കാറിനു സൈഡ് നൽകിയില്ലെന്ന പേരിൽ അക്രമം; രണ്ടു ലക്ഷം രൂപയുടെ നഷ്ടം; പോലീസ് അന്വേഷണം ഊർജിതമാക്കി


അമ്പലപ്പുഴ: കാറിനു സൈഡ് നൽകിയില്ലെന്ന കാരണം പറഞ്ഞ് യുവാക്കളെ ഒരു സംഘം ആക്രമിച്ച് സ്വർണവും ഫോണും കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ദേവസ്വം പറമ്പിൽ മധുവിന്‌റെ മകൻ അജേഷിനെയും സുഹൃത്തുക്കളെയുമാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്ന്

അജേഷും സുഹൃത്തുക്കളും അമ്പലപ്പുഴയിലേക്ക് കാറിൽ വരുന്നതിനിടെയാണ് മറ്റൊരു കാറിന് ഇവർ സൈഡ് നൽകിയില്ലെന്ന് പറഞ്ഞ് തർക്കം നടന്നത്.

ഒടുവിൽ വണ്ടാനം മെഡിക്കൽ കോളജിന് എതിർവശമുള്ള ചെറുറോഡിലേക്ക് അജേഷ് കാർ കയറ്റി. പുറകെ മറ്റൊരു കാറിലെത്തിയ അക്രമിസംഘം അജേഷിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിനിടയിൽ അജേഷിന്‍റെ മാലയുടെ ഒരു ഭാഗം അക്രമികൾ തട്ടിയെടുത്തു. അജേഷിന്‍റെ ഐപ്പോഡും കവർന്നു. സുഹൃത്ത് സുഭാഷിന്‍റെ ഫോൺ നശിപ്പിക്കുകയും കാറിനു കേടുപാടു വരുത്തുകയും ചെയ്തു.

സംഭവത്തിനു ശേഷം പ്രതികൾ കാറ് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ആകെ 2,94,800 രൂപയുടെ നഷ്ടം സംഭവിച്ചതായി പുന്നപ്ര പോലീസിൽ നൽകിയ പരാതിയിൽ അജേഷ് പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. ഒളിവിൽപ്പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

Related posts

Leave a Comment