പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയില്ലാതെ ആദ്യ ഞായറാഴ്ച; കരോട്ടുവള്ളക്കാലിലെ വീട്ടിലെ ജനാലയ്ക്കരികില്‍നിന്ന് വിതുമ്പി ജനം; കല്ലറയിലേക്ക് ജനപ്രവാഹം

കോട്ടയം: പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയില്ലാതെ ആദ്യ ഞായറാഴ്ചയായിരുന്നു ഇന്നലെ. പരാതികളും പരിഭവങ്ങളും നിവേദനങ്ങളുമായി കരോട്ടുവള്ളക്കാലില്‍ വീട്ടിലെത്തിയിരുന്ന ആളുകള്‍ ഇന്നലെ പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിങ്കലെത്തി തങ്ങളുടെ നേതാവിനായി പ്രാര്‍ഥിച്ചു മടങ്ങി. ഞായറാഴ്ച ജനസമ്പര്‍ക്കം നടന്നു വന്നിരുന്ന കരോട്ടുവള്ളക്കാലില്‍ വീട്ടിലും അനുയായികളും ആരാധകരുമെത്തിയിരുന്നു. തറവാട്ടുവീട്ടിലെ തെക്കുഭാഗത്തുള്ള മുറിയുടെ ജനല്‍ തുറന്നുതന്നെയാണിട്ടിരിക്കുന്നത്. പരാതി പരിഹാര സെല്‍ എന്നു പറയുന്ന ഈ മുറിയുടെ ജനലിനോടു ചേര്‍ന്ന് കസേരയിട്ടാണ് ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ പരാതി കേട്ടിരുന്നത്. വീട്ടുമുറ്റത്തെത്തിയ പലരും ജനാലയ്ക്കരികില്‍നിന്ന് അകത്തേക്ക് നോക്കി വിതുമ്പുന്നതു കാണാമായിരുന്നു. ലോകത്തെവിടെയാണെങ്കിലും ഉമ്മന്‍ ചാണ്ടി ഞായറാഴ്ച പുതുപ്പള്ളിയിലുണ്ടാകുമായിരുന്നു. ശനിയാഴ്ച രാത്രി തറവാട്ടുവീട്ടിലെത്തി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ നാട്ടകം ഗസ്റ്റ് ഹൗസിലേക്കു പോകും. ഞായറാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷം വീണ്ടും തറവാട്ടുവീട്ടില്‍. അപ്പോഴേക്കും വീട്ടുമുറ്റം പൂരപ്പറമ്പിനു സമാനമായി നിറഞ്ഞുകഴിഞ്ഞിരിക്കും. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍…

Read More

ആഘോഷം സങ്കടക്കടലിലേക്ക്..!  നടന്‍ സൂര്യയുടെ ജന്മദിനാഘോഷം; ബാനര്‍ കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

  അമരാവതി: നടന്‍ സൂര്യയുടെ ജന്മദിനം ആഘോഷമാക്കുന്നതിന്‍റെ ഭാഗമായി  ബാനര്‍ കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ്  രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ പാല്‍പ്പനാട് ജില്ലയിലെ മോപ്പുലവാരിപ്പാലം ഗ്രാമത്തിലാണ് സംഭവം.   നാക്ക വെങ്കിടേഷ്, പോലൂരി സായി എന്നിവരാണ് മരിച്ചത്. സൂര്യയുടെ ജന്മദിനത്തില്‍ ബാനര്‍ സ്ഥാപിക്കുന്നതിനിടെയാണ് അപകടം നടന്നത്.   മരിച്ച ഇരുവരും നരസറോപേട്ടലെ സ്വകാര്യ കോളജിലെ രണ്ടാം വര്‍ ബിരുദ വിദ്യാര്‍ഥികളാണ്. മൃതദേഹങ്ങള്‍ നരസറോപേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍.

Read More

18കാരിയെ ആള്‍ക്കൂട്ടത്തിന് എറിഞ്ഞു കൊടുത്തത് അമ്മമാര്‍ ! പെണ്‍കുട്ടിയെ ക്രൂര ബലാല്‍സംഗത്തിനിരയാക്കി ആക്രമികള്‍

മണിപ്പൂരില്‍ 18 വയസുകാരിയായ പെണ്‍കുട്ടിയെ ഒരു സംഘം ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മെയ് 15ന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കിഴക്കന്‍ ഇംഫാലിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‘മണിപ്പൂരിലെ അമ്മമാര്‍’ എന്നറിയപ്പെടുന്ന മെയ്‌റ പെയ്ബിസ് (ദീപശിഖയേന്തിയ വനിതകള്‍) എന്ന സ്ത്രീകളുടെ സംഘമാണ് തന്നെ ബലാത്സംഗം ചെയ്യാന്‍ ആയുധധാരികള്‍ക്ക് കൈമാറിയതെന്നു പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കറുത്ത വസ്ത്രം ധരിച്ച് ആയുധവുമായി എത്തിയ നാല് പുരുഷന്‍മാര്‍ തന്നെ തട്ടിക്കൊണ്ടു പോയി പീഡനത്തിന് ഇരയാക്കിയതെന്നും 18കാരി നല്‍കിയ പരാതിയില്‍ പറയുന്നു. മെയ് 15നു നടന്ന സംഭവത്തില്‍ പെണ്‍കുട്ടി പരാതി നല്‍കിയത് ജൂലൈ 21നാണ്. അതിനു ശേഷമാണ് സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആള്‍ക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്‌നരാക്കി പരേഡ് നടത്തുകയും കൂട്ട…

Read More

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഭവം ! പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയില്‍

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ പൂര്‍ണ നഗ്‌നരാക്കി നടത്തുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത ആളാണ് പിടിയിലായത്. ഇതോടെ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം അഞ്ചാം പ്രതിയെ പോലീസ് പിടികൂടിയിരുന്നു. യുംമ്ലെംബം യുങ്‌സിതോയ് (19) ആണ് പിടിയിലായത്. നേരത്തെ പിടിയിലായ നാല് പേര്‍ക്കെതിരെ പീഡനത്തിനും കൊലക്കുറ്റത്തിനുമാണ് കേസെടുത്തത്. സംഭവത്തില്‍ പ്രധാന പ്രതി നേരത്തെ പിടിയിലായിരുന്നു. മുഖ്യസൂത്രധാരനായ ഹെര്‍ദാസ് (32) എന്നയാളാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. വീഡിയോയില്‍ പച്ച ടീഷര്‍ട്ട് ധരിച്ച ഇയാളുടെ ദൃശ്യം വ്യക്തമായിരുന്നു. മറ്റു പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതികളെ കണ്ടെത്താനായി 12 പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. തട്ടിക്കൊണ്ടുപോകല്‍, കൂട്ട ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

Read More

സജീവമാകാന്‍ ശോഭാ സുരേന്ദ്രന്‍, പൂട്ടാന്‍ നേതൃത്വം; ശോഭ പങ്കെടുക്കുന്ന പരിപാടികളില്‍നിന്നു വിട്ടുനില്‍ക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം

കോഴിക്കോട്: ലോക്‌സഭാതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതിനിടെ പാര്‍ട്ടിയുടെ അനൗദ്യോഗിക ‘വിലക്ക്’ ലംഘിച്ച് ശോഭാ സുരേന്ദ്രന്‍. പാര്‍ട്ടി പരിപാടികളില്‍ സജീവമാകാനൊരുങ്ങുന്ന ശോഭ ഇന്നലെ കോഴിക്കോട് പാര്‍ട്ടി പരിപാടിയിലും പങ്കെടുത്തു. പി.കെ. കൃഷ്ണദാസ് പക്ഷത്തിന് ഭൂരിപക്ഷമുള്ള കോഴിക്കോട് കേന്ദ്രീകരിച്ച് ശോഭസുരേന്ദ്രന്‍ വീണ്ടും സജീവമാകാനൊരുങ്ങുകയാണ്. ഇന്നലെ പി.കെ. കൃഷ്ണദാസുമായി അവര്‍ ചര്‍ച്ച നടത്തുകയും ചെയ്തു.ഫിഷറീസ്‌ ഡിഡി ഓഫീസിന്‌ മുന്നിൽ ബിജെപിയുടെ രാപ്പകൽ സമരത്തിന്‍റെ ഉദ്‌ഘാടനത്തിനാണ് വെള്ളിയാഴ്‌ച ശോഭ കോഴിക്കോട്‌ എത്തിയത്‌. പാര്‍ട്ടി നേതൃത്വത്തിനെതിരേ ശക്തമായി പ്രതികരിക്കാനും അവര്‍ മറന്നില്ല. ബിജെപി എന്‍റെ കൂടി പാർട്ടിയാണ്. വഴിയിൽ തടസങ്ങൾ ഉണ്ടെങ്കിൽ അത് തട്ടിനീക്കി മുന്നോട്ടു പോകും. ട്രൗസർ ഇട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരേ പ്രചാരണം നടത്തുകയാണെന്നും ശോഭ ആരോപിച്ചു. ഇതേഅവസ്ഥതന്നെയായിരുന്നു ഹര്‍ഷിനയുടെ സമരപന്തലില്‍ എത്തിയപ്പോഴും ഉണ്ടായത്.അതേ സമയം ബിജെപി ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള വാട്‌സാപ്‌ കൂട്ടായ്‌മയിൽ ശോഭ പരിപാടിയിൽ പങ്കെടുത്തതിനെച്ചൊല്ലി ഗ്രൂപ്പുതിരിഞ്ഞ്‌…

Read More

ഷർട്ടിലും പാന്‍റിലും പേസ്റ്റ് രൂപത്തിൽ സ്വർണം; കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 78 ലക്ഷത്തിന്‍റെ സ്വർണവുമായി പിടിയിലായത് രണ്ട് പേർ

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. പോലീസും കസ്റ്റംസും നടത്തിയ പരിശോധനയിൽ രണ്ട് യാത്രക്കാരിൽനിന്നായി 78 ലക്ഷം രൂപ വരുന്ന 1321 ഗ്രാം സ്വർണം കണ്ടെടുത്തു. ധർമടം സ്വദേശി മുഹമ്മദ് ഷാഹിൽ, മുഴപ്പിലങ്ങാട് സ്വദേശി ജാബിർ പുതിയപുരയിൽ എന്നിവരിൽനിന്നാണ് സ്വർണം പിടികൂടിയത്. വിമാനത്താവള പരിസരത്തുനിന്നാണ് ഒരു കിലോയോളം വരുന്ന സ്വർണവുമായി വിമാന യാത്രക്കാരനെ പോലീസ് പിടികൂടിയത്. ധർമടം സ്വദേശി മുഹമ്മദ് ഷാഹിൽനിന്നു 930 ഗ്രാം സ്വർണമാണ് എയർപോർട്ട് പോലീസ് പിടികൂടിയത്. ജാബിറിൽനിന്നു 23,40, 135 രൂപ വരുന്ന 391 ഗ്രാം സ്വർണം വിമാനത്താവളത്തിലെ കസ്റ്റംസും പിടികൂടി. എയർപോർട്ട് സ്റ്റേഷൻ എസ്ഐ കെ.വി. പ്രശാന്തന്‍റെ നേതൃത്വത്തിലുളള പോലീസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. മുഹമ്മദ് ഷാഹിലിന്‍റെ ബാഗേജുകൾക്കുള്ളിലുണ്ടായിരുന്ന ജ്യൂസ് മിക്സറിനുള്ളിൽ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു സ്വർണം. ജാബിർ ധരിച്ച…

Read More

“വിലാപയാത്രയിലെന്തു രാഷ്ട്രീയം”; ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയില്‍ പങ്കെടുത്തതിനെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പെഴുതി മന്ത്രി വി.എന്‍. വാസവൻ

കോട്ടയം: തിരുവനന്തപുരം മുതല്‍ കോട്ടയം വരെ ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയില്‍ ആദ്യാവസാനംവരെ പങ്കെടുത്ത മന്ത്രി വി.എന്‍. വാസവന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. ബുധനാഴ്ച രാവിലെ 7.10ന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതീകശരീരവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനിയില്‍ എത്തുമ്പോള്‍ വ്യാഴാഴ്ച്ച രാവിലെ 10.30കഴിഞ്ഞിരുന്നു. നേരത്തോടു നേരത്തിലധികംനീണ്ട യാത്ര പൊതുപ്രവര്‍ത്തന ജീവിതത്തിലെ വേറിട്ട അനുഭവമായിരുന്നു. വിലാപയാത്രയില്‍ ഞാന്‍ പങ്കെടുത്തത് അതില്‍ രാഷ്ട്രീയം കലര്‍ത്താത്ത ഒരു പ്രസ്ഥാനത്തിന്‍റെ പ്രതിനിധി ആയതുകൊണ്ടുതന്നെയാണ്. അത് ഒരു സംസ്‌കാരമാണ്, ഇത് കേരള രാഷ്ട്രീയത്തില്‍ എല്ലാവരിലും വളര്‍ന്നുവരേണ്ട ഒന്നാണ്.ഒന്നര ദിവസത്തിലധികം നീണ്ട ആ യാത്രയില്‍ ഭക്ഷണം കഴിക്കുവാനോ ഉറങ്ങുവാനോ കഴിഞ്ഞിരുന്നില്ല. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടിമാത്രമാണു വാഹനത്തില്‍നിന്നു പുറത്തിറങ്ങിയത്. തിരുവനന്തപുരം മുതല്‍ പുതുപ്പള്ളി വരെ ചെറുതും വലിതുമായ ആള്‍ക്കൂട്ടം അദ്ദേഹത്തിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനായി വഴിയോരങ്ങളില്‍ കാത്തുനിന്നിരുന്നു. കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി…

Read More

സഹോദരന് ഇഷ്ടമില്ലാത്തയാളെ യുവതി വിവാഹം കഴിച്ചു; സഹോദരിയുടെ തലവെട്ടിയെടുത്ത് പോലീസ് സ്റ്റേഷനിലെത്തി യുവാവ്; നടക്കും മാറാതെ നാട്ടുകാർ

ലക്‌നോ: പ്രണയത്തിന്‍റെ പേരില്‍ ദുരഭിമാനക്കൊല. മിത്വാര സ്വദേശി ആഷിഫ(18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ റിയാസിനെ(22) പോലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ മിത്വാര ഗ്രാമത്തിലെ ഫതേപ്പൂര്‍ പ്രദേശത്താണ് സംഭവം. പെണ്‍കുട്ടിയുടെ വെട്ടിയെടുത്ത തലയുമായി പ്രതി പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. അടുത്തയിടെ ഇതേ ഗ്രാമത്തിലുള്ള ചന്ദ്ര ബാബു എന്ന ആളുടെ കൂടെ പെണ്‍കുട്ടി ഒളിച്ചോടിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ കണ്ടെത്തുകയും ചന്ദ്ര ബാബുവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ സഹോദരന് ആദ്യം മുതൽ താത്പര്യം ഇല്ലായിരുന്നെന്നും അതിന്‍റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെ ന്നുമാണ് വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

കലിയടങ്ങാതെ മണിപ്പുർ; 45 വയസുകാരിയെ നഗ്നയാക്കി തീ കൊളുത്തി കൊലപ്പെടുത്തി

ഇംഫാല്‍: മണിപ്പുരില്‍ സ്ത്രീയെ നഗ്നയാക്കിയശേഷം തീ കൊളുത്തി കൊലപ്പെടുത്തി. തോബാലിലാണ് സംഭവം. മേയ് ഏഴിനാണ് കത്തിക്കരിഞ്ഞ നിലയില്‍ 45 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ക്കുനേരെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്നാണ് നിഗമനം. മൃതദേഹം അധികൃതരെത്തി ഇംഫാലിലേക്ക് കൊണ്ടുപോയതായാണ് വിവരം. നേരത്തെ തോബാലില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കു കയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം പുറംലോകം അറിഞ്ഞത്.

Read More

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും ! ബിജെപി തകര്‍ന്നടിയും; അഭിപ്രായ സര്‍വെയില്‍ പറയുന്നത്…

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയ്ക്ക് അടിപതറുമെന്നും കോണ്‍ഗ്രസ് അവിടെ അധികാരത്തിലെത്തുമെന്നും അഭിപ്രായ സര്‍വെ ഫലങ്ങള്‍. 130 മുതല്‍ 135 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണു ലോക്പോള്‍ നടത്തിയ സര്‍വേ പ്രവചിക്കുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് 90 മുതല്‍ 95 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ബിഎസ്പി രണ്ടു വരെ സീറ്റുകളും മറ്റുള്ളവര്‍ അഞ്ചുവരെ സീറ്റുകളും നേടുമെന്നും സര്‍വെയില്‍ പറയുന്നു. സംസ്ഥാനത്തെ 230 മണ്ഡലങ്ങളില്‍ നിന്നായി 1,72,000 വോട്ടര്‍മാരെ പങ്കെടുപ്പിച്ചാണ് സര്‍വെ നടത്തിയത്. ഒരു നിയമസഭാ മണ്ഡലത്തില്‍നിന്ന് 750 വോട്ടര്‍മാരെയാണ് സര്‍വെയുടെ ഭാഗമാക്കിയത്. ജൂണ്‍ 13 മുതല്‍ ജൂലൈ 15 വരെയായിരുന്നു സര്‍വെ നടത്തിയത്. 40 മുതല്‍ 43 ശതമാനം വരെ വോട്ടുവിഹിതമാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. 38 മുതല്‍ 41 ശതമാനം വരെ വോട്ടുവിഹിതം ബിജെപിക്കും മറ്റുള്ളവര്‍ക്ക് 13 ശതമാനം വരെ വോട്ടുവിഹിതവും പ്രവചിക്കുന്നു.…

Read More