രതീഷ് ഗള്‍ഫില്‍ പോയത് ആറുവര്‍ഷം പ്രണയിച്ച പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍, തിരികെ നാട്ടിലെത്തിയപ്പോള്‍ കാമുകി മുറച്ചെറുക്കനുമായി പ്രണയത്തില്‍, കൊട്ടാരക്കര വെട്ടിവീഴ്ത്തലിനു പിന്നിലെ കഥയിങ്ങനെ

മണലാരണ്യത്തില്‍ പോയി ചോരവിയര്‍ത്ത് പണം കണ്ടെത്തുക. ഒടുവില്‍ കാമുകിയെ കല്യാണം കഴിക്കാന്‍ നാട്ടില്‍ പറന്നിറങ്ങിയപ്പോള്‍ കേട്ടത് ഞെട്ടിക്കുന്ന വാര്‍ത്ത. കൊല്ലം കൊട്ടാരക്കരയിലാണ് ഒരു പ്രണയവും അതിനു പിന്നാലെ ‘വെട്ടും’ നടന്നത്. പൂവറ്റൂര്‍ പടിഞ്ഞാറ് കച്ചേരിമുക്ക് സ്വദേശി രതീഷ് എന്ന 28കാരനാണ് കഥയിലെ നായകനും പ്രതിനായകനും. കാമുകി വീടിനു തൊട്ടടുത്തു താമസിക്കുന്ന 25കാരിയും. കഥ ഇങ്ങനെ-

വെണ്ടാര്‍ സ്വദേശിനിയായ യുവതിയും കുടുംബവും രതീഷിന്റെ വീടിന്റെ സമീപ പ്രദേശത്ത് താമസത്തിന് എത്തിയത് ആറുവര്‍ഷം മുമ്പാണ്. ഇതിനിടയിലാണ് യുവതിയും രതീഷും പ്രണയ ബന്ധത്തിലാകുന്നത്. നാട്ടില്‍ കൂലിപ്പണിക്ക് പോയിരുന്ന രതീഷ് വിവാഹം കഴിക്കാനായാണ് ഗള്‍ഫില്‍ ജോലി തേടി പോയത്. അവധിക്ക് നാട്ടില്‍ വരുമ്പോള്‍ ഇരുവരുടേയും വീട്ടുകാരുടെ സമ്മതത്തോടെ ചുറ്റിക്കറങ്ങുകയും പതിവായിരുന്നു. ഇത്തവണ അവധിക്ക് എത്തിയപ്പോള്‍ ഇനി തിരിച്ചു പോകുന്നില്ലെന്നും നിന്നെ കാണാതിരിക്കാന്‍ കഴിയുന്നില്ലെന്നും യുവതിയോട് പറഞ്ഞിരുന്നു. തിരികെ വിദേശത്തേക്ക് പോകാതെ നാട്ടില്‍ കഴിയവെ സുഹൃത്തുക്കളുമായി മദ്യപാനം കൂടി ആയി. ഇതോടെ യുവതിയുടെ വീട്ടുകാര്‍ക്ക് ഇവരുടെ ബന്ധത്തില്‍ എതിര്‍പ്പായി.

അങ്ങനെ യുവതിയെ അകലെയുള്ള ബന്ധുവീട്ടിലേക്ക് വീട്ടുകാര്‍ മാറ്റുകയും ചെയ്തു. യുവാവ് കാമുകിയെ കാണാതായതോടെ വീട്ടിലെത്തി വഴക്കിട്ടു. ഒടുവില്‍ യുവതിയുടെ മാതാപിതാക്കള്‍ രതീഷിന്റൊപ്പം വിവാഹം കഴിപ്പിച്ചയയ്ക്കാന്‍ സാധ്യമല്ലെന്ന് അറിയിച്ചു. യുവതിയെ വിവാഹം കഴിപ്പിച്ചു നല്‍കിയില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നു രതീഷ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് കാമുകി മുറച്ചെറുക്കനുമായി അടുപ്പത്തിലാണെന്ന വിവരം രതീഷ് അറിയുന്നത്. ഇതോടെ മാനസികമായി തകര്‍ന്ന കാമുകന്‍ പ്രതികാരത്തിന് ഒരുക്കം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് വെട്ട് നടന്നത്. വെട്ടേറ്റ യുവതി സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

Related posts