ഫേസ്ബുക്കിന്‍റെ മൂല്യത്തിൽ 8.23 ലക്ഷം കോടിയുടെ താഴ്ച

ന്യൂയോർക്ക്: ഒരുദിവസംകൊണ്ട് ഒരു കന്പനിക്ക് ഓഹരിവിപണിയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ നഷ്ടത്തിന്‍റെ റിക്കാർഡ് ഇനി ഫേസ്ബുക്കിനു സ്വന്തം. 12,000 കോടി ഡോളർ (8.23 ലക്ഷം കോടി രൂപ) ആണ് ഇന്നലെ വിപണിമൂല്യത്തിലുണ്ടായ നഷ്ടം. കന്പനി സാരഥി മാർക്ക് സുക്കർബർഗിനു വന്ന നഷ്ടം 1,600 കോടി ഡോളർ (1.09 ലക്ഷം കോടി രൂപ) ആണ്.

കന്പനിക്കു ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിൽ ലാഭവും വരുമാനവും കുറയുമെന്ന മുന്നറിയിപ്പാണു വിഷയം. ബുധനാഴ്ച ഔദ്യോഗിക ഓഹരിവിപണിയുടെ സമയം കഴിഞ്ഞശേഷമാണു കന്പനി ഇതറിയിച്ചത്. പിന്നീടു നടന്ന അനൗപചാരിക വ്യാപാരത്തിൽ ഓഹരിവില 24 ശതമാനം താണു.

അതായത് 15,100 കോടി ഡോളർ നഷ്ടം. അനൗപചാരിക വ്യാപാരം അവസാനിക്കുന്പോൾ വില 21 ശതമാനം താഴെയായിരുന്നു. വ്യാഴാഴ്ച ഔപചാരിക വ്യാപാരം തുടങ്ങിയപ്പോൾ വിലത്തകർച്ച 20 ശതമാനമായിരുന്നു. അല്പം കഴിഞ്ഞപ്പോൾ ഇടിവ് 19 ശതമാനമായി.

2000 സെപ്റ്റംബറിൽ ഇന്‍റൽ കോർപറേഷനു 9,100 കോടി ഡോളറും 2008 ഒക്ടോബറിൽ എക്സോൺ മോബിലിന് 5,300 കോടി ഡോളറും 2013 ജനുവരി 24-ന് ആപ്പിളിന് 6,000 കോടി ഡോളറും വിപണിമൂല്യത്തിൽ ഇടിവു വന്നിട്ടുള്ളതാണു വലിയ മുൻ തകർച്ചകൾ.

ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞുവരുന്നതായും കന്പനി അറിയിച്ചിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലുമാണു വലിയ ഇടിവ്.

Related posts