പയ്യന്നൂര്‍: ഭര്‍ത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്ന പരാതിയുമായി യുവതിയും ബന്ധുക്കളും പോലീസ് സ്റ്റേഷനില്‍. എട്ടിക്കുളം സ്വദേശിയായ ഭര്‍ത്താവും ഉപ്പളയിലുള്ള യുവതിയുടെ ബന്ധുക്കളുമാണ് ഇന്ന് പുലർച്ചെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ആശുപത്രിയിലെ പ്രണയം ആശുപത്രി ജീവനക്കാരനായിരിക്കെ ആശുപത്രിയിലെത്തിയ യുവതിയുമായി പ്രണയബദ്ധരായതിനെ തുടര്‍ന്ന് വിവാഹിതരായ ദമ്പതികളാണ് പരസ്പരം പരാതികളുന്നയിച്ചത്. മൂന്നര വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ രണ്ടുവയസുള്ള കുട്ടിയുമുണ്ട്. ഇതിനിടയില്‍ ഭര്‍ത്താവില്‍നിന്നുള്ള മര്‍ദനങ്ങളാണ് സഹിക്കാന്‍ പറ്റാത്തതെന്നാണ് യുവതിയുടെ പരാതി. ഇടക്കാലത്ത് വിദേശത്ത് പോയ ഭര്‍ത്താവിന് വഴിവിട്ട ചില ബന്ധങ്ങളുണ്ടെന്ന് മൊബൈല്‍ ഫോണില്‍നിന്നു തനിക്ക് മനസിലായതാണ് മര്‍ദ്ദനത്തിനും വധഭീഷണിക്കും കാരണമെന്നും യുവതി പറയുന്നു. എന്നാല്‍, ബന്ധുക്കളോടുപോലും അടുപ്പം കാണിക്കുന്നത് സഹിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയില്‍ ഭാര്യ ആത്മഹത്യാ ഭീഷണിയുയര്ത്തുകയാണെന്നാണ് ഭര്‍ത്താവിന്റെ പരാതി. ബന്ധുക്കൾ ശത്രുക്കൾ! കഴിഞ്ഞ രാത്രിയില്‍ വീടിന്റെ ടെറസിന് മുകളില്‍കയറി യുവതി ആത്മഹത്യാ ഭീഷണിയുയര്‍ത്തിയതിനെ തുടര്‍ന്ന് യുവതിയുടെ ഉപ്പളയിലെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഇതേതുടര്ന്നെത്തിയ…
Read MoreCategory: Top News
സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി മര്‍ദിച്ചു, കാര്‍ കത്തിച്ചു ! അക്രമത്തിനിരയായത് സ്വര്‍ണക്കടത്ത് കേസ് പ്രതിയെ സംരക്ഷിച്ചയാള്‍
സ്വന്തം ലേഖകന്‍ വടകര: വില്യാപ്പള്ളിക്കടുത്ത് കല്ലേരിയില്‍ സിപിഎം പ്രവര്‍ത്തകനായ യുവാവിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി മര്‍ദിച്ചു. കാര്‍ കത്തിച്ചു.നാല് പേര് ചേര്‍ന്നാണ് അക്രമം നടത്തിയത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. കല്ലേരിയിലെ ഒന്തമ്മല്‍ ബിജുവിന്റെ കാറാണ് അഗ്നിക്കിരയായത്. രാത്രിയോടെ ബിജുവിനെ ഒരു സ്ഥലത്ത് പോകാനുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് മര്‍ദിച്ച ശേഷം കാര്‍ കത്തിച്ചുവെന്നാണ് പോലീസ് പറയുന്നത്. അര്ജുന് ആയങ്കിയെ… സംഭവം സംബന്ധിച്ച് വടകര പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കള്ളക്കടത്ത് സംഘമാണോ പിന്നിലെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ അര്ജുന് ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു. ഇതുകൊണ്ടുതന്നെയാണ് അക്രമത്തിനു പിന്നില്‍ സ്വര്‍ണ കള്ളക്കടത്തുസംഘമാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ് എത്തിയത്. വാനിലാണ് അക്രമി സംഘം എത്തിയത്. സംഭവവസ്ഥലത്ത് എത്തി പോലീസ് തെളിവെടുപ്പ് നടത്തി. രാത്രിയായതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. ഫോട്ടോ വിവാദം നേരത്തെ…
Read Moreവിഷം ഉള്ളിൽചെന്ന് യുവതി മരിച്ചു, കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതരം; എട്ടുവർഷമായി ഇരുവരും ഒന്നിച്ചു താമസിച്ചു വരുകയായിരുന്നു; കോതമംഗലത്തെ സംഭവകഥയിങ്ങനെ…
കോതമംഗലം: നെല്ലിമറ്റത്ത് വിഷം ഉള്ളിൽചെന്ന് യുവതി മരിച്ചു. ബന്ധുവായ യുവാവിനെ വിഷം ഉള്ളിൽചെന്ന് ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെല്ലിമറ്റം സ്കൂൾപടിക്ക് സമീപം വാടകവീട്ടിൽ താമസിക്കുന്ന തലക്കോട് മുഞ്ചയ്ക്കൽ ലൈല (40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവും മൂവാറ്റുപുഴ പേഴയ്ക്കപ്പിള്ളി സ്വദേശിയുമായ അലിയെ (അലിമുത്ത്-45) കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തൊടുപുഴ അറക്കുളം ആലിൻചുവട് സ്വദേശി ജോമോന് (40) ഒപ്പം എട്ട് വർഷമായി ലൈല വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാല് ദിവസമായി അലി ഈവീട്ടിൽ ഉണ്ടായിരുന്നു. സ്വകാര്യ ബസിൽ ഡോർ ചെക്കറായ ജോമോൻ സംഭവദിവസം ലൈലയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ ഫോണ്‍ എടുത്തത് അലിയായിരുന്നു. കൽക്കണ്ടം ആണെന്ന് കരുതി കഴിച്ചത് വിഷമായി പോയി അവശനിലയിലാണെന്ന് അലി ജോമോനോട് പറഞ്ഞതായി പോലീസ് പറഞ്ഞു. ജോമോൻ സ്ഥലത്തെത്തി പോലീസ് വിളിച്ചുകൊടുത്ത ആംബുലൻസിൽ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും…
Read Moreഅല്‍സലം തീവ്രവാദികള്‍ കേരളത്തില്‍ ! നേതൃത്വം നല്‍കുന്നത് 21കാരന്; ലക്ഷ്യം പലത്…
തീവ്രവാദ സംഘടന അല്‍ സലമിന്റെ സ്ഥാപക നേതാവിന്റെ സഹോദരപുത്രനായ 21 വയസുകാരനും കൂട്ടരും കേരളത്തിലേക്കു പുറപ്പെട്ടെന്ന് വിവരം. ആറു പേര് തമിഴ്നാട്ടില്‍ നിന്നു പുറപ്പെട്ടെന്ന് വിവരം ലഭിച്ചതോടെ അതീവ ജാഗ്രതയിലാണ് പോലീസ്.ഇവര്‍ക്കായി ഇന്റലിജന്‍സ് ഏജന്‍സികളും വലവിരിച്ചു. അല്‍ സലമിന്റെ സ്ഥാപക നേതാവിന്റെ സഹോദരപുത്രനായ 21 വയസുകാരനും കൂട്ടരും കേരളത്തിലേക്കു പുറപ്പെട്ടെന്നു മധുര ജയിലിലുള്ള രണ്ട് അല്‍ സലം നേതാക്കളില്‍നിന്നാണ് പോലീസിനു വിവരം ലഭിച്ചത്. 21 വയസുകാരന്റെ ഒപ്പമുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ കേരളത്തിലെത്തിയോ എന്നും വ്യക്തമല്ല. എന്നാല്‍, മധുരയില്‍നിന്നു കേരളത്തിലെത്താന്‍ 24 മണിക്കൂര്‍ പോലും വേണ്ടെന്നിരിക്കെ, എത്തിക്കാണുമെന്നുതന്നെയാണ് ഇന്റലിജന്‍സ് കരുതുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവരാണ് ഇവര്‍. ഇവിടെ ഇവരുടെ ദൗത്യം എന്താണെന്നു വ്യക്തമായിട്ടില്ല. സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാകാം ലക്ഷ്യമെന്നു പോലീസ് കരുതുന്നു. കോയമ്പത്തൂരിലും മധുരയിലും അല്‍ സലമിന്റെ പ്രവര്‍ത്തനം അത്തരത്തിലായിരുന്നുവെന്നു തമിഴ്നാട് പോലീസ് അറിയിച്ചിട്ടുണ്ട്.
Read Moreഓള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍ ! നൂപുര്‍ ശര്‍മ വിഷയം അന്താരാഷ്ട്രതലത്തില്‍ എത്തിക്കാന്‍ പരിശ്രമിച്ച മാധ്യമപ്രവര്ത്തകന്…
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡിജിറ്റല്‍ മാധ്യമ സ്ഥാപനം ‘ഓള്‍ട്ട് ന്യൂസിന്റെ’ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 153 (കലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രകോപനം), 295 (മതവിഭാഗങ്ങളെ മോശമായി ചിത്രീകരിക്കല്‍) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നെന്നും വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പോലീസ് വ്യക്തമാക്കി. സുബൈര്‍ 2018 ല്‍ നടത്തിയ ഏതാനും ട്വീറ്റുകളുമായി ബന്ധപ്പെട്ട പരാതിയിലാണു കേസ് റജിസ്റ്റര്‍ ചെയ്തതെന്നാണു വിവരം. എന്നാല്‍, 2020 ല്‍ റജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിന്റെ അന്വേഷണത്തിനാണ് പോലീസ് വിളിച്ചതെന്നും ഈ കേസില്‍ ഡല്‍ഹി ഹൈക്കോടതി സംരക്ഷണം അനുവദിച്ചിട്ടുള്ളതാണെന്നും ഓള്‍ട്ട് ന്യൂസ് സ്ഥാപകാംഗമായ പ്രതീക് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. ഇത് പോക്സോ കേസാണെന്നാണ് വിവരം. അറസ്റ്റിനെ…
Read Moreഅമ്മ എന്നെ കാണുന്നത് അവിഹിത സന്തതിയായി! ഗണേഷ് കുമാറിനെതിരെ ഷമ്മി തിലകൻ; മുകേഷ് ഭീഷണിപ്പെടുത്തിയെന്നും ആരോപണം
കൊച്ചി: നടനും എംഎല്‍എയുമായ ഗണേഷ് കുമാറിനെതിരെ വിമർശനവുമായി നടൻ ഷമ്മി തിലകൻ. ഗണേഷ് കുമാർ തനിക്കെതിരെ നടത്തിയ പ്രസ്താവന അസംബന്ധമാണ്. എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും ഷമ്മി തിലകന് ചോദിച്ചു. തന്നെക്കൊണ്ട് നാട്ടുകാര്‍ക്ക് ശല്യമാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഗണേഷിന്റെ ബന്ധുവായ ഡിവൈഎസ്പി തനിക്കെതിരെ കള്ളക്കേസുകള്‍ എടുക്കുകയാണ്. അമ്മ മാഫിയ സംഘമാണെന്ന് ഗണേഷ് കുമാര്‍ തന്നെ പറഞ്ഞതാണ്. അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മ സംഘടനയിലുള്ളതെന്ന് പറഞ്ഞത് ഗണേഷ് കുമാറാണ്. അമ്മയുടെ ഫണ്ട് ഉപയോഗിച്ച് പത്തനാപുരത്ത് രണ്ട് വീടുകള്‍ പണിയിപ്പിച്ച് നല്കി. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു അത്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കണമെങ്കില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കണമായിരുന്നു. അമ്മയില്‍ ഭാരവാഹിയാകാനുള്ള ഏക നിബന്ധന മറ്റ് സംഘടനകളില്‍ അംഗമാകരുതെന്നാണ്. എന്നാല്‍ ഗണേഷ് കുമാര്‍ ടിവി, സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ആജീവനാന്ത പ്രസിഡന്റാണെന്നും ഷമ്മി പറഞ്ഞു. അമ്മ എനിക്ക് എന്റെ പെറ്റമ്മയെ…
Read Moreആഡംബരക്കാറിലെത്തി കടക്കാരുമായി സൗഹൃദം ഉണ്ടാക്കും; പിന്നീട് വിലകൂടിയ സാധനങ്ങൾ വാങ്ങി ഓൺലൈനായി പണം നൽകാമെന്ന് പറഞ്ഞ് മുങ്ങും; തട്ടിപ്പുകാരൻ മുജീബിനെ കുടുക്കി പോലീസ്
തൃപ്പൂണിത്തുറ: കടകളിൽനിന്നു ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ വാങ്ങി പണം നൽകാതെ കടന്നുകളയുന്നയാളെ ഉദയംപേരൂർ പോലീസ് പിടികൂടി. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ അന്തിയൂർകുന്ന് ഫസാന മൻസിലിൽ മുജീബ് റഹ്മാനാണ് (41) പിടിയിലായത്.കഴിഞ്ഞ മാർച്ച് 26ന് ഉദയംപേരൂർ വലിയകുളത്തെ പ്രിയ സ്റ്റീൽസിൽനിന്ന് അഞ്ചു ലക്ഷം രൂപയുടെ ഇരുമ്പുകമ്പികൾ വാങ്ങിയശേഷം ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്തതിന്റെ വ്യാജ രസീത് നൽകിയാണ് തട്ടിപ്പ് നടത്തിയത്. സിവിൽ കോൺട്രാക്ടറാണെന്ന് പരിചയപ്പെടുത്തി ആഡംബരക്കാറിൽ വന്ന മുജീബ് റഹ്മാൻ കടയുടമയുമായും ജീവനക്കാരുമായും സൗഹൃദമുണ്ടാക്കി മുളന്തുരുത്തിയിലെ സൈറ്റിലേക്ക് കമ്പികൾ ഇറക്കുകയായിരുന്നു. പണമടച്ച വ്യാജ രസീത് വാട്സാപ്പിലൂടെ നൽകി. പണം വന്നിട്ടില്ലെന്ന് മനസിലാക്കിയ കടയുടമ സൈറ്റിലെത്തിയപ്പോൾ കമ്പികൾ അവിടെനിന്ന് മാറ്റിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ മലപ്പുറം തേഞ്ഞിപ്പലത്തുനിന്ന് കസ്റ്റഡിയിലെടുത്തു. മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇയാൾ വിവിധ സ്ഥലങ്ങളിലായി 12 ഓളം സമാന തട്ടിപ്പുകൾ നടത്തിയുള്ളതായും…
Read Moreഓർത്തില്ല, ഓർത്തോയിൽ ഡോക്ടർമാർ ഇല്ലെന്ന്; തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വേദനയിൽ വലഞ്ഞ് രോഗികൾ
സ്വന്തം ലേഖകൻമുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓർത്തോ ഡോക്ടർമാരുടെ കുറവുമൂലം രോഗികൾ വേദനകൊണ്ടു വലഞ്ഞു. കൈകാലുകൾക്ക് മുറിവും ഒടിവും ചതവുമൊക്കെ പറ്റി ഓർത്തോ വിഭാഗത്തിലെ ഡോക്ടർമാരെ കാണാനെത്തിയപ്പോഴാണ് ആകെ രണ്ടേരണ്ടു ഡോക്ടർമാരേ ആശുപത്രിയിലുള്ളു എന്നു മനസിലായത്. ഓർത്തോ വിഭാഗത്തിലുള്ള ഏഴുമുറികളിൽ ഇന്നലെ രണ്ടു മുറികളിൽ മാത്രമാണ് ഡോക്ടർമാരുണ്ടായിരുന്നത്. നൈറ്റ ്ഡ്യൂട്ടി കഴിഞ്ഞ് ഒരു ഡോക്ടർ പോയതും ഒരാൾക്ക് കാഷ്വാൽറ്റി ഡ്യൂട്ടിയായതും ഡോക്ടർമാരുടെ എണ്ണം കുറയാൻ കാരണമായി. യൂണിറ്റ് ചീഫും മറ്റൊരു ഡോക്ടറും മാത്രമാണ് രോഗികളെ നോക്കാനുണ്ടായിരുന്നത്. പിജി വിദ്യാർഥികളെ പ്ലാസ്റ്റർ വെട്ടുന്നതിനും കെട്ടുന്നതിനും വേണ്ടി നിയോഗിച്ചതിനാൽ അത്രയും തിരക്ക് കുറയ്ക്കാനായി. തിങ്കളാഴ്ചയായതിനാൽ ധാരാളം രോഗികൾ ഓർത്തോ വിഭാഗത്തിലെത്തിയിരുന്നു. വാർഡിൽ കിടക്കുന്നവരെ നോക്കേണ്ട ചുമതലയും രണ്ടു ഡോക്ടർമാർക്കായതിനാൽ ഇവർക്ക് വിശ്രമിക്കാൻ പോലും സമയമില്ലാത്ത അവസ്ഥയായിരുന്നു.
Read Moreതാരസംഘടനയിൽ അസ്വസ്ഥത; ഇടവേള ബാബുവിന്റെയും സിദ്ധിഖിന്റെയും പരാമർശങ്ങൾ വിവാദമാകുന്നു; ഷമ്മിതിലകന്റെ കാര്യത്തിൽ മമ്മൂട്ടി പറഞ്ഞത് ശരിവച്ച് മനോജ് കെ ജയൻ
സ്വന്തം ലേഖകന്‍കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞദിവസം നടന്ന ജനറല്‍ബോഡി യോഗത്തിനു പിന്നാലെ താരസംഘടനയായ ‘അമ്മ’യില്‍ ഭിന്നത. പുതുമുഖനടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരേ അമ്മ സ്വീകരിച്ച മൃദുത്വ സമീപനവും അച്ചടക്കലംഘനത്തിന്റെ പേരില്‍ ഷമ്മി തിലകനോടു വിശദീകരണം ചോദിച്ചതുമാണ് അഭിപ്രായഭിന്നതയ്ക്കു കാരണം. ദിലീപിനെതിരേ മുമ്പു നടപടി സ്വീകരിച്ച സാഹചര്യത്തില്‍ വിജയ് ബാബുവിനെതിരേ നടപടി ഉണ്ടായില്ലെങ്കില്‍ അതു വിമര്ശനവിധേയമാകുമെന്ന് ഒരുകൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. ദിലീപിന്റെ മാതൃക പിന്തുടര്ന്ന് വിജയ് ബാബു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ്കുമാര് പരസ്യമായി രംഗത്തുവന്നു. വിജയ് ബാബുവിനെതിരേ അതിജീവിത പറയുന്ന കാര്യം അമ്മ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ മറുപടി നല്‍കണം. വിഷയത്തെ ആദ്യം നിസാരവത്്കരിച്ചുവെന്നും ഗണേഷ്കുമാര് കുറ്റപ്പെടുത്തി. അമ്മ ക്ലബ് ആണെന്ന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശം തെറ്റാണെന്നു പറഞ്ഞ ഗണേഷ്കുമാര് ചാരിറ്റബിള്‍ സൊസൈറ്റിയായാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. പ്രസ്താവന പിന്‍വലിച്ച് ഇടവേള ബാബു…
Read Moreബസില്‍ യുവതിയെ ശല്യം ചെയ്ത മധ്യവയസ്കനെ സഹയാത്രക്കാര്‍ കയ്യോടെ പിടികൂടി ! പോലീസില്‍ ഏല്‍പ്പിച്ചു…
ബസില്‍ യുവതിയെ ശല്യം ചെയ്തയാളെ സഹയാത്രക്കാര്‍ പിടികൂടി പോലീസ് ഏല്‍പ്പിച്ചു. ഇരിങ്ങാലക്കുട- തൃശൂര്‍ റൂട്ടിലെ ബസ്സില്‍ തൃശ്ശൂരിലേക്ക് യാത്രചെയ്തിരുന്ന യുവതിയെ ഉപദ്രവിച്ചയാളെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടിപ്പാള്‍ പുളിക്കല്‍ ഷാജി (49) എന്നയാളാണ് പിടിയിലായത്. സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാള്‍. രാവിലെ 6.30ഓടെയാണ് സംഭവം. ഇരിങ്ങാലക്കുട നിന്നും തൃശൂരിലേക്കുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് വരികയായിരുന്നു യുവതി. യുവതി ഇരുന്നിരുന്ന സീറ്റിന് പിറകിലായാണ് പ്രതി ഇരുന്നിരുന്നത്. വലിയാലുക്കല്‍ എത്തിയപ്പോള്‍ പ്രതി സീറ്റിനിടയിലൂടെ കയ്യിട്ടു യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. യുവതി ബഹളംവെച്ചതോടെ പ്രതി ബസില്‍ നിന്നും ഇറങ്ങി ഓടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Read More