കോട്ടയം∙ കോട്ടയത്തെത്തിയ മുഖ്യമന്ത്രിക്ക് റോഡടച്ച് സുരക്ഷയൊരുക്കി പോലീസ്. ഇതോടെ നഗരത്തിൽ കടുത്ത ഗതാഗതനിയന്ത്രണം. കെകെ റോഡ്, ഈരയിൽ കടവ് റോഡ്, മണിപ്പുഴ ഗസ്റ്റ് ഹൗസ് റോഡ് തുടങ്ങി നഗരത്തിലെ പ്രധാന റോഡുകളെല്ലാം ബാരിക്കേഡും പോലീസ് ജീപ്പും ഉപയോഗിച്ച് അടച്ചാണ് മുഖ്യമന്ത്രിക്ക് പോലീസ് സുരക്ഷ ഒരുക്കിയത്. ഇതോടെ ജില്ലാ ആശുപത്രിയിലേക്കുള്ള രോഗികളും ജനങ്ങളും പെരുവഴിയിലായി. മുന്നറിയിപ്പ് ഇല്ലാതെയാണ് പോലീസ് വാഹനം നിയന്ത്രിച്ചത്. രാവിലെ മുതൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ജോലിക്കെത്തിയവർ ഉൾപ്പെടെ പ്രതിസന്ധിയിലായി. കാൽ നടയാത്രക്കാർക്ക് പോലും പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. മരുന്നുവാങ്ങാൻ എത്തിയ രോഗിയെ പോലും റോഡിൽ തടയുന്ന സ്ഥിതിയാണ് കോട്ടയത്ത് അരങ്ങേറിയത്. റോഡരുകിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും പോലീസ് നീക്കി.ഗസ്റ്റ് ഹൗസിന് സമീപത്തുനിന്ന് മധ്യമ പ്രവർത്തകരെ വരെ മാറ്റി നിർത്തിയാണ് പോലീസ് സുരക്ഷ ഒരുക്കിയത്. ഗസ്റ്റ് ഹൗസിന് സമീപത്ത് താമസിക്കുന്ന കുടുംബത്തെ പോലും പോലീസ് വഴി…
Read MoreCategory: Top News
”മണ്ടിപ്പെണ്ണി”ന്റെ ശബ്ദരേഖ വെളിപ്പെടുത്തൽ; സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണ്‍ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന;കൂടെ മറ്റൊരാളും
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണ്‍ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. ഇബ്രാഹിമിനൊപ്പമാണ് ഷാജ് കിരണ്‍ തമിഴ്നാട്ടിലേക്ക് പോയത്. സ്വപ്നയ്ക്കെതിരായ വീഡിയോ ഡിലീറ്റ് ആയ സാഹചര്യത്തില്‍ വീണ്ടെടുക്കുന്നതിനായി തമിഴ്നാട്ടിലെ ടെക്നീഷ്യന്റെ അടുക്കലേക്കാണ് പോയതെന്നാണ് ഇവര്‍ നല്കുന്ന വിശദീകരണം. വീഡിയോ തിരിച്ചെടുത്തതിന് ശേഷം കൊച്ചിയിലേക്ക് മടങ്ങിയെത്തുമെന്ന് ഇവര്‍ അറിയിച്ചു. തങ്ങൾ ഒളിച്ചോടിയതല്ലെന്നും ഇവർ കൂട്ടിച്ചേർത്തു. സ്വപ്നക്കെതിരായിട്ടുള്ള വീഡിയോ തന്റെ പക്കൽ ഉണ്ട് എന്ന് ഇബ്രാഹിം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് തന്റെ പക്കൽ നിന്ന് നഷ്ടമായി എന്നാണ് ഇബ്രാഹിം പറയുന്നത്. ബുധനാഴ്ചയായിരുന്നു വീഡിയോ എടുത്തത്. വ്യാഴാഴ്ച ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു.അതേസമയം, ഷാജ് കിരണിനും ഇബ്രാഹിമിനുമെതിരെ പോലീസ് കേസെടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട് പോലീസ് നിയമോപദേശം തേടി. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. ഷാജ് കിരണിന്റെ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന പുറത്തുവിട്ടിരുന്നു.
Read Moreനൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണം ! ഡല്‍ഹി ജുമാ മസ്ജിദിലും യുപിയിലും പ്രതിഷേധം; പ്രതിഷേധിക്കുന്നവര്‍ ഒവൈസിയുടെ ആളുകളെന്ന് മസ്ജിദ് ഇമാം…
പ്രവാചകന് മുഹമ്മദ് നബിയ്ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലും യുപിയിലെ സഹറാന്‍പുരിലും പ്രതിഷേധം. വിവാദത്തില്‍ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ജുമാ മസ്ജിദിന് സമീപമാണ് പ്രതിഷേധം നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അതേസമയം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് മസ്ജിദ് ഇമാം അറിയിച്ചു. ‘ആരാണു പ്രതിഷേധിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അവര്‍ എഐഎംഐഎമ്മിന്റെയും അസദുദ്ദീന്‍ ഉവൈസിയുടെയും ആളുകളാണെന്നാണു തോന്നുന്നത്. അവര്‍ക്കു പ്രതിഷേധിക്കണമെങ്കില്‍ ആകാം, പക്ഷേ ഞങ്ങള്‍ പിന്തുണയ്ക്കില്ല’ ഇമാം ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. അതേസമയം സാഹചര്യം നിയന്ത്രണ വിധേയമാണെന്നും ആളുകളെ ഒഴിപ്പിക്കുകയാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പ്രാര്ത്ഥനയ്ക്കെത്തിയവരാണു പ്രതിഷേധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ മാത്രമല്ല, ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും പള്ളികള്‍ക്കു പുറത്ത് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കു ശേഷം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. മൊറാദാബാദിലും…
Read Moreഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരനെ കൊലപ്പെടുത്താന്‍ വീട്ടമ്മയുടെ ക്വട്ടേഷന്‍; വീട്ടമ്മയുടെ പ്രകോപനത്തിന് ഇടയാക്കിയ കാരണം ഞെട്ടിക്കുന്നത്…
പത്തനംതിട്ട: ഭര്‍ത്താവിന് മദ്യപിക്കാന്‍ സഹായം ചെയ്യുന്നുവെന്ന് ആരോപിച്ച് ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരനെ മര്‍ദിക്കാന്‍ വീട്ടമ്മയുടെ ക്വട്ടേഷന്‍. ക്വട്ടേഷന്‍ സംഘത്തെ പോലീസ് പിടികൂടി, വീട്ടമ്മയും ഭര്‍ത്താവും ഒളിവില്‍. ഇലന്തൂര്‍ ചായപുന്നക്കല്‍ വീട്ടില്‍ രാഹുല്‍ കൃഷ്ണന്, ചായപുന്നക്കല്‍ നൂര്‍ കരിം ഷേഖ്, മെഴുവേലി വെള്ളിക്കര ജിത്ത് ജോണ്‍ ജോസഫ്, മെഴുവേലി ശ്രീകൃഷ്ണപുരം ശിവവരദന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വാര്യാപുരത്തിനു സമീപമുള്ള ഒരു ഫര്‍ണിച്ചര്‍ വ്യാപാരശാലയിലെ ജീവനക്കാരായനായ സുദര്‍ശനനെ (57) മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലാണ ്നാല് യുവാക്കളെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. സുദര്ശനന് ജോലി ചെയ്യുന്ന ഫര്‍ണിച്ചര്‍ കടയോടു ചേര്‍ന്നുള്ള ഹോട്ടല്‍ നടത്തുന്ന വീട്ടമ്മയാണ് ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയതെന്ന് പറയുന്നു. ഇവരും ഭര്‍ത്താവും സ്ഥലത്തുണ്ടായിരുന്നു. സമീപവാസികളോടു തങ്ങള്‍ സുദര്‍ശനനെ കൈകാര്യം ചെയ്യാന്‍ പോകുകയാണെന്ന സൂചനയും ഇവര്‍ നല്‍കിയിരുന്നതായി പറയുന്നു. ഫര്‍ണിച്ചര്‍ കടയില്‍ നിര്‍മാണ…
Read Moreകളി മാറി, ചെറിയ കളി അല്ല… നമ്മൾ അറിയാത്ത കളി ഇതിൽ നടക്കുന്നുണ്ട്..! ഷാജ് കിരണുമായുള്ള ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന
പാലക്കാട്: മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ സമീപിച്ചുവെന്നു പറയുന്ന ഷാജ് കിരണ്‍ സംസാരിച്ചതിന്റെ ശബ്ദ സന്ദേശം സ്വപ്ന സുരേഷ് പുറത്തുവിട്ടു. പാലക്കാട്ട് ഫ്ളാറ്റിൽ വാർത്താസമ്മേളനം നടത്തിയാണ് ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന പുറത്തുവിട്ടത്. മുഖ്യമന്ത്രിക്കുവേണ്ടി ഷാജ് കിരണ്‍ എന്നയാൾ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്. അയാൾക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു. വീരപരിവേഷത്തിൽ ജയിലിൽ പോണോ എന്നും ഷാജ് കിരൺ സംഭഷണത്തിൽ ചോദിക്കുന്നുണ്ട്. സരിത്തിനെ കൂടെ പിടിച്ചു നിർത്തണം. ഇല്ലേൽ സ്വപ്നയെ ബാധിക്കും. തന്നെയും പിടിക്കുമെന്നും ഷാജ് കിരണ്‍ പറഞ്ഞു. എഡിജിപി തന്നോട് വിളിച്ചു പറഞ്ഞു. എന്തു വന്നാലും ഒരുമിച്ച് നേരിടണമെന്നും ഷാജ് പറഞ്ഞു. നിങ്ങളാരും വിചാരിക്കുന്ന ആളല്ല താൻ. കളി മാറി, ചെറിയ കളി അല്ല. മുൻകൂർ ജാമ്യാപേക്ഷ നൽകാൻ അഭിഭാഷകനോട് പറയൂ. നമ്മൾ അറിയാത്ത കളി ഇതിൽ നടക്കുന്നുണ്ടെന്നും ഷാജ് പറയുന്നുണ്ട്. ഒന്നര മണിക്കൂര്‍…
Read Moreഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസിലാക്കി! ഷാജ് കിരണിനായി വാടക ഗർഭധാരണത്തിന് തയാറായിരുന്നു; സ്വപ്ന സുരേഷ് പറയുന്നു…
പാലക്കാട്: ഷാജ് കിരണിനായി വാടക ഗർഭധാരണത്തിന് താൻ തയാറായിരുന്നുവെന്ന് സ്വപ്ന സുരേഷ്. ഷാജ് കിരിണിനും ഭാര്യയ്ക്കും വർഷങ്ങളായി കുട്ടികളില്ലായിരുന്നു. ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസിലാക്കിയാണ് ഗർഭധാരണത്തിന് സമ്മതിച്ചതെന്നും സ്വപ്ന പറഞ്ഞു. തങ്ങള്‍ക്ക് സ്വപ്ന ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാമെന്ന് അറിയിച്ചിരുന്നതായി ഷാജ് കിരണും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഷാജ് കിരണിനെ വർഷങ്ങൾക്ക് മുൻപ് പരിചയമുണ്ടായിരുന്നുവെന്ന് സ്വപ്ന പാലക്കാട്: ഷാജ് കിരണിനെ തനിക്ക് വർഷങ്ങൾക്ക് മുൻപ് പരിചയമുണ്ടായിരുന്നുവെന്ന് സ്വപ്ന സുരേഷ്. എം. ശിവശങ്കറാണ് ഷാജ് കിരണിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും സ്വപ്ന പാലക്കാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അശ്വത്ഥാമാവ് വെറും ഒരു ആന എന്ന ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയശേഷം ഷാജ് കിരണ്‍ വീണ്ടും തന്റെ അടുത്തെത്തി സൗഹൃദം പുതുക്കിയെന്നും സ്വപ്ന പറഞ്ഞു. താനും ഷാജ് കിരണും തമ്മിൽ 60 ദിവസത്തെ പരിചയം മാത്രമല്ല ഉള്ളതെന്നും സ്വപ്ന കൂട്ടിച്ചേർത്തു.
Read More“എന്നില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചപ്പോൾ എനിക്ക് സഹിച്ചില്ല’; അവളില്ലാതെ ജീവിക്കാനാവില്ല, അതിനാൽ അവളെ…. നാദാപുരത്തെ പ്രണയ ദുരന്തകഥ ഇങ്ങനെ…
നാദാപുരം: രണ്ട് വർഷത്തിലേറെയായി ഞങ്ങൾ പ്രണയത്തിലാണ്. കുറച്ചായി നഈമ എന്നിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ്. അവളില്ലാതെ ജീവിക്കാനാവില്ല-പോലീസിന് മുന്നിൽ റഫ്നാസ് പറഞ്ഞു. യുവതിയെവെട്ടി വീഴ്ത്തി ആത്മഹത്യക്ക് ശ്രമിച്ച് നാട്ടുകാർ പിടികൂടി ആശുപത്രിയിലെത്തിച്ച് ഡോക്ടർ മുറിവ് ഡ്രസ് ചെയ്യുന്നതിനിടെയാണ് റഫ്നാസ് നാദാപുരം ഡിവൈ എസ്പി ടി.പി.ജേക്കബിന് മുന്നിൽ മനസുതുറന്നത്. ഉച്ചയ്ക്ക് 2.20നാണ് വിദ്യാര്‍ഥിനി അക്രമത്തിനിരയായത്. പെൺകുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിനായി മൂർച്ച ഏറിയ വാക്കത്തി പ്രതി രണ്ടു ദിവസം മുമ്പ് കക്കട്ടിലെ കടയിൽ നിന്ന് വാങ്ങിയതാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അക്രമത്തിന് ശേഷം മോട്ടോർ ബൈക്കിൽ സൂക്ഷിച്ച നിലയിൽ ഒരു ലിറ്റർ പെട്രോളും പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. യുവതിയെ വെട്ടി കൊലപെടുത്തുകയോ, അതിന് സാധിച്ചില്ലെങ്കിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാനോ പദ്ധതിയിട്ടിരിക്കാമെന്നാണ്പോലീസ് നിഗമനം. വ്യാഴാഴ്ചര ാവിലെ മുതൽ യുവാവ് പെൺകുട്ടിയുടെ വീടിന ു…
Read Moreവിവാഹം വേർപ്പെടുത്തിയിട്ടാണെങ്കിലും നിന്നെ ഞാൻ കെട്ടും; വിവാഹ വാഗ്ദാനത്തിൽ വീഴ്ത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഓട്ടോക്കാരൻ
കഠിനംകുളം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പെരുമാതുറ പിഎച്ച്സിക്ക് സമീപം റാഫി മൻസിലിൽ അഫ്സൽ(31) ആണ് പോലീസിന്റെ പിടിയിലായത്.ഇൻസ്റ്റാഗ്രാം വഴി ആറു മാസം മുന്‍പാണ് പ്രതി 17 വയസുള്ള പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. വിവാഹിതനായിരുന്നുവെന്നും ബന്ധം വേർപെടുത്തി വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കഠിനംകുളം സിഐ അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreസ്വപ്ന പോലീസ് വലയത്തിൽ! മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നു സ്വപ്ന സുരേഷ്
പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് പോലീസ് വലയത്തിൽ. സ്വപ്നയുടെ ഓഫീസും ഫ്ളാറ്റും കനത്ത പോലീസ് വലയത്തിലാണ്. സ്വപ്നയുടെ സുരക്ഷ കണക്കിലെടുത്തെന്ന് പോലീസിനെ വിന്യസിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സംശയനിഴലിലാക്കി, രണ്ടാം പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വിവാദങ്ങൾക്കാണ് ഇടയാക്കിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസവും വ്യക്തമാക്കി. സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട വ്യക്തികളും അവരുടെ ഭാര്യയും മകളുമെല്ലാം സുഖമായി ജീവിക്കുന്നു. കമലയായാലും വീണയായാലും എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചാണ് ഇപ്പോഴും കഴിയുന്നത്. ഞാൻ മാത്രമാണ് ഇപ്പോഴും ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്നത്. 16 മാസം ജയിലിൽ കിടന്നു. വീടും ഭക്ഷണവുമില്ലാതെ വഴിയിൽ ഉപേക്ഷിക്കപ്പെട്ടുവെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ ദൂതനായി ഷാജി കിരണ്‍ പാലക്കാട്ടെ തന്റെ ഓഫീസിലെത്തിയെന്നും കോടതിയിൽ രഹസ്യമൊഴി നല്‍കിയത് അഭിഭാഷകന്റെ നിര്ബന്ധപ്രകാരമാണെന്നു പറയാനും ആരോപണങ്ങളിൽനിന്നു പിന്മാറാനും…
Read Moreമോളിങ്ങ് വാ.. എന്തുപ്രശ്നവും പരിഹരിക്കാൻ ഞാനില്ലേ…! ആത്മഹത്യാ ശ്രമത്തിൽനിന്ന് പെണ്‍കുട്ടിയെ പിന്തിരിപ്പിച്ച എസ്ഐക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
അടിമാലി: പ്രണയനൈരാശ്യത്തെ തുടർന്ന് മലമുകളിൽ ആത്മഹത്യഭീഷണിയുമായി നിലയുറപ്പിച്ച യുവതിയെ അനുനയത്തിൽ തിരിച്ചുവിളിക്കുന്ന എസ്ഐയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അടിമാലി കുതിരള കുടിയിലെ മലമുകളിൽ മരണംവരിക്കാൻ ഇറങ്ങിത്തിരിച്ച പെൺകുട്ടിയെ അടിമാലി എസ്ഐ കെ.എം. സന്തോഷാണ് അവസരോചിത ഇടപെടലിലൂടെ തിരിച്ചിറക്കിയത്. “കൊച്ച് ഇങ്ങ് വാ, എന്താണോ നിനക്ക് വേണ്ട പരിഹാരം അത് ചെയ്ത് തരും. മുകളിലേക്ക് കയറി വാ, ഇവിടെ ഇരിക്ക്, എന്നോട് പറയ്, പ്രശ്നം എന്താണെന്ന്, എന്ത് പ്രശ്നം ആണെങ്കിലും ഞാൻ പരിഹരിച്ച് തരാം, സൂക്ഷിച്ച് കാല് തെന്നരുത്… പറഞ്ഞാ തീരാത്ത പ്രശ്നമുണ്ടോ’- എന്ന് സ്നേഹത്തോടെ വിളിച്ചാണ് സന്തോഷ് പെൺകുട്ടിയെ ആത്മഹത്യാ ശ്രമത്തിൽനിന്ന് പിന്തിരിപ്പിച്ചത്. സ്നേഹിച്ചിരുന്ന യുവാവുമായി ഉണ്ടായ പിണക്കത്തിലാണ് താൻ ആത്മഹത്യക്ക് മുതിർന്നതെന്നും അയാളുടെ മുന്നിൽ ജീവിതം അവസാനിപ്പിക്കുന്നതിനാണ് ശ്രമിച്ചതെന്നും പെൺകുട്ടി പറഞ്ഞു. താഴെയെത്തിച്ച പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിച്ച് കൗൺസലിംഗ് നൽകുകയും ചെയ്തു.
Read More