കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപമിട്ടത് 30 ലക്ഷം ! ചികിത്സയ്ക്ക് സ്വന്തം പണം ചോദിച്ചപ്പോള്‍ ബാങ്കുകാര്‍ കൈമലര്‍ത്തി; ഒടുവില്‍ മരണം…

സ്വന്തമായി 30 ലക്ഷം രൂപ ബാങ്കില്‍ കിടക്കുന്നയാള്‍ രോഗത്തിന് ചികിത്സിക്കാന്‍ കാശില്ലാതെ മരിക്കേണ്ടുന്ന ദുരവസ്ഥ ലോകത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് ഒരു പക്ഷെ ഈ നമ്പര്‍ വണ്‍ കേരളത്തിലായിരിക്കും.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷം നിക്ഷേപമുണ്ടായിട്ടും ഭാര്യയെ ചികിത്സിക്കാന്‍ പണമില്ലാതെ അവരെ മരണത്തിനു വിട്ടു കൊടുക്കേണ്ടി വന്ന 80 വയസുള്ള ദേവസിയുടെ ദുര്‍വിധി നിരവധി ചോദ്യങ്ങളാണുയര്‍ത്തുന്നത്.

ബാങ്കിലെ സ്വന്തം കാശ് ചോദിക്കുമ്പോള്‍ പട്ടിയോടെന്ന പോലെയാണ് അധികൃതര്‍ പെരുമാറുന്നതെന്നും തന്റെ ഭാര്യയെ തിരിച്ചു തരാന്‍ അവര്‍ക്കാകുമോയെന്നും കരുവന്നൂര്‍ സ്വദേശി ദേവസി ചോദിക്കുന്നു.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷത്തിന്റെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് മതിയായി പണം കിട്ടാതെ ദേവസിയുടെ ഭാര്യ ഫിലോമിന ഇന്ന് രാവിലെ മരിച്ചു.

മാപ്രാണം സ്വദേശിയായ ഫിലോമിന തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇട്ടിരുന്നത്.

പണം ചെന്ന് ചോദിക്കുമ്പോള്‍ ഇവിടെ പണമില്ല, ഉണ്ടാകുമ്പോള്‍ തരുമെന്ന് പറഞ്ഞ് മര്‍ക്കടമുഷ്ടിയോടെയാണ് അധികൃതര്‍ സംസാരിച്ചിരുന്നത്.

മകന്റെ കാലിന്റെ ഓപ്പറേഷന് പിന്നാലെ നടന്നു നടന്ന് ഒന്നര ലക്ഷം രൂപ മൂന്ന് തവണകളായി കിട്ടി. അതില്‍ നിന്നുള്ള ബാക്കി പണം കൊണ്ടാണ് ഭാര്യയുടെ ചികിത്സ നടത്തിയിരുന്നത്.

മാപ്രാണത്ത് പെട്ടിയോട്ടോ ഓടിച്ചാണ് ദേവസി കഴിയുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളും അലട്ടുന്നുണ്ട്.

പല ഓഫീസുകളും കയറിയിറങ്ങിയെന്നും ഇനി ആരോടാണ് പറയേണ്ടതെന്ന് ഒരു എത്തുംപിടിയുമില്ലെന്നും ഈ വൃദ്ധന്‍ പറയുന്നു.

”എല്ലാവരും കൈമലര്‍ത്തുന്നു. കൈയില്‍ പണമുണ്ടായിട്ടും എന്റെ ഭാര്യ ഈ നിലയിലാണ് മരിച്ച് കിടക്കുന്നത്. കൈയിലുള്ള പണം എന്തിനാണ്.കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൊസൈറ്റി എന്ന് പറഞ്ഞിട്ട് നിക്ഷേപിച്ചതാണ് ഞാന്‍. ആര്‍ക്ക് അതിന്റെ ഉപയോഗം. ആരെയാണ് ഞങ്ങള്‍ വിശ്വസിച്ചത്” ദേവസി പറയുന്നു.

ആര് കട്ടാലും പിടിച്ചാലും വേണ്ടില്ല. ഞാന്‍ ഒരു രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്നില്ല. എന്റെ പണം എനിക്ക് കിട്ടിയിരുന്നെങ്കില്‍ അവള്‍ക്ക് ഞാന്‍ മികച്ച ചികിത്സ നല്‍കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. ഈ മാസം 13-ന് ഈ തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വര്‍ഷം പിന്നിട്ടിരുന്നു.

ദേവസി ഉള്‍പ്പടെ 11000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപമാണ് ബാങ്ക് വിഴുങ്ങിയത്. തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിട്ട് വ്യാഴാഴ്ച ഒരു വര്‍ഷം തികയുന്നു.

കേരള സഹകരണചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിന് ഒരുവര്‍ഷം തികഞ്ഞിട്ടും ഇനിയും കുറ്റപത്രം നല്‍കാനായില്ല.

കേസിലെ സങ്കീര്‍ണതകളാണ് കാരണം. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. കോടികള്‍ കവര്‍ന്ന ജീവനക്കാരും ഇടനിലക്കാരുമായ ആറുപേരെയും തട്ടിപ്പ് നടന്നകാലത്തെ 11 ബാങ്ക് ഭരണ സമിതിയംഗങ്ങളെയും അറസ്റ്റ് ചെയ്തു എന്നതാണ് ഏക നടപടി.

ഇതില്‍ ഒരു ജീവനക്കാരിയും ബാങ്ക് ഭരണ സമിതിയംഗങ്ങളും ജാമ്യത്തിലിറങ്ങി. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത 16 സഹകരണ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു.

312.71 കോടി നിക്ഷേപിച്ച 11000-ത്തില്‍പ്പരം പേര്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് കഴിയുകയാണ്. ബഹുഭൂരിപക്ഷവും പെന്‍ഷന്‍ പണം നിക്ഷേപിച്ചവരാണ്.

പലര്‍ക്കും ചികിത്സയ്ക്കുപോലും വഴിയില്ല. കണ്‍സോര്‍ഷ്യമുള്‍പ്പടെയുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങളിലായിരുന്നു ഇവരുടെ പ്രതീക്ഷ. പക്ഷേ, അതെല്ലാം പാഴായി.

ഒരാള്‍ക്കും ഒരുപൈസപോലും നഷ്ടപ്പെടില്ലെന്ന് മന്ത്രിയുടെ ഉറപ്പുമുണ്ടായിട്ടും സഹായമായും കടമായും ഒരു രൂപപോലും കിട്ടിയില്ല.

കടക്കെണിയിലായ ബാങ്കിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നില്ല. 381.45 കോടിയുടെ വായ്പ തിരിച്ചു കിട്ടാനുണ്ട്.

ഇതില്‍ 42 കോടി തിരിച്ചുപിടിച്ച് നിക്ഷേപകര്‍ക്ക് നല്‍കിയെന്നാണ് അനൗദ്യോഗികമായി ബാങ്ക് അവകാശപ്പെടുന്നത്.

ആര്‍ക്കാണ് നല്‍കിയതെന്ന് വെളിപ്പെടുത്തുന്നില്ല. കാലങ്ങളായി സി.പി.എം. ഭരിച്ചിരുന്ന ബാങ്കില്‍ നിക്ഷേപം തിരികെ നല്‍കുന്നതിലും രാഷ്ട്രീയമുണ്ടെന്നാണ് ആരോപണം.

Related posts

Leave a Comment