പത്തനംതിട്ട: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിയായ കുട്ടിയെ ഇമോഷണല്‍ മെയിലിംഗ് നടത്തിയാണ് തനിക്കൊപ്പം യുവാവ് കൊണ്ടുപോയത്. കഴിഞ്ഞ ഓഗസ്റ്റ് 28നാണ് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതിയുണ്ടായത്. ഫോണ്‍ സ്വിച്ച് ഓഫ്പെണ്കുട്ടിയെ കാണാതായതിന് പത്തനംതിട്ട പോലീസ് അന്നുതന്നെ കേസെടുത്തിരുന്നു. കോഴിക്കോട് വളയനാട് മാങ്കാവ് കുമ്പണ്ടന്ന കെസി ഹൗസില്‍ ഫാസിലിനെയാണ് (26) അറസ്റ്റു ചെയ്തത്. പത്തനംതിട്ടയ്ക്കു സമീപമുള്ള സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാണാതായതിന് കഴിഞ്ഞമാസം 28 ന് പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടി താന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടയാള്ക്കൊപ്പമാണ് പോയിട്ടുള്ളതെന്നു തുടക്കത്തില്‍ തന്നെ പോലീസിനു വ്യക്തമായി. നാടുവിടുമ്പോള്‍ ഇരുവരും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ചെന്നൈയിൽസൈബര് സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചു. തുടര്‍ന്ന്…
Read MoreCategory: Top News
സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ച് അമ്മായിയപ്പൻ; ഭർത്താവിന്റെ വക ശാരീരിക പീഡനം; കുത്തുവാക്കുകൾകൊണ്ട് അമ്മായിയമ്മയും; പത്തുമാസം ഷീജ നേരിട്ടത് കൊടിയ പീഡനം
ഉപ്പുതറ: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയുടെ മാതാവിന്റെ മൊഴിയെടുത്തു. ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പിൽ കുട്ടപ്പന്റെ മകൾ എം.കെ. ഷീജ (27) ആണ് ഭർത്താവ് വളകോട് പുത്തൻവീട്ടിൽ ജോബിഷിന്റെ വീട്ടിൽ വെള്ളിയാഴ്ച തൂങ്ങിമരിച്ചത്. ഈ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ മാതാവ് ചിന്നമ്മ മൊഴി നൽകിയത്.പത്ത് മാസം മുമ്പായിരുന്നു ജോബിഷിന്റെയും ഷീജയുടെയും വിവാഹം. വിവാഹനിശ്ചയ സമയത്ത് എട്ടു പവൻ സ്വർണമായിരുന്നു നൽകാമെന്ന് പറഞ്ഞിരുന്നത്. ഇതിൽ ആറു പവൻ സ്വർണം മാത്രമേ നൽകാൻ കഴിഞ്ഞുള്ളൂ. ബാക്കി രണ്ടു പവൻ സ്വർണത്തെച്ചൊല്ലി മദ്യപിച്ചെത്തുന്ന ജോബിഷിന്റെ പിതാവ് മാനസികമായി പീഡിപ്പിച്ചിരുന്നെന്നാണ് പരാതി. മാതാവും കുത്തുവാക്കുകൾകൊണ്ട് വേദനിപ്പിക്കുന്നത് പതിവായിരുന്നെന്നും പറയുന്നു. ജോബിഷും രാത്രി വീട്ടിലെത്തുമ്പോൾ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നതായി ചിന്നമ്മയോട് ഷീജ പറഞ്ഞതായി മൊഴിനൽകി. ജോബിഷിന്റെയും മാതാപിതാക്കളുടെയും മാനസികവും ശാരീരികവുമായ പീഡനം…
Read Moreആത്മഹത്യയ്ക്കെതിരേ കുറിപ്പിട്ട യുവ വസ്ത്രാലങ്കാര വിദഗ്ധ ആത്മഹത്യ ചെയ്തു ! മരണകാരണം വിശദമായി അന്വേഷിക്കാന്‍ പോലീസ്…
പ്രമുഖ വസ്ത്രാലങ്കാര വിദഗ്ധയും എഴുത്തുകാരിയുമായ തൂരിഗൈ കബില(29)ന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. പ്രശസ്ത തമിഴ് ഗാനരചയിതാവ് കബിലന്റെ മകളാണ് തൂരിഗൈ. യുവതിയെ അരുമ്പാക്കത്തെ വീട്ടില്‍ ശനിയാഴ്ച തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളുമായി വഴക്കിട്ടതായി സൂചനയുണ്ട്. മറ്റെന്തെങ്കിലും കാരണങ്ങള്‍ മരണത്തിലേക്കു നയിച്ചോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ രാവിലെ വീട്ടുകാരാണു സ്വന്തം മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. എംബിഎ ബിരുദധാരിയായ തൂരിഗെ ഒട്ടേറെ സിനിമകള്‍ക്കു വസ്ത്രാലങ്കാരം നിര്‍വഹിച്ചിട്ടുണ്ട്. യുവ നടന്മാരുടെ ഫാഷന്‍ കണ്‍സള്‍ട്ടന്റുമാണ്. ആത്മഹത്യയിലേക്കു നയിച്ച കാരണത്തെ കുറിച്ചാണ് അരുമ്പാക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. വനിതകള്‍ക്കായി ഡിജിറ്റല്‍ മാഗസിന് നടത്തിയിരുന്ന ദൂരിഗയുടെ മരണത്തില്‍ ഞെട്ടിയിരിക്കുയാണു തമിഴ് സിനിമാ ലോകം. 2020 ഡിസംബറില്‍ ആത്മഹത്യ ചെയ്യുന്നതിനെതിരെയും…
Read Moreഹാപ്പി ബർത്ത്ഡേ പറഞ്ഞപ്പോഴുള്ള അവളുടെ ചിരി ഇപ്പോഴും കാതിലുണ്ട്… പതിവിൽ കൂടുതൽ സംസാരിച്ചിട്ടാണ് ഇന്നലെ അവൾ ഫോൺ വച്ചത്; വേദനയോടെ അച്ഛമ്മയും കുടുംബവും
ചിങ്ങവനം: പന്നിമറ്റം കൊച്ചുപറന്പിൽ വീട്ടിൽ ചാക്കോയ്ക്കും ഭാര്യ സെലിനാമ്മയ്ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. ഇനി മിൻസയുടെ കുസൃതി നിറഞ്ഞ ശബ്ദവും ചോദ്യങ്ങളും തങ്ങളെത്തേടി എത്തില്ല എന്ന സത്യത്തോടു പൊരുത്തപ്പെടാനാവാതെ വിതുന്പുകയാണ് ഇവർ. ഇന്നലെ ഖത്തറിൽ സ്കൂൾ ബസിൽ ഉറങ്ങിപ്പോയതിനെത്തുടർന്ന് കടുത്ത ചൂടേറ്റു മരിച്ച മിൻസ എന്ന നാലു വയസുകാരിയുടെ പിതാവ് അഭിലാഷിന്റെ മാതാപിതാക്കളാണ് ചാക്കോയും സെലിനാമ്മയും. മിൻസയുടെ അപ്രതീക്ഷിത വേർപാട് അറിഞ്ഞെത്തിയ ബന്ധുക്കൾ ആദ്യം ഇവരെ എങ്ങനെ വിവരം അറിയിക്കുമെന്നറിയാതെ കുഴങ്ങി. ഇന്നലെ മിൻസയുടെ ജന്മദിനം കൂടിയായിരുന്നു. അതുകൊണ്ടുതന്നെ രാവിലെ സ്കൂളിൽ പോകുന്നതിനു മുന്‍പ് മിൻസയെ വിളിച്ചു വീട്ടിലെല്ലാവരും ജന്മദിനാശംസകൾ നേർന്നിരുന്നു. പതിവിൽ കൂടുതൽ സംസാരിച്ചിട്ടാണ് ഇന്നലെ അവൾ ഫോൺ വച്ചതും. അതൊരു യാത്ര പറയൽ ആയതിന്റെ ഞെട്ടലിൽനിന്ന് കുടുംബാംഗങ്ങൾ ആരും മുക്തരായിട്ടില്ല. സ്കൂൾ ബസിന്റെ സീറ്റിൽ കിടന്ന് ഉറങ്ങിപ്പോയ മിൻസ കിന്റർഗാർട്ടണിൽ എത്തിയപ്പോഴും ഉണർന്നില്ല. മറ്റു കുട്ടികളെ…
Read Moreതേങ്ങലോടെ ഖത്തർ മലയാളികൾ… സ്കൂള്‍ ബസിനുള്ളില്‍ കുടുങ്ങിയ പെൺകുട്ടി മരിച്ചത് ചൂട് താങ്ങാനാവാതെ; ജീവൻ നഷ്ടമായതിന് പിന്നിൽ ജീവനക്കാരുടെ അശ്രദ്ധയോ?
കോട്ടയം/ദോഹ: സ്കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ മലയാളി പെണ്‍കുട്ടി ചൂട് കാരണം മരിച്ച സംഭവത്തില്‍ ഖത്തര്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കുട്ടിയുടെ മാതാപിക്കളുടെ പരാതിയില്‍ ഖത്തര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകള്‍ മിന്‍സ(4) ആണ് ജന്മദിനത്തില് ദാരുണമായി മരിച്ചത്. അല്‍വഖ്റയിലെ ദി സ്പ്രിംഗ്ഫീല്‍ഡ് കിന്‍ഡര്‍ഗാര്‍ട്ടനിലെ വിദ്യാര്‍ഥിനിയാണ് മിന്‍സ. രാവിലെ സ്കൂള്‍ ബസില്‍ സ്കൂളിലേക്കു പോയ കുട്ടി ബസിനുള്ളില്‍ കിടന്ന് ഉറങ്ങിപ്പോവുകയായിരുന്നു. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുക്കാനെത്തിയപ്പോഴാണ് ബസിനുള്ളില്‍ കുട്ടി കുടുങ്ങിയതായി ജീവനക്കാര്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിത്രരചനാ രംഗത്തും ഡിസൈനിംഗ്…
Read Moreയുവതികളെ വലയിലാക്കി നീലച്ചിത്ര നിര്‍മാണം ! സംവിധായകനും സഹസംവിധായകയും പിടിയില്‍; ഇരയായത് 300ലേറെ യുവതികള്‍…
സിനിമാമോഹവുമായെത്തുന്ന യുവതികളെ വശീകരിച്ച് അശ്ലീല വിഡിയോകള്‍ നിര്‍മിച്ച സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍. തമിഴ്നാട്ടിലെ സേലത്താണു 300ല്‍ അധികം യുവതികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ സംവിധായകന് പിടിയിലായത്. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ കണ്ടു വിളിക്കുന്ന യുവതികളെ പറഞ്ഞു വശീകരിച്ചു കാമറയ്ക്കു മുന്നിലെത്തിക്കുകയായിരുന്നു അറസ്റ്റിലായ സഹസംവിധായികയുടെ ജോലിയെന്ന് പോലീസ് പറഞ്ഞു. ചൂഷണത്തിനിരയായ മുഴുവന്‍ പേരെയും കണ്ടെത്താനായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. സഹനടിമാരെ ആവശ്യമുണ്ടന്ന സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് ഇരുമ്പപാളയം സ്വദേശിയായ യുവതി സേലം ട്രാഫിക് സര്‍ക്കിളിലെ സ്റ്റുഡിയോയിലെത്തുന്നത്. പുതിയ സിനിമ തുടങ്ങുന്നതു വരെ ഓഫിസ് ജോലി നല്‍കാമെന്നു സംവിധായകന് വാഗ്ദാനം നല്കി. മൂന്നുമാസം ജോലി ചെയ്തെങ്കിലും കൂലി കിട്ടാത്തതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം ഇവരുടെ സ്റ്റുഡിയോ ഫ്ളോറിലെത്തിയപ്പോഴാണു അശ്ലീല ചിത്ര നിര്‍മാണമാണ് ഇവിടെ നടക്കുന്നതെന്നു യുവതിക്കു മനസിലായത്. ഉടന്‍ ഇവര്‍ സൂറമംഗളം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. പോലീസ്…
Read Moreചൈനീസ് വായ്പ ആപ്പുകള്‍ ഈടാക്കുന്നത് വന്‍പലിശ ! മുടക്കം വന്നാല്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യും; യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍
ചൈനീസ് ഓണ്‍ലൈന്‍ വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നാലുപേര്‍ ഗുരുഗ്രാമില്‍ അറസ്റ്റില്‍. ഇവരില്‍ ഒരാള്‍ സ്ത്രീയാണ്. ഡല്‍ഹി സ്വദേശികളായ ദീപക്, അങ്കിത്, സാക്ഷി, ദിവ്യാന്‍ഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. സിങ്കപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് പൗരനാണ് സംഘത്തിന്റെ തലവനെന്നും ഇയാളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പിടിയിലായ പ്രതികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നതും പോലീസ് പറഞ്ഞു. കമ്പനിയുടെ ഡയറക്ടര്‍, മാനേജ്മെന്റ് സ്റ്റാഫ് തുടങ്ങിയ പദവികളിലാണ് പ്രതികള്‍ ജോലിചെയ്തിരുന്നത്. ഗുരുഗ്രാമിലും നോയിഡയിലും ഇവരുടെ നേതൃത്വത്തില്‍ കോള്‍സെന്ററുകളും പ്രവര്‍ത്തിച്ചിരുന്നു. 2021 മുതലാണ് ഇവര്‍ ചൈനീസ് ആപ്പുകള്‍ വഴി വായ്പ നല്‍കിയിരുന്നതെന്നും ഇതുവരെ ഒരുലക്ഷത്തിലേറെ പേര്‍ക്ക് ഇന്ത്യയില്‍ വായ്പ നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 25 മുതല്‍ 30 ശതമാനം വരെ പലിശയ്ക്ക് ചെറിയ തുകകളാണ് ആപ്പിലൂടെ വായ്പയായി നല്‍കിയിരുന്നത്. ഇതിനായി വലിയ പ്രോസസിങ് ഫീസും ഈടാക്കിയിരുന്നു. മാസത്തവണകളായി പണം തിരിച്ചടയ്ക്കണമെന്നായിരിക്കും വ്യവസ്ഥ. എന്നാല്‍ ഒരിക്കല്‍ തിരിച്ചടവ് തെറ്റിയാല്‍…
Read Moreവന്ധ്യംകരണത്തിന് കീ ഹോള്‍ ശസ്ത്രക്രിയ! നായ്ക്കളെ പൂട്ടാന്‍ ഡോക്ടര്‍മാര്‍ ഹരിയാനയിലേക്ക്; ഒരു ഡോക്ടര്‍ക്ക് അരലക്ഷം രൂപയുടെ പരിശീലനം
കോഴിക്കോട്: അനുദിനം തെരുവുനായ്ക്കളുടെ അക്രമം കൂടിവരുന്നതോടെ പരിഹാരത്തിനു തലപുകച്ച് അധികൃതര്‍. നായ്ക്കളുടെ വന്ധ്യംകരണത്തിന് കീ ഹോള്‍ ശസ്ത്രക്രിയ എന്ന ആശയം നടപ്പാക്കാനൊരുങ്ങുകയാണ് കോഴിക്കോട് കോര്പറേഷന്. നിലവിലെ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ സമയമെടുക്കുന്നതിനാലും വന്ധ്യംകരണം നടത്തിയ നായ്ക്കള്‍ പ്രസവിക്കുന്നെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലുമാണ് ആധുനികവും ഫലപ്രദവുമായ കീഹോള്‍ ശസ്ത്രക്രിയയിലേക്ക് കോര്പറേഷന് ആരോഗ്യവിഭാഗം പോവുന്നത്. ഇതിനായി എബിസി സെന്ററിലെ സര്ജന്മാരെ പരിശീലത്തിന് അയയ്ക്കും. രാജ്യത്ത് ഹരിയാനയിലെ ഗോര്‍ഗോണിലെ ആശുപത്രിയിലാണ് ഡോക്ടര്‍മാര്‍ക്ക് കീഹോള്‍ ശസ്ത്രക്രിയ പരിശീലനം നല്‍കുന്നത്. ഒരു ഡോക്ടര്‍ക്ക് പരിശീലനത്തിന് മാത്രമായി 50,000 രൂപ ചെലവ് വരും. പരിശീലനത്തിനും ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കും വലിയ ചെലവ് വരുമെങ്കിലും ഇത്തരമൊരു ആധുനിക സംവിധാനം നടപ്പാക്കാനാണ് തീരുമാനമെന്ന് കോര്പറേഷന് ആരോഗ്യ വിഭാഗം പറഞ്ഞു. നിലവില്‍ വെള്ളിമാടുകുന്ന് പൂളക്കടവിലാണ് കോര്‍പറേഷന്റെ ആനിമല്‍ ബര്‍ത്ത് കണ്ട്രോള് പ്രവര്‍ത്തിക്കുന്നത്. നാല് സര്ജന്മാരും ഒരു അനസ്തേറ്റിസ്റ്റുമാണ് ഇവിടുള്ളത്. ദിവസം പതിനാല് നായകളെ…
Read Moreഇത് എന്ത് പദ്ധതിയാണ് സാര്‍..? കോഴിക്കോട്ടു വന്ധ്യംകരിച്ച തെരുവുനായ പ്രസവിച്ചു; കോടികള്‍ മുടക്കി നടപ്പിലാക്കിയ അനിമൽ ബർത്ത് കൺട്രോൾ പദ്ധതി പാളി
ോഴിക്കോട്∙ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനായി രൂപീകരിച്ച എബിസി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി പരാജയമെന്നതിനു ഉദാഹരണം കോഴിക്കോടും. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലും പരിസരത്തുമായി തമ്പടിച്ചിട്ടുള്ള തെരുവ് നായയാണ് പ്രസവിച്ചത്. വന്ധ്യംകരണത്തിനു വിധേയമാക്കിയതിന്റെ അടയാളമായി നായയുടെ ചെവിയിൽ ‘വി’ ആകൃതിയിൽ മുറിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആളുകള്‍ വിവരം കോര്‍പറേഷനെ അറിയിച്ചത്. എബിസി പദ്ധതിയുടെ ഉത്തരവാദിത്തം തദേശഭരണ സ്ഥാപനങ്ങള്‍ക്കാണ്. നടത്തിപ്പ് മൃഗസംരക്ഷണ വകുപ്പിനുമാണ്. കോടികള്‍ മുടക്കി നടപ്പിലാക്കിയ അനിമൽ ബർത്ത് കൺട്രോൾ പദ്ധതി പാളി എന്ന് വ്യക്തമായിട്ടും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇടപെടല്‍ ഉണ്ടായിട്ടില്ല.
Read More6,000 രൂപ വിലയുള്ള ചുരിദാർ വാങ്ങുമ്പോള്‍ ലഭിക്കുന്നത് 5,000 രൂപ വിലയുള്ള മറ്റു സമ്മാനങ്ങൾ! ചുരിദാർ വിൽപ്പനയുടെ മറവിൽ വൻതട്ടിപ്പുമായി ഇതരസംസ്ഥാന സംഘം
മുട്ടം: ചുരിദാർ വില്പനയുടെ മറവിൽ വ്യാജ വാഗ്ദാനം നൽകി സാന്പത്തിക തട്ടിപ്പ് നടത്തുന്നതായി പരാതി. മുട്ടം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള വീടുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് അരങ്ങേറുന്നത്. ഇതരസംസ്ഥാനത്തുനിന്നുള്ളവരാണ് ചുരിദാർ വില്പനയുടെ പേരിൽ വീടുകൾ കയറിയിറങ്ങി വൻ ഓഫറുകൾ നൽകി തട്ടിപ്പ് നടത്തുന്നത്. 6,000 രൂപ വിലയുള്ള ചുരിദാർ വാങ്ങുന്പോൾ 5,000 രൂപ വിലയുള്ള മറ്റു സമ്മാനങ്ങൾ ലഭിക്കുമെന്നാണ് ഇവർ പറഞ്ഞു വിശ്വസിപ്പിക്കുന്നത്. ഇതിനോടകം നിരവധി വീട്ടമ്മമാരുടെ പണം നഷ്ടമായതായാണ് സൂചന. വീട്ടമ്മമാർ വീടുകളിൽ ഒറ്റയ്ക്കുള്ള സമയം കൃത്യമായി അറിഞ്ഞും സ്ത്രീകൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുമാണ് ഇവർ എത്തുന്നത്. കഴിഞ്ഞ ദിവസം മലങ്കര എസ്റ്റേറ്റ് കേന്ദ്രീകരിച്ചുള്ള നിരവധി വീടുകളിലും സംഘം തട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ മുട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. ഇതേസമയം, ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും ആളുകൾ ജാഗ്രത പാലിക്കാൻ തയാറാകാത്തതാണ് തട്ടിപ്പ് സംഘത്തിന്…
Read More