വായുവിൽ നിന്ന് കുടിവെള്ളം; ജലക്ഷാമത്തിന് പരിഹാരവുമായി ഇന്ത്യൻ റെയിൽവേ

പരവൂർ: പൈപ്പ് ലൈൻ വഴിയുള്ള ശുദ്ധമായ കുടിവെള്ള ലഭ്യത വലിയ വെല്ലുവിളിയായി തുടരുന്ന റെയിൽവേ സ്റ്റേഷനുകളിലും അനുബന്ധ മേഖലകളിലും വായുവിൽ നിന്ന് വെള്ളം ഉത്പാദിപ്പിക്കുന്ന അത്യാധുനിക സംവിധാനം സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. അന്തരീക്ഷത്തിലെ ഈർപ്പത്തിൽ നിന്ന് നേരിട്ട് ശുദ്ധമായ കുടിവെള്ളം ഉൽപ്പാദിപ്പിക്കുന്ന ‘അന്തരീക്ഷ ജല ജനറേറ്ററുകൾ’ (അറ്റ്സ് മോസ്ഫെറിക് വാട്ടർ ജനറേറ്റേഴ്‌സ്) വിന്യസിക്കാനുള്ള ശ്രമങ്ങളാണ് റെയിൽവേ ബോർഡ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ജലക്ഷാമം നേരിടുന്നതും ശുദ്ധജല വിതരണം അത്യാവശ്യമായതുമായ സ്ഥലങ്ങൾ അടിയന്തിരമായി തിരിച്ചറിയാൻ വിവിധ റെയിൽവേ സോണുകൾ, ഉത്പാദന യൂണിറ്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയോട് റെയിൽവേ ബോർഡ് ഔദ്യോഗികമായി ആവശ്യപ്പെട്ടു.നൂതനവും പൂർണമായും പരിസ്ഥിതി സൗഹൃദവുമായ ഒരു സാങ്കേതികവിദ്യയാണ് അന്തരീക്ഷ ജല ജനറേറ്ററുകൾ.

പരമ്പരാഗത ജലസ്രോതസുകളായ കിണറുകൾ, പുഴകൾ, ഭൂഗർഭ ജലം എന്നിവയെ ആശ്രയിക്കാതെ ചുറ്റുമുള്ള വായുവിനെ ആഗിരണം ചെയ്ത് അതിലെ ഈർപം ഘനീഭവിപ്പിച്ചാണ് ഈ സംവിധാനം കുടിവെള്ളം നിർമിക്കുന്നത്. തുടർന്ന് വിവിധ ഘട്ടങ്ങളിലെ ഫിൽട്ടറേഷൻ പ്രക്രിയയിലൂടെ ഇതിനെ പൂർണമായും ശുദ്ധമായ കുടിവെള്ളമാക്കി മാറ്റുന്നു. സുസ്ഥിര ജല മാനേജ്മെന്‍റിനെ പിന്തുണയ്ക്കാൻ ഈ സംവിധാനങ്ങൾക്ക് സാധിക്കും.

രാജ്യത്ത് ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജനങ്ങൾക്ക് സുഗമമായി കുടിവെള്ളം ലഭ്യമാക്കാൻ റെയിൽവേ ഈ പദ്ധതി വേഗത്തിലാക്കുന്നത്. റെയിൽവേ പുറത്തിറക്കിയ നിർദേശപ്രകാരം താഴെ പറയുന്ന പ്രധാന കേന്ദ്രങ്ങളിലാണ് പ്രഥമഘട്ടത്തിൽ ഈ ജനറേറ്ററുകൾ സ്ഥാപിക്കുക:റെയിൽവേ സ്റ്റേഷനുകൾ, റെയിൽവേ ആശുപത്രികൾ, സ്റ്റാഫ് കോളനികൾ, ഓഫീസുകൾ, ലെവൽ ക്രോസിംഗുകൾ (റെയിൽവേ ഗേറ്റുകൾ), മറ്റ് റെയിൽവേ സേവന മേഖലകൾ എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുക.

ഈ സാങ്കേതികവിദ്യ തദ്ദേശീയമായി നിർമിക്കുന്നതിൽ ഇന്ത്യൻ ആഭ്യന്തര സ്ഥാപനങ്ങൾക്ക് വിപുലമായ പരിചയമുണ്ടെന്ന് റെയിൽവേ വ്യക്തമാക്കുന്നു. മറ്റ് കുടിവെള്ള വിതരണ മാർഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചെലവിൽ ഇത് നടപ്പാക്കാൻ സാധിക്കും. റെയിൽവേയുടെ പരിസ്ഥിതി സംബന്ധിയായ പ്രവൃത്തികൾക്കായി നീക്കിവച്ചിട്ടുള്ള പ്രത്യേക ഹരിത ബജറ്റിൽ നിന്നാണ് ഇതിനുള്ള തുക വിനിയോഗിക്കുക. അടിസ്ഥാന സൗകര്യ വികസന ബജറ്റിനന്‍റെ ഒരു ശതമാനം തുക ഇത്തരം പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കായി റെയിൽവേ മാറ്റിവയ്ക്കുന്നുണ്ട്.

ഇന്ത്യൻ റെയിൽവേയിൽ ആദ്യമായി ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചത് 2019 ഡിസംബറിൽ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിലാണ്. പിന്നീട് 2022 ഓഗസ്റ്റിൽ സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷന് കീഴിലുള്ള ആറ് പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ഈ സംവിധാനം വിജയകരമായി സ്ഥാപിച്ചിരുന്നു. ഇതിന്‍റെ വിജയത്തെ തുടർന്നാണ് ഇപ്പോൾ രാജ്യവ്യാപകമായി ജലക്ഷാമമുള്ള മറ്റ് റെയിൽവേ കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ബോർഡ് തീരുമാനിച്ചിരിക്കുന്നത്. വിവിധ സോണുകളിൽ നിന്ന് ലഭിക്കുന്ന ആവശ്യകതയുടെ അടിസ്ഥാനത്തിൽ ആകെ വേണ്ടിവരുന്ന ജനറേറ്ററുകളുടെ എണ്ണത്തിൽ അന്തിമ തീരുമാനമെടുക്കും.

  • എസ്. ആർ സുധീർ കുമാർ

Related posts

Leave a Comment