മഹാരാഷ്ട്രയിലെ നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ മൂന്ന് ദിവസത്തിൽ മരിച്ചത് 31പേർ. ഇതിൽ 16 കുട്ടികളും ഉൾപ്പെടുന്നു. ഈ മരിച്ചവരുടെ കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും ചെയ്തെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. ചിലർ നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ചികിത്സ തേടി എത്തിത്. ചികിത്സാ ചെലവുകൾക്കായി ആഭരണങ്ങൾ വരെ പണയം വച്ചവരുണ്ട്. നന്ദേഡ് ജില്ലയിൽ നിന്നുള്ള ഇരുപത്തിയൊന്നുകാരിയായ അഞ്ജലിയെ ശനിയാഴ്ച ഡോ.ശങ്കർറാവു ചവാൻ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷം യുവതി ആരോഗ്യവാനായ ആൺകുഞ്ഞിനെ പ്രസവിച്ചു. എന്നാൽ കുഞ്ഞ് മരിച്ചുവെന്നും യുവതിയുടെ നില ഗുരുതരമാണെന്നുമുള്ള വാർത്തയാണ് പിന്നീട് കുടുംബം കേൾക്കുന്നത്. ആശുപത്രി അധികൃതർ മരണകാരണം പറഞ്ഞത് രക്തം നഷ്ടപ്പെട്ടന്നാണ്. എന്നാൽ ആവശ്യത്തിന് വേണ്ട രക്തം ഏർപ്പാട് ചെയ്തിരുന്നെന്നും ഇവിടെ ശരിയായ ഡോക്ടർമാരില്ലെന്നും യുവതിയുടെ കുടുംബം പറഞ്ഞു. അഞ്ജലിയുടെ ചികിത്സയ്ക്കായി കുടുംബം പലിശയ്ക്ക് പണം കടം വാങ്ങിയാണ്…
Read MoreCategory: Top News
രാഹുൽ മൂന്നാം ദിവസവും സുവർണ ക്ഷേത്രത്തിൽ; സ്ഥലത്തെ കോൺഗ്രസ് നേതാക്കളെ കൂടെകൂട്ടിയില്ല; ഒപ്പം കെ.സി. വേണുഗോപാൽ മാത്രം
ന്യൂഡൽഹി: അമൃതസറിലെ സുവർണ ക്ഷേത്രത്തിൽ തുടർച്ചയായ മൂന്നാം ദിവസവും തങ്ങി സേവനം ചെയ്യുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രാർഥനകളിൽ പങ്കെടുത്ത അദ്ദേഹം ക്ഷേത്രത്തിലെത്തുന്നവർക്ക് വിതരണം ചെയ്യുന്ന ഭക്ഷണം തയാറാക്കുന്നതിലും പങ്കെടുത്തു. ഓപ്പറേഷൻ ബ്ളൂസ്റ്റാർ ഉണ്ടാക്കിയ മുറിവുകൾ ഉണക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ സുവർണ ക്ഷേത്ര സന്ദർശനം. 1984ൽ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാർ കോൺഗ്രസിനും സിഖ് സമുദായത്തിനും ഇടയിലെ അകൽചയ്ക്ക് ഇടയാക്കിയിരുന്നു. പഞ്ചാബിൽ കോൺഗ്രസിനെ അട്ടിമറിച്ച് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം തുടർച്ചയായി രാഹുൽ ഗാന്ധി പഞ്ചാബിൽ തങ്ങുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുറിവുകൾ ഉണക്കാനും ബിജെപിക്കെതിരെ പഞ്ചാബിലുള്ള വികാരം പ്രയോജനപ്പെടുത്താനുമാണ് രാഹുലിന്റെ നീക്കം. സ്ഥലം എംപി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയാണ് രാഹുൽ സുവർണ ക്ഷേത്രത്തിൽ സേവനത്തിന് എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാത്രമാണ് രാഹുലിന് ഒപ്പമുള്ളത്.
Read Moreയുപിയില്‍നിന്നു കേരളത്തിലേക്ക് വിമാനത്തില്‍ എത്തും; രാത്രിയിൽ ട്രെയിനുകളില്‍ കവർച്ച നടത്തും; നാട്ടിലേക്ക് മടക്കം സമ്പന്നനായി വിമാനത്തിൽ തന്നെ…
കോഴിക്കോട്: കഴിഞ്ഞ ദിവസം മംഗളൂരുവില്‍ അറസ്റ്റിലായ രണ്ട് കവര്‍ച്ചക്കാര്‍ ഉത്തരപ്രദേശില്നിന്ന് എത്തുന്നത് വിമാനത്തില്‍. കേരളത്തിലെ രാത്രികാല ട്രെയിനുകളില്‍ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ആഭരണങ്ങള്‍ കവര്‍ന്നശേഷം തിരിച്ച് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങുകയാണ് പതിവ്. യുപിയില്‍നിന്ന് വിമാനമാര്‍ഗം ഗോവയില്‍ എത്തും. അവിടെ നിന്ന് തിരുവനന്തപുരത്തേക്കുള്ള രാത്രികാല ട്രെയിനുകളില്‍ കയറും. കിട്ടുന്നതെല്ലാം കവരും. തിരിച്ച് മംഗലാപുരത്തെത്തി വിമാനത്തില്‍ നാട്ടിലേക്ക് പോകും. കവര്‍ച്ച നടത്തിയ സ്വര്‍ണാഭരണങ്ങളുമായി വിമാനത്തില്‍ കയറാന്‍ കാത്തുനില്‍ക്കുമ്പോഴാണ് ഇവര്‍ ആര്‍പിഎഫിന്റെ പിടിയിലായത്. ഉത്തരപ്രദേശ് മിര്‍സാപൂര്‍ സ്വദേശിയായ അഭയ് രാജ് സിംഗ് (26), ഹരിശങ്കര്‍ ഗിരി (25) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് സ്വര്‍ണ പാദസരം ഉള്‍പ്പെടെ ഒമ്പത് സ്വര്‍ണാഭരണങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതിന് 16 പവന് തൂക്കം വരും. ആറുലക്ഷം രൂപ വില വരുന്നതാണ് ആഭരണങ്ങള്‍. ഗോവ-തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകളില്‍ സ്ഥിരമായി ഇവര്‍ യാത്ര ചെയ്യുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ മറ്റു…
Read Moreവൈറൽ പനിയിൽ വിറച്ച് കേരളം; തലപൊക്കി എലിപ്പനിയും ഡെങ്കിയും; ഇന്നലെ മാത്രം ചികിത്സ തേടിയത് 8587 രോഗികൾ
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. പനി മൂലം 8587 പേരാണ് ഇന്നലെ മാത്രം വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. പകർച്ചപ്പനി ഈ മാസം മാത്രം നാലു മരണങ്ങൾ. വെെറൽ പനിക്ക് പിന്നാലെ തലപൊക്കി എലിപ്പനിയും ഡെങ്കിയും. കൂടുതൽ മരണങ്ങൾക്കും കാരണം എലിപനിയും ഡെങ്കിയും. 24 മണിക്കൂറിനിടെ 1400 രോഗികളാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്. മഴ കാരണം പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യത കൂടുതലാണ്. മഴ ശക്തമായതോടെ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
Read Moreഡൽഹിയിൽ യുവാവിനെ അജ്ഞാത സംഘം വെട്ടി കൊലപ്പെടുത്തി; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഡൽഹിയിൽ യുവാവിനെ സംഘം ചേർന്ന് ഒരു കൂട്ടം ആളുകൾ ക്രൂരമായി കൊലപ്പെടുത്തി. ദീപക് എന്നയാളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ ജിടിബി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഘമായി വന്ന അജ്ഞാത സംഘം ദീപക്കിനെ ഒന്നിൽ കൂടുതൽ തവണ ശരീരത്തിൽ കുത്തുകയും ഇയാളുടെ തലയിൽ സ്ലാബ് ഉപയോഗിച്ച് അടിക്കുകയും ചെയ്ചു. അടുത്തുള്ള സിസിടിവിയിൽ നിന്ന് കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചു. കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞു വരുകയാണെന്നും ഉടൻ പ്രതികളെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
Read Moreസിക്കിമിൽ മേഘ വിസ്ഫോടനം, പിന്നാലെ മിന്നൽ പ്രളയം; 23 സൈനികരെ കാണാതായ്
സിക്കിമിൽ മേഘ വിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്ഫോടനം ഉണ്ടായത്. ഇത് ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായി. 23 സൈനികരെ കാണാതായതായ് റിപ്പോർട്ട്. പ്രദേശത്ത് സൈനികർക്കായുള്ള തിരച്ചിൽ നടക്കുകയാണ്. ചുങ്താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതോടെ നദി 15 മുതൽ 20 അടി വരെ ഉയരത്തിൽ കരകവിഞ്ഞൊഴുകി. ടീസ്റ്റ നദിക്കടുത്തുള്ള റോഡിന്റെ വലിയൊരു ഭാഗം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ ദൃശ്യങ്ങൾ പ്രദേശവാസികൾ പകർത്തിയ വീഡിയോയിൽ വ്യക്തമാണ്. എന്നാൽ സിക്കിമിന്റെ വടക്ക് കിഴക്കൻ ജില്ലകളിൽ നേരത്തെ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ രാത്രി മുതൽ സിക്കിമിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയാണ് ഉണ്ടായത്. മേഘ വിസ്ഫോടനത്തിന് ശേഷം നദിയിലെ ജലനിരപ്പ് നിരന്തരം ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗസോൾഡോബ, ഡൊമോഹാനി, മെഖലിഗഞ്ച്, ഗിഷ് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളെ ഇത് ബാധിച്ചേക്കാം.…
Read Moreമദ്യനയ അഴിമതി; എഎപി എംപി സഞ്ജയ് സിംഗിന്റെ വസതിയില്‍ ഇഡി റെയ്ഡ്
എഎപി എംപി സഞ്ജയ് സിംഗിന്റെ വസതിയിൽ ഇഡി റെയ്ഡ്. ഡൽഹിയിലെ വീട്ടിലാണ് റെയ്ഡ്. 2020ൽ മദ്യശാലകള്‍ക്കും വ്യാപാരികൾക്കും ലൈസൻസ് നൽകാനുള്ള ഡൽഹി സർക്കാരിന്റെ തീരുമാനത്തിൽ സഞ്ജയ് സിംഗിനും പങ്കുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇന്നു രാവിലെ ഏഴിന് ഇഡി സംഘം സിംഗിന്റെ വീട്ടിൽ എത്തി. ഇതേ കേസില്‍ എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ജയിലിലാണ്. മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് എംപിയുടെ വസതിയിലെ റെയ്ഡ്. എന്നാൽ അഴിമതി വിരുദ്ധ നിയമങ്ങൾ ലംഘിച്ചു സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കി എന്നിവയാണ് സഞ്ജയ് സിംഗിന്റെ മേലുള്ള ആരോപണങ്ങള്‍. അതേസമയം ബിജെപി കള്ള കേസ് ചുമത്തി എഎപി നേതാക്കളെ ജയിലില്‍ അടയ്ക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
Read Moreവിശന്നു കരയുന്ന മക്കൾ; ദാരിദ്രത്തിന്റെ പടുകുഴിയിൽ നിന്ന് രക്ഷിക്കാൻ മക്കൾക്ക് വിഷം നൽകി കൊന്നു അമ്മ; നടക്കം മാറാതെ ഗ്രാമം…
ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധറിലെ കാൺപുർ ഗ്രാമത്തിൽ സഹോദരിമാരായ മൂന്നു പെണ്‍കുട്ടികളെ ഇരുമ്പുപെട്ടിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ദാരിദ്ര്യം മൂലം കുട്ടികള്‍ക്കു വിഷം നല്‍കുകയായിരുന്നുവെന്ന് അമ്മ പോലീസിനോടു വെളിപ്പെടുത്തി. കാഞ്ചന് (നാല്), ശക്തി (ഏഴ്), അമൃത (ഒമ്പത്) എന്നിവരാണു മരിച്ചത്. ഞായറാഴ്ച രാത്രി മക്സുദാന്‍ പോലീസ് സ്റ്റേഷനില്‍ ഇവരെ കാണാതായെന്ന പരാതി രക്ഷിതാക്കള്‍ നല്‍കിയിരുന്നു. ജോലി കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ മക്കളെ കണ്ടില്ല എന്നായിരുന്നു ഇവര്‍ പോലീസിനോട് പറഞ്ഞത്. തിങ്കളാഴ്ച വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടെ ഇരുമ്പ്പെട്ടിയില്നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും ഇവർ പോലീസിനോടു പറഞ്ഞിരുന്നു. ആകെ അഞ്ച് കുട്ടികളാണ് ദമ്പതികള്‍ക്കുണ്ടായിരുന്നത്.
Read Moreഎൻഐഎ പാരിതോഷികം പ്രഖ്യാപിച്ച ഐഎസ്ഐസ് ഭീകരൻ ഷാഫി ഉസമ അറസ്റ്റിൽ; ഡൽഹിയിൽ സ്ഫോടന പരമ്പരകൾക്കും ഉന്നതനേതാക്കളെ വധിക്കാനും ലക്ഷ്യമിട്ടു
ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഐഎസ്ഐസ് ഭീകരൻ ഷാഫി ഉസമ എന്നറിയപ്പെടുന്ന ഷാനവാസ് ഉൾപ്പെടെ മൂന്നു പേർ ജയ്പുരിൽ അറസ്റ്റിൽ. ഒളിയിടത്തിൽനിന്നു ഡൽഹി പോലീസിന്റെ പ്രത്യേകദൗത്യ സംഘമാണ് മൂന്നു ഭീകരരെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് വാസി, മുഹമ്മദ് റിസ്വാൻ എന്നിവരാണ് മറ്റു രണ്ടു പേർ. അറസ്റ്റിലായ മൂന്ന് പേരും ബിടെക് ബിരുദധാരികളാണ്. ഇവരെക്കുറിച്ചു വിവരം നൽകുന്നവർക്ക് മൂന്നു ലക്ഷം രൂപ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഈ സംഘത്തിന്റെ നേതൃത്വത്തിൽ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നെന്നു ഡൽഹി പോലീസ് പറഞ്ഞു. മുംബൈ, ഗുജറാത്ത്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ വിവിഐപികളെയും രാഷ്ട്രീയ നേതാക്കളെയുമാണ് സംഘം ലക്ഷ്യമിട്ടത്. ഇവരുടെ യാത്രാവഴികളിൽ ഐഇഡി സ്ഫോടനമായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ സംഘം പരീക്ഷണാർഥം സ്ഫോടനങ്ങൾ നടത്തിയിരുന്നു. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ…
Read Moreകൊല്ലുന്ന ആപ്പുകൾക്ക് ലോക്കിട്ട് കേരള പോലീസ്; വ്യാജ ലോൺ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കംചെയ്ത് പോലീസ്; നീക്കം ചെയ്തത് എഴുപതോളം ആപ്പുകൾ
തിരുവനന്തപുരം: വ്യാജ ലോണ്‍ ആപ്പുകളിൽ കുടുങ്ങിയുള്ള ആത്മഹത്യകളുടേയും കുറ്റകൃത്യങ്ങളുടേയും പശ്ചാത്തലത്തിൽ നടപടികൾ സ്വീകരിച്ച് കേരള പോലീസ്. എഴുപതോളം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തതായി കോരളപോലീസ് അറിയിച്ചു. പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി പോലീസ് അറിയിച്ചു. കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം ആണ് എഴുപതോളം വ്യാജ ലോൺ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാൽ 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം എന്നും പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ…
Read More