പിടിയില്‍. തൃശൂര്‍ മണ്ണുത്തി സ്വദേശി അന്‍സിയെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 26ന് ഇടപ്പള്ളിയിലെ ലോഡ്ജില്‍ വച്ചായിരുന്നു സംഭവം. കൊല്ലം സ്വദേശിയായ ജോത്സ്യനില്‍ നിന്ന് 12.5 പവന് സ്വര്‍ണമാണ് അന്‍സി കവര്‍ന്നത്. യുവതി ഇയാളെ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് സുഹൃത്തിന് ഒരു പ്രശ്നമുണ്ടെന്നും ജ്യോതിഷം നോക്കണമെന്നും പറഞ്ഞ് എറണാകുളത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ശേഷം ഇടപ്പള്ളിയില്‍ മുറിയെടുത്തു. തുടര്‍ന്ന് പ്രഷറിന്റെ ഗുളിക ജ്യൂസില്‍ കലര്‍ത്തി നല്കി ഇയാളെ മയക്കിക്കിടത്തിയ ശേഷം ശരീരത്തില്‍ നിന്നും സ്വര്‍ണം കവരുകയായിരുന്നു. യുവതിയുടെ ഫേസ്ബുക്ക് പരിശോധിച്ചപ്പോള്‍ ഇവര്‍ നിരവധി ജോത്സ്യന്‍മാരുമായി ചാറ്റ് നടത്തിയതായും കണ്ടെത്തി
Read Moreനവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ; സംസ്കാരത്തിനായ് കൊണ്ടുപോയപ്പോൾ കേട്ടത് കുഞ്ഞിന്റെ കരച്ചിൽ
ഡോക്ടർമാർ മരിച്ചെന്ന് പറഞ്ഞ നവജാത ശിശുവിന് സംസ്കാരത്തിന് തൊട്ടുമുൻമ്പായ് ജീവനുണ്ടെന്ന് കണ്ടെത്തി. ആസാമിലെ സിൽച്ചാറിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരാണ് കുട്ടി മരിച്ചെന്ന് അറിയിച്ചത്. ആറുമാസം ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ അമ്മയെയോ കുഞ്ഞിനെയോ മാത്രമേ രക്ഷിക്കാൻ കഴിയൂ എന്ന് ഡോക്ടർമാർ അറിയിച്ചതായ് യുവതിയുടെ ഭർത്താവ് പറഞ്ഞു. തുടർന്ന് പ്രസവം നടക്കുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എന്നാൽ കുഞ്ഞിന്റെ മൃതദേഹമാണ് അവർക്ക് ലഭിച്ചത്. പിന്നാലെ ശ്മശാനത്തിലേക്ക് സംസാകരത്തിനായ് മൃതദേഹം കൊണ്ടുപോയി. ശ്മശാനത്തിൽ എത്തിയ ശേഷം അന്ത്യകർമങ്ങൾക്ക് മുമ്പാണ് കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നത്. പിന്നാലെ കുഞ്ഞിനൊപ്പം ആശുപത്രിയിലേക്ക് അവർ മടങ്ങുകയായിരുന്നു. കുഞ്ഞ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് തൊട്ടുപിന്നാലെ സിൽച്ചാറിലെ മാലിനിബിൽ പ്രദേശത്തെ ഒരു സംഘം ആളുകൾ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധിച്ചു. അതേസമയം ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന് ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കുടുംബാംഗങ്ങൾ…
Read Moreഓൺലൈൻ ചാറ്റിന് മറുപടി നൽകിയില്ല, പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചു; കേസെടുത്ത് പോലീസ്
മുംബൈയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ഏഴാം ക്ലാസ് വിദ്യാർഥിനിയുമായി സോഷ്യൽ മീഡിയയിൽ ചാറ്റ് ചെയ്യാൻ പ്രതി ശ്രമിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ വിദ്യാർഥി ഇതിനോട് പ്രതികരിച്ചില്ല. അധ്യാപികന്റെ പ്രവൃത്തിയെക്കുറിച്ച് വിദ്യാർഥി രക്ഷിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപികൻ തനിക്ക് ആദ്യം സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയെന്നും പിന്നീട് ഇയാൾ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചതായി പോലീസ് പറഞ്ഞു. സംഭവം അറിഞ്ഞയുടൻ പെൺകുട്ടിയുടെ മാതാപിതാക്കൾ ചാർകോപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി 26 കാരനായ സിദ്ധാർത്ഥ് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Read Moreമഹാരാഷ്ട്രയിലെ ആശുപത്രികളിലെ കൂട്ടമരണം; ചികിത്സാ അസൗകര്യങ്ങൾക്കെതിരെ മരിച്ചവരുടെ കുടുംബം
മഹാരാഷ്ട്രയിലെ നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ മൂന്ന് ദിവസത്തിൽ മരിച്ചത് 31പേർ. ഇതിൽ 16 കുട്ടികളും ഉൾപ്പെടുന്നു. ഈ മരിച്ചവരുടെ കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും ചെയ്തെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. ചിലർ നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ചികിത്സ തേടി എത്തിത്. ചികിത്സാ ചെലവുകൾക്കായി ആഭരണങ്ങൾ വരെ പണയം വച്ചവരുണ്ട്. നന്ദേഡ് ജില്ലയിൽ നിന്നുള്ള ഇരുപത്തിയൊന്നുകാരിയായ അഞ്ജലിയെ ശനിയാഴ്ച ഡോ.ശങ്കർറാവു ചവാൻ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷം യുവതി ആരോഗ്യവാനായ ആൺകുഞ്ഞിനെ പ്രസവിച്ചു. എന്നാൽ കുഞ്ഞ് മരിച്ചുവെന്നും യുവതിയുടെ നില ഗുരുതരമാണെന്നുമുള്ള വാർത്തയാണ് പിന്നീട് കുടുംബം കേൾക്കുന്നത്. ആശുപത്രി അധികൃതർ മരണകാരണം പറഞ്ഞത് രക്തം നഷ്ടപ്പെട്ടന്നാണ്. എന്നാൽ ആവശ്യത്തിന് വേണ്ട രക്തം ഏർപ്പാട് ചെയ്തിരുന്നെന്നും ഇവിടെ ശരിയായ ഡോക്ടർമാരില്ലെന്നും യുവതിയുടെ കുടുംബം പറഞ്ഞു. അഞ്ജലിയുടെ ചികിത്സയ്ക്കായി കുടുംബം പലിശയ്ക്ക് പണം കടം വാങ്ങിയാണ്…
Read More