കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സൻ മാവുങ്കലിന്റെ പക്കല്‍ നിന്നു കണ്ടെടുത്ത ചെമ്പോലയ്ക്ക് കാര്യമായ പഴക്കമില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ (എഎസ്ഐ). ഇതിനു 350 വര്‍ഷം പഴക്കമുണ്ടെന്നായിരുന്നു മോന്‍സന്റെ അവകാശവാദം. എന്നാല്‍ ചെമ്പോലയ്ക്ക് 100 വര്‍ഷത്തില്‍ താഴെ മാത്രമേ പഴക്കമുള്ളൂവെന്നാണ് എഎസ്ഐയുടെ കണ്ടെത്തല്‍. ക്രൈംബ്രാഞ്ചിന് നല്കിയ റിപ്പോര്‍ട്ടിലാണ് കാലപ്പഴക്കം സംബന്ധിച്ചുള്ള കാര്യങ്ങൾ എഎസ്ഐ വ്യക്തമാക്കിയിട്ടുള്ളത്. മോന്സൻ അറസ്റ്റിലായതിനു പിന്നാലെയാണ് ഇയാളുടെ കൈവശമുള്ള ചെമ്പോല വ്യാജമാണെന്ന തരത്തിലുള്ള വാദങ്ങളുയര്‍ന്നത്. ഇതോടെ മോന്‍സന്റെ വീട്ടില്‍ നേരത്തെ പരിശോധന നടത്തിയ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ കേരള യൂണിറ്റ് ചെമ്പോല തിട്ടൂരത്തിന്റെ പഴക്കം സംബന്ധിച്ച് വിശദവിവരങ്ങള്‍ അറിയാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു. ഇതു പരിഗണിച്ചാണ് ചെമ്പോലയടക്കമുള്ളവ പരിശോധന നടത്താന്‍ ചെന്നൈ മേഖലാ ഡയറക്ടറെ ചുമതലപ്പെടുത്തിയത്. പത്ത് പുരാവസ്തുക്കളാണ് പ്രത്യേക സംഘം പരിശോധിച്ചത്. ഇതില്‍ യേശുവിനെ…
Read MoreCategory: Top News
ഇവള് ആണല്ല പെണ്ണാ..! ആൺവേഷം ധരിച്ചെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; യുവതി അറസ്റ്റിൽ
മാവേലിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ആണ്‍വേഷത്തില്‍ കഴിയുന്ന യുവതി അറസ്റ്റിൽ. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയത്തിൽ സന്ധ്യ (27) ആണ് അറസ്റ്റിലായത്. മാവേലിക്കര സ്വദേശിനിയായ പ്ലസ്വണ് വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയ കേസിലാണു പ്രതിയെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ തൃശൂരില്‍ നിന്നാണു പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ സന്ധ്യയുടെ പേരിൽ 2016ല്‍ 14 വയസുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചതിനു കാട്ടാക്കട സ്റ്റേഷനില്‍ രണ്ടു പോക്സോ കേസുകൾ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.
Read Moreവിവസ്ത്രനാക്കി മർദിച്ചു, കണ്ണില്‍ വിരലുകള്‍കൊണ്ട് കുത്തി, ശരീരത്തിൽ മര്‍ദനത്തിന്റെ 38 അടയാളങ്ങള്‍ ; മരണത്തിന് മുന്‍പ് ഷാന്‍ നേരിട്ടത് ക്രൂര പീഡനങ്ങൾ
കോട്ടയം: യുവാവിനെ ഗുണ്ടാനേതാവ് തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനു മുന്നിലിട്ട കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരണത്തിന് മുന്‍പ് ഷാന്‍ നേരിട്ടത് ക്രൂര പീഡനങ്ങളാണെന്നാണ് പോസ്റ്റ്മോര്‍ട്ടം – ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്ന് മണിക്കൂറോളം ഷാന്‍ മര്‍ദനം നേരിട്ടു. നഗ്നനാക്കിയാണ് മര്‍ദിച്ചത്. കണ്ണില്‍ വിരലുകള്‍കൊണ്ട് ആഞ്ഞുകുത്തുകയും ചെയ്തിട്ടുണ്ട്. ഷാന്റെ ശരീരത്തിൽ മര്‍ദനത്തിന്റെ 38 അടയാളങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഷാനെ മർദിച്ചത് കാപ്പിവടി കൊണ്ടാണെന്നാണ് പ്രതി ജോമോന് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഷാന്‍ മരിച്ചത് തലച്ചോറിലെ രക്തസ്രാവം മൂലമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ജോമോൻ ഞായറാഴ്ച രാത്രിയോടെയാണ് ഷാനിനെ വീട്ടിൽ നിന്നും വിളിച്ചിറക്കിയത്. രാത്രി ഒന്നായിട്ടും മകൻ വീട്ടിലെത്താഞ്ഞതിനാൽ ഷാൻ ബാബുവിന്റെ അമ്മ രാത്രിതന്നെ പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തി. എന്നാൽ പുലർച്ചയോടെ ഷാന്റെ മൃതദേഹവുമായി…
Read Moreകോവിഡെന്ന പിശാചിനെ അയച്ചത് അള്ളാഹു ! ഖുറാനും നബിവചനവും അംഗീകരിച്ചില്ലെങ്കില്‍ കോവിഡ് പിടികൂടുമെന്ന് സിപിഎം നേതാവ് ടികെ ഹംസ…
കോവിഡ് എന്ന പിശാചിനെ അള്ളാഹുവാണ് അയച്ചതെന്ന് മുന്‍ എംപിയും വഖഫ് ബോര്‍ഡ് ചെയര്‍മാനും സിപിഎം നേതാവുമായ ടികെ ഹംസ. നമ്മളെ നേരെയാക്കാനാണ് അല്ലാഹു കോവിഡിനെ ഇങ്ങോട്ടേക്ക് അയച്ചതെന്നും നമ്മെ നേരെയാക്കാതെ അത് ഇവിടം വിട്ട് പോകില്ലെന്നും ടി കെ ഹംസ പറഞ്ഞു. വഖഫ് ആക്ഷന്‍ കൗണ്‍സില്‍ കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ഹംസയുടെ ഈ പരാമര്‍ശം. ഹംസയുടെ വാക്കുകള്‍ ഇങ്ങനെ…എവിടെയൊക്കെയാണ് തകരാറ് എന്ന് നമ്മള് പഠിക്കണം. പഠിക്കാത്തത് കൊണ്ടും തിരുത്താത്തത് കൊണ്ടും അള്ളാഹു അയച്ചതാണ് കോവിഡ് 19 എത്ത ചെകുത്താനെ. നമ്മളെ നേരെയാക്കീട്ടെ ഓന് പോവുള്ളൂ, സംശയം വിചാരിക്കണ്ട. നമ്മളൊരുപാട് നേരെയാവാനുണ്ട്. ഖുറാനില്‍ നിന്ന് വഖഫ് ജീവനക്കാരായ നമ്മള് വ്യതിചലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഇങ്ങനെ ഒരു ആത്മപരിശോധന വേണം. ഇപ്പോള്‍ നാലാമത്തേത് കഴിഞ്ഞു, അഞ്ചാമത്തേത് വരികയാണ്. നമ്മള് ഒരുപാട് നേരേയാവാനുണ്ട്. നേരെയാവാന്‍ നമ്മള് ശ്രമിക്കണം. ടി…
Read Moreനടിയെ ആക്രമിച്ച കേസ്; വിഐപിമാത്രമല്ല, ഒരു മാഡവുംഉണ്ട്; ഒരു സ്ത്രീയെക്കുറിച്ച് ദിലീപ് സംസാരിച്ചതിനെക്കുറിച്ച് ബാലചന്ദ്രകുമാർ പോലീസിനോട് വെളിപ്പെടുത്തിയതിങ്ങനെ…
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിഐപിക്കൊപ്പം മാഡത്തെ കണ്ടെത്തുന്നതിനായും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഒരു സ്ത്രീയാണ് കേസില്‍ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന് ദിലീപ് സംസാരിക്കുന്നത് കേട്ടുവെന്നാണ് സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി. ആലുവയിലെ വസതിയായ പത്മസരോവരത്തില്‍ വച്ച് സുഹൃത്തായ ബൈജു ചെങ്ങമനാടുമായി നടത്തിയ സംഭാഷണത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞതെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. “ശിക്ഷ അനുഭവിക്കേണ്ടത് താനല്ല. ഒരു സ്ത്രീയാണ് ശിക്ഷ അനുഭവിക്കേണ്ടത്. അവരെ രക്ഷിച്ച് താന്‍ ശിക്ഷിക്കപ്പെട്ടുവെന്നും’ ദിലീപ് പറഞ്ഞതു കേട്ടുവെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. റെക്കോര്‍ഡ് ചെയ്ത ദിലീപിന്റെ ഈ ശബ്ദരേഖ ക്രൈംബ്രാഞ്ചിനു നല്‍കിയെന്നും സംവിധായകന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പള്‍സര്‍ ആദ്യം പറഞ്ഞുമാഡം സിനിമാമേഖലയില്‍ നിന്നുള്ള ആളാണെന്ന് കേസിലെ പ്രതിയായ പള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ മാഡത്തിനു വലിയ പങ്കില്ലെന്നും പിന്നീട് പറയുകയുണ്ടായി. അതോടെ അവരെക്കുറിച്ചുള്ള അന്വേഷണം നിലയ്ക്കുകയാണുണ്ടായത്. വിഐപിയെയും…
Read Moreവീണ്ടും ലവ് ജിഹാദ് ! 20കാരിയെ പൊന്നാനിയിലെ മതപഠനകേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചത് 40 ദിവസം; രക്ഷപ്പെട്ടു വന്നപ്പോള്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും ക്രൂരമായി പീഡിപ്പിച്ചു…
സംസ്ഥാനത്ത് വീണ്ടും ലവ് ജിഹാദ് ആരോപണം. 20 വയസുകാരി ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. പൊന്നാനിയിലെ മതപഠനകേന്ദ്രത്തില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് 40 ദിവസം തന്നെ ബലമായി പാര്‍പ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. യുവതി പോത്താനിക്കാട് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. കോതമംഗലം സ്വദേശിയായ അസ്ലം(33) ആണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ സ്ത്രീധന പീഡനം, ബലമായി തടവില്‍ വയ്ക്കല്‍, ശാരീരിക പീഡനം തുടങ്ങിയ പരാതികളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. യുവതിയുടെ പരാതിയിന്മേല് 2021 ഡിസംബര്‍ ഏഴിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവും കുടുംബാംഗങ്ങളും മുന്‍കൂര്‍ ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ജനുവരി 10 കോടതി ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ യുവതിയെ ബലമായി 40 ദിവസം പാര്‍പ്പിച്ചെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read Moreബാംഗാളിൽ നിന്ന് ഭർത്താവ് അറിയാതെ കൊരട്ടിയിൽ എത്തിയത് ആൺസുഹൃത്തിനെ കാണാൻ; സുഹൃത്തിനെക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്നു വാഗ്ദാനംനൽകി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമം; ബാംഗാളി സുന്ദരി പിടിയിൽ
കൊരട്ടി: അതിഥിത്തൊഴിലാളിയുടെ പ്രായപൂർത്തിയാവാത്ത മകളെ സുഹൃത്തിനെക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്നു വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് കൊരട്ടിയിലെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോയ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിനി സാത്തി ബീവി (25)യെ കൊരട്ടി സിഐ ബി.കെ. അരുണ്‍ അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണു കേസിനാസ്പദമായ സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയ സമയം പെണ്‍കുട്ടിയുടെ ബംഗാൾ സ്വദേശിയായ സുഹൃത്തിനെ ക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്നു പ്രലോഭിപ്പിച്ചാണു പെരുന്പാവൂരിലേക്കു കൊണ്ടുപോയത്. പരാതിയുടെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നിർദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണു കാണാതായ പെണ്‍കുട്ടിയേയും പ്രതിയേയും ശനിയാഴ്ച രാത്രി പെരുന്പാവൂരിൽ നിന്നും കണ്ടെത്തിയത്. മൂർഷിദാബാദിലുള്ള ഭർത്താവ് അറിയാതെ പെരുന്പാവൂരിൽ ജോലി ചെയ്യുന്ന പുരുഷ സുഹൃത്തിനെ കാണാൻ വന്നതാണെന്നും, പെണ്‍കുട്ടിയേയും കൂട്ടി കോൽക്കത്തയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും സാത്തി ബീവി പോലീസിനോടു സമ്മതിച്ചു. ട്രെയിൻ മാർഗം കൊൽക്കത്തയിലേക്കു പോകുന്പോൾ പോലീസ് പരിശോധനയിൽ…
Read Moreശ്രീകാന്ത് വെട്ടിയാര്‍ വീണ്ടും വെട്ടില്‍ ! യൂട്യൂബര്‍ക്കെതിരേ വീണ്ടും മീടു ആരോപണം; ശ്രീകാന്ത് ‘പോളിഗാമിസ്റ്റ്’ എന്ന് യുവതി…
യൂട്യൂബര്‍ ശ്രീകാന്ത് വെട്ടിയാറിനെതിേേരാ വീണ്ടും മീടു ആരോപണം. (വിമെന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ്) Women Against Sexual Harassment എന്ന ഫേസ്ബുക്ക് പേജിലാണ് പേര് വെളിപ്പെടുത്താത്ത സ്ത്രീയുടേതെന്ന നിലയില്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. പരിചയപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഇയാള്‍ തന്നോട് പ്രണയമാണെന്ന് പറഞ്ഞെന്നും യുവതി പറയുന്നു. തന്നോട് പണം വാങ്ങിയിട്ട് അത് ഇയാള്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്ന മറ്റു സ്ത്രീകള്‍ക്കു വേണ്ടി ചിലവഴിച്ചെന്നും യുവതി പറയുന്നു. യുവതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… This post is from a different person who approached us – WASH. ശ്രീകാന്ത് വെട്ടിയാർ ഒന്നല്ല പല സ്ത്രീകളുമായും ഒരെ സമയം പ്രണയം നടിച്ചു അയാളുടെ പല ആവശ്യങ്ങൾക്കും ഉപയോഗിച്ച് എന്ന് പൂർണമായും മനസിലായത് ഇപ്പോൾ വന്ന Me too പോസ്റ്റ് വായിച്ചപ്പോളാണ് . പലരിൽ ഒരാൾ ആയിരുന്നു ഞാൻ എന്ന്…
Read Moreനടിയെ ആക്രമിച്ച കേസ്; സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി; ഹർജിയെ ശക്തമായി എതിർത്തു കേസിലെ പ്രതിയായ നടൻ ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി തേടി പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി അംഗീകരിച്ചു. 12 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചിരുന്നത്. ഇതിൽ എട്ട് സാക്ഷികളെ വിസ്തരിക്കാനാണ് കോടതി അനുമതി നൽകിയത്. നാല് പേരെ വീണ്ടും വിസ്തരിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിൽ കോടതി കഴിഞ്ഞ ദിവസം ചില സംശയങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും അന്തിമ വിധി പ്രോസിക്യൂഷമന് അനുകൂലമാകുകയായിരുന്നു. കേസിലെ പ്രതിയായ നടൻ ദിലീപ് ഹർജിയെ ശക്തമായി എതിർത്തു. വിചാരണ നടപടികൾ ബോധപൂർവം നീട്ടിക്കൊണ്ടുപോകാനാണ് പ്രോസിക്യൂഷൻ ശ്രമമെന്ന് ആരോപിച്ചായിരുന്നു ദിലീപിന്റെ വാദം. കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചതിനാൽ 10 ദിവസത്തിനകം പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിചാരണ നടപടികൾ അനന്തമായി നീണ്ടുപോകാൻ പാടില്ലെന്ന നിരീക്ഷണത്തോടെയാണ് സർക്കാരിന് 10 ദിവസത്തെ സമയം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട ഫോണ്‍…
Read Moreസ്റ്റേഷനു മുന്നിലെ കൊലയ്ക്കു കാരണം കഞ്ചാവ് കച്ചവടം ഒറ്റിയതു പക; കാപ്പ ചുമത്തി നാട് കടത്തിയ ജോമോൻ തിരികെയെത്തിയത് അപ്പീൽ നൽകിയ ഇളവിലൂടെ;വിറങ്ങലിച്ച് കോട്ടയം നഗരം
കോട്ടയം: നഗരമധ്യത്തിൽ ഗൂണ്ടാസംഘം യുവാവിനെ കൊലപ്പെടുത്തിയതു കഞ്ചാവ് കച്ചവടം സംബന്ധിച്ചു പോലീസിനു ഒറ്റിയെന്ന കാരണത്താൽ. യുവാവിനെ ഗുണ്ട കല്ലിനും കന്പിനും പട്ടികയ്ക്കും അടിച്ചാണ് കൊലപ്പെടുത്തിയതെന്നു ചോദ്യം ചെയ്യലിൽ പ്രതി ജോമോൻ പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള വിവരങ്ങൾ പോലീസ് ഉൗർജിതമായി അന്വേഷിച്ചു വരുന്നു. ക്രൂരമായി കൊലപാതകം നടത്തിയ ശേഷം മൃതദേഹവുമായി പോലീസ് സ്റ്റേഷനു മുന്നിലെത്തിയ പ്രതി കുറ്റം ഏറ്റുപറയുകയായിരുന്നു. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും കാപ്പ ചുമത്തി നാട് കടത്തുകയും ചെയ്ത പിഡബ്യുഡി റസ്റ്റ് ഹൗസിനു സമീപം വാടകയ്ക്കു താമസിക്കുന്ന മുള്ളങ്കുഴി കോതമനയിൽ ജോമോൻ കെ.ജോസാണ് (കെ.ഡി ജോമോൻ -40) യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കീഴുക്കുന്ന് സ്വദേശിയായ ഷാൻ ബാബു(19)വാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ 3.45നായിരുന്നു സംഭവം. കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും കൊലപാതകത്തിനു കാരണമായതായി പോലീസ് സംശയിക്കുന്നുണ്ട്. നിരവധി…
Read More