ഈരാറ്റുപേട്ട എംഡിഎംഎ കേസ്: വിശദമായ അന്വേഷണത്തിന് പോലീസ്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍നിന്ന് എംഡിഎംഎയുമായി മൂന്നു യുവാക്കളെ പിടികൂടിയ സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ച് പോലീസ്. തീക്കോയി വേലത്തുശേരി മണ്ണറകാട്ട് എബിന്‍ റെജി (28), ഈരാറ്റുപേട്ട തേവര്‍പറ ഭാഗം നടക്കല്‍ മണിമലക്കുന്നേല്‍ എം.എസ്. ജീമോന്‍ (31), പൂഞ്ഞാര്‍ പനച്ചിക്കപാറ തെക്കേടത്ത് വിമല്‍ രാജ് (24) എന്നിവരാണ് പോലീസ് പിടികൂടിയത്.

ഇവരുടെ പക്കല്‍നിന്ന് 100 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഇതരസംസ്ഥാനങ്ങളില്‍നിന്നു വന്‍തോതില്‍ എംഡിഎംഎ കടത്തിക്കൊണ്ടുവന്ന് ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാര്‍ ഭാഗങ്ങളില്‍ ചെറുകിട കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനികളാണിവരെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ബംഗളൂരുവില്‍നിന്നു കാറില്‍ എംഡിഎംഎ യുമായി വരുമ്പോള്‍ മണ്ഡപത്തിപ്പാറ ഭാഗത്ത് വച്ചാണ് ഇവരെ പിടികൂടിയത്. ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്.

എസ്പിയുടെ ഡാന്‍സാഫ് ടീം, ഈരാറ്റുപേട്ട പോലീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ ആസൂത്രിതമായി വലയിലാക്കിയത്. ക്രിസമസ്, പുതുവത്സരാഘോഷത്തോടനബന്ധിച്ചുള്ള പ്രത്യേക പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.

വിമലിനെ നേരത്തെയും എംഡിഎംഎ കൈവശം വച്ചതിനു പോലീസ് പിടികൂടിയിട്ടുണ്ട്. സംഘം പതിവായി എംഡിഎംഎ നല്കുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Related posts

Leave a Comment