കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി നടത്തിയ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനംവൈറസിന്റെ സൂപ്പര്‍ സ്പ്രെഡര്‍ ആയി മാറി. സമ്മേളനത്തില്‍ പങ്കെടുത്ത നൂറോളം പേര് കോവിഡ് പോസിറ്റിവ് ആയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് ലക്ഷണങ്ങളുണ്ട്. രോഗബാധിതരുടെ എണ്ണം വരും ദിവസങ്ങളില്‍ കുത്തനെ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രി വി ശിവന്‍കുട്ടി, എംഎല്‍എമാരായ ഐബി സതീഷ്, കടകംപള്ളി സുരേന്ദ്രന്, ജി സ്റ്റീഫന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം പോസിറ്റിവ് ആയി. ഒരു മുന്‍ മന്ത്രിയും ഒരു ഏരിയാ സെക്രട്ടറിയും ഏതാനും ലോക്കല്‍ സെക്രട്ടറിമാരും കോവിഡ് പോസിറ്റിവ് ആയതായി സൂചനകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്മേളന വേദിയില്‍ ഉണ്ടായിരുന്ന റെഡ് വോളണ്ടിയര്‍മാരും എസ്എഫ്ഐ പ്രവര്‍ത്തകരുമാണ് രോഗബാധിതര്‍ ആയവരില്‍ നല്ലൊരു പങ്കും. തലസ്ഥാന ജില്ലയില്‍ രോഗത്തിന്റെ തീവ്രവ്യാപനത്തിനു കാരണമായ 35 ക്ലസ്റ്ററുകളില്‍ ഒന്നാണ് പാറശ്ശാലയില്‍ നടന്ന ജില്ലാ സമ്മേളനം.…
Read MoreCategory: Top News
കുടുംബശ്രീ നേതൃത്വത്തിൽ എത്താൻ വനിതകളുടെ കൂട്ടയിടി; ചേരിതിരിഞ്ഞുള്ള മത്സരത്തിന് പിന്നിലെ ലക്ഷ്യം അത്ര ചെറുതല്ല…
ഡൊമനിക് ജോസഫ് മാന്നാർ: കുടുംബശ്രീ ഭാരവാഹികളാകാൻ സ്ത്രീകൾ മുന്നോട്ട് വരാൻ തയ്യാറാകാഞ്ഞ കാലം കഴിഞ്ഞു. ഭാരവാഹിത്വത്തിന് വേണ്ടി പലയിടങ്ങളിലും ചേരിതിരിഞ്ഞ മത്സരമാണ് ഇപ്പോൾ നടക്കുന്നത്. കുടുംബ ശ്രീ തെരഞ്ഞെടുപ്പുകൾ പൂർത്തിയായപ്പോൾ പല പഞ്ചായത്തുകളിലും ചേരിതിരിഞ്ഞ് മത്സരം നടന്നു.ഇത്തരത്തിൽ തന്നെ എഡിഎസ് അംഗങ്ങളെയും തെരഞ്ഞെടുത്തു കഴിഞ്ഞു. കുടുംബശ്രീ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്ഇ നിരവധി പരാതികൾ രാഷ്ട്രീയ പാർട്ടികൾ ജില്ലാ മിഷന് നൽകിയിട്ടുണ്ട്. എന്നാൽ ഇതൊക്കെ ഒരു ഭാഗത്ത് നടക്കുമ്പോഴും സി ഡി എസ് തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കുവാനുള്ള നീക്കങ്ങൾ തകൃതിയായി നടന്ന് വരുകയാണ്. സ്ത്രീ ശാക്തീകരണം ലക്ഷ്യം വച്ച് സ്വതന്ത്രമായി അതാത് ജില്ലാ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ കൾക്ക് മേൽ ഇപ്പോൾ രാഷ്്ട്രീയശക്തികൾ പിടിമുറുക്കുകയാണ്. പിടിച്ചെടുക്കാൻ തന്ത്രങ്ങൾ…എങ്ങനെയും കുടുംബശ്രീ കൾ വഴി സി ഡി എസ് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പാർട്ടികൾ രംഗത്തിറങ്ങിയിരിക്കുന്നത്. കോൺഗ്രസിൻ്റെയും ,ബി ജെ…
Read Moreആ അവസരം ആണ് അയാൾ മുതലാക്കി..! വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി; ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ
കൊച്ചി: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ നടനും യു ട്യൂബറുമായ ശ്രീകാന്ത് വെട്ടിയാറിനെതിരേ പോലീസ് അന്വേഷണം തുടങ്ങി. കൊല്ലം സ്വദേശിനി എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ ഒളിവിലാണ്. കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും ആലുവയിലെ ഫ്ളാറ്റിലും എത്തിച്ചു ശ്രീകാന്ത് വെട്ടിയാര്‍ പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. യൂ ട്യൂബ് വ്ളോഗിംഗിലൂടെയും ട്രോള്‍ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്തിനെതിരേ ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് ഇയാളുടെ സുഹൃത്തായിരുന്ന യുവതി മീ ടൂ ആരോപണം ഉന്നയിച്ചത്. തുടർന്നു പരാതിയുമായി നേരിട്ടു പോലീസിനെ സമീപിക്കുകയായിരുന്നു. വിമൺ എഗെയ്ൻസ്റ്റ് സെഷ്വൽ ഹരാസ്മെന്റ് എന്ന പേജിലൂടെയാണ് യുവതി ആരോപണം ഉന്നയിച്ചിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ താഴെ: ശ്രീകാന്ത് വെട്ടിയാരെ എനിക്ക് വർഷങ്ങൾ ആയി ICU…
Read Moreഅമിതമായി മദ്യപിച്ചയാളെ ബസിൽ നിന്ന് ഇറക്കി വിട്ടു; പിന്നെ കണ്ടത് ആൾതാമസമില്ലാത്ത വിട്ടുമുറ്റത്ത് മരിച്ച നിലയിൽ; അച്ഛനെ തേടിയെത്തിയ മകൻ പറഞ്ഞത് കേട്ട് അമ്പരന്ന് നാട്ടുകാർ
വെമ്പായം: ആൾ താമസമില്ലാതെ വീടിനു പിന്നിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് വേങ്കവിള ആര്യാഭവനിൽ അനിൽ (50) നെയാണ് മരിച്ച നിലയിൽ കണ്ടത്. രാവിലെ ഈ വീടിനു സമീപത്ത് കൂടി പോയ നാട്ടുകാരനാണ് ഒരാൾ വീണ് കിടക്കുന്നതായി കണ്ടത്. തേക്കട പള്ളിക്ക് സമീപമുള്ള രാജേഷിന്റെ ഉടമസ്ഥതയിലുള്ള വീടിന് പിറകുവശത്തായി കമഴ്ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്. മദ്യപിച്ചു തിങ്കൾ രാത്രി ഏഴിന് നെടുമങ്ങാട് നിന്നും ബസിൽ കയറിയ അനിലിനെ ബസിൽ നിന്നും തേക്കട ഇറക്കി വിടുകയായിരുന്നു. മദ്യലഹരിയിൽ ആയിരുന്ന അനിൽ ഏറെ നേരം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ കിടക്കുകയും രാത്രി 9.30 തോടെ എണീറ്റ് അടുത്തുള്ള കടക്കാരോട് വേങ്കവിള പോകുന്ന വഴി ചോദിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് അനിൽ അവിടെ നിന്നും പോകുകയും ചെയ്തു.വീട്ടിലേക്ക് പോകുന്ന വഴിയാണെന്നു കരുതി മൺ തിട്ടയിലേക്ക് കയറിയ ഇയാൾ…
Read Moreമൂന്നു യുവാക്കൾ പീഡിപ്പിച്ചതായി പരാതി നൽകിയ വിദ്യാർഥിനിയെ കൗൺസലിംഗിന് വിധേയമാക്കിയപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരം! മദ്രസ അധ്യാപകൻ കുടുങ്ങി
കാസർഗോഡ്: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കാസർഗോഡ് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ പത്താംക്ലാസ് വിദ്യാർഥിനിയുടെ പരാതിപ്രകാരം മദ്രസ അധ്യാപകനായ പരപ്പ കോളംകുളം സ്വദേശി അഷ്റഫി (41) നെയാണ് കാസർഗോഡ് വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നു യുവാക്കൾ പീഡിപ്പിച്ചതായി പരാതി നൽകിയ വിദ്യാർഥിനിയെ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് വർഷങ്ങൾക്കുമുന്‍പ് മദ്രസ അധ്യാപകൻ പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട മൂന്ന് യുവാക്കൾ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ മാനസികാവസ്ഥയിൽ സംശയം തോന്നി സ്കൂൾ അധ്യാപിക നടത്തിയ കൗൺസലിംഗിലൂടെയാണ് വർഷങ്ങൾക്കുമുന്‍പ് നേരിട്ട പീഡനത്തെക്കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്. മദ്രസയിൽ അഞ്ചാംക്ലാസിൽ പഠിക്കുന്ന സമയത്ത് മദ്രസ അധ്യാപകനായിരുന്ന അഷ്റഫ് പീഡിപ്പിച്ചെന്നാണു പരാതി. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Read Moreപോലീസ് പരിശോധിച്ചു, ഇതൊക്കെ തെറിയാണോ… കഥയ്ക്ക് അനുയോജ്യമായ സംഭാഷണങ്ങളും പശ്ചാത്തലവും; ചുരുളിക്ക് പോലീസിന്റെ ക്ലീൻ ചിറ്റ്
തിരുവനന്തപുരം: ചുരുളിയിൽ കഥയ്ക്ക് അനുയോജ്യമായ സംഭാഷണങ്ങളും പശ്ചാത്തലവുമാണെന്നും സിനിമ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് പോലീസ് റിപ്പോർട്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരം ഡിജിപി നിയോഗിച്ച മൂന്നംഗ സമിതിയാണ് സിനിമയ്ക്ക് ക്ലീൻചിറ്റ് നൽകിയത്. എഡിജിപി പത്മകുമാർ, തിരുവനന്തപുരം റൂറൽ എസ്പി ദിവ്യ ഗോപിനാഥ്, എസിപി എ.നസീം എന്നിവർ ചേർന്ന സമിതിയാണ് സിനിമ കണ്ട് വിലയിരുത്തി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. വരും ദിവസങ്ങളിൽ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും. ചുരുളി സിനിമയിൽ സഭ്യമല്ലാത്ത ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പ്രദർശനം തടയണമെന്നും ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി സിനിമ കാണാൻ പോലീസിനെ നിയോഗിച്ചത്. സിനിമ എന്ന കലാരൂപം സമൂഹത്തെ സ്വാധീനിക്കുന്നതാണെന്നും ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന സംഭാഷണങ്ങൾ കുട്ടികളുടെയും സ്ത്രീകളുടെയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നുമായിരുന്നു ഹർജിയിലെ ആക്ഷേപം.
Read Moreദിലീപ്- ശരത് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു! വിചാരണ മാധ്യമങ്ങളിൽ വരരുതെന്ന് ദിലീപ്; കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാന്‍ അനുമതി
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന് ദിലീപിന്റെ സുഹൃത്തും ആലുവയിലെ ഹോട്ടലുടമയുമായ തോട്ടുമുഖം കല്ലുങ്കല്‍ ലെയ്നില്‍ ശരത്ത് ജി. നായരുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. ഹോട്ടല്‍ ബിസിനസിനൊപ്പം ശരത്തിന് 25 ലധികം ടൂറിസ്റ്റ് ബസ് സര്‍വീസുകളും ഉണ്ട്. ഇതില്‍ ദിലീപും ബിസിനസ് പങ്കാളിയാണെന്നാണ് അറിയുന്നത്. ഇതേക്കുറിച്ചും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ മൊഴി നല്കിയ സംവിധായകന് ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ച വിഐപി ശരത്താണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ശബ്ദത്തിലൂടെ ഇക്കാര്യം ഏറെക്കുറെ ബോധ്യമായെന്നു പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശരത് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ തന്നെ അറസ്റ്റു ചെയ്യുമെന്ന് ആശങ്കയുണ്ടെന്നാണ് ഹര്ജിക്കാരന്…
Read Moreകോട്ടയം മെഡിക്കൽ കോളജ് ഭിക്ഷാടന മാഫിയയുടെ കൈയിൽ? ഭിക്ഷാടനം ഒപിടിക്കറ്റ് കൈക്കലാക്കി രോഗിയെന്ന പരിവേഷത്തിൽ; സന്ധ്യമയങ്ങിയാൽ മദ്യലഹരിയുള്ള അഴിഞ്ഞാട്ടവും
ഗാന്ധിനഗർ: മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ ആതുരാലയമാണ് കോട്ടയം മെഡിക്കൽ കോളജ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള പാവപ്പെട്ടവരും, സാധാരണക്കാരുമായ നൂറുകണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രം. രോഗികളോടൊപ്പം അവരുടെ സഹായികളായി എത്തുന്നവരും ഉൾപ്പെടെ ദിവസേന 5000ത്തിലധികം ജനങ്ങളാണ് ഇവിടെ വന്നു പോകുന്നത്. കൂടാതെ കിടത്തി ചികിത്സ വേണ്ടി വരുന്ന 2500ഓളം ആളുകൾ വേറെയും. ഇവരെ ചൂഷണം ചെയ്യുന്ന രീതിയിൽ ഭിക്ഷാടന മാഫിയകളും മെഡിക്കൽ കോളജ് പരിസരം ഉപയോഗിക്കുകയാണ്.പ്രധാന പ്രവേശന കവാടത്തിൽ മാത്രമല്ല, ആശുപത്രി കോന്പൗണ്ടിനുള്ളിലും ഇവർ സ്വൈരവിഹാരം നടത്തുന്നു. പലപ്പോഴും ഒപി ടിക്കറ്റുകളും ഇവരുടെ കൈവശമുണ്ടാകും. അതുകൊണ്ടു തന്നെ രോഗിയെന്ന പരിവേഷത്തിലാണ് ഇവർ ആശുപത്രിക്കുള്ളിൽ അലഞ്ഞു തിരിഞ്ഞ് ഭിക്ഷാടനം നടത്തി വരുന്നത്. സന്നദ്ധ സംഘടനകൾ നല്കി വരുന്ന പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും ഇവർ പരാമവധി പ്രയോജനപ്പെടുത്തുന്നുമുണ്ട്. ഉച്ച കഴിയുന്പോൾ ഭിക്ഷയെടുത്തു കിട്ടിയ…
Read Moreആ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത്ത് ? ശബ്ദ സാമ്പിള്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നു…
നടിയെ ആക്രമിച്ച കേസിലെ വിഐപിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പല വഴിയ്ക്ക് പുരോഗമിക്കുമ്പോള്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ സംശയമുനയില്‍ നിര്‍ത്തി ക്രൈംബ്രാഞ്ച്. ശരത്തിന്റെ ശബ്ദ സാംപിള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. ശരത്തിന്റെയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജിന്റെയും വീടുകളില്‍ പോലീസ് പരിശോധന നടത്തി. നടിയെ അക്രമിച്ചതിലും അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും നിര്‍ണായകമായ ഇടപെടല്‍ നടത്തിയ ആളാണ് വിഐപി. ദിലീപുമായി അടുത്ത ബന്ധമുള്ള പലരെയും വിഐപിയുടെ സ്ഥാനത്ത് പ്രതിഷ്ഠിച്ചെങ്കിലും വ്യക്തമായ തെളിവുണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് ശരത്തിലേയ്ക്ക് അന്വേഷണം നീണ്ടത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശരത്തിനോട് ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. ഇതിനെത്തുടര്‍ന്നാണ് കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം ആലുവ തോട്ടുമുഖത്തുള്ള വീട്ടില്‍ റെയ്ഡ് നടത്തിയത്. ആറു മണിക്കൂറാണ് റെയ്ഡ് നീണ്ട് നിന്നത്. ഈ സമയം ശരത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. ശരത്ത് ഒളിവിലാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതും സംശയമുന ശരത്തിലേക്ക്…
Read Moreനിരോധിത മയക്കുമരുന്നുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പിടിയില്‍ ! ഇയാള്‍ പറഞ്ഞ വിവരം കേട്ട് ഞെട്ടി പോലീസ്…
നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പോലീസിന്റെ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്. ഷാഡോ പൊലീസും മെഡിക്കല്‍ കോളജ് പൊലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ കോളജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലില്‍നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയത്. 2.4 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ ഷാഡോ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിരമായി പതിനഞ്ചോളം പേര് ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു.
Read More