കമിതാക്കളോടു ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ട ശേഷം ‘ഫെവിക്വിക്’ ഒഴിച്ച് താന്ത്രികന്‍ ! ക്രൂരമായ പ്രതികാരം…

ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ കമിതാക്കളെ ഫെവിക്വിക് പശ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ താന്ത്രികന്‍ പിടിയിലായി.

താന്ത്രികനായ ഭലേഷ് കുമാറാ(55)ണ് അറസ്റ്റിലായത്. മൂന്ന് ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ താന്ത്രികനെ രാജസ്ഥാനിലെ ഉദയ്പൂരിലെ കേളബാവാഡിയിലെ വനമേഖലയില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്.

മരിച്ചവര്‍ ഇരുജാതികളില്‍ പെട്ടവരായതിനാല്‍ ദുരഭിമാനക്കൊലയെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍ തന്ത്രിയെ അറസ്റ്റു ചെയ്തതോടെ ഇയാള്‍ കൊലപാതകം സമ്മതിക്കുകയായിരുന്നു.

അധ്യാപകനായ രാഹുല്‍ മീണ (30), കാമുകി സോനു കുന്‍വര്‍ (28) എന്നിവരാണ് മരിച്ചത്. രാഹുലും സോനുവും ഇരുവരും വിവാഹിതരുമാണ്.

ഇരുവരുടെയും കുടുംബങ്ങള്‍ ഭദവി ഗുഡയിലെ ഇച്ഛപൂര്‍ണ ശേഷനാഗ് ഭാവ്ജി മന്ദിറില്‍ തന്ത്രിയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു, ഇവിടെ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

താമസിയാതെ, ഇരുവരും പ്രണയത്തിലായി, ഇതിന്റെ പേരില്‍ രാഹുലും ഭാര്യയുമായി വഴക്ക് പതിവായിരുന്നു. ഇരുവരും അടുപ്പത്തിലാണെന്ന കാര്യം തന്ത്രി തന്നെയാണ് രാഹുലിന്റെ ഭാര്യയെ അറിയിച്ചത്.

തന്റെ അവിഹിതബന്ധം തന്ത്രിയാണ് ഭാര്യയോട് പറഞ്ഞതെന്ന് രാഹുല്‍ മനസ്സിലാക്കിയതോടെ രാഹുലും സോനുവും ചേര്‍ന്ന് തന്ത്രിയെ ഭീഷണിപ്പെടുത്തി. തന്ത്രിക്കെതിരെ രാഹുല്‍ സോനുവിനെക്കൊണ്ട് പീഡനക്കേസ് ഫയല്‍ ചെയ്യിപ്പിച്ചു.

വര്‍ഷങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ പ്രശസ്തി ഈ ഒറ്റക്കാര്യം കൊണ്ട് നഷ്ടമാകുമോയെന്ന ഭയം ഉടലെടുത്തതോടെ ഇവരെ കൊല്ലാന്‍ തന്ത്രി പദ്ധതിയിടുകയായിരുന്നു.

അതിനുശേഷം തന്ത്രി അന്‍പതോളം ഫെവിക്വിക്ക് ട്യൂബുകള്‍ വാങ്ങി വലിയ കുപ്പിയില്‍ ഒഴിച്ചുവെച്ചതായി പോലീസ് പറഞ്ഞു.

നവംബര്‍ 15 ന് വൈകുന്നേരം രാഹുലിനെയും സോനുവിനെയും ഒരു വനത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ക്ഷണിച്ച് തന്റെ മുന്നില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടു.

ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്താണ് ഇയാള്‍ തന്ത്രപൂര്‍വ്വം ഇരുവരെയും അവിടേക്ക് എത്തിച്ചത്.

ഇരുവരും തന്ത്രി പറഞ്ഞതുപോലെ ചെയ്തപ്പോള്‍ ഭലേഷ് കുമാര്‍ ഫെവിക്വിക്ക് കുപ്പി അവരുടെ മേല്‍ ഒഴിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഏറെ വികൃതമാക്കപ്പെട്ട അവസ്ഥയിലാണ് ഇരുവരുടെയും മൃതദേഹം പിന്നീട് കണ്ടെത്തിയത്. രാഹുലിന്റെയും സോനുവിന്റെയും സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പടെ താന്ത്രികന്‍ ഫെവികിക്ക് പശ ഒഴിച്ചതായി കണ്ടെത്തി.

കഴിഞ്ഞ ഏഴോ എട്ടോ വര്‍ഷമായി ഭലേഷ് ഇവിടെ താമസിക്കുന്നുണ്ടെന്നും ആളുകള്‍ ഇയാളെ സന്ദര്‍ശിക്കാറുണ്ടെന്നും പോലീസ് പറയുന്നു.

Related posts

Leave a Comment