പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ പെരുനാട് സ്വദേശിനിയായ അഭിരാമി(12)യുടെ മരണത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തു ഗുരുതര അനാസ്ഥയുണ്ടായതായി എസ്എന്‍ഡിപി യൂണിയന് ഭാരവാഹികള്‍. ആരോഗ്യവകുപ്പ് നല്കിയ മൂന്നു ഡോസ് വാക്സിനുകളും സ്വീകരിച്ച അഭിരാമിയുടെ മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ജില്ലയിലെ വിവിധ എസ്എന്‍ഡിപി യൂണിയന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിര്‍ധന കുടുംബത്തിനു സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണം. റാന്നി പെരുനാട് മന്ദപ്പുഴ ഷീലാഭവനില്‍ ഹരിഷ്കുമാറിന്റെയും രജനിയുടെയും മകളായ അഭിരാമി(12)യെ ഓഗസ്റ്റ് 13ന് രാവിലെ വീടിനു സമീപം പാലുവാങ്ങാന്‍ പോകുമ്പോഴാണ് നായ കടിക്കുന്നത്. നിലത്തുവീണ കുട്ടിയുടെ മുഖത്തും കഴുത്തിലും കണ്ണിലും നായ കടിച്ചു. കണ്ണിനു സമീപം ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. മാതാപിതാക്കള്‍ പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അഭിരാമിയെ ആദ്യം എത്തിച്ചുവെങ്കിലും അവിടെ ആരും ഇല്ലാതിരുന്നതിനാല്‍ വിവരം അറിഞ്ഞെത്തിയ പെരുനാട് പോലീസാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു വേണ്ട വാഹനസൗകര്യം ചെയ്തു…
Read MoreCategory: Top News
ഓണത്തിനു വരാമെന്നു പറഞ്ഞു യാത്ര പറഞ്ഞിറങ്ങിയതാ..! മംഗളുരുവിൽ വാഹനാപകടത്തിൽ മരിച്ച റിയയ്ക്ക് ഇന്നു ജന്മനാട് കണ്ണീരോടെ വിട നൽകും
ചെറുതോണി: അപ്രതീക്ഷിത വിയോഗത്തിലൂടെ നാടിന്റെ നൊന്പരമായി മാറിയ റിയയ്ക്ക് ജന്മനാട് ഇന്നു വിടനൽകും. ബസ് കാത്തുനിൽക്കുമ്പോൾ വാഹനമിടിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്രകാശ് പട്ടരുകണ്ടത്തിൽ ആന്റണി(റെജി)യുടെയും ബിനുവിന്റെയും മകൾ റിയ(18) മംഗലാപുരത്തു സ്വകാര്യാശുപത്രിയിൽ തിങ്കളാഴ്ചയാണു മരണത്തിനു കീഴടങ്ങിയത്. മംഗലാപുരത്തു സ്വകാര്യ നഴ്സിംഗ് കോളജിൽ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞ ആറിനു കോളജിൽ ഓണാഘോഷങ്ങൾക്കു ശേഷം വീട്ടിലേക്കു മടങ്ങാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് അപകടത്തിൽ റിയയ്ക്കു ഗുരുതര പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ റിയ മംഗലാപുരം യേനപ്പോയ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മംഗളൂരു നേതാജി കോളജിലെ ഒന്നാം വർഷ ജനറൽ നഴ്സിംഗ് വിദ്യാർഥിനിയായിരുന്നു റിയ. മൂന്നു മാസം മുൻപാണു പ്രകാശിലുള്ള വീട്ടിൽ വന്നുപോയത്. ഓണത്തിനു വരാമെന്നു പറഞ്ഞു യാത്ര പറഞ്ഞിറങ്ങിയ റിയയുടെ ചേതനയറ്റ മൃതദേഹം വീട്ടിലെത്തിയപ്പോൾ വാവിട്ടു കരയുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ കൂടിനിന്നവർക്കു വാക്കുകളില്ലായിരുന്നു. റിയ ബസ് കാത്തുനിന്ന റോഡിൽ ചിലർ ബൈക്ക്…
Read Moreഒടുവിൽ യുവതിയുടെ കുറ്റസമ്മതം ! നവജാത ശിശുവിനെ കുറ്റിക്കാട്ടിലുപേക്ഷിച്ച അമ്മ താൻതന്നെയെന്നു യുവതി; പക്ഷേ…
ആലപ്പുഴ: തുന്പോളിയിൽ കുറ്റിക്കാട്ടിലുപേക്ഷിച്ച നവജാത ശിശുവിന്റെ അമ്മ താൻ തന്നെയെന്നു ഒടുവിൽ യുവതിയുടെ കുറ്റസമ്മതം. രണ്ടു ദിവസമായി ആശുപത്രി അധകൃതർ ഉൾപ്പെടെയുള്ളവർ നിരന്തരം ചോദ്യം ചെയ്തിട്ടും കുട്ടിതന്റെയല്ലെന്ന നിലപാടിലായിരുന്നു യുവതി. എന്നാൽ, ഡിഎൻഎ പരിശോധന നടത്താൻ പോലീസ് നീക്കമാരംഭിച്ചതോടെയാണ് യുവതി കുട്ടിയുടെ അമ്മ താനാണെന്ന് വെളിപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് തുന്പോളി വികസനം ജംഗ്ഷനു സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ വനിതാ ശിശു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി താമസിച്ചിരുന്ന വീടിനോടു ചേർന്നാണ് കുറ്റിക്കാട്. ഇതിന് ഒരു മണിക്കൂർ മുന്‍പ് അമിത രക്തസ്രാവത്തെതുടർന്ന യുവതി ചികിത്സതേടി കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ എത്തിയിരുന്നു. ഇതോടെ ആശുപത്രി അധികൃതർക്ക് സംശയമായി. പരിശോധനയിൽ യുവതി പ്രസവിച്ചതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു. എന്നാൽ, യുവതി ഇതുനിഷേധിച്ചു. ഈ യുവതിതന്നെയാണ് കുട്ടിയുടെ അമ്മയെന്ന് ആശുപത്രി അധികൃതർ ഉറപ്പിച്ചു. ഇതിനിടെ ബാലാവകാശ കമ്മീഷൻ അംഗങ്ങൾ…
Read Moreഭാര്യ തന്റെ ഭർത്താവിന്റെ പ്രണയം കൈയോടെ പൊക്കി! ഭാര്യയുടെ അനുമതിയോടെ ഭിന്നലിംഗ യുവതിയെ വിവാഹം ചെയ്ത് യുവാവ്
കലഹണ്ടി: ഒഡീഷയിലെ കലഹണ്ടി ജില്ലയിലുള്ള നർലയിൽ 32 കാരൻ, ഭാര്യയുടെ അനുമതിയോടെ ഭിന്നലിംഗ യുവതിയെ വിവാഹം ചെയ്തു. യുവാവിന്റെ ഭാര്യ വിവാഹം അംഗീകരിക്കുക മാത്രമല്ല, ട്രാൻസ്വുമണിനൊപ്പം ഒരേ വീട്ടിൽ താമസിക്കാൻ സമ്മതിക്കുകയും ചെയ്തു. രണ്ട് വയസുള്ള കുട്ടിയുടെ പിതാവാണ് കഥയിലെ നായകൻ. കഴിഞ്ഞ വർഷം റായഗഡ ജില്ലയിലെ അംബഡോലയിൽ തെരുവിലാണ് യുവാവ് ഭിന്നലിംഗ യുവതിയെ കണ്ടുമുട്ടുന്നത്. യുവതി തെരുവിൽ ഭിക്ഷയാചിക്കുകയായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ യുവാവിന് പ്രണയം തോന്നി. അയാൾ യുവതിയുടെ മൊബൈൽ നമ്പർ വാങ്ങി അവളുമായി ബന്ധം തുടർന്നു. ഒരു മാസം മുൻപ് ഭാര്യ തന്റെ ഭർത്താവിന്റെ പ്രണയം കൈയോടെ പൊക്കി. ചോദിച്ചപ്പോൾ യുവാവ് തനിക്ക് ഭിന്നലിംഗ യുവതിയുമായി അടുപ്പമുണ്ടെന്നും പിരിയാൻ കഴിയാത്ത ബന്ധമാണെന്നും അറിയിച്ചു. ഇതോടെ ട്രാൻസ്വുമണിനെ കുടുംബത്തിൽ സ്വീകരിക്കാൻ ഭാര്യ സമ്മതിച്ചു. ഭാര്യയുടെ സമ്മതം ലഭിച്ചതോടെ നർലയിലെ ക്ഷേത്രത്തിൽ ഭിന്നലിംഗ വിഭാഗത്തിലെ ആളുകളുടേയും…
Read Moreവനിതാ സഹായി നോക്കിനിന്നു! നഴ്സറി വിദ്യാർഥിനിയെ സ്കൂൾ ബസ് ഡ്രൈവർ ലൈംഗീക പീഡനത്തിനിരയാക്കി
ഭോപ്പാൽ: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ മൂന്നര വയസുകാരിയായ നഴ്സറി വിദ്യാർഥിനിയെ സ്കൂൾ ബസ് ഡ്രൈവർ ലൈംഗീക പീഡനത്തിനിരയാക്കി. ബസിലെ വനിത അറ്റൻഡറുടെ സാന്നിദ്ധ്യത്തിലായിരുന്നു പീഡനം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ഡ്രൈവറെയും അറ്റൻഡറെയും പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ പ്രമുഖ സ്വകാര്യസ്കൂളിലെ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. സ്കൂൾ അധികൃതർ സംഭവം ആദ്യം മൂടിവയ്ക്കാൻ ശ്രമം നടത്തി. സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിന്റെ പങ്ക് പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര അറിയിച്ചു. സ്കൂളിൽനിന്നും വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് കുട്ടി പീഡനത്തിന് ഇരയായത്. വീട്ടിലെത്തിയ കുട്ടിയുടെ വസ്ത്രങ്ങൾ മാറ്റിയതായി അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. ബാഗിൽ സൂക്ഷിച്ചിരുന്ന ഉടുപ്പ് ധരിച്ചാണ് കുട്ടി എത്തിയത്. കുട്ടിയുടെ വസ്ത്രം മാറ്റിയത് ആരാണെന്നും എന്തിനാണെന്നും അമ്മ ക്ലാസ് ടീച്ചറോടും പ്രിൻസിപ്പലിനോടും അന്വേഷിച്ചെങ്കിലും വസ്ത്രം മാറ്റിയില്ലെന്ന് അവർ അറിയിച്ചു. കുട്ടി പിന്നീട് തന്റെ ലൈംഗീക അവയവങ്ങളിൽ വേദന അനുഭവപ്പെടുന്നതായി മാതാപിതാക്കളോട് പറഞ്ഞു.…
Read Moreഫ്രഞ്ച് നവതരംഗ സിനിമയുടെ ‘പിതാമഹന്’ഗൊദാര്‍ദിന് വിട…
വിഖ്യാത ഫ്രഞ്ച് ചലച്ചിത്ര സംവിധായകന് ഴാങ് ലുക് ഗൊദാര്‍ദ്(91) അന്തരിച്ചു. ഫ്രഞ്ച് നവതരംഗ സിനിമയുടെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്ന അദ്ദേഹം എഴുത്തുകാരന് ചലച്ചിത്ര നിരൂപകന് എന്നീ നിലകളിലും ലോക പ്രശസ്തനായിരുന്നു. ‘ബ്രെത്ത്ലസ്’ പോലുള്ള ക്ലാസിക് സിനിമകളിലൂടെ ലോക സിനിമയില്‍ തന്നെ വിപ്ലവം കൊണ്ടു വന്ന സംവിധായകനായിരുന്നു ഗൊദാര്‍ദ്. 1930 ഡിസംബര്‍ മൂന്നിന് പാരീസില്‍ ജനിച്ച ഗൊദാര്‍ദ് പിന്നീട് സ്വിറ്റ്സര്‍ലന്‍ഡിലെ ന്യോണില്‍ തന്റെ വിദ്യാഭ്യാസം ആരംഭിച്ചു. 1949ല്‍ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് പാരീസിലേക്ക് മടങ്ങിയ അദ്ദേഹം അവിടുത്തെ ചലച്ചിത്ര ക്ലബ്ബുകളില്‍ സജീവമായി. അക്കാലത്ത് വളര്‍ന്നുവരുന്ന യുവ ചലച്ചിത്ര നിരൂപകരുടെ ഇടയില്‍ ഗൊദാര്‍ദ് ഏറെ സ്വീകാര്യനായി. സിനിമയുടെ സ്ഥാപിതമായ പതിവ് രീതികളെ ലംഘിച്ച് അദ്ദേഹം ഹാന്‍ഡ്ഹെല്‍ഡ് കാമറ വര്‍ക്ക്, ജംപ് കട്ടുകള്‍, അസ്തിത്വപരമായ സംഭാഷണങ്ങള്‍ എന്നിവ ഉപയോഗിച്ച് ഒരു പുതിയ ചലച്ചിത്ര നിര്‍മാണ ശൈലിക്ക് തുടക്കം കുറിച്ചു. ഫ്രാന്‍സ്വാ ത്രൂഫോ,…
Read Moreഡൽഹിയിലെ മലയാളി പൈലറ്റിന്റെ മരണം; മൃതദേഹം കണ്ടെത്തിയത് കൈകാലുകൾ ചങ്ങലകളിൽ ബന്ധിച്ച നിലയിൽ; ഉന്നത ഉദ്യോഗസ്ഥന്റെ പീഡനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
തലശേരി: ഡൽഹിയിൽ ജീവനൊടുക്കിയ യുവ പൈലറ്റിന്റെ മൃതദേഹം അരയിൽ ചങ്ങല ഇട്ട് കൈകാലുകൾ ചങ്ങലകളാൽ ബന്ധിച്ച നിലയിലും വായിൽ പ്ലാസ്റ്റർ ഒട്ടിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന് റിപ്പോർട്ട്. എയർ ഇന്ത്യ അലയൻസിലെ പൈലറ്റായ പെരിങ്ങത്തൂർ കരിയാട് പുതുശേരി പള്ളിക്കു സമീപം സംസം വീട്ടിൽ മുഹമ്മദ് ഷാഫി (31) യുടെ മൃതദേഹമാണ് ഇരുകൈകളും കാലുകളും ചങ്ങലയിൽ ബന്ധിച്ച നിലയിലാണ് ഉണ്ടായിരുന്നതെന്ന റിപ്പോർട്ട് പുറത്ത് വന്നിട്ടുളളത്. ഡൽഹിയിലെ പോലീസ് സ്റ്റേഷനിൽ നിന്ന് മൃതദേഹത്തിന്റെ ഫോട്ടോ കണ്ട ബന്ധുക്കളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ ഷാഫിയുടെ മരണത്തിൽ ദുരൂഹതയേറിയിട്ടുണ്ട്. മൃതദേഹം കാണപ്പെട്ട ദില്ലിയിലെ ദ്വാരക സെക്ടറിലെ ഫ്ലാറ്റ് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും വാതിലുകളും ജനലുകളും ഉൾപ്പെടെ പ്ലാസ്റ്റർ ഒട്ടിച്ചിരുന്നുവെന്നും ഫയർ ഫോഴ്സ് എത്തി വാതിൽ തകർത്താണ് മൃതദേഹം പുറത്തെടുത്തതെന്നും ഡൽഹി പോലീസ് വ്യക്തമാക്കി. വാതിൽ തകർത്ത് മൃതദേഹം കണ്ടെത്തിയതും ഇൻക്വസ്റ്റ് നടപടികളും ഉൾപ്പെടെ…
Read Moreആക്രമണം അഴിച്ചു വിടുന്നത് ‘കോവിഡ് ബേബീസ്’ ! ആക്രമകാരികളായ നായ്ക്കളെല്ലാം ജനിച്ചത് കോവിഡ് കാലത്ത്; മനുഷ്യ സമ്പര്‍ക്കമില്ലാതെ വളര്‍ന്നത് പ്രശ്നം…
സംസ്ഥാനത്തുടനീളം ആക്രമണം അഴിച്ചു വിടുന്ന തെരുവു നായ്ക്കള്‍ കോവിഡ് കാലത്ത് ജനിച്ചവയെന്ന് നിഗമനം. മനുഷ്യസമ്പര്‍ക്കമില്ലാതെ വളര്‍ന്നതും ഭക്ഷണത്തിന്റെ കുറവുമാണ് ഇവരെ ആക്രമണ സ്വഭാവമുള്ളവയാക്കിയത്. തദ്ദേശവകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. നായകള്‍ക്കു പേവിഷ പ്രതിരോധ വാക്സീന് അടിയന്തരമായി നല്‍കണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. തെരുവുനായ്ക്കള്‍ പണ്ടു മുതല്‍ തന്നെ ഉണ്ടെങ്കിലും പൊതുവെ മനുഷ്യരുമായി ഇണങ്ങി ജീവിക്കുന്നതിനാല്‍ അവ അത്ര അപകടകാരികളാകാറില്ലായിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് ജനിച്ച തെരുവുനായകള്‍ മനുഷ്യരുമായി ഇടപഴകാതെയാണ് വളര്‍ന്നത്. ഇങ്ങനെ ആയിരക്കണക്കിനു നായകളാണ് കേരളത്തിലുള്ളത്. ഭക്ഷണം കുറഞ്ഞതും ഇവയെ ആക്രമണകാരികളാക്കി. മൃഗസംരക്ഷണ വകുപ്പിലെയും വെറ്റിനററി സര്‍വകലാശാലയിലെയും വിദഗ്ധരാണ് ഇക്കാര്യം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളെ അറിയിച്ചത്. തെരുവുനായകള്‍ക്കു പേവിഷ പ്രതിരോധ വാക്സീന് നല്‍കുകയാണ് ഏറ്റവും അടിയന്തരമായി നടപ്പാക്കേണ്ട നടപടി എന്നും വിദഗ്ധര്‍ അറിയിച്ചു. സംസ്ഥാനത്ത് മൂന്ന് ലക്ഷം തെരുവുനായകള്‍ ഉണ്ടാകുമെന്നാണ് ഏകദേശകണക്ക്. ആറ് ലക്ഷം…
Read Moreമോഷണത്തിന്റെ പുതിയ വെർഷൻ..!തിരക്കുറഞ്ഞ കടകളിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തി മുഖത്ത് സ്പ്രേയടിച്ച് ബോധം കെടുത്തി ആഭരണം കവരും; പയ്യനൂരിലെ മോഷണ രീതികണ്ട് ഞെട്ടി കടക്കാർ
പയ്യന്നൂർ: കുഞ്ഞിമംഗലത്ത് പട്ടാപ്പകൽ മുഖത്ത് സ്പ്രേയടിച്ച് യുവതിയുടെ ആഭരണങ്ങളും പണവും കവർന്നു. കുഞ്ഞിമംഗലം തലായിമുക്കിൽ വസ്ത്രവ്യാപാരം നടത്തുന്ന മുട്ടം വെങ്ങര സ്വദേശിനി വി.കെ. സൗമ്യയുടെ സ്ഥാപനത്തിൽ കയറിയ മോഷ്ടാവാണു സൗമ്യയുടെ മുഖത്ത് സ്പ്രേയടിച്ച് കവർച്ച നടത്തി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. തലായിമുക്ക് -ഏഴിലോട് റോഡിൽ പ്രവർത്തിക്കുന്ന സഞ്ജന ഗാർമെന്റ്സിലാണ് സൈക്കിളിലെത്തിയയാൾ കവർച്ച നടത്തിയത്. സംഭവസമയത്ത് കടയിൽ സൗമ്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സൗമ്യയുടെ രണ്ടേകാൽ പവന്റെ മാലയും കൈയിലുണ്ടായിരുന്ന വളയും പേഴ്സിലുണ്ടായിരുന്ന 1500 രൂപയുമാണു കവർന്നത്. യുവതിയുടെ മുഖത്ത് സ്പ്രേയടിച്ച് ദേഹാസ്വാസ്ഥ്യമുണ്ടാക്കിയാണ് മോഷ്ടാവ് കവർച്ച നടത്തിയത്. അതേസമയം, സ്വർണമാണെന്ന് കരുതി തിരൂർ പൊന്നിന്റെ വളയാണ് മോഷ്ടാവ് കൊണ്ടുപോയത്. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സൈക്കിളിലെത്തിയ മോഷ്ടാവിന്റെ നിരീക്ഷണ കാമറാ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
Read Moreആസാദ് കശ്മീര്‍ പരാമര്‍ശം കെ.ടി ജലീലിന്റെ ചീട്ടു കീറുമോ ? ജലീലിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി കോടതി നിര്‍ദേശം…
ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍ എംഎല്.എയ്ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം. ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ കോടതിയുടെതാണ് ഉത്തരവ്. ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ ജി.എസ് മണി ആണ് കോടതിയെ സമീപിച്ചത്. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കോടതി ഉത്തരവിട്ടാല്‍ കേസെടുക്കാമെന്നായിരുന്നു നിലപാട്. കെ.ടി ജലീലിന്റെ പരാമര്‍ശം ദേശദ്രോഹവും, ഹിന്ദു-മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. സമാനമായ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് അടക്കമുള്ള ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഡല്‍ഹി തിലക് മാര്‍ഗ് പോലീസിലാണ് ജിഎസ് മണി പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ജലീലിനെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നിയമോപദേശം തേടിയിരുന്നു. ഹര്‍ജിയില്‍ കോടതി മറ്റെന്നാള്‍ അന്തിമ വിധി പുറപ്പെടുവിക്കും.
Read More