മംഗളൂരു: ഉഡുപ്പി ജില്ലയിലെ ബൈന്ദൂരിന് സമീപം ഹെനുബേരുവില് തീപിടിച്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകമെന്ന് തെളിഞ്ഞു. ഭൂമി തട്ടിപ്പിലും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടും അറസ്റ്റ് വാറണ്ട് നേരിടുകയായിരുന്ന ആള് താന്‍ മരിച്ചെന്ന് വരുത്തിത്തീര്‍ത്ത് അതില്‍നിന്നെല്ലാം രക്ഷപ്പെടാന്‍ പദ്ധതിയൊരുക്കുകയായിരുന്നു. തന്റെ കാറില്‍ മറ്റൊരാളിനെ ഇരുത്തി പെട്രോളൊഴിച്ച് തീ കൊളുത്തിയാണ് പദ്ധതി നടപ്പാക്കിയത്. കാര്‍ക്കള സ്വദേശി ആനന്ദ് ദേവാഡിഗ(55)യാണ് കൊല്ലപ്പെട്ടത്. കാര്‍ക്കള സ്വദേശികള്‍ തന്നെയായ സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ സദാനന്ദ ഷെറിഗാര്‍ (54), ഇയാളുടെ സഹായികളായ ശില്പ (40), സതീഷ് ദേവാഡിഗ (40), നിതിന്‍ എന്ന നിത്യാനന്ദ ദേവാഡിഗ (40) എന്നിവരെ ബൈന്ദൂര് പോലീസ് അറസ്റ്റ് ചെയ്തു. സദാനന്ദ ഷെറിഗാര്‍ ലാൻഡ് സർവേയറാണ്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഹെനുബേരുവിലെ വിജനമായ റോഡരികില്‍ തീപിടിച്ച കാറിനുള്ളിലെ ഡ്രൈവിംഗ് സീറ്റില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഏറെക്കുറെ അസ്ഥികൂടം മാത്രം അവശേഷിച്ചിരുന്ന…
Read MoreCategory: Top News
ചെറായിയിൽ ഉത്തരേന്ത്യന്‍ കുടുംബത്തെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി 55,000 രൂപ കവര്‍ന്നു! പണം തട്ടിയത് അനാശാസ്യത്തിനും മദ്യപാനത്തിനും
ചെറായി: ചെറായി ബീച്ചില്‍ സന്ദര്‍ശനത്തിനെത്തിയ ഉത്തരേന്ത്യന്‍ കുടുംബത്തെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 55,000 രൂപ കവര്‍ന്ന മൂന്നംഗ തമിഴ് സംഘത്തിലെ ഒരാളെ ഹോം സ്റ്റേ മാനേജരും നാട്ടുകാരും ഓടിച്ചിട്ടു പിടികൂടി മുനമ്പം പോലീസിലേല്‍പ്പിച്ചു. ബീഹാര്‍ സ്വദേശിയായ ആഷിക് കുമാര്‍ ചൗധരിയേയും കുടുംബത്തേയുമാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. സംഭവത്തില്‍ തമിഴ്നാട് കാരൂര്‍ സ്വദേശി വിഘ്നേഷ് -26 ആണ് പിടിയിലായത്. ബാക്കി രണ്ടുപേരെ പോലീസ് തെരയുകയാണെന്ന് കേസ് അന്വഷിക്കുന്ന മുനമ്പം സിഐ എ.എല്‍. യേശുദാസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് ആഷിക് കുമാറും ഭാര്യയും കുഞ്ഞുമായി ചെറായിയിലെ ഹോം സ്റ്റേയിലെത്തിയത്. തുടര്‍ന്ന് വിശ്രമിക്കുന്നതിനിടെയാണ് മൂന്നംഗസംഘം എത്തിയത്. ഈ സമയം ഹോം സ്റ്റേ മാനേജര്‍ സ്ഥലത്തുണ്ടായിരുന്നില്ല. മുറിയിലെത്തിയ സംഘം കഴുത്തില്‍ കത്തിവച്ചശേഷം ആദ്യം ആഷിക് കുമാറിന്റെ ഭാര്യയുടെ സ്വര്‍ണാഭരണങ്ങളാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതെല്ലാം മുക്കുപണ്ടങ്ങളാണെന്ന് പറഞ്ഞതോടെ പണം ആവശ്യപ്പെട്ടു. കൈയില്‍ പണമില്ലെന്നറിഞ്ഞതോടെ ഗൂഗിള്‍…
Read Moreയുവതികള്‍ ഉള്‍പ്പെട്ട നാലംഗസംഘം കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയില്‍; പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥൻ മദ്യപിച്ച് വാഹനമോടിച്ചതിന് അകത്തും; അടൂരിലെ സംഭവം ഇങ്ങനെ…
അടൂര്‍: രണ്ട് യുവതികള്‍ ഉള്‍പ്പടെ നാലംഗ സംഘം കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയില്‍. പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥന് മദ്യപിച്ച് വാഹനം ഓടിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലുമായി. അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിനു സമീപമുള്ള ഫ്ളാറ്റില്‍ നിന്നാണ് ഇന്നലെ നാലുപേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് 30 ഗ്രാം കഞ്ചാവും കണ്ടെടുത്തു. രണ്ട് മുറികളില്‍ നിന്ന്താമരക്കുളം ചാവടി കാഞ്ഞിരവിള അന്‍സില മന്‍സില്‍ എ. അന്‍സില (25), പറക്കോട് മറ്റത്ത് കിഴക്കേതില്‍ സാബു (34), അടൂര്‍ പെരിങ്ങനാട് പന്നിവേലിക്കല്‍ കരിങ്കുറ്റിയ്ക്കല്‍ കെ.പി. ഷൈന്‍ (27), തകഴി പുത്തന്‍പുരയില്‍ ആര്യ ചന്ദ്രബോസ് (25) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് മുറികളില്‍ നിന്നാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. എക്സൈസ് സി.ഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ലഹരിവസ്തുക്കള്‍ എവിടെനിന്ന് ലഭിച്ചു എന്നത് സംബന്ധിച്ച് എക്സൈസ് ഇവരെ ചോദ്യം ചെയ്തു. സിഐ കെ.പി. മോഹനന്, ഇന്‍സ്പെക്ടര്‍…
Read Moreകഞ്ഞിവെള്ളത്തില്‍ നിന്ന് സ്വയം നിർമിച്ച കള്ളുമായി സ്കൂളിലെത്തി വിദ്യാര്‍ഥി! ഗ്യാസ് നിറഞ്ഞ് കുപ്പിയുടെ അടപ്പ് തെറിച്ചു പോയതോടെ പണിപാളി; ഒടുവില്‍…
നെടുംകണ്ടം: കഞ്ഞിവെള്ളത്തില്നിന്നു സ്വന്തമായി നിര്‍മിച്ച കള്ളുമായി സ്കൂളിലെത്തിയ വിദ്യാര്‍ഥി കുടുങ്ങി. ജില്ലയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലാണ് കഴിഞ്ഞ ദിവസം നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. രാവിലെ സ്കൂളില്‍ എത്തിയ വിദ്യാര്‍ഥി ബാഗിനുള്ളില്‍ സ്വയം നിര്‍മിച്ച കള്ള് സൂക്ഷിച്ചിരുന്നു. ഇടയ്ക്കു കള്ള് എടുത്തു നോക്കുന്നതിനിടെ ഗ്യാസ് നിറഞ്ഞ കുപ്പിയുടെ അടപ്പ് തെറിച്ചു പോയതോടെ കള്ള് പുറത്തേക്കു തെറിച്ച് വിദ്യാര്‍ഥികളുടെ യൂണിഫോമിലേക്കു വീണു. ഇതോടെ സഹപാഠികള്‍ അധ്യാപകരെ വിവരം അറിയിച്ചു. അധ്യാപകര്‍ വിദ്യാര്‍ഥിയില്‍നിന്നു വിവരങ്ങള്‍ ചോദിക്കുന്നതിനിടെ സ്കൂളില്‍നിന്നു വിദ്യാര്‍ഥി ഇറങ്ങിയോടി വീട്ടിലെത്തി. ഇതോടെ സ്കൂളിലെ അധ്യാപകരും ആശങ്കയിലായി. വിദ്യാര്‍ഥിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അധ്യാപകര്‍ വിദ്യാര്‍ഥിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിച്ചു. രക്ഷിതാക്കളുടെ മറുപടി കേട്ട് അധ്യാപകരും ഞെട്ടി. “സാറെ കഴിഞ്ഞയാഴ്ച ഇവന് തട്ടിന്‍പുറത്ത് കള്ളുണ്ടാക്കിയത് ആരും അറിഞ്ഞില്ല. ഒടുവില്‍ കള്ള് സൂക്ഷിച്ചിരുന്ന പാത്രം പൊട്ടി തട്ടിന്‍പുറം അലങ്കോലമായി. ഞങ്ങള്‍ ഇവനെ…
Read Moreപുതിയ തുടക്കം..! വിശ്വസുന്ദരി എന്റെ നല്ലപാതി; ലളിത് മോദി സുസ്മിത സെന്നുമായി ഡേറ്റിംഗിൽ
ലണ്ടൻ: ഐപിഎൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദി ബോളിവുഡ് താരം സുസ്മിത സെന്നുമായി ഡേറ്റിംഗിൽ. ലളിത് മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുൻ വിശ്വസുന്ദരിയുമായുള്ള ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തു. സുസ്മിതയുമായി പുതിയ തുടക്കം എന്ന് വിശേഷിപ്പിച്ചാണ് ലളിത് മോദി ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. സുസ്മിതയെ നല്ലപാതിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ‘മാലദ്വീപിലും സാർഡീനിയയിലുമുള്ള സന്ദർശനം കഴിഞ്ഞ് ലണ്ടനിൽ മടങ്ങി എത്തിയതേയുള്ളൂ. അവസാനം പുതിയ ജീവിതത്തിന് പുതിയ തുടക്കമായിരിക്കുന്നു’-ലളിത് മോദി ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ഇതോടെ സമൂഹമാധ്യമങ്ങളിൽ സുസ്മിതയും ലളിത് മോദിയും ചർച്ചയായി. ഇരുവരും ഉടൻ വിവാഹിതരാകുന്നു എന്ന മട്ടിലും വാർത്ത പ്രചരിച്ചു. എന്നാൽ തങ്ങൾ വെറും ഡേറ്റിംഗിലാണെന്ന് വ്യക്തമാക്കി മോദി തന്നെ രംഗത്തുവന്നു. വ്യക്തതയ്ക്കായി മാത്രം. വിവാഹം കഴിച്ചിട്ടില്ല – പരസ്പരം ഡേറ്റിംഗ് മാത്രം. വിവാഹം, അതും ഒരു ദിവസം സംഭവിക്കും-അദ്ദേഹം പറഞ്ഞു. നികുതി വെട്ടിപ്പ്, കള്ളപ്പണം…
Read Moreതൃശൂരിനെ കളിയാക്കിയസുഹൃത്തിനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഷെയറിട്ട് മദ്യം വാങ്ങി കഴിക്കുന്നിതനിടെയാണ് ആക്രമണം ഉണ്ടായത്; അറസ്റ്റിലായത് തിരുവനന്തപുരം സ്വദേശിയും
തൃശൂർ: മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിനിടെ 45-കാരനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. പാലക്കാട് കണ്ണമ്പ്ര സ്വദേശി പ്രകാശനെയാണ് കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി റെജികുമാറിനെ നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് പരിക്കേറ്റ പ്രകാശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തന് നഗറിലെ ബിവറേജസ് ഔട്ട് ലെറ്റിൽ വച്ചാണ് പ്രകാശനും സുഹൃത്ത് ഷിനുവും തിരുവനന്തപുരം സ്വദേശി റെജി കുമാറും ചേർന്നു മദ്യപിച്ചത്. ഷെയറിട്ട് മദ്യം വാങ്ങി ഒഴിഞ്ഞ ഷോപ്പിംഗ് മാളിന് പിറകില്‍ വച്ച് മദ്യപിക്കുന്നതിനിടെ റെജി കുമാർ തൃശൂർ ജില്ലയെ കളിയാക്കിയത് ഷിനുവിനെ പ്രകോപിപ്പിച്ചു. ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതോടെ പിടിച്ചുമാറ്റാൻ എത്തിയ പ്രകാശനെ റെജികുമാർ ബ്ലേഡ് കൊണ്ട് കഴുത്തില്‍ വരയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മൂക്കിന് ഇടി കിട്ടിയ പ്രതി റെജി കുമാറിനെ ജില്ലാ ആശുപത്രിയിലെ ഡിറ്റക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു.
Read Moreബിഹാറില്‍ പോലീസുകാരനടക്കം രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ! ആയുധപരിശീലനം നല്കാന് ആളെത്തിയിരുന്നത് കേരളത്തില്‍ നിന്ന്…
റിട്ട. പോലീസുകാരനടക്കം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരായ രണ്ടുപേര്‍ ബിഹാറില്‍ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള ജാര്‍ഖണ്ഡിലെ റിട്ട. പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ജലാലുദ്ദീന്‍, അത്തര്‍ പര്‍വേസ് എന്നിവരെയാണ് പട്നയിലെ ഫുല്‍വാരി ഷരീഫില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ. നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പ്രതികളില്‍ നിന്ന് തീവ്രവാദ ഉള്ളടക്കമുള്ള ചില പോസ്റ്ററുകളും ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ പര്‍വേസ് നിരോധിത സംഘടനയായ സിമിയുടെ മുന്പ്രവര്ത്തകനാണെന്നും നിലവില്‍ ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പോലീസ് പറഞ്ഞു. ഇന്ത്യയിലെ ഇസ്ലാമിക ഭരണം, ഇന്ത്യ വിഷന്‍ 2047 തുടങ്ങിയ പേരുകളിലുള്ള ലഘുലേഖകളാണ് പ്രതികള്‍ പ്രചരിപ്പിച്ചിരുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ രാജ്യത്തെ പത്തുശതമാനം മുസ്ലീങ്ങള്‍ അണിനിരന്നാല്‍പോലും രാജ്യത്തെ ഭൂരിപക്ഷ സമുദായത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് കീഴടക്കാന്‍ കഴിയുമെന്നും തങ്ങളുടെ…
Read Moreമെമ്മറി കാർഡ് തുറന്നതാര് ? ആർ. ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ; അന്വേഷണ സമയം നീട്ടിനൽകുമെന്ന പ്രതീക്ഷയിൽ ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മൂന്നുതവണ മാറിയതായി ഫോറൻസിക് പരിശോധനാ ഫലം പുറത്തുവന്നതോടെ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചത് ആരാണെന്ന സംശയം ഉയരുന്നു. കേസിലെ മുഖ്യപ്രതി പൾസർ സുനിയിൽനിന്നു പിടിച്ചെടുത്ത മെമ്മറി കാർഡ് കോടതികളുടെ കസ്റ്റഡിയിൽ ഇരിക്കുന്പോഴാണ് കാർഡ് തുറന്നതെന്നാണ് ലാബ് റിപ്പോർട്ടിൽ പറയുന്നത്. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി, എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി, നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണക്കോടതി എന്നിവിടങ്ങളിൽ മെമ്മറി കാർഡ് തുറന്നതായാണ് റിപ്പോർട്ടിലുള്ളത്. ഇതിൽ രണ്ടുതവണ രാത്രിയിൽ മെമ്മറി കാർഡ് പരിശോധന നടത്തിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2017 ഫെബ്രുവരി 17-നാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. ഈ മെമ്മറി കാർഡ് തൊട്ടടുത്ത ദിവസമായ ഫെബ്രുവരി 18-ന് രാവിലെ 9.13-ന് ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സംവിധാനമുള്ള ഷവോമി ഫോണിൽ…
Read Moreഅമ്മയുടെ രണ്ടാം ഭർത്താവിന്റെ സ്വത്ത് ആവശ്യപ്പെട്ട് മകന്റെ പീഡനം; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്; കേസെടുക്കാത്തത് മകന് പോലീസിനുള്ള സ്വാധീനമെന്ന് അമ്മ
പത്തനംതിട്ട: മകന്റെ പീഡനംമൂലം പൊറുതി മുട്ടിയ മാതാവ് സഹായം തേടി പോലീസിനെ സമീപിച്ചിട്ടും ഫലമില്ലാത്ത അവസ്ഥ. ഭര്‍ത്താവിന്റെ പേരിലുള്ള പതിനെട്ട് സെന്റ് സ്ഥലവും വീടും വിറ്റ് പണം നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന ഭീഷണിയാണ് മകന് ഉയര്‍ത്തുന്നതെന്ന് അടൂര്‍ നെടുമണ്‍ മാങ്കൂട്ടം ആലോക് വില്ലയില്‍ സുശീല. തന്റെയും ഭര്‍ത്താവിന്റെയും ഭാവിക്കു ഭീഷണിയുണ്ടെന്ന പരാതിയുമായി അറുപത്തിരണ്ടുകാരിയായ മാതാവ് പോലീസില്‍ പരാതി നല്കി കാത്തിരിപ്പാണ്. സുശീലയുടെ ആദ്യവിവാഹത്തില്‍ ഉണ്ടായ മകന് സുധീഷാണ് ഇപ്പോള്‍ ഭീഷണിയുമായി രംഗത്തുള്ളത്. ഇദ്ദേഹത്തിന്റെ ഭാര്യ മഞ്ജുവിന്റെ നിര്‍ദേപ്രകാരമാണ് തനിക്കുനേരെ ഇയാള്‍ ഭീഷണി ഉയത്തുന്നതെന്നും സുശീല ആരോപിക്കുന്നു. രണ്ടാം വിവാഹംചെങ്ങന്നൂര് കാരയ്ക്കാട് സ്വദേശിയായ സുശീലയ്ക്ക് ആദ്യ വിവാഹത്തില്‍ രണ്ട് കുട്ടികളാണുള്ളത് . അധികം വൈകും മുമ്പ് ആദ്യ ഭര്‍ത്താവ് സുശീലയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. വര്‍ഷങ്ങളോളം കുട്ടികള്‍ക്കുവേണ്ടി സുശീല ജീവിച്ചു. ആദ്യമകനായ സുധീഷിന്റെ വിവാഹശേഷം സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായ സുശീല, മുന്നോട്ടുള്ള…
Read More16കാരിയുടെ അണ്ഡം വില്പന നടത്തിയ സംഭവം ! തമിഴ്നാട്ടില്‍ അടച്ചുപൂട്ടിയത് നാല് ആശുപത്രികള്‍;കേരളത്തിലെ ആശുപത്രിയെക്കുറിച്ചും ആരോപണം…
16 വയസ്സുള്ള പെണ്‍കുട്ടിയുടെ അണ്ഡം വില്പന നടത്തിയെന്ന ആരോപണത്തില്‍ തമിഴ്നാട്ടിലെ നാല് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. വിവിധ ആശുപത്രികളിലെത്തി പെണ്‍കുട്ടിയെ അമ്മ നിര്‍ബന്ധിച്ച് എട്ടു തവണ അണ്ഡം വില്പന നടത്തിയ സംഭവത്തിലാണ് നടപടി. ‘ഒരു കുട്ടിയുള്ള 21-35 പ്രായത്തിലുള്ള പ്രായപൂര്‍ത്തിയായ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ അണ്ഡം ദാനംചെയ്യാന് അനുവാദമുള്ളൂ, അതും ഒരിക്കല്‍ മാത്രം. ഈ സംഭവത്തില്‍ 16-കാരിയെ പലതവണ നിര്‍ബന്ധിപ്പിച്ച് അണ്ഡം വില്പന നടത്തി’ തമിഴ്നാട് ആരോഗ്യ മന്ത്രി എം.എ.സുബ്രഹ്മണ്യന് പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ സമിതി നിയമലംഘനങ്ങളുടെ ഒരു പരമ്പരയാണ് കണ്ടെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചു. കൂടാതെ ഭര്‍ത്താവിന്റേതെന്ന പേരില്‍ വ്യാജമായി സമ്മതപത്രവും ഉണ്ടാക്കി. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ആക്ട് ലംഘിച്ചുവെന്നാണ് ആശുപത്രികള്‍ക്കെതിരായ ആരോപണം. മതിയായ യോഗ്യതയുള്ള കൗണ്‍സിലര്‍മാര്‍ ആശുപത്രികളിലുണ്ടായിരുന്നില്ല.…
Read More