ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് യുവതിയെയും ആറു വയസുള്ള മകളെയും കൂട്ടബലാല്‍സംഗം ചെയ്തു ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. തീര്‍ഥാടനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതിക്കും മകള്‍ക്കും കൊടുംക്രൂരത നേരിടേണ്ടിവന്നത്. രാത്രി മറ്റു വാഹനങ്ങളൊന്നും കിട്ടാതെ വഴിയരികില്‍നിന്ന യുവതിക്കും മകള്‍ക്കും സോനു എന്നൊരാള്‍ കാര്‍ നിര്‍ത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നു എസ്പി പരമേന്ദ്ര ഡോവല്‍ മാധ്യമങ്ങളോട് പറഞ്ഞു. യുവാവിനൊപ്പം അയാളുടെ സുഹൃത്തുക്കളും കാറില്‍ ഉണ്ടായിരുന്നു. യാത്രയ്ക്കിടെ യുവതിയെയും ആറുവയസുള്ള മകളെയും പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കനാലിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. പാതിരാത്രിയില്‍ ഒരു വിധത്തില്‍ പോലീസ് സ്റ്റേഷനിലെത്തിയാണ് യുവതി തനിക്കുണ്ടായ ദുരനുഭവം പോലീസിനെ അറിയിച്ചത്. വാഹനം ഓടിച്ചിരുന്നയാളിന്റെ പേര് സോനു എന്നയായിരുന്നുവെന്ന് മാത്രമാണ് യുവതിക്ക് അറിവുള്ളത്. കാറില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നതില്‍ യുവതിക്ക് വ്യക്തതയുണ്ടായിരുന്നില്ലെന്നും ഇരുവരും ബലാത്സംഗത്തിന് ഇരയായതായി വൈദ്യ…
Read MoreCategory: Top News
അമ്പത് വയസ്സിനിടെ കഴിച്ചത് 12 കല്യാണങ്ങള്‍ ! 13-ാം വിവാഹത്തിനൊരുങ്ങിയപ്പോള്‍ പിടിവീണു ! അറസ്റ്റിലായത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ബിഹാറിലെ കിശന്ഗഞ്ചില് ആറു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന വിവാഹത്തട്ടിപ്പുകാരന്‍ അറസ്റ്റില്‍.അനാര്‍ക്കലി സ്വദേശി ശംശാദാണ് പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ 12 തവണ വിവാഹം ചെയ്തിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. അവിവാഹിതനാണെന്ന് പറഞ്ഞാണ് ഓരോ തവണയും ഇയാള്‍ വിവാഹം ചെയ്തത്. പതിമൂന്നാം വിവാഹത്തിന് ഇയാള്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 2015 ഡിസംബര്‍ 8ന്, പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് ബിജ്വര് സ്വദേശി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഒരു മാസത്തിനുള്ളില്‍ കിശന്ഗഞ്ചിലെ എല്‍ആര്‍പി ചൗക്ക് എന്ന പ്രദേശത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. എന്നാല്‍ ശംശാദ് പോലീസിന്റെ പിടിയില്‍ നിന്നും വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ, ഇയാള്‍ ബഹാദുര്ഗഞ്ചിലെ കൊയിദാംഗി എന്ന പ്രദേശത്തുണ്ടെന്ന് പോലീസിന്…
Read Moreടിപ്പർ ഡ്രൈവർമാരും കോളജ് കുട്ടികളും വാങ്ങിക്കോളും സാറേ..! കായംകുളത്ത് സിന്തറ്റിക് മയക്കുമരുന്നുമായി പിടിയിലായത് ഇരുപതുകാരൻ ഉൾപ്പെട്ട പതിനൊന്നംഗ സംഘം;
കായംകുളം: സിന്തറ്റിക് മയക്കുമരുന്ന് വേട്ടയിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം പതിനൊന്നായി. എംഡിഎംഎയുമായി നിരവധി ക്രിമിനൽ കേസിൽ പ്രതിയായ കായംകുളം കണ്ണമ്പള്ളി ഭാഗം, കീരിക്കാട്, ചാലിൽ വീട്ടിൽ മോട്ടി എന്ന അമൽ ഫറുക്ക് സേട്ട് (21), കണ്ണമ്പള്ളി ഭാഗം, കീരിക്കാട് , മദീന മൻസിൽ (തുളിനയ്യത്ത് ) ഷാലു ( 24 )കീരിക്കാട്, കായംകുളം , കണ്ണമ്പള്ളി ഭാഗം ഫിറോസ് മൻസിലിൽ ഫിറോസ് ( 22 ) കീരിക്കാട് കണ്ണമ്പള്ളി തെക്കതിൽ അനന്തു ( 22 ) കായംകുളം കടയിശേരിൽ പുത്തൻ വീട്,അർഷാദ് (24) , ആദിനാട് തെക്ക്, കാട്ടിൽകടവ് അമ്പാടിയിൽ രാഹുൽ ( 20 ) ആദിനാട് തെക്ക്, കാട്ടിൽ കടവ് ആദി ശേരിൽ ശ്യാം കുമാർ (32) ബുധനൂർ, എണ്ണക്കാട് കണിയാ നേത്ത് അശ്വിൻ ( 23 ), എണ്ണക്കാട് നെടിയത്ത് കിഴക്കതിൽ നന്ദു (24)…
Read Moreപിരിവായി സിപിഎം നേതാവ് ആവശ്യപ്പെട്ടതു പതിനായിരം രൂപ; ഇത്രയും തുക നൽകാനാവില്ലെന്നു പറഞ്ഞ യുവാവിനെ നേതാവും പ്രവർത്തകരും ചേർന്ന് ക്രൂരമായിമർദിച്ചു; ഞെട്ടിക്കുന്ന സംഭവം മങ്കൊമ്പിൽ…
മങ്കൊമ്പ്: വീടുനിർമാണത്തിന് ആവശ്യപ്പെട്ട പിരിവു നൽകാൻ വിസമ്മതിച്ച യുവാവിനെ സിപിഎം പ്രവർത്തകർ വീടുകയറി ആക്രമിച്ചതായി പരാതി. ചമ്പക്കുളം പഞ്ചായത്ത് മങ്കൊമ്പ് തെക്കേക്കര പനത്തറ വീട്ടിൽ തോമസുകുട്ടി ആന്റണി (31) യാണ് ആക്രമണത്തിനിരയായെന്നു കാട്ടി പുളിങ്കുന്നു പോലീസിൽ പരാതി നൽകിയത്. ചമ്പക്കുളത്തു സിപിഎം നിർമിച്ചു നൽകുന്ന വീടിനായാണ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി അരുൺകുമാർ സഹപാഠിയായിരുന്ന യുവാവിനോടു ഫോണിൽ വിളിച്ചു പതിനായിരം രൂപ ആവശ്യപ്പെട്ടത്. എന്നാൽ, ഇതു നൽകാതിരിക്കുകയും ഫോൺ എടുക്കാതിരിക്കുകയും ചെയ്തതോടെ മറ്റൊരാളുടെ ഫോണിൽ വിളിച്ചു അയ്യായിരം രൂപ ആവശ്യപ്പെട്ടു. ഇത്രയും തുക നൽകാനാവില്ലെന്നു പറഞ്ഞതോടെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. പിന്നീട് വ്യാഴാഴ്ച രാത്രി എട്ടോടെ നേതാവിന്റെ നേതൃത്വത്തിൽ 17 പേരുടെ സംഘം വീട്ടിലെത്തി. തുടർന്ന് യുവാവിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും അസഭ്യം പറയുകയുമായിരുന്നെന്നാണു പരാതി. യുവാവിന്റെ പരാതിയെത്തുടർന്ന് നാലുപേർക്കെതിരേ കേസെടുത്തതായി പുളിങ്കുന്ന് സിഐ പറഞ്ഞു.
Read Moreവിജയ് ബാബുവിനെതിരേ നടപടിയെടുക്കാത്തതിന്റെ കാരണമായി ചലച്ചിത്രതാര സംഘടന പറഞ്ഞതിങ്ങനെ; സംഘടനയെ വിമർശിച്ച ഷമ്മി തിലകനോട് വിശദീകരണം തേടി എഎംഎംഎ
കൊച്ചി: പുതുമുഖനടിയുടെ പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ ചലച്ചിത്രതാര സംഘടനയായ അമ്മ ജനറല്‍ ബോഡിയില്‍ നടപടി ഉണ്ടായില്ല. വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ എടുത്തുചാടി ഒരു തീരുമാനം എടുക്കാനാകില്ലെന്ന് അമ്മ ജനറല്‍ ബോഡി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവര്‍ വ്യക്തമാക്കി. ഇന്നലെ രാവിലെ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വിജയ് ബാബുവും പങ്കെടുത്തു. അമ്മയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടന് ഷമ്മി തിലകനോട് വിശദീകരണം തേടാന്‍ തീരുമാനിച്ചതായും അമ്മ ഭാരവാഹികള്‍ പറഞ്ഞു. ഷമ്മിയുടെ ഭാഗം കൂടി കേട്ടശേഷമാകും തീരുമാനം. ഷമ്മിയെ പുറത്താക്കിയെന്ന വാര്‍ത്ത തള്ളിയ അമ്മ അദ്ദേഹം ഇപ്പോഴും സംഘടനയുടെ ഭാഗമാണെന്നും വ്യക്തമാക്കി. ജനറല്‍ ബോഡിക്ക് പുറത്താക്കാനാകില്ല. അതിനുള്ള അധികാരം എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ്. ഷമ്മിയെ കേട്ടശേഷം നടപടി എടുക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. പുറത്താക്കാനുള്ള തെറ്റ്…
Read Moreമോശമായി ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു! പിതാവ് ചോദ്യം ചെയ്തപ്പോള്‍ ഭീഷണി ! പിതാവിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത പതിനാറുകാരിയ്ക്ക് നേരെ അതിക്രമം നടത്തിയത് അമ്പതുകാരുടെ സംഘം…
അച്ഛനൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍. അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് പെണ്‍കുട്ടിയും പിതാവും വെളിപ്പെടുത്തിയത്. എറണാകുളത്തുനിന്ന് യാത്ര പുറപ്പെട്ട തീവണ്ടിയില്‍ ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായി ഇവര്‍ ഇറങ്ങിപ്പോയെന്നും പരാതിക്കാര്‍ പറയുന്നു. തക്കസമയത്ത് മലപ്പുറം സ്വദേശിയുടെ ഇടപെടലാണ് രക്ഷയായതെന്ന് പെണ്‍കുട്ടി പറഞ്ഞു.തന്റെ കയ്യില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ചെന്നും പെണ്‍കുട്ടി ഒരു ദൃശ്യമാധ്യമത്തോട് പ്രതികരിച്ചു. ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂര്‍ സ്വദേശികളായ അച്ഛനും മകള്‍ക്കും നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും, അശ്ലീലം പറഞ്ഞു ചെയ്തെന്നുമായിരുന്നു പരാതി. 50 വയസ്സിനു മുകളില്‍ പ്രായമുള്ള അഞ്ചു പേരാണ് അതിക്രമം കാട്ടിയതെന്നാണ് വിവരം. ലൈംഗികാധിക്ഷേപപരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും പെണ്‍കുട്ടിയും പിതാവും പറഞ്ഞു. ഗുരുവായൂര്‍ എക്സ്പ്രെസിലായിരുന്നു അതിക്രമ ശ്രമം. എതിര് വശത്തിരുന്ന അഞ്ചു പേരാണ് മോശമായി പെരുമാറിയതെന്നാണ് പരാതി.…
Read Moreപയ്യന്നൂരില്‍ ഗാന്ധിപ്രതിമ തകര്‍ത്ത സംഭവത്തിലെ പ്രതികള്‍ക്കായി ‘ഇരുട്ടില്‍ തപ്പി’ പോലീസ്…തെളിവുകളുണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മടി…
പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാതെ പോലീസ്. സിപിഐഎം പ്രവര്‍ത്തകരാണ് ഗാന്ധിപ്രതിമ തകര്‍ത്തതെന്ന് വ്യക്തമായിട്ടും ഇതുവരെ ഇക്കാര്യത്തില്‍ തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഓഫീസ് ആക്രമണത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഗാന്ധി പ്രതിമ തകര്‍ത്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ ദൃക്സാക്ഷികള്‍ നല്‍കിയിട്ടും അറസ്റ്റിലേക്ക് നീങ്ങിയിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളിലാണ് പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസായ ഗാന്ധി മന്ദിരം സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത നിലയിലായിരുന്നു. പയ്യന്നൂരില്‍ കാറമേല്‍ യൂത്ത് സെന്ററും അടിച്ചു തകര്‍ത്തു.
Read Moreമുമ്പ് പറഞ്ഞിരുന്നത് മരിച്ചു പോയെന്ന് ! പണിപാളുമെന്ന് മനസ്സിലായപ്പോള്‍ കൊടുംഭീകരന് ജയില്‍ ശിക്ഷ വിധിച്ച് പാകിസ്ഥാന്…
‘മരിച്ച’ ഭീകരന് പാകിസ്ഥാനില്‍ 15 വര്‍ഷം തടവുശിക്ഷ. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില് ഒരാളാണ് ലഷ്കറെ തൊയിബ ഭീകരന് സാജിദ് മജീദ് മിറി(44)നാണ് ഇപ്പോള്‍ തടവു ശിക്ഷ ലഭിക്കുന്നത്. ഇയാള്‍ ജീവിച്ചിരിപ്പില്ലെന്ന് ആയിരുന്നു നേരത്തെ പാകിസ്ഥാന്റെ വാദം. എന്നാല്‍, സമ്മര്‍ദ്ദത്തിലായതോടെ പാക് മുട്ടുമടക്കുകയായിരുന്നു. ഭീകരവാദികള്‍ക്ക് സാമ്പത്തികസഹായം നല്‍കിയെന്ന കേസില്‍ ലഹോറിലെ കോടതിയില്‍ അതീവരഹസ്യമായാണ് സാജിദ് മജീദിനെ വിചാരണ ചെയ്തത്. തെളിവ് ഹാജരാക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റു ചെയ്ത് ഭീകരവിരുദ്ധ കോടതിയില്‍ വിചാരണ നടത്തിയത്. ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ തടയാനുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയിരുന്നു. വിലക്കു പട്ടികയില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്. ഇതിനായി ഭീകരവിരുദ്ധ നടപടികള്‍ എന്തെല്ലാം സ്വീകരിച്ചെന്ന് വിശദീകരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് സാജിദ് മജീദിനെ ശിക്ഷിച്ചത് എന്നാണ് വിവരം. ഇക്കാര്യം എഫ്എടിഎഫിന് മുന്നില്‍ നേട്ടമായി…
Read Moreഇന്നോവയിലെ യാത്ര മതിയാക്കി മുഖ്യമന്ത്രി; ഇനി കിയ കാർണിവലിലേക്ക്! സംസ്ഥാനം കടംകയറി മുടിഞ്ഞു നിൽക്കവെ വീണ്ടും വാഹനങ്ങൾ വാങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനം കടംകയറി മുടിഞ്ഞു നിൽക്കവെ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും എസ്കോർട്ടിനായും വീണ്ടും വാഹനങ്ങൾ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ കിയ കാർണിവലും എസ്കോർട്ടിനായി മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്. ഒരു കിയ കാര്‍ണിവലിന് 33,31,000 രൂപ വില വരും. നിലവിലെ രണ്ടു കറുത്ത ഇന്നോവ വടക്കൻ ജില്ലകളിലേക്ക് മാറ്റാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ പൈലറ്റ്, എസ്കോർട്ട് ചുമതലയുള്ള ഇന്നോവകളെല്ലാം കറുത്ത നിറത്തിലുള്ളതാക്കും. മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശിപാർശയിലാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ നിറം മാറ്റാൻ തീരുമാനമായത്. നേരത്തെ വെള്ള നിറത്തിലുള്ള ടൊയോട്ട ഇന്നോവ ക്രിസ്റ്റയിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തിരുന്നത്.
Read Moreമീന്‍ ഇല്ലാതെ ചോറ് ഇറങ്ങാത്തവരുടെ ശ്രദ്ധയ്ക്ക്..! പതിനായിരം കിലോ പഴകിയ മീന്‍ പിടികൂടി; അധികൃതരുടെ കണ്ടെത്തല്‍ ഇങ്ങനെ…
ആര്യങ്കാവ് : ആര്യങ്കാവില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ 10,750 കിലോ പഴകിയ മീന്‍ പിടികൂടി. ഓപ്പറേഷന് മത്സ്യയുടെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം രാത്രി 11 ഓടെ ആര്യങ്കാവ് അതിര്‍ത്തിയില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന ആരംഭിച്ചത്. പരിശോധന ആരംഭിച്ചു മണിക്കൂറുകള്‍ക്കകം മൂന്നു ലോറികളിലായി കേരളത്തിലേക്ക് എത്തിക്കാനായി കൊണ്ടുവന്ന ചൂര മീന്‍ പിടികൂടുകയായിരുന്നു. പഴകിയതും ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതുമായ മീന്‍ ഐസ് നിറച്ച പെട്ടികളിലായി കൊണ്ടുവരികയായിരുന്നു. തമിഴ്നാട്ടിലെ കടലൂര്‍, നാഗപ്പട്ടണം എന്നിവിടങ്ങളില്‍ നിന്നും അടൂര്‍, ആലങ്കോട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഏജന്റുമാര്‍ക്ക് എത്തിക്കാനായി കൊണ്ടുവന്ന മീനാണ് അധികൃതര്‍ പിടികൂടിയത്. പിടികൂടിയ മീന്‍ പിന്നീട് പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ സ്വകാര്യ എസ്റ്റേറ്റില്‍ കുഴിച്ചുമൂടി. കേരളത്തില്‍ ട്രോളിംഗ് നിരോധനമായതിനാല്‍ വന്‍ വിലയ്ക്ക് കേരളത്തില്‍ വില്പന നടത്താന്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പിടിച്ച മീന്‍ തമിഴ്നാട്ടില്‍ നിന്നും എത്തിക്കുകയായിരുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.…
Read More