ഓണ്‍ലൈൻ ക്ലാസ് എല്ലാ സ്കൂളുകൾക്കും ബാധകം; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല; കുട്ടികളുടെ ആരോഗ്യമാണ് സർക്കാരിനു പ്രധാനമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒൻപത് വരെയുള്ള എല്ലാ ക്ലാസുകളും ഓൺലൈനിലേക്കു മാറ്റിയത് സ്വകാര്യ, അൺ എയ്ഡഡ് അടക്കമുള്ള എല്ലാ സ്കൂളുകൾ‌ക്കും ബാധകമാണെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്കു മാറ്റമുണ്ടാകില്ല. 10, 11, 12 ക്ലാസുകൾ‌ സ്കൂളുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള കോവിഡ് മാർഗരേഖ നിർദേശങ്ങൾ പരിഷ്കരിക്കും. ഇതു സംബന്ധിച്ച തയാറെടുപ്പുകളെ കുറിച്ച് ആലോചിക്കാൻ തിങ്കളാഴ്ച ഉന്നതതല യോഗം ചേരും. വിദ്യാർഥികളുടെ വാക്സിനേഷൻ പകുതിയോളം പൂർത്തിയായതായും ബാക്കിയുള്ള കുട്ടികൾക്ക് സ്കൂളുകളിൽ തന്നെ വാക്സിനേഷൻ നൽകാനുള്ള നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വിദ്യാർഥികൾക്ക് കോവിഡ്, ഒമിക്രോൺ രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലായാണ് ക്ലാസുകൾ ഓൺലൈനാക്കുന്നത്. സ്കൂളുകൾ അടയ്ക്കേണ്ടതില്ലെന്ന നിർദേശമാണ് വിദഗ്ധരുടെ ഭാഗത്തു നിന്നുണ്ടായത്. എന്നാൽ, കുട്ടികളുടെ ആരോഗ്യമാണ് സർക്കാരിനു പ്രധാനം. വിക്ടേഴ്സ് ചാനൽ ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകൾക്കായി പുതിയ ടൈം ടേബിൾ ഏർപ്പെടുത്തും.…

Read More

ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ പ്രവര്‍ത്തനം മോശം; തുടർഭരണം അത്ര പോരാ; സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം

  തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചതായിരുന്നുവെന്നും എന്നാല്‍ തുടര്‍ ഭരണത്തില്‍ ഈ മികവ് കാത്ത് സൂക്ഷിക്കാനാകുന്നില്ലെന്നുമാണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയമാണെന്നും ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ പ്രവര്‍ത്തനം മോശമാണെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കും മരുമകനും കമ്മീഷന്‍ തട്ടാനാണ് കെ റെയില്‍ പദ്ധതിയെന്ന ആരോപണമുണ്ട്. അതിനെതിരെ പാര്‍ട്ടി പ്രതിരോധം തീര്‍ക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പോലീസ് സേനയ്‌ക്കെതിരെയും വ്യാപക കുറ്റപ്പെടുത്തലുയര്‍ന്നു. പോലീസ് പിടിച്ചുപറിക്കാരുടെ സംഘമായി മാറിയെന്ന് കോവളത്ത് നിന്നുമുള്ള പ്രതിനിധി കുറ്റപ്പെടുത്തി. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.വി. ഗോവിന്ദനെതിരെയും വിമര്‍ശനമുയര്‍ന്നു. വകുപ്പില്‍ പൂര്‍ണമായും ഉദ്യോഗസ്ഥ ഭരണമാണെന്നും വകുപ്പ് പൂര്‍ണമായും പരാജയമാണെന്നും പ്രതിനിധികള്‍ പറഞ്ഞു.

Read More

ബംഗാളിയായ മൂന്നരവയസുകാരന്‍ മരിച്ച സംഭവം! ക്രൂരകൃത്യം ലഹരിയുടെ കിക്കില്‍; ഇയാള്‍ക്ക് സ്വന്തം നാട്ടില്‍ ഭാര്യയും കുട്ടിയുമുണ്ട്

കോഴിക്കോട്: തിരൂരില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച ബംഗാളിയായ മൂന്നുവയസ്സുകാരനെ കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്. രണ്ടനച്ഛനും ബംഗാളിലെ ഹുഗ്‌ളി സ്വദേശിയുമായ അര്‍മാന്‍ സ്വന്തം നാട്ടിലേക്ക് തിരികേ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ലഹരിക്കടിമയായ ഇയാള്‍ നിരന്തരം കുട്ടിെയ ഉപദ്രവിച്ചിരുന്നു. ഇയാള്‍ക്ക് സ്വന്തം നാട്ടില്‍ ഭാര്യയും കുട്ടിയുമുണ്ട്. എന്നാല്‍ ഇത് നാട്ടിലറിയുമായിരുന്നില്ല. ക്രൂരമായ മര്‍ദനത്തിനാണ് മൂന്നരവയസ്സുകാരന്‍ ഇരയായത്. കുട്ടിയുടെമാതാവിനെയും മര്‍ദിച്ചതായി വിവരമുണ്ട്. മറ്റാര്‍ക്കും കുട്ടിയുടെ മരണത്തില്‍ പങ്കില്ലെന്നാണ് എേപാലീസ് പറയുന്നത്. ഇതരസംസ്ഥാന തൊഴിലാളികളുടെ മകനായ മൂന്നു വയസുകാരൻ മരിച്ചത് ക്രൂരമർദനമേറ്റെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. തിരൂർ ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഷെയ്ക്ക് സിറാജ് (മൂന്ന്) ആണ് മരിച്ചത്. ഹൃദയത്തിലും വൃക്കകളിലും ചതവും മുറിവുമുണ്ട്. ശരീരമാസകലം പഴയ മർദനങ്ങളുടെ പാടുണ്ടായിരുന്നു. ഒരു വർഷമായി രണ്ടാനച്ഛൻ കുട്ടിയെ നിരന്തരം മർദിച്ചിരുന്നതായി മാതാവ് മൊഴി നൽകിയതായി പേലീസ് പറഞ്ഞു. ആദ്യഭർത്താവ് ഷേയ്ക്ക്…

Read More

രണ്ടിലയിൽ സിപിഎം തളർത്തു..!  കേരള കോണ്‍ഗ്രസ് എമ്മിനെ പ്രശംസിച്ചും സിപിഐയെ വിമർശിച്ചും സിപിഎം പ്രവർത്തന റിപ്പോർട്ട്; മെഗാ തിരുവാതിരയെക്കുറിച്ച് കോട്ടയം സഖാക്കൾ പറഞ്ഞതിങ്ങനെ…

കോട്ടയം: പാലാ, കടുത്തുരുത്തി തോൽവികൾ പുനർചിന്തനം നടത്തണമെന്നു മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധികൾ സമ്മേളനത്തിലെ ചർച്ചയിൽ ആവശ്യമുയർത്തി. പാലാ, കടുത്തുരുത്തി ഒഴിച്ചുള്ള മറ്റ് ഏരിയകളിൽ നിന്നുള്ള പ്രതിനിധികളാണ് ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ തോൽവിയുണ്ടായ പ്രധാന മണ്ഡലങ്ങളിലെല്ലാം സിപിഎം അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. ആ അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തോൽവിയുടെ യഥാർഥ കാരണം കണ്ടെത്തുകയും നേതാക്കൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പാലായിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതല്ലാതെ ഒരു നടപടിയുമുണ്ടായില്ല. അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണ്. പാലായിലും കടുത്തുരുത്തിയിലും മണ്ഡലം കമ്മിറ്റികൾക്ക് ജാഗ്രത കുറവുണ്ടായി എന്നു മത്രമേ റിപ്പോർട്ടിൽ പരാമർശമുള്ളു. ഇത് അപൂർണ റിപ്പോർട്ടായതിനാൽ വീണ്ടും അന്വേഷണം നടത്തി യാഥാർഥ കാരണം കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് പ്രതിനിധികൾ ആവശ്യപ്പെട്ടത്. പ്രതിനിധികളുടെ ചർച്ചയ്ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് പോളിറ്റ്ബ്യൂറോ…

Read More

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ! ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ മുഴുവൻ കേസുകളും നിലനിൽക്കില്ലെന്നും കോടതി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. കോട്ടയം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്. ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ മുഴുവൻ കേസുകളും നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. വിധി കേട്ടതിന് ശേഷം ദൈവത്തിന് സ്തുതിയെന്ന് പ്രതികരിച്ച ബിഷപ്പ് കോടതി മുറിക്ക് പുറത്തിറങ്ങിയതിനു ശേഷം പൊട്ടിക്കരഞ്ഞു. കേസിൽ വിധി പറയുന്നതിന്‍റെ പശ്ചാത്തലത്തിൽ കോടതിക്ക് സമീപം വൻ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരുന്നത്. ബാരിക്കേഡുകൾ ഉയർത്തുകയും കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ കോടതി പരിസരത്ത് വിന്യസിക്കുകയും ചെയ്തിരുന്നു. ബോംബ്, ഡോഗ് സ്ക്വാഡുകളും കോടതിയിലെത്തി പരിശോധന നടത്തിയിരുന്നു.

Read More

അമ്മയുടെ അനുവാദത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി യുവാവിന്‍റെ താമസം; പെൺകുട്ടി മൂന്ന് മാസം ഗർഭിണി;  ഇവരോടൊപ്പം മറ്റൊരു യുവാവും; യുവാക്കളെ കുടുക്കി പോലീസ്

  നെടുമങ്ങാട് : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുമായി വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്ന യുവാവും ബന്ധുവും പെൺകുട്ടിയുടെ മാതാവും പോക്സോ കേസിൽ അറസ്റ്റിൽ. അരുവിക്കരയ്ക്ക് സമീപം മുള്ളിലവിൻമൂട് അറുമാൻകോട്ടുകോണത്ത് വീട് വാടകയ്ക്ക് എടുത്ത് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുമായി നാലുമാസത്തോളമായി താമസിച്ചു വരികയായിരുന്ന കൊല്ലം സ്വദേശിയായ യുവാവിനെയും ഇയാളുടെ ബന്ധുവിനെയും പെൺകുട്ടിയുടെ മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പള്ളിമുക്ക് മണക്കാട് ഇലവന്‍റെ അകം മാളികയിൽ എസ്. അമീർ (25), ഇയാളുടെ ബന്ധു കൊല്ലം അയത്തിൽ വടക്കേവിള ഫാത്തിമ മൻസിലിൽ എം.സൈദലി (22), പെൺകുട്ടിയുടെ മാതാവ് എന്നിവരെയാണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി മൂന്നു മാസം ഗർഭിണി ആണെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം ഷെൽട്ടർ ഹോമിലേക്ക് മാറ്റി. അമീറും പെൺകുട്ടിയും ഭാര്യ ഭർത്താക്കന്മാരായി കഴിയുകയായിരുന്നുവെന്നും അമീർ കൊല്ലത്ത് പിടിച്ചുപറി കേസിലും…

Read More

കോവിഡും കൂടിയ കോവിഡും! വെള്ളവും ആഹാരവും വളരെ പ്രധാനം; ഗൃഹ പരിചരണത്തില്‍ അറിഞ്ഞിരിക്കേണ്ടവ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഗൃഹ പരിചരണത്തില്‍ വളരെയേറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപന സമയത്ത് ഏറ്റവും പ്രായോഗികവും പ്രധാനവുമായ ഒന്നാണ് ഗൃഹ പരിചരണം. ക്വാറന്‍റൈനിലിരിക്കുന്നവര്‍ക്കും കോവിഡ് ബാധിച്ചവര്‍ക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കില്‍ ഗൃഹ പരിചരണം തന്നെയാണ് ഏറ്റവും നല്ലത്. ശരിയായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ശരിയായ സമയത്ത് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്താല്‍ രോഗം കൂടുതല്‍ സങ്കീര്‍ണമാകുന്നത് തടയാന്‍ സഹായിക്കും. ഒരു കോവിഡ് രോഗിയെ വീട്ടില്‍ പരിചരിക്കുമ്പോള്‍ ആ രോഗിയും വീട്ടിലുള്ളവരും വളരെയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. സുരക്ഷ ഏറെ പ്രധാനം ഗൃഹ പരിചരണത്തില്‍ കഴിയുന്നവര്‍ കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം വരാത്ത രീതിയില്‍ ടോയ്‌ലറ്റ് സൗകര്യമുള്ള മുറിയിലേക്ക് മാറി താമസിക്കണം. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും സ്വയം നിരീക്ഷണത്തിന് വിധേയരാകുകയും…

Read More

ദിലീപിന് ഇന്ന് നിർണായക ദിനം! നടൻ ദിലീപ് അടക്കം അഞ്ചു പ്രതികൾ സമര്‍പ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് അടക്കം അഞ്ചു പ്രതികൾ സമര്‍പ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന് പുറമെ സഹോദരൻ അനൂപ്. സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്‍റെ ഹർജിയിലെ പ്രധാന ആരോപണം. അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. ജസ്റ്റിസ് പി.ഗോപിനാഥാണ് ഹർജി പരിഗണിക്കുന്നത്.

Read More

ദിലീപ് വീട്ടിലെത്തി! പരിശോധനയ്ക്ക് സൈബർ വിദഗ്ധരും; മൂന്നിടത്തു പരിശോധന നടക്കുന്നത് ഒരേസമയം; ദിലീപിന്‍റെ സഹോദരന്‍റെ വീട്ടിലും പരിശോധന

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പരിശോധന നടക്കുന്നതറിഞ്ഞ് ദിലീപ് വീട്ടിലെത്തി. ആലുവയിലെ പത്മസരോവരം എന്ന വീട്ടിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. അന്വേഷണ സംഘമെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മതില്‍ ചാടിക്കടന്ന് വീടിന്‍റെ പരിസരത്ത് പ്രവേശിച്ചു. ദിലീപിന്‍റെ സഹോദരി എത്തിയാണ് വീട് തുറന്നത്. അതേസമയം, ദിലീപിന്‍റെ സഹോദരന്‍ അനൂപിന്‍റെ വീട്ടിലും സിനിമ നിര്‍മാണ കമ്പനിയിലും പരിശോധന നടക്കുന്നുണ്ട്. മൂന്നിടത്തും ഒരേസമയമാണ് പരിശോധന നടക്കുന്നത്. സൈബർ വിദഗ്ധരും ദിലീപിന്‍റെ വീട്ടിലെത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ നിർമാണ കമ്പനിയിലെ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കംപ്യൂട്ടർ ഹാര്‍ഡ് ഡിസ്‌കുകള്‍ കസ്റ്റഡിയിലെടുക്കും. ഇവ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച സംഘമാണ് പരിശോധന നടത്തുന്നത്.

Read More

കാഴ്ച ശക്തിയില്ലാത്തയാള്‍ക്ക് ജില്ലാ സെക്രട്ടറി സ്ഥാനം ! ചരിത്രം തിരുത്തിക്കുറിക്കുന്ന തീരുമാനവുമായി തമിഴ്നാട് സിപിഎം

ഇന്നേവരെ ഒരു രാഷ്ട്രീയപാര്‍ട്ടിയും എടുക്കാന്‍ ധൈര്യപ്പെടാത്ത ധീരമായ തീരുമാനവുമായി തമിഴ്‌നാട് സിപിഎം. കാഴ്ച ശക്തിയില്ലാത്ത വ്യക്തിയ്ക്ക് ജില്ലാ സെക്രട്ടറി സ്ഥാനം നല്‍കിയാണ് തമിഴ്നാട് സിപിഎം ഏവരുടേയും ശ്രദ്ധാകേന്ദ്രമായത്. അഭിഭാഷകന്‍ കൂടിയായ ബി.എസ് ഭാരതി അണ്ണയെയാണ് സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ചെങ്കല്‍പ്പേട്ട് സിപിഎം ജില്ലാ ഘടകമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. എസ്എഫ്ഐയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയ ജീവിതം തുടങ്ങിയ അണ്ണ, സജീവമായി പാര്‍ട്ടിക്കൊപ്പം പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുകയാണ്. ഉള്‍ക്കാഴ്ച കൊണ്ടും പ്രതിസന്ധികളിലും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിരുന്നു. മൂന്ന് വയസു മുതലാണ് അണ്ണായ്ക്ക് കാഴ്ച ശക്തി കുറഞ്ഞു വന്നത് ശ്രദ്ധയില്‍പ്പെട്ടത്. ശേഷം 2014ല്‍ കാഴ്ചശക്തി പൂര്‍ണമായും നഷ്ടമാവുകയും ചെയ്തു. എന്നാല്‍ പിന്നീടും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം സജീവമായി മുന്നിലുണ്ടായിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു തീരുമാനം ആദ്യമാണെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. നിലപാടിനെ പ്രശംസിച്ച് രാഷ്ട്രീയത്തിനപ്പുറം ഒട്ടേറെ…

Read More