പട്ടാപ്പകല്‍ വീടിന്റെ പിന്‍വശം വഴി എത്തി യുവതിയെ ആക്രമിച്ചു ബോധം കെടുത്തി ! വസ്ത്രങ്ങള്‍ വലിച്ചു കീറി; വീട്ടുകാര്‍ എത്തിയപ്പോള്‍ കണ്ടത്…

പട്ടാപ്പകല്‍ വീടിന്റെ പിന്നാമ്പുറം വഴി എത്തി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തൃക്കൊടിത്താനം കിളിമല തടത്തില്‍ അനീഷ് (പ്രാവ് അനീഷ് 32) ആണ് അറസ്റ്റിലായത്.

കോട്ടയം പായിപ്പാട് സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവമുണ്ടായത്.

ആ സമയത്ത് യുവതിയുടെ ഭര്‍ത്താവ് ജോലിക്കു പോയിരുന്നു. ഭര്‍തൃമാതാവും പിതാവും വീട്ടിലുണ്ടായിരുന്നില്ല.

വാഷിംഗ് മെഷീനില്‍ വസ്ത്രം കഴുകുന്നതിനിടയില്‍ കോളിങ് ബെല്‍ അടിക്കുന്നതു കേട്ട് മാതാപിതാക്കള്‍ ആയിരിക്കുമെന്നു കരുതി യുവതി വാതില്‍ തുറന്നെങ്കിലും അപരിചിതനായ ആളെക്കണ്ട് വാതിലടച്ച് അകത്തേക്കു കയറിപ്പോയി.

വര്‍ക്ക് ഏരിയയില്‍ തിരികെയെത്തി തുണികള്‍ കഴുകുന്ന ജോലികള്‍ തുടര്‍ന്നെങ്കിലും പിന്‍വശത്തു കൂടി എത്തിയ അക്രമി യുവതിയുടെ മുഖം പൊത്തിപ്പിടിച്ചു.

കുതറിമാറി അകത്തേക്ക് ഓടിക്കയറി വാതില്‍ അടയ്ക്കാന്‍ യുവതി ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലുടെ ഇയാള്‍ വാതില്‍ തള്ളിത്തുറന്നു യുവതിയെ മര്‍ദിക്കുകയായിരുന്നു.

ആക്രമണത്തില്‍ യുവതിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. വീട്ടുകാര്‍ തിരികെ എത്തിയപ്പോള്‍ ശരീരത്തില്‍ മര്‍ദനമേറ്റ് അവശനിലയില്‍, വസ്ത്രങ്ങള്‍ വലിച്ചുകീറിയ അവസ്ഥയിലാണു യുവതിയെ കണ്ടത്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

ലൈംഗിക കുറ്റകൃത്യങ്ങളില്‍ പ്രതികളായവരുടേതായി പൊലീസിന്റെ കൈവശമുള്ള ചിത്രങ്ങളില്‍ നിന്നാണ് ഈ സംഭവത്തിലെ പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ നേരത്തേ കേസുകള്‍ ഉണ്ടായിട്ടുണ്ട്.

ആരമല ഭാഗത്തു പ്രതിയെക്കണ്ട നാട്ടുകാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും പൊലീസില്‍ ഏല്‍പിക്കുകയും ആയിരുന്നു.

കഞ്ചാവ് ഉപയോഗിച്ചതിനും നേരത്തേ ഇയാള്‍ക്കെതിരേ കേസുള്ളതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment