ചാവക്കാട്: സിപിഎം പ്രവർത്തകർ പ്രതിസ്ഥാനത്തുള്ള കേസുകളിൽ കാണിക്കുന്ന വൈമനസ്യം തന്നെയാണ് എസ്ഡിപിഐക്കാർ പ്രതിയായ നൗഷാദിന്റെ കേസിലും സർക്കാർ കാട്ടുന്നതെന്ന് കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ ആരോപിച്ചു. പുന്നയിൽ കൊല്ലപ്പെട്ട കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിന്റെ വീട്ടിൽ എത്തിയ ഹസൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇപ്പോൾ പിടിയിലായ എസ്ഡിപിക്കാരൻ വാഹനം ഓടിച്ചിരുന്ന ആളാണെന്നാണ് അറിയാൻ കഴിഞ്ഞത്. യഥാർഥ പ്രതികളെ ഉടനെ പിടിക്കണം. നൗഷാദിന്റെ കുടുംബത്തെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് ഹസൻ ഉറപ്പു നൽകി. ഡിസിസി മുൻ പ്രസിഡന്റ് ഒ. അബ്ദുറഹ്മാൻ കുട്ടി, ഡിസിസി വൈസ് പ്രസിഡന്റുമാരായ ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, ജനറൽ സെക്രട്ടറി, ടി.എം. നാസർ, ബ്ലോക്ക് പ്രസിഡന്റ് സി.കെ. ഗോപപ്രതാപൻ, മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ഷിബു എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Read MoreTag: crime
ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസ്; ഒമ്പത് വര്‍ഷത്തിനു ശേഷം മണ്ണെണ്ണ പരിശോധനക്ക് അയക്കാൻ ഹർജി
തലശേരി: ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരായ പ്രധാന തെളിവായ മണ്ണെണ്ണ ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്കയക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.ഉളിക്കല്‍ പോലീസ് സ്റ്റേഷനതിര്‍ത്തിയിലെ കവാലിയില്‍ മോളി (42) കൊല്ലപ്പെട്ട കേസിലാണ് ഒമ്പത് വര്‍ഷത്തിനു ശേഷം പ്രതി കൊലയ്ക്കുപയോഗിച്ച മണ്ണെണ്ണയുടെ ബാക്കി പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കാന്‍ ഉത്തരവിടണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി ശശീന്ദ്രന് ആവശ്യപ്പെട്ടത്. വിചാരണ കോടതിയായ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ആര്.എല്‍ ബൈജു കേസ് ഓഗസ്റ്റ് രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.കത്തിക്കരിഞ്ഞ ശരീരത്തിന്റെ അവശിഷ്ടങ്ങളും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച് മാലയുമുള്പ്പെടെയുള്ള വസ്തുക്കള്‍ അന്വേഷണ ഉദ്യോഗസ്ഥന് ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്കായി അയച്ചെങ്കിലും പ്രതി കൊലയ്ക്കുപയോഗിച്ച മണ്ണെണ്ണയുടെ ബാക്കി പരിശോധനക്ക് അയച്ച് റിപ്പോര്‍ട്ട് വാങ്ങാത്തത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷൻ ഇപ്പോള്‍ പരിശോധന ആവശ്യപ്പെട്ടിട്ടുളളത്. രണ്ട് ലിറ്റര്‍ കുപ്പിയില്‍ പകുതിയില്‍ താഴെ…
Read Moreസ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമം വര്‍ധിക്കുന്നത് ലഭിക്കുന്ന പബ്ലിസിറ്റി മൂലം; ബിജെപി എംപി ഹേമമാലിനിയുടെ പ്രസ്താവന ചര്‍ച്ചയാകുന്നു…
ലഖ്നൗ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പബ്ലിസിറ്റി കിട്ടുന്നുവെന്ന് ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഈയൊരു പ്രസ്താവന നടത്തിയത്. മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആരും അറിഞ്ഞില്ല. ഇത്തരം കേസുകള്‍ക്ക് ലഭിക്കുന്ന പബ്ലിസിറ്റിയാണ് അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും എം.പി ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ഇത് നമ്മുടെ രാജ്യത്തിന് മോശം പ്രതിച്ഛായയാണ്. സര്‍ക്കാര്‍ തീര്‍ച്ചയായും കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുമെന്നും ഹേമമാലിനി പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹേമമാലിനി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് പലരും മുമ്പോട്ടു വന്നിട്ടുണ്ട്.
Read Moreഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ വികലാംഗനായ ആള്‍ക്കൊപ്പം വീടുവിട്ടിറങ്ങി, ചെറിയ സ്നേഹത്തിനായി അനില കൊടുക്കേണ്ടി വന്നത് വലിയ വില, കുണ്ടറയില്‍ ഇന്നലെ നടന്നത്
ഫേസ്ബുക്ക് ഒളിച്ചോട്ടങ്ങള്‍ പതിവായ ഇക്കാലത്ത് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി. കൊല്ലം കുണ്ടറയില്‍ നിന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രണയം മൂത്തപ്പോള്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഫേസ് ബുക്ക് വഴി പരിചയപ്പെട്ടയാളോടൊപ്പം താമസിച്ചുവന്ന സ്ത്രീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര പടിഞ്ഞാറ്റിന്‍കര അനില ഭവനില്‍ അനിലയാണ് കുണ്ടറ പേരയം ഷീമാ കോട്ടേജില്‍ ജൂബിന്റെ (42) വീട്ടിനുള്ളില്‍ ഇന്നലെ ഉച്ചയോടെ മരിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. വീടിനുള്ളില്‍ നിന്ന് അലര്‍ച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കതക് ചവുട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോള്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹമായിരുന്നു. വിദേശ ജോലിക്കാരനായ മൈനാഗപ്പള്ളി സ്വദേശി മനോജിനെ ഏഴു വര്‍ഷം മുന്‍പാണ് അനില വിവാഹം കഴിച്ചത്. ഫേസ്ബുക്ക് വഴി ആരംഭിച്ച പ്രണയത്തോടെ ഒരു വര്‍ഷം മുമ്പ് അനില ജൂബിന്റെ വീട്ടില്‍ എത്തുകയും ഇവര്‍ ഒന്നിച്ചുതാമസിച്ചുവരികയായിരുന്നു. ഇതിന്റെ പേരില്‍ ശാസ്താംകോട്ട പൊലീസിലും കുടുംബകോടതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്.…
Read Moreഅവിടെ കിടക്കട്ടെ ..! പ്ലസ് ടു വിദ്യാർഥിയെ മർദിച്ചുകൊന്ന സംഭവം: പിടിയിലായ 16 പേരിൽ ഏഴ് പേർ പ്രായപൂർ ത്തിയാകാത്തവർ; പ്രതികളെ റിമാൻഡ് ചെയ്തു
ചേർത്തല: പ്ലസ് ടു വിദ്യാർഥിയെ മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലായ പ്രതികളെ റിമാൻഡു ചെയ്തു. പട്ടണക്കാട് പഞ്ചായത്ത് 10-ാം വാർഡിൽ കളപ്പുരയ്ക്കൽ നികർത്തിൽ അശോകന്റെ മകൻ അനന്തു അശോക് (17) ആണ് മർദ്ദനമേറ്റ് മരിച്ചത്. സംഭവത്തിൽ പ്രതികളായ 16 പേരെയാണ് പോലീസ് പിടികൂടിയത്. ഇതിൽ ഏഴുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഒന്നാം പ്രതി വയലാർ പഞ്ചായത്ത് 13-ാം വാർഡ് തൈവീട്ടിൽ ആർ.ശ്രീകുട്ടൻ(23) ആർഎസ്എസ് വയലാർ മണ്ഡലം ശാരീരിക പ്രമുഖാണ്. വയലാർ പഞ്ചായത്ത് മൂന്നാം വാർഡ് പാറേഴത്ത് നികർത്തിൽ അതുൽ സുഖാർനോ(19),ആറാം വാർഡ് വിഷ്ണുനിവാസിൽ എം.ഹരികൃഷ്ണൻ (23),ചക്കുവെളി വീട്ടിൽ യു.സംഗീത് (കണ്ണൻ-19), വേന്തന്പിൽ വീട്ടിൽ എം.മിഥുൻ (19),കുറുപ്പന്തോടത്ത് എസ്.അനന്തു(20),ഐകരവെളി ഡി.ദീപക്(23), പുതിയേക്കൽ വീട്ടിൽ ആർ.രാഹുൽ(മനു-20), ചക്കുവെളി യു.ഉണ്ണികൃഷ്ണൻ (22), എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. രണ്ടാം പ്രതി ബാലമുരളി ഒളിവിലാണ്. സ്കൂളിലെ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതിനെ എതിർത്തതാണ് തർക്കത്തിന് തുടക്കമെന്ന് പോലീസ് പറഞ്ഞു.അനന്തുവും…
Read Moreആരെങ്കിലും കാണാതായിട്ടുണ്ടോ..! പെരുമ്പാവൂരിൽ വികൃതമായ നിലയിൽ നഗ്നയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ഡിഎൻഎ ഫലം കാത്ത് പോലീസ്
പെരുന്പാവൂർ: കോട്ടപ്പാറ വനത്തിലെ പെരിയാറിൽ വികൃതമായ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തയ സംഭവത്തിൽ കഴിഞ്ഞ ഒരാഴ്ചയായിട്ടും ആളെ തിരിച്ചറിയാനായിട്ടില്ല. കഴിഞ്ഞ 31നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമായി നടക്കുന്നുണ്ടെങ്കിലും സ്ത്രീയെ തിരിച്ചറിയാനാകാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്. സ്ത്രീയെ തിരിച്ചറിയുന്നതിന് ഇവരുടെ ഡിഎൻഎ ടെസ്റ്റിന്റെ ഫലം കാത്തിരിക്കുകയാണ് പോലീസ്. നഗ്നമായിരുന്ന മൃതദേഹത്തിൽ വലതു കൈ ഇല്ലാത്ത നിലയിലായിരുന്നു. ഒരാഴ്ചയോളം പഴക്കമുണ്ടായിരുന്ന മൃതദേഹത്തിൽനിന്നും ദുർഗന്ധം വമിച്ചിരുന്നു. വനത്തിൽ അയനിച്ചാലിനടുത്ത് വെള്ളക്കുഴി ഭാഗത്ത് പുഴയിലെ പാറയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലായിരുന്നതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കരുതുന്നത്. കൊലപാതകമാണോയെന്നും സംശയമുയർന്നിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച വ്യക്തത ലഭിക്കണമെങ്കിൽ സ്ത്രീയെ തിരിച്ചറിയേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ത്രീയുടെ ഗർഭപാത്രം നീക്കം ചെയ്യപ്പെട്ടിട്ടുള്ളതായി പറയുന്നുണ്ടെന്ന് കേസ് അന്വേഷിക്കുന്ന കുറുപ്പുംപടി സിഐ പറഞ്ഞു. കൂടാതെ തലയ്ക്കു പിന്നിലായി ഒരു മുഴയും ഉണ്ട്. മൃതദേഹം കഴിഞ്ഞ…
Read Moreപ്ലസ് ടു വിദ്യാർഥിയുടെ മരണം; രാഷ്ട്രീയവൈരാഗ്യമാണെന്ന എൽഡിഎഫ് ആരോപണം നിഷേധിച്ച് പോലീസ്; സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
ചേർത്തല: പ്ലസ് ടു വിദ്യാർഥിയുടെ മരണം രാഷട്രീയ വൈരാഗ്യമാണെന്ന് എൽഡിഎഫിന്റെ ആരോപണം പോലീസ് നിഷേധിച്ചത് അവർക്ക് ക്ഷീണമായി. വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് കളപുരക്കൽ നികർത്തിൽ അശോകന്റെ(ബിഎസ്എൻഎൽ ജിവനക്കാരൻ) മകൻ അനന്തു അശോക് (17) അണ് കഴിഞ്ഞദിവസം മർദ്ദനമേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ ചേർത്തല പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ നാലുപേർ 18 വയസിൽ താഴെയുള്ളവരാണ്. വയലാർ സ്വദേശികളായ അതുൽ (19),സംഗീത് (19),മിഥുൻ(19),അനന്തു (20),രാഹുൽ (20),ഹരികൃഷ്ണൻ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വയലാർ നീലിമംഗലത്തെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ സുഹത്തക്കളോടൊപ്പം എത്തിയതായിരുന്നു അനന്തു. ക്ഷേത്രത്തിനുസമീപമുള്ള റോഡിൽവച്ച് അക്രമി സംഘം അനന്തുവിനെയും കൂട്ടുകാരെയും ആക്രമിക്കുകയായിരുന്നു. എന്നാൽ കൂട്ടുകാർ ഓടി രക്ഷപെട്ടു. പിന്നീട് ഇവർ നാട്ടുകാരെ സംഘടിപ്പിച്ചെത്തിയപ്പോഴെക്കും അക്രമികൾ കടന്നുകളഞ്ഞു. അക്രമികളുടെ ചവിട്ടും മർദ്ദനവുമേറ്റ് അബോധാവസ്ഥയിലായ അനന്തുവിനെ…
Read Moreറിപ്പാർട്ടിനായി കാത്ത്..! മാറാടിയിൽ വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയെന്നു കാട്ടി എസ്പിക്ക് കത്ത്; അടക്കംചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു
മൂവാറ്റുപുഴ: അമ്മയെ മകൻ കൊലപ്പെടുത്തിയെന്ന സംശയത്തേത്തുടർന്ന് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി.കഴിഞ്ഞ 29-നാണ് മാറാടിയിലുള്ള 61 വയസുള്ള വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്ന് കരുതി ബന്ധുക്കൾ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്തു. മകനുമൊത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു വീട്ടമ്മ. രാവിലെ 10.30 ഓടെ വീടിനുള്ളിൽ നിലത്ത് മരിച്ച് കിടക്കുന്നതായിട്ടാണ് സമീപത്തു താമസിക്കുന്ന മറ്റ് മക്കൾക്ക് വിവരം ലഭിച്ചത്. വാർധക്യസഹജമായ അസുഖങ്ങൾ ഉള്ളതിനാൽ സ്വാഭാവിക മരണമാണെന്ന് കരുതി മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ഇതിനിടെ മരണത്തിൽ ദുരൂഹതയുള്ളതായി കാണിച്ച് ഒരു കത്ത് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതോടെയാണ് സംഭവത്തിന്റെ ഗതി മാറിയത്. ഇതേത്തുടർന്ന് ഇന്ന് രാവിലെ പുറത്തെടുത്ത മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ച് ആർഡിഒയുടെ സാന്നിധ്യത്തിൽ പോലീസ് സർജൻ പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ…
Read Moreവെറും വാക്കു തർക്കം ..! ചിറയിന്‍കീഴിലെ രണ്ടു കൊലപാതകങ്ങളിൽ അഞ്ചുപേർ അറ സ്റ്റിൽ ; ഇരുവരെയും കൊലപ്പെടുത്തി യതിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ആറ്റിങ്ങല്‍: ചിറയിന്‍കീഴില്‍ നടന്ന രണ്ട് കൊലപാതകക്കേസുകളില്‍ അഞ്ച്പേരെ പോലീസ് അറസ്റ്റ്ചെയ്തു. ചിറയിന്‍കീഴ് പുതുക്കരി മുക്കാലുവട്ടം തെങ്ങടിയില്വീട്ടില് ബിനു(35)കൊല്ലപ്പെട്ട കേസില്‍ പുളിമൂട്ടില്‍കടവ് വലിയവിളാകംവീട്ടില് സെനില്‍(45), വടക്കേ അരയത്തുരുത്തി കായല്വാരംവീട്ടില് കിരണ്‍ബാബു (25), പുളിമൂട്ടില്‍കടവ് പണ്ടകശാല ലളിതാനിവാസില് ബിജു(40) എന്നിവരും മുടപുരം എന്‍ഇഎസ് ബ്ലോക്കിന് സമീപം നിസാര്‍ മന്‍സിലില്‍ നിസാര്‍(36) കൊല്ലപ്പെട്ട കേസില്‍ കുറക്കട ആക്കോട്ടുവിള ചരുവിളപുത്തന്‍വീട്ടില്‍ അജിത് (24), കിഴുവിലം കാട്ടുംപുറം മേലേതുണ്ടുവിളാകത്തുവീട്ടില് അനീഷ് (അപ്പു-23) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെക്കു റിച്ച് പോലീസ് പറയുന്നത് ഇങ്ങ നെ: മാര്‍ച്ച് 29 ന് രാത്രി ഏഴിനും 7.30 നും ഇടയിലാണ് രണ്ട് കൊലപാതകങ്ങളും നടന്നത്. ബിനുവിനെ ചിറയിന്‍കീഴ് പണ്ടകശാലയിലും നിസാറിനെ തെന്നൂര്‍ക്കോണം മൂലയില്‍ത്തോട്ടം കുളത്തിനു സമീപത്തുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വാക്ക്തര്‍ക്കമാണ് രണ്ട് കൊലപാതകങ്ങള്ക്കുമിടയാക്കിയത്.അറസ്റ്റിലായപ്രതികളുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ബിനു സെനിലിനെ മര്‍ദിച്ചു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ ഇരുമ്പ്കമ്പി ഉപയോഗിച്ച് ബിനുവിന്റെതലയ്ക്കടിച്ചു. ഈ…
Read Moreദുബായിലെ കാമുകിയെ അറിയിക്കാതെ അജേഷ് നാട്ടിലെത്തി കല്യാണം കഴിച്ചു, തിരികെയെത്തി വീണ്ടും കാമുകിക്കൊപ്പം, രഹസ്യ കല്യാണത്തിന്റെ ഫോട്ടോ കണ്ടു ഞെട്ടിയ യുവതി പരാതിയുമായി കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍
ദുബായില്‍ ഒന്നിച്ചു താമസിക്കുന്ന കാമുകന് വേറൊരു വിവാഹം കഴിച്ചെന്ന പരാതിയുമായി യുവതി കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍. വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശി അജേഷ് നായര്‍ക്കെതിരെയാണു കടുത്തുരുത്തി സ്വദേശിനി പരാതി നല്‍കിയത്. ദുബായില്‍ ഹോട്ടലില്‍ ഒരുമിച്ചു ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. പിന്നോക്ക സമുദായംഗമാണ് പരാതിക്കാരി. സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ- എംബിഎ ബിരുദധാരിയായ യുവതിയും ഹോട്ടലില്‍ ജീവനക്കാരനായ അജേഷും ദുബായില്‍ വച്ചാണ് പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലേക്ക് നീങ്ങിയപ്പോള്‍ ഇരുവരും താമസം ഒന്നിച്ചാക്കി. ദുബായിലെ ക്ഷേത്രത്തില്‍ വച്ച് മാലയിട്ട് വിവാഹിതരാകുകയും ചെയ്തു. 2015 സെപ്റ്റംബറില്‍ നാട്ടിലെത്തിയ ഇരുവരും കാഞ്ഞിരപ്പള്ളിയിലെ ലോഡ്ജിലും താമസിച്ചു. ദുബായിലേക്കു മടങ്ങിയ ശേഷവും ജോലിയും താമസവും ഒരുമിച്ചായിരുന്നു. ഇടയ്ക്ക് ഒരു തവണ അജേഷ് നാട്ടിലേക്കു തനിച്ചു പോയി. നാട്ടിലെത്തിയ അജേഷ് ഇവിടെയുള്ള ഒരു പെണ്‍കുട്ടിയെ നിയമാനുസരണം വിവാഹം കഴിച്ചു. ഈ വിവരം തന്നില്‍നിന്നു മറച്ചുവച്ചുവെന്നും ദുബായിലെത്തിയശേഷം ബന്ധം പഴയപോലെ…
Read More