പിണറായിയുടെ ‘കറുപ്പ്‌ഫോബിയ’യില്‍ വലഞ്ഞ് ജനം ! കൊച്ചിയില്‍ കറുത്ത വസ്ത്രം ധരിച്ച ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ തടഞ്ഞു…

മുഖ്യമന്ത്രിയുടെ ‘കറുപ്പ്’ പേടി തുടരുമ്പോള്‍ ദുരിതത്തിലാകുന്നത് ജനങ്ങള്‍. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചവരെ വിലക്കിയതിന് പിന്നാലെ കലൂരില്‍ വഴിയരികിലൂടെ കറുത്ത വസ്ത്രം ധരിച്ച് പോയ ട്രാന്‍സ്ജെന്‍ഡേഴ്സിനെ തടഞ്ഞു.

കലൂര്‍ മെട്രോ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന രണ്ട് ട്രാന്‍സ്ജെന്‍ഡേഴ്സിനെയാണ് കറുത്ത വസ്ത്രത്തിന്റെ പേരില്‍ തടഞ്ഞത്.

പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുചടങ്ങില്‍ പങ്കെടുക്കുന്ന എറണാകുളത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

കലൂര്‍ ഭാഗത്ത് കൂടി നടക്കുമ്പോള്‍ വനിതാ പോലീസുകാര്‍ എത്തി എവിടേക്ക് പോകുകയാണ് എന്ന് ചോദിച്ചു.

മെട്രോ സ്റ്റേഷനിലേക്ക് ആണെന്ന് പറഞ്ഞപ്പോള്‍ കൊണ്ട് ചെന്നാക്കാം എന്ന് പറയുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ചതിനാലാകാം പോലീസ് അങ്ങനെ പറഞ്ഞതെന്നും ട്രാന്‍സ്ജെന്‍ഡേഴ്സ് പറയുന്നു.

മുഖ്യമന്ത്രി എത്തുന്നുവെന്ന കാരണത്താല്‍ കറുത്ത വസ്ത്രം ധരിക്കരുതെന്ന് പറയുന്നതെന്ത് ന്യായമാണെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സ് ചോദിക്കുന്നു.

ഇഷ്ടമുള്ള നിറത്തിലെ വസ്ത്രം ധരിക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും അത് ചോദ്യം ചെയ്യാന്‍ ഒരു ഭരണകൂടത്തിനും അവകാശമില്ലെന്നും അവര്‍ പറയുന്നു.

പോലീസ് ഇവരെ പിന്തുടര്‍ന്ന് വിവരം ചോദിച്ചതിലെ പ്രതിഷേധം വൈകാരികമായതോടെ പോലീസ് ഇടപെട്ട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

പിണറായി വിജയന്‍ എറണാകുളത്ത് വരുന്നു എന്ന് പറഞ്ഞ് മറ്റുള്ളവര്‍ക്ക് ജീവിക്കേണ്ടേയെന്നും പ്രതിഷേധത്തോടെ അവര്‍ ചോദിച്ചു.

സാമൂഹിക മാധ്യമങ്ങളിലെല്ലാം മുഖ്യമന്ത്രി പിണറായിയുടെ കറുപ്പ് പേടിയെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകള്‍ നിറയുകയാണ്. നിരവധിയാളുകളാണ് കറുപ്പ് പേടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുള്ളത്.

Related posts

Leave a Comment