രണ്ടു മക്കളെയും ഉപേക്ഷിച്ച് എല്ലാ സെറ്റപ്പുമായി കാമുകനൊപ്പം ഒളിച്ചോടി കോഴിക്കോട്ടെ വീട്ടമ്മ; പോയപ്പോള്‍ കൂടെക്കൂട്ടിയത് ഭര്‍തൃവീട്ടിലെ കട്ടിലും ഗ്യാസ് സിലിണ്ടറും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍; ഒടുവില്‍ സംഭവിച്ചത്…

ഭര്‍ത്തൃവീട്ടിലെ സകല സാധനങ്ങളും എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പിടിയില്‍. യുവതിയെയും കാമുകനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂക്കരയിലെ പിലാക്കണ്ടി ഷീബ(40) കാമുകന്‍ കോടിയേരി മാങ്ങോട്ട് താഴക്കുനി സുജിത്ത്(40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പിലാക്കണ്ടി പ്രകാശന്റെ ഭാര്യയാണ് ഷീബ. 17, 13 വയസുള്ള രണ്ട് കുട്ടികളെ വീട്ടില്‍ ഉപേക്ഷിച്ചാണ് ഷീബ കാമുകനൊപ്പം ഒളിച്ചോടിയത്

പോകുമ്പോള്‍ ഭര്‍തൃവീട്ടിലെ ഗ്യാസ് സിലിണ്ടര്‍, കട്ടില്‍, കിടക്ക എന്നിവ ഉള്‍പ്പെടെ സകല സെറ്റപ്പും ഇവര്‍ കൂടെക്കൂട്ടിയിരുന്നു. സുജിത്തിനും രണ്ട് മക്കളുണ്ട്. ആംബുലന്‍സ് ഡ്രൈവറാണ് ഇയാള്‍. ഇന്‍ഷുറന്‍സ് കമ്പനി ഏജന്റാണ് ഷീബ. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അതേസമയം കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിന് ജുവനൈല്‍ ജസ്റ്റ്ിസ് ആക്ട് പ്രകാരം ഷീബയ്ക്കെതിരെ പോലീസ് കേസെടുത്തു. വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഷീബയെയും സുജിത്തിനെയും റിമാന്‍ഡ് ചെയ്തു. ഷീബയെ കോഴിക്കോട് ജില്ലാ ജയിലിലേക്കും സുജിത്തിനെ വടകര സബ് ജയിലിലേക്കുമാണ് അയച്ചത്. എന്തായാലും സകല വീട്ടുപകരണങ്ങളുമായി ഒരാള്‍ ഒളിച്ചോടുന്ന സംഭവം ഇതാദ്യമാണെന്നാണ് പോലീസ് പറയുന്നത്.

Related posts