സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) അടിസ്ഥാന ശന്പളം നിശ്ചയിച്ചതിൽ മാറ്റം വരുത്താതെ സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി. ഐഎഎസ്, ഐപിഎസ് സംഘടനകളുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് സർക്കാർ നടപടി. അതേസമയം, കെഎഎസിനുള്ള ഗ്രേഡ് പേ ഒഴിവാക്കി. എന്നാൽ, ഗ്രേഡ് പേയ്ക്ക് പകരം പരിശീലനം തീരുന്പോൾ 2000 രൂപ വാർഷിക ഇൻക്രിമെന്റ് നൽകും.സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശന്പളത്തേക്കാൾ ഉയർന്ന സ്കെയിലാണ് കെഎഎസിന് നിശ്ചയിച്ചിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥർ പ്രതിഷേധമുയർത്തുന്നത്. കെഎഎസ് ഉദ്യോഗസ്ഥർക്കു പരിശീലന കാലയളവ് മുതൽ 81,800 രൂപയാണ് അടിസ്ഥാന ശന്പളം നിശ്ചയിച്ചിരിക്കുന്നത്. അനുവദനീയമായ ഡിഎ, എച്ച്ആർഎ ആനുകുല്യങ്ങളും പത്ത് ശതമാനം ഗ്രേഡ് പേയും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.അതിൽനിന്നു ഗ്രേഡ് പേ ഒഴിവാക്കിയാണ് ഇന്നലെ രാത്രി സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. എന്നിരുന്നാലും കെഎഎസ് നിയമനം ലഭിക്കുന്ന ഒരാൾ പരിശീലനം പൂർത്തിയാക്കി സർവീസിൽ കയറി ജില്ലാ…
Read MoreCategory: Top News
പാലോട് വനമേഖലയില്‍ അനധികൃത വൈഡൂര്യ ഖനനം ! ചിത്രങ്ങള്‍ പുറത്ത്; പ്രദേശത്ത് വജ്രം ഉള്‍പ്പെടെയുള്ളവയുടെ സാന്നിദ്ധ്യം…
തിരുവനന്തപുരം പാലോട് വനമേഖലയില്‍ അനധികൃത വൈഡൂര്യഖനനം നടന്നതിന്റെ തെളിവുകള്‍ പുറത്ത്. പാലോട് വനം റേഞ്ചിലെ മണച്ചാല വനത്തിനുള്ളില്‍ നിന്നുള്ള ചിത്രങ്ങള്‍ വെളിയില്‍ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാമെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വനംവകുപ്പ് അറിയിച്ചു. പാലോട് വനത്തിനുള്ളിലെ മണച്ചാലയിലാണ് പാറ പൊട്ടിച്ചുള്ള ആഴത്തിലുള്ള കുഴികളും ഖനന ഉപകരണങ്ങളും കണ്ടെത്തിയത്. പാറകള്‍ അടരുകളായി ചെത്തി മാറ്റിയാണ് ആഴത്തില്‍ കുഴിച്ചിരിക്കുന്നത്. വൈഡൂര്യ ഖനനമാണ് നടന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഈ മേഖലയിലാകെ വൈഡൂര്യം ഉള്‍പ്പെടെയുള്ള രത്നങ്ങളുടെ സാന്നിധ്യം പാറയടരുകളിലുണ്ട്. ഇത് തേടിയാണ് ഖനനം അറിയാവുന്നവര്‍ കാട്ടിലേക്കെത്തിയത്. മരതകം, വജ്രം, മാണിക്യം എന്നിവയും തിരുവനന്തപുരം ജില്ലയുടെ വനമേഖലകളിവുണ്ടെന്നാണ് ജെമ്മോളജി വിദഗ്ധര്‍ പറയുന്നത്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കടന്നു, അനധികൃത ഖനനം നടത്തി എന്നിവ മുന്‍നിറുത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രാദേശികമായി ഇവര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് ആഴ്ചകളായി കനത്തമഴയാണ്. വനത്തിനുള്ളിലേക്ക്…
Read Moreജയന്തിയുടെ പ്രതികാരം..! കാമുകൻ വേറെ വിവാഹം ചെയ്തെന്ന വിവരം അറിഞ്ഞു; മലയാളി യുവാവിനു നേരേ യുവതിയുടെ ഞെട്ടിക്കുന്ന പ്രതികാരം
ചെന്നൈ: കാമുകൻ വേറെ വിവാഹം ചെയ്തെന്ന വിവരം അറിഞ്ഞതില്‍ പ്രകോപിതയായി യുവതി യുവാവിനെ ആക്രമിച്ചു. കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ജീവനൊടുക്കാനും അവര്‍ ശ്രമിച്ചു. കോയമ്പത്തൂര്‍ പീളമേട്ടില്‍ സ്വകാര്യ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. തിരുവനന്തപുരം കൊടിപുരം ആര്.രാഗേഷ് (30) ആണ് യുവതിയുടെ ആക്രമണത്തിന് ഇരയായത്. കാഞ്ചിപുരം മീനംപാക്കം തരുവള്ളുവര്‍ നഗറിലെ പി.ജയന്തി (27) ആണ് യുവാവിനെ ആക്രമിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആസിഡ് ഒഴിക്കുക മാത്രമല്ല കത്തികൊണ്ടു യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവതി വിഷം കഴിച്ചത്. അപ്പാര്‍ട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരും ബഹളം കേട്ടെത്തിയ അയല്‍ക്കാരും ചേര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍നിന്നുള്ള റിപ്പോര്‍ട്ട്. നേരത്തെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ജയന്തി ദുബായിലെ ഒരു മസാജ് സെന്ററില്‍ ജോലി ചെയ്തു വരവേയാണ്ര രാഗേഷിനെ പരിചയപ്പെടുന്നത്. ആദ്യ ബന്ധത്തില്‍ ഒരു കുട്ടിയുള്ള ജയന്തി ദുബായില്‍ രാഗേഷിനൊപ്പമാണ്…
Read Moreലോഡ്ജില്‍ സമാനരീതിയിലുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ടോ? ഫോട്ടോഷൂട്ട് പീഡനം; വനിതാ ലോഡ്ജ് ഉടമ തമിഴ്നാട്ടിലേക്കു കടന്നെന്നു സംശയം
കാക്കനാട്: കാക്കനാട് ഫോട്ടോ ഷൂട്ടിനായി എത്തിയ മോഡലിനു ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി രണ്ടു ദിവസം തടവില്‍ പാര്‍പ്പിച്ചു കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ മൂന്നു പ്രതികള്‍ ഇപ്പോഴും ഒളിവില്‍ത്തന്നെ. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒന്നാം പ്രതി അജ്മല്‍, മൂന്നാം പ്രതി ഷമീര്‍, ലോഡ്ജ് ഉടമ ക്രിസ്റ്റീന എന്നിവരാണ് ഒളിവില്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്പില്‍ സലിംകുമാറിനെ (33) കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് സ്വദേശിയായ ക്രിസ്റ്റീന നാട്ടിലേക്കു കടന്നുവെന്നോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ലോഡ്ജില്‍ സമാനരീതിയിലുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്പ്പെട്ടിട്ടുണ്ടോയെന്നതിനെക്കുറിച്ചും അന്വേഷിക്കും. മലപ്പുറം സ്വദേശിനിയായ 27കാരിയാണ് പീഡനം സംബന്ധിച്ചു പരാതി നല്‍കിയത്. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് സംഭവം. കാക്കനാട് ഫോട്ടോ ഷൂട്ടിനായി…
Read Moreലോൺ പാസായി, പണമെടുക്കാൻ ചെന്നപ്പോൾ ബാങ്ക് കാലുമാറി; സഹോദരിയുടെ വിവാഹത്തിനു പണമില്ലാതെ യുവാവ് ജീവനൊടുക്കി; തൃശൂരിൽ സംഭവിച്ചത്…
തൃശൂർ: സഹോദരിയുടെ വിവാഹം നടത്താനുള്ള പണം വായ്പയായി ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തൃശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍(25) ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ചനിലയിലാണ് വിപിന്റെ മൃതദേഹം കണ്ടെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്സ്മാനായിരുന്നു വിപിന്‍. വിപിനു മൂന്നു സെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെനിന്നും വായ്പ കിട്ടിയില്ല. തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍നിന്നു വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെത്തുടര്‍ന്നു വിവാഹത്തിനു സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി വിപിൻ ജ്വല്ലറിയിൽ പോയി. ഇവരെ ജ്വല്ലറിയിൽ ഇരുത്തിയശേഷം പണവുമായി ഉടനെത്താമെന്നറിയിച്ചു വിപിന്‍ പോയി. എന്നാല്‍, വായ്പ അനുവദിക്കാനാകില്ലെന്നു ബാങ്കില്‍നിന്നു പിന്നീട് അറിയിപ്പ് കിട്ടി. ജ്വല്ലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയില്‍ കണ്ടത്. വിപിന്റെ അച്ഛന് വാസു അഞ്ചുകൊല്ലംമുമ്പ് മരിച്ചു. കുറച്ചുനാള്മുൻപാണ് വിപിന്റെ സഹോദരിയുടെ വിവാഹം…
Read Moreയൂണിഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാണോ പോലിസ് കരുതുന്നത്; പരസ്യവിചാരണകേസിൽ രൂക്ഷ വിമർശനവുമായി കോടതി; പെൺകുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിച്ച് പോലീസ് ഉദ്യോഗസ്ഥ
കൊച്ചി: തിരുവനന്തപുരം ആറ്റിങ്ങലില്‍ മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത സംഭവത്തില്‍ ക്ഷമ ചോദിച്ച് പോലീസ് ഉദ്യോഗസ്ഥ. പെൺകുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നതായി ഹൈക്കോടതിയിൽ അഭിഭാഷകൻ മുഖേന ഉദ്യോഗസ്ഥ അറിയിച്ചു. തന്റെ പെരുമാറ്റം കൊണ്ട് ബുദ്ധിമുട്ടുണ്ടായ പെണ്‍കുട്ടിയോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നു. തനിക്കും മൂന്നു കുട്ടികൾ ഉണ്ടെന്നും സംരക്ഷണ ചുമതല തനിക്കാണെന്നും കോടതിയിൽ സമർപ്പിച്ച മാപ്പപേക്ഷയിൽ പോലിസ് ഉദ്യോഗസ്ഥ പറയുന്നു. പോലീസിനെതിരേ രൂക്ഷ വിമർശനവും കോടതി നടത്തി. യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാണോ പോലിസ് കരുതുന്നത്. കാക്കിയെ സംരക്ഷിക്കാന്‍ കാക്കിക്കുള്ള വ്യഗ്രതയാണ് ഉദ്യോഗസ്ഥയെ വെള്ളപൂശിയുള്ള പോലീസ് റിപ്പോര്‍ട്ട്. പല കേസിലും ഇതു കാണുന്നുണ്ടെന്നും കോടതി വിമർശിച്ചു. സംഭവം കുട്ടിയില്‍ മാനസികാഘാതം ഉണ്ടാക്കിയെന്നത് യാഥാര്‍ഥ്യമാണ്. പെണ്‍കുട്ടിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കുട്ടിയുടെ മനസിലുണ്ടായ മുറിവുണക്കാന്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.…
Read Moreകോൺഗ്രസിനു മുകളിൽ ആരും പറക്കില്ല, ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാകൂ; മുതിർന്ന നേതാക്കൾക്കെതിരേ ഒളിയമ്പുമായി കെ. സുധാകരൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം: തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പില്‍ മമ്പറം ദിവാകരന്റെ പാനലിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് പാനല്‍ വിജയിച്ചതിനു പിന്നാലെ, മുതിര്‍ന്ന നേതാക്കള്‍ക്കു നേരെ ഒളിയമ്പുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. കോൺഗ്രസിനു മുകളിൽ ആരും പറക്കില്ലെന്നും ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാകൂയെന്നും സുധാകരൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ പ്രതികരണം. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലുള്ള എ, ഗ്രൂപ്പുകൾ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെതിരേ രംഗത്തെത്തിയതിനു പിന്നാലെയാണ് സുധാകരന്റെ വിമർശനം. “കേരളത്തിന്റെ തെരുവുകളിലേക്കു നോക്കണം. ഇന്നലെകളില്‍ കണ്ട നൈരാശ്യം പിടിച്ച കോണ്‍ഗ്രസല്ല. ഇവിടെ ആര്‍ക്കും മാറിനില്‍ക്കാനാകില്ല. ചുവരുണ്ടെങ്കിലേ ചിത്രം വരക്കാനാകൂ. ഇവിടെ ചിലരെങ്കിലും ഉണ്ട്, പ്രവര്‍ത്തകരുടെ വിയര്‍പ്പു തുള്ളിയില്‍ കെട്ടിപ്പടുത്ത സ്ഥാപനങ്ങളില്‍ ഒരിക്കല്‍ കയറിയിരുന്നാല്‍ പിന്നെ പാര്‍ട്ടിയെ മറക്കും, പ്രവര്‍ത്തകരെ മറക്കും. എല്ലാം ഞാന്‍ ആണെന്ന തോന്നലും!…
Read Moreപോലീസുകാരിയുടെ സേവ് ദി ഡേറ്റ് തിരിച്ചടിക്കുന്നു ; യൂണിഫോമിൽ ഫോട്ടോഷൂട്ട്! വനിതാ എസ്ഐ വിവാദത്തിൽ; സേനയില്‍ ‘ചൂടേറിയ’ ചര്‍ച്ച
സ്വന്തം ലേഖകന്‍ കോഴിക്കോട്: സമൂഹമാധ്യമങ്ങളിലെ “ചൂടന്‍’ ചര്‍ച്ചകള്‍ക്കു വഴി തുറക്കുന്ന സേവ് ദി ഡേറ്റിനെതിരേ വിമര്‍ശന മുന്നയിച്ച കേരള പോലീസിനു തിരിച്ചടിയായി ഔദ്യോഗിക യൂണിഫോമില്‍ എസ്ഐയുടെ ഫോട്ടോ ഷൂട്ട് ! കോഴിക്കോട് ജില്ലയിലെ പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്ഐയാണ് ഔദ്യോഗിക യൂണിഫോമില്‍ പ്രതിശ്രുത വരനുമൊത്ത് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയത്. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. വിവാഹത്തിനു തൊട്ടു മുമ്പായാണ് സേവ് ദി ഡേറ്റ് ഫോട്ടോകള്‍ പുറത്തുവന്നത്. സംഭവം പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ എത്തിയതോടെയാണ് ചര്‍ച്ചയായി മാറിയത്. യൂണിഫോമിലെ രണ്ട് സ്റ്റാറുകളും പേരുള്‍പ്പെടെ സബ് ഇന്‍സ്പക്ടര്‍ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്ഐയായിരിക്കെ ലഭിച്ച മെഡലും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്ഐ പ്രതിശ്രുത വരനുമായി ഫോട്ടോ ഷൂട്ട് നടത്തിയത്. അതേസമയം, ഇത് ഡിജിപിയുടെ ഉത്തരവ് ലംഘിക്കും വിധത്തിലാണെന്നും യൂണിഫോമിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നുമാണ് സേനയില്‍ നിന്നുയരുന്ന ആരോപണം. ടി.പി. സെന്‍കുമാര്‍ സംസ്ഥാന…
Read Moreസാജു വേലായുധൻ നായർ തലസ്ഥാനത്ത് നിന്ന് മോഷണത്തിനെത്തിയത് കോട്ടയം പൊൻകുന്നത്ത്; മോഷണത്തിനായി വീടുകൾ തെരഞ്ഞെടുക്കുന്നതിലെ പ്രത്യേകത ഇങ്ങനെ…
പൊൻകുന്നം: പൊൻകുന്നത്ത് കവർച്ച നടത്തിയ കേസിൽപ്പെട്ടയാൾ കട്ടപ്പന പോലിസിന്റെ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര പാറശ്ശാല പൂവരക്ക് വിള വീട്ടിൽ സാജു വേലായുധൻ നായർ (36)ആണ് അറസ്റ്റിലായത്. പൊൻകുന്നം 20-ാം മൈൽ പ്ലാപ്പള്ളിൽ പി സി ദിനേശ് ബാബുവിന്റെ വിട്ടിൽ നിന്നാണ് കഴിഞ്ഞയാഴ്ച ഇയാൾ മോഷണം നടത്തിയത്.13 പവൻ സ്വർണം, ഒന്നര ലക്ഷേത്തോളം രൂപ എന്നിവയാണ് നഷ്ടമായത്. കവർച്ച നടത്തിയ സാജു ഇരുപതോളം ഭവനഭേദന കേസുകളിൽപ്പെട്ട അന്തർജില്ല മോഷ്ടാവാണ്.ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി ഐപിഎസിന്റെനിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി. എ. നിഷാദ് മോന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അടുത്ത കാലയളവിൽ നടന്ന ഇരുപതോളം ഭവനഭേദന കേസുകളിൽപ്പെട്ട പ്രതിക്ക് തിരുവനന്തപുരം, ഇടുക്കി ജില്ലയിലെ കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധിയിൽ 13 കേസുകളും പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ 2 കേസുകളും മുരിക്കാശ്ശേരി…
Read Moreപിഞ്ചുകുഞ്ഞുങ്ങളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ‘ഞാന്‍ ബാബറി’ എന്ന സ്റ്റിക്കര്‍ പതിപ്പിച്ച് എസ്ഡിപിഐ ! ഒരു നടപടിയുമെടുക്കാതെ പോലീസ്…
പത്തനംതിട്ട കോട്ടാങ്ങലില്‍ സെന്റ്മേരീസ് സ്കൂളിലെ പിഞ്ചുവിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് ‘ഞാന്‍ ബാബറി’ എന്ന സ്ററിക്കര്‍ പതിപ്പിച്ച് പോപ്പുലര്‍ഫ്രണ്ട്,എസ്ഡിപിഐ പ്രവര്‍ത്തകരുടെ വിളയാട്ടം. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിത് തകര്‍ക്കപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഡിസംബര്‍ 6 ബാബറി ദിനമായാണ് ആചരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ എട്ടും പൊട്ടുംതിരിയാത്ത സ്കൂള്‍ കുട്ടികളുടെ മേല്‍ ബലം പ്രയോഗിച്ച് ബാബറി സ്റ്റിക്കര്‍ പതിപ്പിക്കുന്നതിനെതിരേ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കോട്ടാങ്ങല്‍ പഞ്ചായത്ത് എസ്ഡിപിഐയുടെ പിന്തുണയോടെ സിപിഎം ഭരിക്കുന്ന പഞ്ചായത്താണ്. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ്മേരീസ് സ്കൂളിലെ പിഞ്ചുവിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ബലം പ്രയോഗിച്ച് ഞാൻ ബാബറി എന്ന സ്ററിക്കർ പതിപ്പിക്കുന്ന പി. എഫ്. ഐ. സംഘം. ഈ…
Read More