മുതിർന്ന ഡോക്ടർക്കെതിരായ ലൈംഗികാതിക്രമ പരാതി ! വനിതാ ഡോക്ടറുടെ മൊഴിയെടുക്കാൻ പോലീസ്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുമ്പ് ജോലി ചെയ്തിരുന്ന മുതിര്‍ന്ന ഡോക്ടര്‍ക്കെതിരേ യുവ വനിതാ ഡോക്ടര്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ പരാതിക്കാരിയുടെ മൊഴിയെടുക്കാനൊരുങ്ങി പോലീസ്.

നിലവില്‍ വിദേശത്തുള്ള വനിതാ ഡോക്ടറെ ഇ-മെയില്‍ വഴി എറണാകുളം സെന്‍ട്രല്‍ പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയി പറഞ്ഞു.

ഇവരുടെ മൊഴിയെടുത്ത ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. വനിത ഡോക്ടര്‍ സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പരാതി മറച്ചുവച്ചോയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാനായി അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവിഭാഗം വിജിലന്‍സ് സംഭവം അന്വേഷിക്കും.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ 2019 ഫെബ്രുവരിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലത്ത് മുതിര്‍ന്ന ഡോക്ടര്‍ കടന്നു പിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തതായി ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വനിതാ ഡോക്ടര്‍ ആരോപണം ഉന്നയിച്ചത്.

ആശുപത്രിക്ക് പുറത്ത് ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന മുറിയില്‍ രാത്രി ഏഴിനായിരുന്നു സംഭവമെന്നും ഫേസ്ബുക്ക് കുറിപ്പിലുണ്ട്. സംഭവം നടക്കുമ്പോള്‍ തനിച്ചായിരുന്നു ഉണ്ടായിരുന്നത്.

പിറ്റേദിവസം തന്നെ മേലധികാരികളോടെ പരാതി പറഞ്ഞെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. അയാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായതിനാലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുമോ എന്ന ഭയം മൂലവം കൂടുതല്‍ പരാതികളുമായി മുന്നോട്ട് പോയില്ല.

ഇപ്പോള്‍ അയാള്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് സ്ഥലം മാറിപ്പോയെന്ന വിവരം ലഭിച്ചു. അയാളുടെ ഉദ്യോഗക്കയറ്റത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ല.

ഇത്തരം ഡോക്ടര്‍മാര്‍ നാടിനു തന്നെ അപമാനമാനവും അവരെ ജോലിയില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യരുത്. അതിനാലാണ് ഇപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നുമാണ് നിലവില്‍ ദുബായിലുള്ള വനിത ഡോക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

വനിതാ ഡോക്ടര്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ഷെഹീര്‍ ഷായ്ക്കും പരാതി നല്‍കിയിരുന്നു. ഈ പരാതി സൂപ്രണ്ട് ഇന്നലെ എറണാകുളം സെന്‍ട്രല്‍ പോലീസിന് കൈമാറുകയുണ്ടായി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് തുടര്‍ നടപടികളുമായി മുന്നോട്ടു പോകുന്നത്.

ആരോപണവിധേയനായ മുതിര്‍ന്ന ഡോക്ടര്‍ ഇപ്പോള്‍ ജില്ലയിലെ മറ്റൊരു ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.

Related posts

Leave a Comment