ചെങ്ങന്നൂർ: മകനുമായി ചെങ്ങന്നൂർ മാർക്കറ്റിലെത്തിയ അച്ഛൻ കുട്ടിയെ പുറത്തുപേക്ഷിച്ചു ബാറിനുള്ളിൽ കയറി. ആരെയും കാണാതെ മാർക്കറ്റ് പരിസരത്ത് അലഞ്ഞ കുട്ടിയെ ചെങ്ങന്നൂർ പോലീസ് ഒന്നര മണിക്കൂറിൽ കണ്ടെത്തി. അന്യസംസ്ഥാന ദമ്പതികളുടെ മകനായ പത്തു വയസുകാരനെയാണ് കാണാതായത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ അമ്മയെ കാണാനാണ് ഇരുവരുമെത്തിയത്. തുടർന്ന് ആരോടും പറയാതെ അച്ഛൻ കുട്ടിയുമായി മാർക്കറ്റ് ഭാഗത്തേക്കു പോകുകയായിരുന്നു. സമീപത്തെ ബാറിൽ കയറിയ അച്ഛൻ കുട്ടിയുണ്ടെന്ന കാര്യം മദ്യലഹരിയിൽ മറന്നതായി പോലീസ് പറയുന്നു.കുട്ടിയെ കാണാത്തതിനെ ത്തുടർന്നു അമ്മ ആശുപത്രി പരിസരത്തു അന്വേഷിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അച്ഛനൊപ്പം പോയതായും ആരും കരുതിയില്ല. തുടർന്നു ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ. ആർ. ജോസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം വിവിധയിടങ്ങളിൽ തെരച്ചിൽ ആരംഭിച്ചു. അച്ഛനെപ്പറ്റിയുള്ള അന്വേഷണത്തിനിടയിൽ ഇയാൾക്കൊപ്പം കുട്ടിയെ കണ്ടതായി വിവരം…
Read MoreCategory: Top News
യുവാക്കളുടെ വിദേശ ജോലി സ്വപ്നം ഇല്ലാതാക്കിയത് ഇരുപത്തിയെട്ടുകാരനായ യുവാവ്; മുംബൈയ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നത് മലയാളി സംഘം; ഒടുവിൽ പാലോട് പോലീസിന്റെ വലയിൽ…
പാലോട് : വിദേശരാജ്യങ്ങളിലും കപ്പലിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ . ആലപ്പുഴ കായകുളം കീരിക്കാട് ഐക്കണയിൽ ജെയിൻ വിശ്വംഭരനെയാണ് (28 ) മുംബൈയിൽ നിന്ന് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. പാലോട് സ്വദേശിയായ യുവാവിന്റെ കൈയിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പല തവണകളായി മൂന്നു ലക്ഷത്തോളം രൂപയും പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും വാങ്ങി. തുടർന്ന് ട്രെയിനിംഗ് എന്ന പേരിൽ മുംബൈയിൽ കൊണ്ടുപോയി ഒരു വർഷത്തോളം താമസിപ്പിച്ചശേഷം തിരിച്ചു നാട്ടിലേക്കു മടക്കിവിട്ടു. ഇതുമായി ബന്ധപ്പെട്ട് പാലോട് പോലീസിനു ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിൽ യാതൊരു അംഗീകാരവുമില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുളള നിരവധി യുവാക്കൾ ഇത്തരത്തിൽ തട്ടിപ്പിനിരയായതായി കണ്ടെത്തി. തുടർന്ന് മുംബൈയിൽ നടത്തിയ അന്വേഷണത്തിലാണ് പാലോട് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഓൺലൈൻ മുഖേന നിരവധി ബാങ്ക്…
Read Moreകരഞ്ഞുകൊണ്ട് ആ പോലീസുകാരൻ പറഞ്ഞു; അമിത ജോലി ഭാരവും മേലുദ്യോഗസ്ഥന്റെ പീഡനവും സഹിക്കാൻ വയ്യ; ക്യാമ്പിൽ നിന്നും കാണാതായ പോലീസുകാരനെ കണ്ടെത്തിയപ്പോൾ…
മലപ്പുറം: അരിക്കോട് എംഎസ്പി ക്യാമ്പിൽ നിന്നും കാണാതായ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി. സ്പെഷ്യൽ ഓപ്പറേറ്റിംഗ് ഗ്രൂപ്പിലെ പോലീസുകാരനായ വടകര സ്വദേശി പി.കെ. മുബഷീറിനെയാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഇയാൾ ഭാര്യയോടൊപ്പം പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ജോലി സമ്മർദ്ദം കാരണമാണ് മുബഷീർ ക്യാമ്പിൽ നിന്നും ഓടിപ്പോയതെന്നാണ് വിവരം. സ്റ്റേഷനിൽ ഹാജരായപ്പോഴും ജോലിയിൽ തുടരാനാകില്ലെന്ന് പറഞ്ഞ് യുവാവ് കരഞ്ഞതായും പോലീസ് പറയുന്നു. വെള്ളിയാഴ്ചയാണ് മുബഷീറിനെ ക്യാമ്പിൽ നിന്നും കാണാതായത്. ഇതിന് പിന്നാലെ മേലുദ്യോഗസ്ഥന്റെ പീഡനം സഹിച്ച് ഇനിയും ക്യാമ്പിൽ തുടരാനാകില്ലെന്ന മുബഷീറിന്റെ കത്തും കണ്ടെത്തിയിരുന്നു. തുടർന്ന് ഭാര്യ ഷാഹിന പോലീസിൽ പരാതി നൽകി. മെസിൽ കട്ടൻചായ നിർത്തലാക്കിയത് ചോദ്യം ചെയ്തതിന് തന്നെ പാലക്കാട് ക്യാമ്പിലേക്ക് സ്ഥലം മാറ്റിയതായും, കാനഡയിലായിരുന്ന ഭാര്യ നാട്ടിലെത്തിയിട്ടും കാണാൻ ഒരു ദിവസം പോലും ലീവ് അനുവധിച്ചില്ലെന്നും കത്തിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയേക്കുമെന്നാണ് വിവരം.
Read Moreകാവ്യയുടെ സമയം..! ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല; വീട്ടിലേക്ക് വന്നാൽ ചോദ്യം ചെയ്യാമെന്ന് കാവ്യ; ആ ആനുകൂല്യം കിട്ടിയതിന് പിന്നിലെ കാരണം ഇങ്ങനെ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന് നൽകിയ കത്തിൽ പറയുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനുശേഷം ആലുവയിലെ വീട്ടിൽവച്ച് ചോദ്യം ചെയ്യാമെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നത്. ചോദ്യംചെയ്യലിന് ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാന്‍ കാവ്യക്ക് ക്രൈംബ്രാഞ്ച് അവസരം നൽകിയിരുന്നു. സാക്ഷിയായ സ്ത്രീക്ക് നല്കിയ ആനുകൂല്യമാണിതെന്നായിരുന്നു ക്രൈബ്രാഞ്ച് വ്യക്തമാക്കിയത്.
Read Moreപതിനഞ്ചാം നിലയുടെ ബാൽക്കണിയിൽ നിന്നും അയാൾ എന്നെ തൂക്കിപിടിച്ചു; ചാഹലിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ക്രിക്കറ്റ് ലോകം; ആളുടെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യം ശക്തമാകുന്നു
മുംബൈ: മദ്യപിച്ചു ലക്കു കെട്ട സഹകളിക്കാരൻ തന്നെ ബാൽക്കണിയിൽനിന്നു താഴേക്കു തൂക്കിപ്പിടിച്ചു എന്നുള്ള യുസ്വേന്ദ്ര ചാഹലിന്റെ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്ത് ഞെട്ടലും വൻ ചർച്ചയുമായി മാറുന്നു. 2013ൽ മുംബൈ ഇന്ത്യൻസ് ടീമിൽ ആയിരിക്കുന്പോഴാണ് സഹകളിക്കാരൻ തന്നെ ബാൽക്കണിയിൽനിന്നു താഴേക്കു തൂക്കിപ്പിടിച്ചതെന്നു ചാഹൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാൽ, കളിക്കാരന്റെ പേര് അദ്ദേഹം പറഞ്ഞിരുന്നില്ല. വെളിപ്പെടുത്തൽ പുറത്തുവന്നതിനു പിന്നാലെ ക്രിക്കറ്റ് ലോകത്തെ നിരവധി പ്രമുഖർ ഇത്തരത്തിൽ പ്രവർത്തിച്ച താരത്തിന്റെ പേര് വെളിപ്പെടുത്തണമെന്നു ചാഹലിനോട് ആവശ്യപ്പെട്ടു. ഇതു ഞെട്ടിക്കുന്ന സംഭവം ആണെന്നും താരത്തിന്റെ പേര് വെളിപ്പെടുത്തുക തന്നെ വേണമെന്നും മുൻ താരം വീരേന്ദർ സേവാഗ് ട്വീറ്റ് ചെയ്തു. ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തൽ ആണെന്നും സുബോധമില്ലാതെ ഇത്തരത്തിൽ പെരുമാറിയ താരത്തിന് ആജീവനാന്ത വിലക്ക് നൽകുകയാണ് വേണ്ടെതെന്നും മുൻ ഇന്ത്യൻ മുഖ്യ പരിശീലകൻ രവി ശാസ്ത്രി പ്രതികരിച്ചു. ആരുടെയെങ്കിലും ജീവൻ അപകടത്തിൽ ആക്കിയിട്ടു…
Read Moreഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ മുസ്ലിങ്ങളെന്ന് സിനിമ വളച്ചൊടിക്കുന്നു ! വിജയ്യുടെ ‘ബീസ്റ്റ്’ നിരോധിക്കണമെന്ന് മുസ്ലിം ലീഗ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. എന്നാല്‍ ഈ ചിത്രത്തിന്റെ റിലീസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തില്‍ മുസ്ലീമുകളെ തീവ്രവാദികളായി ചിത്രീകരിക്കുകയാണെന്നും അതിനാല്‍ തമിഴ്നാട്ടില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കണം എന്നുമാണ് മുസ്ലീം ലീഗിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മുസ്ലിം ലീഗ് തമിഴ്നാട് അധ്യക്ഷന്‍ വിഎംഎസ് മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്കെ പ്രഭാകറിനു കത്തു നല്കി. ബോംബാക്രമണത്തിനും വെടിവെപ്പുകള്‍ക്കും പിന്നില്‍ മുസ്ലിംകള് മാത്രമാണെന്ന തരത്തില്‍ സിനിമകളില്‍ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണെന്ന് കത്തില്‍ പറയുന്നു. ‘ബീസ്റ്റ്’ പ്രദര്‍ശനത്തിനെത്തിയാല്‍ അത് അസാധാരണ സാഹചര്യത്തിലേക്കു നയിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം കുവൈറ്റില്‍ ബീസ്റ്റിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്ന കാര്യവും മുസ്ലീം ലീഗ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ മാസം 13നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. വിജയ്യുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. ചെന്നൈയിലെ ഒരു മാള്‍ ടെററിസ്റ്റുകള്‍…
Read Moreഭർതൃഗൃഹത്തിലെ യുവതിയുടെ മരണം; സ്ത്രീധനപീഡനമെന്ന് മാതാപിതാക്കൾ; ഒന്നും വേണ്ടന്ന് പറഞ്ഞ് വിവാഹം ചെയ്തു കഴിഞ്ഞപ്പോൾ ആവശ്യപ്പെട്ടത് 25 ലക്ഷ രൂപ; കണ്ണീർപൊഴിച്ച് പിതാവിന്റെ വെളിപ്പെടുത്തൽ
കോട്ടയം: മണര്‍കാട്ട് ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍. മണര്‍കാട് മാലം ചിറയില്‍ അര്‍ച്ചന രാജ്(24)ആണ് മരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് അര്‍ച്ചനയെ ഭര്‍ത്താവ് ബിനു ഉപദ്രവിച്ചിരുന്നുവെന്നും മകളുടെ മരണം കൊലപാതകമാണെന്നും മാതാപിതാക്കള്‍ ആരോപിച്ചു. സ്ത്രീധനമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ട് മകളെ, ബിനു മാനസികസമ്മര്ദത്തിലാക്കിയിരുന്നുവെന്നും മര്‍ദിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. മകളെ കൊന്നതാണെന്ന് സംശയിക്കുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. മണർകാട് സ്വദേശി ബിനുവുമായി രണ്ടര വർഷം മുൻപാണ് കിടങ്ങൂർ സ്വദേശിനിയായ അർച്ചനയുടെ വിവാഹം നടന്നത്. സ്ത്രീധനമായി പണമൊന്നും വേണ്ടെന്നും മകളെ മാത്രം നൽകിയാൽ മതിയെന്നും പറഞ്ഞായിരുന്നു വിവാഹം നടത്തിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ പണം ആവശ്യപ്പെട്ടു തുടങ്ങി. തങ്ങളുടെ മുന്നില്‍ വച്ചും മകളെ മര്‍ദിച്ചിട്ടുണ്ട്. ഫോൺ വിളിക്കുമ്പോൾ മർദിക്കുന്നതിന്റെയും കരയുന്നതിന്റെയും ശബ്ദം കേട്ടിട്ടുണ്ട്. അര്‍ച്ചനയെ ഉപദ്രവിക്കുമെന്ന് തങ്ങളോട് തന്റേടത്തോടെ മരുമകന് പറഞ്ഞിട്ടുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു. എല്ലാ…
Read More17കാരിയായ ദത്തുപുത്രിയെ അച്ഛനും മക്കളും ചേര്‍ന്ന് ലൈംഗികമായി ചൂഷണം ചെയ്തു ! ഒത്താശ ചെയ്തത് വളര്‍ത്തമ്മ…
പതിനേഴുകാരിയായ ദത്തുപുത്രിയെ ബലാല്‍സംഗം ചെയ്ത കേസില്‍ അച്ഛനും മക്കളും അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് 64കാരനായ അച്ഛനും 58 കാരിയായ അമ്മ 34, 29 വയസുള്ള ആണ്മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. 26കാരനായ ഇളയ മകന് ഒളിവിലാണ്. മകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് 2005ലാണ് ഇവര്‍ പെണ്‍കുട്ടിയെ ദത്തെടുത്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മരിച്ചതിന് പിന്നാലെയാണ് ഇവര്‍ കുട്ടിയെ ദത്തെടുത്തത്. പതിനഞ്ച് വയസില്‍ പെണ്‍കുട്ടി ഋതുമതിയായതിന് പിന്നാലെ ഇവര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി തനിച്ചായിരുന്ന സമയത്ത് ആദ്യം വളര്‍ത്തച്ഛനാണ് ബലാത്സംഗം ചെയ്തത്. പിന്നാലെ മക്കളും പെണ്‍കുട്ടിയോട് ഇതേരീതിയില്‍ പെരുമാറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രണ്ടുവര്‍ഷത്തോളമുള്ള പീഡനം തുടര്‍ന്ന് സഹിക്കാനാവാതെ വന്നപ്പോള്‍ പെണ്‍കുട്ടി സ്വന്തം സഹോദരങ്ങളോട് ദുരനുഭവം വിവരിക്കുകയായിരുന്നു. അവരുടെ സഹായത്തോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്കി. അച്ഛനും മക്കള്‍ക്കുമെതിരേ ലൈംഗികാതിക്രമത്തിനും ഇയാളുടെ ഭാര്യയ്ക്കെതിരെ വിവരങ്ങള്‍ മറച്ചുവച്ചതിനുമാണ്…
Read Moreമാത്യു കുഴൽ നാടൻ എഴുതി നൽകി ചെക്കുമായി അജേഷിന്റെ ഭാര്യ മഞ്ജു അർബൻ ബാങ്കിലെത്തി; എംഎൽഎയുടെ പേരിലുള്ള ചെക്ക് ഒഴിവാക്കാൻ മാനേജരുടെ ചില പൊടി തന്ത്രം; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ…
മൂവാറ്റുപുഴ: മാതാപിതാക്കളില്ലാത്ത സമയത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇറക്കിവിട്ട് മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തി ചെയ്ത അജേഷിന്റെ വീടിന്റെ വായ്പാക്കുടിശിക മാത്യു കുഴൽനാടൻ എംഎൽഎ അടച്ചുതീർത്തു. എംഎൽഎ നൽകിയ ചെക്ക് അജേഷിന്റെ ഭാര്യ മഞ്ജു ബാങ്കിന്റെ ഹെഡ് ഓഫീസിലെത്തി കൈമാറി. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, പഞ്ചായത്തംഗം നെജി ഷാനവാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു. എംഎൽഎയുടെ പേരിലുള്ള 1,35,586 രൂപയുടെ ചെക്കാണ് കൈമാറിയത്. ബാങ്കിലെ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേരത്തെതന്നെ കുടിശിക അടച്ചുതീർത്തതിനാൽ ചെക്ക് വാങ്ങാൻ സാധിക്കില്ലെന്നായിരുന്നു മാനേജരുടെ ആദ്യ മറുപടി. പിന്നീട് അജേഷിന്റെ മറ്റൊരു അക്കൗണ്ടിൽ പണം സ്വീകരിക്കാമെന്നായി. എന്നാൽ അജേഷ് വായ്പ എടുത്ത അക്കൗണ്ടിൽ മാത്രമേ പണം അടയ്ക്കൂ എന്ന നിലപാടിൽ ഭാര്യ ഉറച്ചുനിന്നു. നീണ്ട ചർച്ചകൾക്കുശേഷം മാനേജർ വഴങ്ങിയെങ്കിലും ചെക്കിനു പകരം പണം നൽകണമെന്നായി. എംഎൽഎയുടെ പേരിലുള്ള ചെക്ക് ഒഴിവാക്കാനായിരുന്നു ഇത്. തുക…
Read Moreസിപിഎമ്മിന്റെ ചുവപ്പുഷാൾ രസതന്ത്രം;പറയാനുള്ളതെല്ലാം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പറയും; കെ.വി.തോമസിന്റെ വാക്കുകൾക്കു കാതോര്‍ത്ത് രാഷ്ട്രീയ കേരളം
മട്ടന്നൂർ: പറയാനുള്ളതെല്ലാം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പറയാമെന്ന് കോൺഗ്രസ് നേതാവ് കെ.വി. തോമസ്. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിനായി എത്തിയ അദ്ദേഹം കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിൽ ചുവപ്പു ഷാളണിയിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ചുവപ്പായാലും പച്ചയായാലും ത്രിവർണമായാലും ഷാളാണല്ലോയെന്നായിരുന്നു കെ.വി. തോമസിന്റെ പ്രതികരണം. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് മുഖ്യാതിഥിയെങ്കിലും കെ.വി.തോമസിന്റെ വാക്കുകള്‍ക്കാണ് രാഷ്ട്രീയ കേരളം കാതോര്‍ക്കുന്നത്. കെ.വി.തോമസിന്റെ പ്രതികരണം അടിസ്ഥാനമാക്കിയാവും കോണ്‍ഗ്രസും അച്ചടക്ക നടപടിയിലടക്കം തീരുമാനം എടുക്കുക. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിലെ സെമിനാറില്‍ കെ.വി.തോമസ് പങ്കെടുക്കുമ്പോള്‍ രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്.
Read More