1.29 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണക്കട്ടികളുമായി യുവതി പിടിയില്‍ ! കടത്തു കൂലി വെറും 2000 രൂപയെന്ന് മൊഴി…

ബംഗ്ലാദേശില്‍ നിന്നും രണ്ട് കിലോയിലധികം ഭാരം വരുന്ന 27 സ്വര്‍ണക്കട്ടികള്‍ കടത്താന്‍ ശ്രമിച്ച സ്ത്രീ ബിഎസ്എഫിന്റെ പിടിയില്‍. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ബംഗ്ലാദേശ് സ്വദേശിനിയായ മണികാ ധറിനെയാണ് 1.29 കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണവുമായി അതിര്‍ത്തി രക്ഷാ സേന പിടികൂടിയത്. സ്വര്‍ണക്കട്ടികള്‍ തുണിയില്‍ ഒളിപ്പിച്ച് ഇവരുടെ അരയില്‍ കെട്ടിയ നിലയിലായിരുന്നു. ബംഗ്ലാദേശില്‍ നിന്നും സ്വര്‍ണം കടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ചെക്ക് പോസ്റ്റില്‍ വിന്യസിച്ചിരുന്ന ബി.എസ്.എഫിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മണികാ ധര്‍ പിടിയിലായത്. ബംഗാളിലെ ഒരാള്‍ക്ക് സ്വര്‍ണം കൈമാറാനാണ് തനിക്ക് ലഭിച്ച നിര്‍ദേശമെന്ന് മണികാ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. താന്‍ സ്വര്‍ണം കടത്തുന്നത് ആദ്യമായിട്ടാണ്. സ്വര്‍ണം കടത്തുന്നതിന് തനിക്ക് 2000 രൂപ പ്രതിഫലം ലഭിക്കുമെന്നും അവര്‍ സമ്മതിച്ചു. പിടിയിലായ സ്ത്രീയെയും…

Read More

ചോക്ലേറ്റ് ബോയ് ! ചോക്ലേറ്റ് വാങ്ങാന്‍ നദി നീന്തിക്കടന്ന് ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലെത്തിയ പയ്യന്‍ കുടുങ്ങി…

ചോക്ലേറ്റ് ഇഷ്ടമല്ലാത്ത കുട്ടികള്‍ കുറവാണ്. ഇത്തരത്തില്‍ ചോക്ലേറ്റിനോടുള്ള പ്രിയം മൂലം പതിവായി അനധികൃതമായി ഇന്ത്യന്‍ അതിര്‍ത്തി കടന്ന് എത്തിയിരുന്ന ബംഗ്ലാദേശ് സ്വദേശിയായ കൗമാരക്കാരന്‍ ബിഎസ്എഫിന്റെ പിടിയിലായി. ബംഗ്ലാദേശിലെ കുമിള ജില്ലക്കാരനായ ഇമാന്‍ ഹുസൈനാണ് പിടിയിലായത്. ഇരു രാജ്യങ്ങളുടെയും രാജ്യാന്തര അതിര്‍ത്തിയായി പരിഗണിക്കുന്ന ഷല്‍ദാ നദിക്കു സമീപമുള്ള ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഇമാന്‍ ഹുസൈന്‍. സ്ഥിരമായി നദി നീന്തിയാണ് ചോക്ലേറ്റ് വാങ്ങാനായി കുട്ടി ഇന്ത്യന്‍ പ്രദേശത്തേക്ക് എത്തുന്നത്. ത്രിപുരയിലെ സിപാഹിജല ജില്ലയിലെ കലംചൗര ഗ്രാമത്തിലേക്കാണ് കുട്ടി സ്ഥിരമായി എത്തുന്നത്. മുള്ളു വേലിയിലെ വിടവിലൂടെയാണ് കലംചൗര ഗ്രാമത്തിലേക്ക് കടക്കുക. ഇവിടുത്തെ കടയില്‍നിന്നാണ് ചോക്ലേറ്റ് വാങ്ങുന്നത്. ഇതേവഴിയിലൂടെ തന്നെ തിരിച്ചുപോകുകയും ചെയ്യും. എന്നാല്‍, ഏപ്രില്‍ 13ന് അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ ഹുസൈന്‍ ബിഎസ്എഫിന്റെ പിടിയിലാവുകയായിരുന്നു. ചോക്ലേറ്റ് വാങ്ങാനാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന്‌ചോദ്യം ചെയ്യലില്‍ കുട്ടി സമ്മതിച്ചതായി ബനോജ് ബിപ്ലബ് ദാസ് പറഞ്ഞു. ആകെ 100…

Read More

അഞ്ചുവര്‍ഷത്തിനുള്ളില്‍ അറസ്റ്റ് ചെയ്ത 70 ബംഗ്ലാദേശികളില്‍ 57 പേരെ നാടുകടത്തി ! സംസ്ഥാനത്ത് ഉള്ളത് 12 രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍…

കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രേഖകളില്ലാതെ താമസിച്ചതിന് അറസ്റ്റ് ചെയ്തത് 70 ബംഗ്ലാദേശ് പൗരന്മാരെ. അതില്‍ 57 പേരെ നാടുകടത്തുകയും ചെയ്തു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃതമായി കേരളത്തില്‍ താമസിക്കുന്ന വിദേശികളെ കണ്ടെത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുണ്ടെന്നും ഐ.എസ് ബന്ധമുള്ള രോഹിങ്ക്യന്‍ അഭയാര്‍ഥികളോ അതിര്‍ത്തി കടന്നുള്ള ഭീഷണിയോ കേരളത്തിലില്ലെന്നും സംസ്ഥാനം കോടതിയില്‍ വ്യക്തമാക്കി. ബംഗ്ലാദേശികളും രോഹിങ്ക്യകളും അടക്കം രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി നാടുകടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജിയിലാണ് കേരളം സത്യവാങ്മൂലം നല്‍കിയത്. അനധികൃത മനുഷ്യക്കടത്ത് തടയുന്ന 1956ലെ നിയമപ്രകാരം കേരളത്തില്‍ അഞ്ചു വര്‍ഷമായി ബംഗ്ലാദേശ് അഭയാര്‍ഥികളുടെയോ രോഹിങ്ക്യകളുടെയോ പേരില്‍ കേസുകളൊന്നുമില്ല. 2011 ജനുവരി ഒന്നുമുതല്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന വിദേശികളെ കണ്ടെത്താനാണ്…

Read More

ഇന്ത്യ നല്‍കിയ കോവിഡ് വാക്‌സിന്‍ ഈ രാജ്യത്ത് ആദ്യം നല്‍കിയത് ലൈംഗിക തൊഴിലാളികള്‍ക്ക് ! ഇതിന് വ്യക്തമായ കാരണവുമുണ്ട്…

വിവിധ ലോകരാജ്യങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ നിന്നും നിരവധി രാജ്യങ്ങളാണ് ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. എല്ലാ രാജ്യങ്ങളും ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതെങ്കില്‍ നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശ് ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്ഥമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച ബംഗ്ലാദേശ് രാജ്യത്തെ ചുവന്ന തെരുവ് എന്നറിയപ്പെടുന്ന ദൗലത്ത് ദിയ പട്ടണത്തിലാണ് വാക്സിനേഷന് തുടക്കം കുറിച്ചിരിക്കുന്നത്. ഇവിടെ മാത്രമുള്ളത് രണ്ടായിരത്തില്‍ അധികം ലൈംഗിക തൊഴിലാളികളാണ്. നൂറില്‍ അധികം പേര്‍ക്ക് ഇവിടെ കുത്തിവെയ്പ്പെടുത്തു. വരും ദിവസങ്ങളിലും ഇത് തുടരും. തൊഴിലാളികളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് കുത്തിവെയ്പ്പ്. ഇന്ത്യയില്‍ നിന്നും സൗജന്യമായി ലഭിച്ചതും വാങ്ങിയതുമായ വാക്സിനാണ് കുത്തിവയ്ക്കുന്നത്. ഇന്ത്യ ബംഗ്ലാദേശിന് സൗജന്യമായി വാക്സിന്‍ നല്‍കിയത് വാക്സിന്‍ മൈത്രിയുടെ ഭാഗമായാണ്. ഇത് കൂടാതെ മുപ്പത് ദശലക്ഷം വാക്സിനുകള്‍ ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശ് വാങ്ങുകയും ചെയ്തു. രാജ്യത്തെ കോവിഡ് വ്യാപനം…

Read More

കാവ്യാ മാധവന്റെ ചിത്രം കണ്ട് പ്രണയിച്ചു ! കൈക്കൂലി കൊടുത്തും അധികൃതരുടെ കണ്ണുവെട്ടിച്ചും അതിര്‍ത്തി കടന്ന് മേപ്പാടിയിലെത്തിയപ്പോള്‍ കണ്ടത് മധ്യവയസ്‌കയായ വീട്ടമ്മയെ ; തകര്‍ന്നു പോയി ആ ബംഗ്ലാദേശി ഹൃദയം…

ഫേസ്ബുക്ക് പ്രണയത്തിലൂടെ വഞ്ചിതനായി കേരളത്തിലെത്തുകയും തുടര്‍ന്ന് യാത്രാരേഖകള്‍ കൈയ്യിലില്ലാത്തതിനാല്‍ കേരളത്തിലെ ജയിലില്‍ കഴിയുകയും ചെയ്ത ബംഗ്ലാദേശി യുവാവിന് അവസാനം മടക്കം. ബംഗ്ലാദേശില്‍ പെയ്ന്റിംഗ് ജോലി ചെയ്തിരുന്ന സഹീബുള്‍ഖാനാണ് കഴിഞ്ഞദിവസം സ്വദേശത്തേക്ക് മടങ്ങിയത്. ജയില്‍മോചിതനായ ശേഷം ഏതാനും മാസങ്ങളോളം മേപ്പാടി സ്റ്റേഷനിലെ പോലീസുകാരുടെ സംരക്ഷണയിലാണ് യുവാവ് കഴിഞ്ഞിരുന്നത്. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ സഹീബുള്‍ഖാന് സ്വദേശത്തേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങള്‍ എംബസിയുമായി ബന്ധപ്പെട്ട് പോലീസ് പൂര്‍ത്തീകരിച്ചുവെങ്കിലും അനുമതി രേഖകള്‍ തപാല്‍ സമരത്തില്‍ കാണാതായി. രണ്ടാമതും എംബസിയില്‍ നിന്ന് രേഖകള്‍ ലഭിക്കാനെടുത്ത രണ്ടു മാസത്തോളം സമയം മേപ്പാടിയിലെ പോലീസുകാരാണ് സഹീബുള്‍ഖാന് ഭക്ഷണവും മറ്റ് സഹായങ്ങളും നല്‍കിയത്. ഒടുവില്‍ സഹിബുള്‍ഖാന് പോലീസുകാര്‍ യാത്രയയപ്പും നല്‍കി. സിനിമാനടി കാവ്യാമാധവന്റെ ചിത്രം പ്രഫൈലില്‍ നല്‍കിയ മേപ്പാടി സ്വദേശിനിയായ വീട്ടമ്മയുമായാണ് സഹീബുള്‍ഖാന്‍ പ്രണയത്തിലായത്. കാവ്യയോടുള്ള പ്രണയം മൂത്തപ്പോള്‍ ഇയാള്‍ കൈക്കൂലി കൊടുത്തും അധികൃതരുടെ കണ്ണുവെട്ടിച്ചും അതിര്‍ത്തി കടന്ന് കേരളത്തിലെത്തി.…

Read More

സര്‍ക്കാര്‍ ജോലിയ്ക്കുള്ള സംവരണം എടുത്ത് കളഞ്ഞ് ബംഗ്ലാദേശ്; ഇനി വിദ്യാര്‍ഥികളെ നിരാശപ്പെടുത്താനില്ലെന്ന് പ്രധാനമന്ത്രി; തീരുമാനം വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന്…

ധാക്ക: സംവരണം നിര്‍ത്തലാക്കുന്ന നിര്‍ണായക തീരുമാനവുമായി ബംഗ്ലാദേശ് സര്‍ക്കാര്‍. സര്‍ക്കാര്‍ ജോലിയ്ക്കുള്ള സംവരണമാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിദ്യാര്‍ത്ഥികളുടെ ആഗ്രഹപ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. സംവരണം എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്നത്. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിയ വിവാദനയമാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ധാക്കയില്‍ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പോലീസ് നടപടിയുമുണ്ടായിരുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് അന്ന് പരുക്കേറ്റത്. ഞായറാഴ്ച മുതലാണ് ബംഗ്ലാദേശ് വിദ്യാര്‍ത്ഥി സമരത്തില്‍ വലഞ്ഞത്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സര്‍വീസുകളിലും സംവരണം ഇല്ലാതാക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമില്ലാത്ത സംവരണ തത്വം തുടരേണ്ടതില്ലെന്നാണ് അവരുടെ നിലപാട്. കൂടുതല്‍ പ്രക്ഷോഭത്തിന് മുതിരാതെ വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങട്ടെയെന്നും അവര്‍ പറഞ്ഞു. സംവരണത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക്…

Read More