മാവേലിക്കര: ദേവസ്വം ബോര്‍ഡ്, ബിവറേജസ് കോര്പറേഷന് എന്നിവിടങ്ങളില്‍ ക്ലര്‍ക്ക്, അറ്റന്‍ഡര്‍, പ്യൂണ്‍ തസ്തികകളില്‍ ജോലി വാഗ്ദാനംചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തിനു പിന്നാലെ മാവേലിക്കരയിൽ വീണ്ടും തൊഴിൽത്തട്ടിപ്പ്. ചവറയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡി(ഐആർഇഎൽ)ൽ കരാറടിസ്ഥാനത്തിൽ ജോലി നൽകാമെന്നു വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽനിന്നു പണംതട്ടിയ വിരുതനെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി മരുതൂർ കുളങ്ങര വടക്ക് മങ്ങാട്ട് തെക്കേത്തറ വീട്ടിൽനിന്നു മാവേലിക്കര പല്ലാരിമംഗലം തൈവിളയിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സുകു ഭവാനന്ദ(39)നാണ് അറസ്റ്റിലായത്. മുൻപ് ഐആർഇഎലിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഇയാൾ മാവേലിക്കര മുള്ളിക്കുളങ്ങര, ചെട്ടികുളങ്ങര, തഴക്കര, പല്ലാരിമംഗലം, വീയപുരം, ഹരിപ്പാട് , ആലപ്പുഴ, പാലക്കാട് സ്വദേശികളായ 25 ഓളം പേരിൽനിന്നു 6000 മുതൽ 12,000 രൂപ വരെ തട്ടിയെടുത്തിട്ടുണ്ട്. ഇയാളുടെ വീട്ടിൽനിന്നു നിരവധി പേരുടെ ബയോഡേറ്റകളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.പ്രതിയെ…
Read MoreCategory: Top News
ദാവൂദിന്റെ തലയ്ക്ക് വിലയിട്ട് എന്‍ഐഎ ! വിവരം നല്കിയാല് ലഭിക്കുന്ന ഇനാം കേട്ടാല്‍ ഞെട്ടുന്നത്…
അധോലോക നായകന് ദാവൂദ് ഇബ്രാഹിന് തലയ്ക്ക് വിലപറഞ്ഞ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ദാവൂദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഇബ്രാഹിമിന്റെ സഹോദരന് അനീസ് ഇബ്രാഹിം (ഹാജി അനീസ്), അടുത്ത സഹായികളായ ജാവേദ് പട്ടേല്‍ (ജാവേദ് ചിക്ന), ഛോട്ടാ ഷക്കീല്‍ (ഷക്കീല്‍ ഷെയ്ഖ്), ടൈഗര്‍ മേമന് (ഇബ്രാഹിം മുഷ്താഖ് അബ്ദുള്‍ റസാഖ് മേമന്) എന്നിവരെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ വീതവും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 1993-ലെ മുംബൈ സ്ഫോടന പരമ്പര ഉള്‍പ്പെടെ, ഇന്ത്യയില്‍ നടത്തിയ നിരവധി ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരയുന്ന ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് 2003-ല്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ 25 ദശലക്ഷം ഡോളര്‍ വിലയിട്ടിരുന്നു. ലഷ്കറെ തയിബ തലവന്‍ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ സയ്യിദ് സലാഹുദ്ദീന്, അദ്ദേഹത്തിന്റെ അടുത്ത…
Read Moreഗുരുവായൂര്‍ ദേവസ്വത്തിലെ ജീവനക്കാരൻ സർവീസിലിരിക്കെ മരിച്ചു: ചരമവാര്‍ത്ത വന്നതോടെ പുറത്തായത് ആൾമാറാട്ട തട്ടിപ്പ്; ആനുകൂല്യങ്ങള്‍ ഭാര്യയില്‍നിന്നു തിരിച്ചു പിടിക്കാനുള്ള ശ്രമത്തെ തടഞ്ഞ് കോടതി പറഞ്ഞതിങ്ങനെ…
കൊച്ചി: സഹോദരന്റെ പേരില്‍ തട്ടിപ്പിലൂടെ ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലിക്കു കയറിയ വ്യക്തി മരിച്ച സാഹചര്യത്തില്‍ ഇയാള്‍ വാങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും ഭാര്യയില്‍നിന്നു തിരിച്ചു പിടിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. ഗുരുവായൂര്‍ ദേവസ്വത്തില്‍ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയറായിരുന്ന സി.ബി. രാജന്റെ ഭാര്യയും മകളും നല്കിയ അപ്പീലില്‍ ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്. സി.ബി. രാജന് സഹോദരന് സി.ബി. ഭാസ്കരന്റെ പേരിലാണ് ജോലിക്കു കയറിയത്. സി.ബി. ഭാസ്കരനായി സര്‍വീസിലിരിക്കെ 2014 ല്‍ മരിച്ചു. പത്രത്തില്‍ ചരമവാര്‍ത്ത വന്നതോടെയാണ് തട്ടിപ്പു പുറത്തുവന്നത്. തുടര്‍ന്ന് ഇയാള്‍ സര്‍വീസിലിരിക്കെ വാങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും ഭാര്യയില്‍നിന്ന് ഈടാക്കാന്‍ നടപടി തുടങ്ങി. ഇതിനെതിരേ രാജന്റെ ഭാര്യയും മകളും നല്കിയ ഹര്‍ജി സിംഗിള്‍ബെഞ്ച് തള്ളി. തുടര്‍ന്നാണ് അപ്പീല്‍ നല്‍കിയത്. രാജന് സര്‍വീസിലുള്ളപ്പോള്‍ തട്ടിപ്പു കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നിരിക്കെ ഇപ്പോള്‍ തുക തിരിച്ചുപിടിക്കാനാവില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. അതേസമയം ആശ്രിത നിയമനം അനുവദിക്കണമെന്ന…
Read Moreലഹരിക്കെതിരേ പോരാട്ടം! കുറ്റവാളികള്‍ വിചാരണ കൂടാതെ രണ്ടു വർഷം വരെ കരുതൽ തടങ്കലിൽ; മറ്റു നടപടികൾ ഇങ്ങനെ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തു ലഹരി മരുന്നുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസുമായി ബന്ധപ്പെട്ടുള്ള സ്ഥിരം കുറ്റവാളികളെ വിചാരണ കൂടാതെ രണ്ടു വർഷംവരെ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 1988ലെ പിഐടി എൻഡിപിഎസ് ആക്ട് (പ്രിവൻഷൻ ഓഫ് ഇലിസിറ്റ് ട്രാഫിക് ഇൻ നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് ആക്ട്) അനുസരിച്ചു ലഹരിമരുന്നുമായി ബന്ധപ്പെട്ട സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ കഴിയും. പോലീസ്, എക്സൈസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിലെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഉത്തരവു നൽകാനാകും. സംസ്ഥാനത്തു ലഹരി മരുന്നു വ്യാപാരം വ്യാപകമായെന്ന കോണ്‍ഗ്രസിലെ പി.സി. വിഷ്ണുനാഥിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. മറ്റു നടപടികൾ ഇവയാണ്: ലഹരി മരുന്നു കേസിൽ പിടിയിലാകുന്നവർ പുറത്തിറങ്ങാൻ ഇനി കുറ്റകൃത്യത്തിൽ ഏർപ്പെടില്ലെന്ന ബോണ്ട് നൽകണം. സ്റ്റേഷൻ ഹൗസ്…
Read Moreഭർത്താവ് ഗൾഫിലാ… വീട്ടിൽ അസുഖ ബാധിതയായ അമ്മ മാത്രമേ ഉള്ളു..! ഹണിട്രാപ്പിൽ കൂടുതൽ ഇരകളുണ്ടോ ? ഫീനിക്സ് കപ്പിൾസിന്റെ ചിറകറ്റു; അന്വേഷണം ഉൗർജിതമാക്കി
സ്വന്തം ലേഖകൻ പാലക്കാട്: ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചവരെക്കുറിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കി. കൂടുതൽ പേരെ ഇവർ ഹണിട്രാപ്പ് പോലെ കുടുക്കിയിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. യൂ ട്യൂബിലും സൈബർ ലോകത്തും ഫീനിക്സ് കപ്പിൾ എന്നാണ് അറസ്റ്റിലായ ദന്പതികളായ കൊല്ലം സ്വദേശിനി ദേവുവും ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുൽ ദീപുവും അറിയപ്പെടുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിക്കു പുറമെ മറ്റാരെങ്കിലും ഇവരുടെ ഹണിട്രാപ്പിൽ കുടുങ്ങിയിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ദന്പതികളടക്കം ആറുപേരാണ് അറസ്റ്റിലായത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളടക്കം അറസ്റ്റിലായിരുന്നു. കോട്ടയം പാലാ രാമപുരം സ്വദേശി ശരത് (24), തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരെയും പാലക്കാട് ടൗണ്‍ സൗത്ത് ഇൻസ്പെക്ടർ ടി. ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ യാക്കരയിൽ എത്തിച്ചാണ് സംഘം…
Read More2022ലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റ് കടലില്‍ ശക്തി പ്രാപിക്കുന്നു ! വന്‍നാശം വിതയ്ക്കാന്‍ സാധ്യത…
2022ലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റ് കിഴക്കന്‍ ചൈനാക്കടലില്‍ ശക്തിപ്രാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജപ്പാനെയും ചൈനയുടെ കിഴക്കന്‍ തീരങ്ങളെയും ഫിലിപ്പീന്‍സിനെയും കാറ്റ് സാരമായി ബാധിക്കുമെന്നാണ് നിഗമനം. ഹിന്നനോര്‍ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കൊടുങ്കാറ്റിന് മണിക്കൂറില്‍ 160 മൈല്‍ മുതല്‍ 195 മൈല്‍ വരെ (257 മുതല്‍ 314 വരെ കിലോമീറ്റര്‍) വേഗം കൈവരിക്കാന്‍ സാധിക്കും. യുഎസ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാന് കാലാവസ്ഥാ വിഭാഗവും ചേര്‍ന്നാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോള്‍ ജപ്പാനിലെ ഒക്കിനാവയില്‍നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള കാറ്റ്, തെക്കുപടിഞ്ഞാറ് ഭാഗത്ത് റുക്യു ദ്വീപിന് സമീപത്തേക്ക് മണിക്കൂറില്‍ 22 കിലോമീറ്റര്‍ വേഗത്തിലാണ് നീങ്ങുന്നത്. 200-300 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. റുക്യുവില്‍ പ്രളയമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? ഹിന്ദുമതത്തില്‍പെട്ട വിദ്യാര്‍ഥിനിയുമായി കോളജ് കാമ്പസില്‍ സംസാരിച്ചു; മുസ്ലിം വിദ്യാര്‍ഥിക്ക് മര്‍ദനം
മംഗളൂരു: ഹിന്ദുമതത്തില്‍പെട്ട വിദ്യാര്‍ഥിനിയുമായി കോളജ് കാമ്പസില്‍ സംസാരിച്ചതിന് മുസ്ലിം വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി. സുള്ള്യ കസബ കൊടിയബയലിലെ ഫസ്റ്റ് ഗ്രേഡ് കോളജ് ബികോം ഒന്നാംവര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് സനിഫ്(19) ആണ് ആക്രമണത്തിനിരയായത്. ബിബിഎ അവസാന വര്‍ഷ വിദ്യാര്‍ഥികളായ ദീക്ഷിത്, ധനുഷ്, പ്രജ്വല്‍, ബികോം അവസാന വര്‍ഷ വിദ്യാര്‍ഥികളായ തനൂജ്, മോക്ഷിത്, ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥി അക്ഷയ്, എന്‍എംസി കോളജിലെ ഗൗതം എന്നിവരാണ് മര്‍ദിച്ചതെന്ന് സുള്ള്യ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. പരിക്കേറ്റ മുഹമ്മദ് സനിഫിനെ ബന്ധുക്കള്‍ സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreചെയ്യാത്ത തെറ്റിന്റെ കുറ്റം ഏൽക്കേണ്ടി വരുന്നു; കാക്കി യൂണിഫോം പോലീസിനു മാത്രമാക്കണമെന്ന് ഡിജിപി; പൊതുജനങ്ങളിൽ ആശയകുഴപ്പം ഉണ്ടാകുന്നുവെന്ന് വിമർശനം
തിരുവനന്തപുരം: കാക്കി യൂണിഫോം പോലീസിന് മാത്രമാക്കണമെന്നും മറ്റ് സേനാ വിഭാഗങ്ങളുടെ യൂണിഫോമിന്റെ കളറിൽ മാറ്റം വരുത്തണമെന്നും ഡിജിപി സംസ്ഥാന സർക്കാരിന് ശിപാർശ ചെയ്തു. എഡിജിപി മാരുടെ യോഗത്തിൽ ഉയർന്ന ആവശ്യമാണ് സംസ്ഥാന പോലീസ് മേധാവി ശിപാർശയായി ആഭ്യന്തരവകുപ്പിന് സമർപ്പിച്ചത്. ബറ്റാലിയൻ എഡിജിപിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് ഡിജിപി സർക്കാരിന് നൽകിയത്.എക്സൈസ്, ജയിൽവകുപ്പ്, മോട്ടോർവാഹന വകുപ്പ്, വനംവകുപ്പ്, ഹെൽത്ത് ഇൻസ്പെക്ടർമാർ, സ്റ്റുഡന്റസ് പോലീസ് കേഡറ്റിന് പരിശീലനം നൽകുന്ന അധ്യാപകർ ഉൾപ്പെടെ കാക്കിയാണ് ഉപയോഗിക്കുന്നത്. മറ്റ് സേനകളിലുള്ളവരുടെ ഭാഗത്ത് നിന്നുണ്ടകുന്ന പല വീഴ്ചകളും പോലീസിന്റെ മേലിൽ ചുമത്തപ്പെടുകയാണ്. പലപ്പോഴും പൊതുജനങ്ങളിൽ ആശയകുഴപ്പം ഉണ്ട ാക്കുന്നുവെന്നും എഡിജിപിമാരുടെ യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. ക്രമസമാധാനപാലനം കൈകാര്യം ചെയ്യുന്ന സേന പോലീസ് മാത്രമാണ്. അതിനാൽ കാക്കി യൂണിഫോം പോലീസിന് മാത്രമാക്കണമെന്നും മറ്റ് വിഭാഗങ്ങൾക്ക് യൂണിഫോമിന്റെ നിറത്തിൽ മാറ്റം വരുത്തണമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ…
Read Moreജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി ! ഞെട്ടിക്കുന്ന സംഭവം കണ്ണൂരില്‍…
കണ്ണൂരില്‍ യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. തമിഴ്നാട് സ്വദേശിനിയെ ജ്യൂസില്‍ ലഹരിമരുന്ന് നല്കി മയക്കി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തു. വിജേഷ്, മലര്, കണ്ടാലറിയാവുന്നയാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ശനിയാഴ്ചയാണ് സംഭവം. ജോലി വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് മലര്. ഓഗസ്റ്റ് 23നാണ് യുവതി മലരിന്റെ അടുത്തെത്തിയത്. മലരിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി, പുതിയ വീട്ടിലേക്ക് താമസം മാറാമെന്നു പറഞ്ഞ് മലര് യുവതിയെ മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് ജ്യൂസ് നല്കി മലരും വിജേഷും മറ്റൊരു തമിഴ്നാട് സ്വദേശിയും ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി.
Read Moreവീണ്ടും മരണക്കുഴി… കുഴി കണ്ട് മുന്നിൽ പോയ വാഹനം പെട്ടെന്ന് നിർത്തി; പിന്നാലെ വന്ന ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: റോഡിലെ കുഴി കാരണമുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ കാട്ടായിക്കോണം ചന്തവിള ദീപം വീട്ടിൽ ധനീഷ് (33) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് സമീപമായിരുന്നു അപകടം. റോഡിലെ കുഴി കണ്ട് മുന്നിലൂടെ പോയ വാഹനം പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് പിന്നാലെ വന്ന ആംബുലൻസ് നിയന്ത്രണം വിട്ട് രണ്ട് കാറുകളിലും സ്കൂട്ടറിലും ഇടിയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ രോഗിയെയും കൂട്ടി ചവറയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്. വെട്ടുറോഡിൽ നിന്നും കഴക്കൂട്ടത്തേക്ക് പോയ ധനീഷ് ഓടിച്ചിരുന്ന സ്കൂട്ടറിൽ ആംബുലൻസ് ഇടിച്ചതിനെ തുടർന്ന് ധനീഷ് റോഡിലേക്ക് തെറിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ ധനീഷിനെ നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ പന്ത്രണ്ട രയോടെ മരണം സംഭവിക്കുകയായിരുന്നു. നീതി മെഡിക്കൽസിലെ ജീവനക്കാരനാണ്…
Read More