അടൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ എംആര്‍ഐ സ്കാനിംഗിനെത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച റേഡിയോഗ്രാഫര്‍ അറസ്റ്റില്‍. അടൂര്‍ ജനറല്‍ ആശുപത്രി ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ദേവി സ്കാനിംഗ് സെന്ററില്‍ ഇന്നലെ രാത്രിയാണ് സംഭവം. റേഡിയോഗ്രാഫര്‍ കടയ്ക്കല്‍ ചിതറ മാത്തറ നിധീഷ് ഹൗസില്‍ അംജിത്താണ് (24) അറസ്റ്റിലായത്. ഏഴംകുളം സ്വദേശിനിയായ യുവതി എംആര്‍ഐ സ്കാനിംഗിനായാണ് സ്ഥാപനത്തില്‍ എത്തിയത്. തുടര്‍ന്ന് മുറിയില്‍ കയറി വസ്ത്രം മാറുന്നതിനിടെയാണ് അംജിത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു ശ്രദ്ധയില്‍പ്പെട്ടത്. പെണ്‍കുട്ടി ബഹളം വയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഉടന്‍തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം അംജിത്തിനെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൊഴി വാങ്ങി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും മൊബൈല്‍ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവം പുറത്തറിയാതെ ഒത്തുതീര്‍പ്പിനു ചില ശ്രമങ്ങള്‍ നടന്നെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല. ഇയാള്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പകര്ത്തിയിട്ടുണ്ടോയെന്നറിയാന് ഫോണ്‍ സൈബര്‍സെല്ലിനു കൈമാറുമെന്ന് പോലീസ് പറഞ്ഞു. സമീപകാലത്താണ്…
Read MoreCategory: Top News
ലോക ജനസംഖ്യ 800 കോടിയിലേക്ക് അടുക്കുന്നു ! ഉടന്‍ തന്നെ ഇന്ത്യ ഒന്നാമതെത്തും…
ഈ മാസം 15ഓടെ ലോക ജനസംഖ്യ 800 കോടിയില്‍ എത്തുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. 2023 ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ജനസംഖ്യയേറിയ രാജ്യമായി മാറുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ലോകജനസംഖ്യ പ്രോസ്പെക്ടസിലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. 1950ന് ശേഷം 2020 ല്‍ ജനസംഖ്യാ വര്‍ധനവ് ഒരു ശതമാനത്തിന് താഴെയെത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2050 ആകുന്നതോടെ ലോകജനസംഖ്യയുടെ പകുതിയും കോംഗോ, ഈജിപ്ത്, എതോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്, ഫിലീപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ടുരാജ്യങ്ങളിലേക്ക് ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ല്‍ ലോക ജനസംഖ്യ 850 കോടിയിലേക്കും 2050 ല്‍ 970 കോടിയും 2080 ല്‍ പരമാവധിയായ 1004 കോടിയിലേക്ക് എത്തുമെന്നും അത് 2100 ാം വര്‍ഷം വരെ തുടരുമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വളര്‍ച്ച രാജ്യങ്ങളുടെ വ്യക്തിഗത വരുമാനത്തില്‍ വളര്‍ച്ചയുണ്ടാക്കുമെന്നും റിപ്പോര്‍ട്ട്…
Read Moreചികിത്സയ്ക്കിടെ ഡോക്ടർ തെറ്റായ രീതിയിൽ പെരുമാറി;മാനഭംഗക്കേസിൽ പ്രതിചേർത്ത ദന്ത ഡോക്ടർ ട്രെയിന്‍തട്ടി മരിച്ചനിലയില്‍
കാസര്‍ഗോഡ്: ചികിത്സയ്ക്കെത്തിയ സ്ത്രീയുടെ പരാതിയില്‍ മാനഭംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദന്ത ഡോക്ടര്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. മുപ്പതുവര്‍ഷത്തിലേറെയായി ബദിയടുക്ക ടൗണില്‍ ക്ലിനിക് നടത്തിയിരുന്ന ദന്തരോഗ വിദഗ്ധന്‍ ഡോ.എസ്.കൃഷ്ണമൂര്‍ത്തി (57) യുടെ മൃതദേഹമാണ് കര്‍ണാടകയില്‍ കുന്ദാപുരയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍ ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തിയത്. ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ തന്നോട് ഡോക്ടര്‍ തെറ്റായ രീതിയില്‍ പെരുമാറിയതായി ആരോപിച്ച് 32 കാരിയായ യുവതി തിങ്കളാഴ്ച ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ചൊവ്വാഴ്ച ഈ യുവതിയുടെ ബന്ധുക്കള്‍ ക്ലിനിക്കിലെത്തി ബഹളം വയ്ക്കുകയും ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെ ക്ലിനിക്ക് അടച്ച് തന്റെ ബൈക്കില്‍ മടങ്ങിയ ഡോക്ടര്‍ വീട്ടിലെത്തിയില്ല. വൈകുന്നേരമായിട്ടും ഡോക്ടറെ കാണാതായതോടെ ഇക്കാര്യം കാണിച്ച് ഭാര്യ പ്രീതി കൃഷ്ണ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഡോക്ടറുടെ ബൈക്ക് ബദിയടുക്കയില്നിന്നും 10 കിലോമീറ്റര്‍ അകലെ കുമ്പള ടൗണില്‍ പോലീസ് കണ്ടെത്തി. രണ്ടുദിവസമായി അന്വേഷണം തുടരുന്നതിനിടെയാണ്…
Read Moreവയറുവേദനയുമായെത്തിയ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗര്‍ഭിണി; അമ്മയ്ക്ക് ബോധക്ഷയം, രണ്ടാനച്ഛൻ സ്ഥലത്ത് നിന്ന് മുങ്ങി; കുട്ടിപറഞ്ഞ വിവരം ഞെട്ടിക്കുന്നത്…
അടിമാലി: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛനായി പോലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു. വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം പ്രതി മുങ്ങുകയായിരുന്നു. മൂന്നു മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.ഇന്നലെ ഉച്ചയോടെയാണ് വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ രണ്ടാനച്ഛനും അമ്മയും ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു വ്യക്തമായി. സംഭവം അറിഞ്ഞതോടെ മാതാവ് ബോധരഹിതമായി വീണു. തുടര്‍ന്ന്, ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. രംഗം പന്തിയല്ലെന്നു കണ്ട പ്രതി ഇതിനിടെ ആശുപത്രിയില്‍നിന്നു മുങ്ങി. പാലക്കാട് സ്വദേശിയായ പ്രതി വര്‍ഷങ്ങളായി പെൺകുട്ടിയുടെ കുടുംബത്തോടൊപ്പമാണ് താമസം. മൂന്നാറില്‍ ഹോട്ടല്‍ തൊഴിലാളിയാണ്. ഒന്നിലേറെ തവണ രണ്ടാനച്ഛന് പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി കൊടുത്തിട്ടുണ്ട്. അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മറ്റാരെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ പെണ്‍കുട്ടിയെ വിശദമായ കൗണ്‍സിലിംഗിനു വിധേയമാക്കുമെന്ന്…
Read Moreഭിന്നശേഷിക്കാരിയായ പരാതിക്കാരിയുടെ അടുത്തേക്ക് കളക്ടറെത്തി; ജോലി ചെയ്ത് ജീവി ക്കണമെന്ന ജോളി യുടെ ആത്മവിശ്വാസത്തിന് ഇടംനൽകി ആലപ്പുഴ കളക്ടർ കൃഷ്ണ തേജ
ആലപ്പുഴ: ജില്ലാ കളക്ടറുടെ കുട്ടനാട് താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് വേദിയില്‍ കളക്ടര്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പുതന്നെ ഭിന്നശേഷിക്കാരിയായ ജോളി തോമസ് എത്തിയിരുന്നു. 30 വയസുള്ള ജോളിക്കും 70 വയസുകാരിയായ അമ്മയ്ക്കും ജീവിക്കാനൊരു മാര്‍ഗം വേണം എന്നതായിരുന്നുആവശ്യം. ജോളിയുടെ പിതാവ് 22 വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ആരുടെ മുന്നിലും കൈ നീട്ടരുതെന്ന ഉറച്ചതീരുമാനത്തിലാണിവര് ജീവിക്കുന്നത്. തന്നാലാവുന്ന തൊഴില്‍ ചെയ്യാമെന്നുള്ള ആത്മവിശ്വാസവും ജോളിക്കുണ്ട്. മൂന്നുമാസം മുമ്പ് ഭിന്നശേഷിക്കാരുടെ സംഘടനവഴി ഇവര്‍ക്ക് കോഫി വെന്റിംഗ് മെഷീന് അനുവദിച്ചെങ്കിലും മെഷീന് ഇതുവരെ ലഭിച്ചിട്ടില്ല. കച്ചവടം നടത്താന്‍ പറ്റിയ സ്ഥലം കിട്ടാത്തതാണ് ഇതിനു കാരണം. ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിനു മുന്നില്‍ കോഫി വെന്റിംഗ് മെഷീന് സ്ഥാപിക്കാന്‍ സ്ഥലം അനുവദിച്ചു നല്‍കണമെന്ന അപേക്ഷയുമായാണ് ജോളി തോമസ് കളക്ടറുടെ മുന്നിലെത്തിയത്. പരാതി പരിഗണിച്ച കളക്ടര്‍ വി.ആര്. കൃഷ്ണ തേജ ജോളി ഇരുന്ന ഓട്ടോറിക്ഷയുടെ സമീപമെത്തി…
Read Moreവിദ്യാർഥിനിയെ സ്കൂൾ കെട്ടിടത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവം; കുട്ടിയുടെ വെളിപ്പെടുത്തലും ഞെട്ടിക്കുന്നത്…
പാലക്കാട്: പാലക്കാട്ട് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയിൽ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. വീട്ടുകാരെ പേടിപ്പിക്കാന്‍ സ്വയം ചെയ്തതാണെന്ന് വിദ്യാര്‍ഥിനി പോലീസിന് മൊഴി നല്കി. രാവിലെ വീട്ടുകാരുമായി വഴക്കിട്ടാണ് പെണ്‍കുട്ടി സ്കൂളിലേക്ക് പോയത്. തുടര്‍ന്ന് ഇപ്രകാരം ചെയ്യുകയായിരുന്നു. മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനാണ് കുട്ടി മാതാപിതാക്കളുമായി വഴക്കിട്ടത്. ഇന്ന് വൈകുന്നേരമാണ് അലനല്ലൂരിൽ ഏഴാം ക്ലാസുകാരിയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്നു നാട്ടുകാരും വീട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിൽ സ്കൂളിന്റെ മൂന്നാം നിലയിലാണ് കുട്ടിയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. രണ്ട് പേർ ചേർന്നു കെട്ടിയിട്ടെന്നായിരുന്നു കുട്ടിയുടെ മൊഴി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തായത്.
Read Moreനടി നിമിഷ സജയന് 20 ലക്ഷത്തിന്റെ നികുതി വെട്ടിച്ചു ! രേഖ പുറത്തു വിട്ട് സന്ദീപ് വാര്യര്‍…
നടി നിമിഷ സജയന് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പു നടത്തിയത് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതിന്റെ രേഖകള്‍ പുറത്ത് വിട്ട് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. നിമിഷ 20.65 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചതായുള്ള രേഖകളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. നിമിഷയ്ക്ക് അയച്ച സമന്‍സ് പരിഗണിച്ച് ഹാജരായ ഇവരുടെ അമ്മ ഇതു സംബന്ധിച്ച് കുറ്റസമ്മതം നടത്തിയതായി സന്ദീപ് വാര്യര്‍ ആരോപിച്ചു. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു കണ്ടെത്തലെന്നും മറ്റു ചില ന്യൂജനറേഷന് താരങ്ങളും സമാനമായ തട്ടിപ്പു നടത്തുന്നുണ്ടെന്നു വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ ആരോപണം പാടെ നിഷേധിച്ച് നിമിഷയുടെ അമ്മ ആനന്ദവല്ലി രംഗത്തെത്തി. നിമിഷ നേരത്തെ ജിഎസ്ടി എടുത്തിട്ടുണ്ടായിരുന്നില്ലെന്നും കുറച്ചു നികുതി വന്നപ്പോള്‍ അവര്‍ നോട്ടീസ് അയച്ചതാണെന്നും ആനന്ദവല്ലി പറഞ്ഞു. അതു കഴിഞ്ഞ് 2020-21 സമയത്ത് ജിഎസ്ടി എടുത്തുവെന്നും പിന്നീടുള്ളതെല്ലാം ക്ലിയര്‍ ആണെന്നും ആനന്ദവല്ലി പറഞ്ഞു.…
Read Moreബിരിയാണിയെ ചൊല്ലിയുള്ള തര്‍ക്കം! 74കാരന് ഭാര്യയെ ജീവനോടെ കത്തിച്ചു; ദേഹത്ത് തീപടര്‍ന്ന ഭാര്യ ഭര്‍ത്താവിനെ ആലിംഗനം ചെയ്തു; ഒടുവില്‍…
ചെന്നൈ: തമിഴ്നാട്ടില്‍ ബിരിയാണി പങ്കിടാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ 74കാരന് ഭാര്യയെ ജീവനോടെ കത്തിച്ചു. ദേഹത്ത് തീപടര്‍ന്ന ഭാര്യ ഭര്‍ത്താവിനെ ആലിംഗനം ചെയ്തത് നിമിത്തം ഇരുവരും വെന്തുമരിച്ചു. ചെന്നൈയിലെ അയനാവരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. റിട്ടയേര്‍ഡ് റെയില്‍വേ ജീവനക്കാരനായ കരുണാകരനും ഭാര്യ പത്മാവതിയും(70) ആണ് പൊള്ളലേറ്റ് മരിച്ചത്. കരുണാകരന് റസ്റ്റോറന്റില്‍ നിന്നും ബിരിയാണി വാങ്ങിക്കൊണ്ടുവന്ന് ഒറ്റയ്ക്ക് കഴിച്ചതിനെത്തുടര്‍ന്നുണ്ടായ വഴക്കാണ് ഇരുവരുടേയും അന്ത്യത്തില്‍ കലാശിച്ചത്. തര്‍ക്കം മൂത്തപ്പോള്‍ കരുണാകരന് ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ദേഹത്ത് തീ പടര്‍ന്ന പത്മാവതി കരുണാകരനെ കെട്ടിപ്പിടിച്ചു. ഇരുവരുടേയും നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ കില്‍പ്പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചൊവ്വാഴ്ചയാണ് പത്മാവതി മരിച്ചത്. ബുധനാഴ്ച കരുണാകരനും മരിച്ചു. നാലു മക്കളുള്ള ഇവര്‍ അയനാവരത്തെ ടാഗോ നഗര്‍ മൂന്നാം സ്ട്രീറ്റില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വാര്‍ദ്ധക്യത്തില്‍ ശുശ്രൂഷിക്കാന്‍ ആരുമില്ലാത്തതിനാല്‍ ദമ്പതികള്‍ വിഷാദത്തിലായിരുന്നുവെന്ന്…
Read Moreഒരു കിലോ ചിക്കന്‍ 5 കിലോ പച്ചക്കറി സൗജന്യം! പരസ്യം കണ്ട് ആളുകള്‍ കടയിലേക്ക് ഒഴുകിയെത്തി; ഓഫറിന്റെ ഗുട്ടന്‍സ് പുറത്ത് വന്നപ്പോൾ…
കോഴിക്കോട്: ഒരു കിലോ ചിക്കന്‍ വാങ്ങിയാല്‍ അഞ്ചു കിലോ പച്ചക്കറി സൗജന്യം! ജില്ലയിലെ വിവിധ കോഴിക്കടകളില്‍ കോഴികളെ വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ പരസ്യം കണ്ട് ആളുകള്‍ കടയിലേക്ക് ഒഴുകി. എന്നാല്‍ ഓഫറിന്റെ ഗുട്ടന്‍സ് അവര്‍ക്ക് പിടികിട്ടിയിരുന്നില്ല. കോഴിഫാമുകളില്‍നിന്ന് ചത്തതും പുഴുവരിച്ചതുമായ ഇറച്ചിയാണ് ഓഫറില്‍ വിതരണം ചെയ്തതെന്ന സംശയമാണ് ഇപ്പോൾ പുറത്തുവന്നത്. ഇന്നലെ പാവങ്ങാട് -അത്തോളി റോഡില്‍ എരഞ്ഞിക്കല്‍ പുതിയപാലത്തിനു സമീപമുള്ള മൊത്തവ്യാപാര കോഴിക്കടയില്‍നിന്ന് 1500-ല്‍ അധികം ചത്ത കോഴികളെ കോര്പറേഷന് ഹെല്‍ത്ത് വിഭാഗം കണ്ടെടുത്തിരുന്നു. ഇതോടെ കട കോര്പറേഷന് അടച്ചുപൂട്ടി. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കടകളുള്ള സി.പി. റഷീദിന്റെ ഉടമസ്ഥതയിലുള്ള എം.കെ.ബി മാര്‍ക്കറ്റ് എന്ന കടയിലാണു ചത്ത കോഴികളെ വിറ്റത്. ഈ കടയിലാണ് പത്തു മാസം മുമ്പ് കോഴിയിറച്ചിക്ക് വലിയ ഓഫർ പ്രഖ്യാപിച്ചത്. 200 രൂപ വിലയുള്ള കോഴിയിറച്ചിക്ക് എങ്ങനെയാണ് അഞ്ചു കിലോ സവാള സൗജന്യമായി നല്‍കുകയെന്ന…
Read Moreസന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകനെന്ന് സഹോദരൻ; പ്രകാശ് ജനുവരിയിൽ ആത്മഹത്യ ചെയ്തു; ആദ്യമേ ഉറപ്പുണ്ടായിരുന്നുന്നെന്ന് സന്ദീപാനന്ദഗിരി
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകനായ പ്രകാശും സംഘവുമാണെന്ന് സംഭവം നടന്ന് നാലു വർഷത്തിനുശേഷം പ്രകാശിന്റെ സഹോദരന്റെ വെളിപ്പെടുത്തൽ. ആശ്രമം സ്ഥിതി ചെയ്യുന്ന കുണ്ടമൺകടവിൽ തന്നെയായിരുന്നു പ്രകാശും താമസിച്ചിരുന്നത്. പ്രകാശിന്റെ സഹോദരൻ പ്രശാന്താണ് ഇപ്പോൾ ഒരു ചാനലിൽ ആശ്രമം കത്തിച്ചത് തന്റെ സഹോദരനാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ച മുൻപ് പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം പ്രശാന്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തലേ ദിവസം പ്രകാശിനെ ചില സുഹൃത്തുക്കൾ മർദിച്ചിരുന്നുവെന്ന് പ്രശാന്ത് പറയുന്നു. പ്രകാശിന്റെ മരണത്തിലും അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.പ്രകാശൻ മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾ മുൻപാണ് ഇതേക്കുറിച്ച് തന്നോട് പറഞ്ഞതെന്നാണ് പ്രശാന്തിന്റെ വെളിപ്പെടുത്തൽ. പ്രകാശിന്റെ ഒരു കൂട്ടുകാരനെ കഴിഞ്ഞ വർഷം അവസാനം പൊലീസ് കസ്റ്റഡിയിൽ…
Read More