കിണറ്റില്‍ നിന്ന് ആവശ്യത്തിന് ഡീസല്‍ കോരിയെടുക്കാം ! പാത്രങ്ങളും കുപ്പികളുമായി ആളുകളുടെ പരക്കം പാച്ചില്‍

കഴിഞ്ഞ ദിവസം ടാങ്കര്‍ ലോറി മറിഞ്ഞു ഡീസല്‍ ചോര്‍ച്ചയുണ്ടായ പരിയാപുരത്തെ ഒരു കിണറ്റില്‍ തീപിടിത്തം. സമീപത്തെ മറ്റൊരു കിണറ്റില്‍ ഡീസല്‍ നിറഞ്ഞതിനെത്തുടര്‍ന്ന് ഡീസല്‍ കോരിയെടുക്കാന്‍ ആളുകളുടെ തിക്കിത്തിരക്കാണ്. പരിയാപുരം സേക്രഡ് ഹാര്‍ട്ട് കോണ്‍വന്റിന്റെ കിണറ്റില്‍നിന്ന് ഇന്നലെ രാവിലെ ഒമ്പതരയോടെയാണു തീ ഉയര്‍ന്നത്. കിണറും കവിഞ്ഞ് 20 മീറ്ററോളം ഉയരത്തിലേക്കു തീ ഉയര്‍ന്നു. സമീപത്തെ തെങ്ങും പുളിമരവും ഭാഗികമായി കത്തിനശിച്ചു. വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വെള്ളത്തിനടിയില്‍ സ്ഥാപിക്കുന്ന മോട്ടര്‍ ആണ് ഇവിടെ ഉപയോഗിക്കുന്നത്. കോണ്‍വന്റിലെ മോട്ടറിന്റെ സ്വിച്ച് ഓണാക്കിയതോടെയാണ്, ഡീസല്‍ കലര്‍ന്നുകിടന്ന വെള്ളത്തില്‍നിന്ന് തീ ഉയര്‍ന്നത്. മണിക്കൂറുകളോളം കത്തിയ തീ ഒടുവില്‍ വൈകിട്ടോടെ അഗ്‌നിരക്ഷാ സംഘം അണയ്ക്കുകയായിരുന്നു. ആദ്യം ഉയര്‍ന്നുകത്തിയ ശേഷം പിന്നീട് തീ കിണറിലേക്ക് എത്തുന്ന ഉറവകളില്‍ വട്ടംചുറ്റിനിന്നു. സമീപത്തെ കൊല്ലരേട്ട് മറ്റത്തില്‍ ബിജുവിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഡീസല്‍ നിറഞ്ഞത്. ചിലര്‍ ഡീസല്‍…

Read More

കിണര്‍ വൃത്തിയാക്കുന്നതിനിടെ കയര്‍ പൊട്ടി 70 അടി താഴ്ചയിലേക്ക് പതിച്ച് യുവതി ! സംഭവം പാലക്കാട്ട്

പാലക്കാട്ട് കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ കയര്‍ പൊട്ടി 70 അടി താഴ്ചയിലേക്ക് വീണ യുവതിയുടെ കാലൊടിഞ്ഞു. അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ പുത്തന്‍ വീട്ടിലെ സുരേഷ്‌മോന്റ് ഭാര്യ പ്രമീളയ്ക്കാണ് അപകടം സംഭവിച്ചത്. 70 അടി താഴ്ചയിലേക്ക് വീണ പ്രമീളയുടെ കാല് ഒടിഞ്ഞിരുന്നു. വേദനകൊണ്ട് നിലവിളിച്ചുകൊണ്ടിരുന്ന പ്രമീളയ്ക്ക് രക്ഷകരായത് അഗ്‌നിരക്ഷാ സേനാംഗങ്ങളാണ്. കിണറിനുള്ളില്‍ വച്ച് പ്രമീളയ്ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും നെറ്റിന്റെയും റോപ്പിന്റെയും സഹായത്തോടെ കിണറിന് പുറത്ത് എത്തിക്കുകയുമായിരുന്നു. കിണറിന് പുറത്തെത്തിച്ച യുവതിയെ ഉടന്‍ തന്നെ അടുത്തുളള ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. പാലക്കാട് അഗ്‌നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജി വിജയന്‍ , എസ്എഫ്ആര്‍ഒ ഹരി, എഫ്ആര്‍ഒ മാരായ സതീഷ്, അശോകന്‍, പ്രഭു, പ്രണവ്, വികാസ്, കൃഷ്ണദാസ്, ശ്രുതിലേഷ, സുനില്‍ കുമാര്‍, ശിവദാസന്‍, ഗൗതം, മോഹനന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Read More

കടിയേറ്റ ദേഷ്യത്തില്‍ അയല്‍വാസിയുടെ നായയെ എടുത്ത് കിണറ്റിലെറിഞ്ഞു ! നായയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ ആള്‍ക്കും കിട്ടി ‘കടി’

അയല്‍വാസിയുടെ വളര്‍ത്തുനായ കടിച്ചതിന്റെ ദേഷ്യത്തില്‍ നായയെ കിണറ്റിലെറിഞ്ഞ് 54കാരന്‍. ഇതേത്തുടര്‍ന്ന് നായയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ ആള്‍ക്കും കടിയേറ്റു. നായയുടെ കടിയേറ്റ മൈലാടി തെങ്ങുംകാലായില്‍ രാജന്‍ (54) കൃഷ്ണവിലാസത്തില്‍ രതീഷ് (35) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സതേടി. തിങ്കളാഴ്ച രാവിലെ ആറരയോടെ മൈലാടിയിലായിരുന്നു സംഭവം. രാജന്‍ രാവിലെ കടയിലേക്ക് പോകുമ്പോഴാണ് അയല്‍വാസിയുടെ നായ കുരച്ചുകൊണ്ട് പാഞ്ഞടുത്തത്. നായയെ ഓടിക്കാന്‍ ശ്രമിക്കുമ്പോള്‍ പെട്ടെന്ന് കൈയ്യില്‍ കടിക്കുകയായിരുന്നു. കൈയ്യില്‍ കടിച്ചുതൂങ്ങി കിടന്ന നായയെ രാജന്‍ പെട്ടെന്ന് സമീപത്തെ കിണറ്റിലെറിഞ്ഞു. നായയെ രക്ഷിക്കാനായി 12.30ഓടെ കിണറ്റിലിറങ്ങിയ രതീഷിനെയും നായ കടിച്ചു. കിണറ്റില്‍നിന്നും കരയ്ക്കെടുത്ത നായയെ കെട്ടിയിട്ടു. കഴിഞ്ഞദിവസം മറ്റൊരാളെയും ഇതേ നായ കടിച്ചിരുന്നു.

Read More

തോമസുകുട്ടീ വിട്ടോടാ ! സോഡ കുടിക്കാന്‍ പോലീസ് വഴിവക്കില്‍ നിര്‍ത്തിയിട്ട ജീപ്പ് കണ്ട് ലഹരി ഇടപാടുകാരായ യുവാക്കള്‍ കണ്ടംവഴി പാഞ്ഞു;നേരെ പോയി വീണത് കിണറ്റില്‍; പിന്നീട് സംഭവിച്ചത്…

നാടൊട്ടുക്ക് ലഹരിമാഫിയ പിടിമുറുക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനു സമീപത്ത് മാന്തടത്ത് സോഡ കഴിക്കാന്‍ നിര്‍ത്തിയിട്ട പോലീസ് വാഹനം കണ്ട് കണ്ടു ഓടി കിണറ്റില്‍ വീണ സംഘം പ്രദേശത്ത് ലഹരി വില്‍പന സംഘത്തിലെ പ്രധാന കണ്ണികളാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മാന്തടം സെന്ററില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സിനിമാ കഥകളെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രാത്രി പത്തു മണിയോടെയാണ് പട്രോളിംഗിനിറങ്ങിയ ചങ്ങരംകുളം പോലീസ് മാന്തടം സെന്ററില്‍ സോഡ കഴിക്കാന്‍ വാഹനം നിര്‍ത്തിയത്. ഇതിനിടെ റോഡരികില്‍ നിന്നിരുന്ന പന്താവൂര്‍, വട്ടംകുളം, കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ പോലീസിനെ കണ്ടതോടെ റോഡിനോട് ചേര്‍ന്നു കിടക്കുന്ന പറമ്പിലൂടെ ഓടുകയായിരുന്നു. പറമ്പില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ ഒന്നിനു പിറകെ ഒന്നായി വട്ടംകുളം പന്താവൂര്‍ സ്വദേശികളായ യുവാക്കള്‍ വീഴുകയായിരുന്നു. യുവാക്കള്‍ ഓടിയതും രണ്ടു പേര്‍ കിണറ്റില്‍ വീണതും അറിയാതെ സോഡയും കഴിച്ച് പോലീസ് വാഹനം…

Read More

ഇതിലും വലിയ മാസൊന്നും ഒരു കാമുകനും കാണിച്ചിട്ടില്ല ! പാതിരാത്രിയില്‍ കാമുകിയുടെ വീട്ടിലെ 80 അടിയുള്ള കിണറ്റിലിറങ്ങി കാമുകന്റെ സാഹസിക പ്രകടനം; ക്ലൈമാക്‌സ് ഉജ്ജ്വലമായി…

പ്രണയ നൈരാശ്യം മൂത്ത് രാത്രിയില്‍ കാമുകിയുടെ വീട്ടിലെ 80 അടി ആഴമുള്ള കിണറ്റിലിറങ്ങുന്ന കാമുകനെ തഴയാന്‍ എങ്ങനെ കാമുകിയ്ക്കു കഴിയും. പ്രണയ നൈരാശ്യം മൂത്ത യുവാവ് കിണറ്റിലിറങ്ങിയപ്പോള്‍ പണികിട്ടിയതാവട്ടെ ഫയര്‍ഫോഴ്‌സിനും. കഴിഞ്ഞ ജൂലൈയില്‍ നടന്ന സംഭവത്തെ പ്രണയദിനത്തില്‍ ഓര്‍ത്തെടുക്കുകയാണ് ഫയര്‍ഫോഴ്‌സ്. സംഭവത്തെക്കുറിച്ച് ഫയര്‍ഫോഴ്‌സ് പറയുന്നതിങ്ങനെ…അര്‍ധരാത്രി ക്ലൈമാക്‌സ് പ്രണയ നൈരാശ്യം നിമിത്തം രാത്രിയില്‍ കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവരെ മണിക്കൂറുകളോളം ഉദ്വേഗത്തിലാക്കി. കോവളം സ്വദേശിയായ യുവാവാണ് കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി സാഹസം കാട്ടിയത്. അര്‍ധരാത്രിയോടടുത്ത് യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു കരയ്‌ക്കെത്തിച്ചു. കഴിഞ്ഞ ജൂലൈയിലെ ഒരു ചൊവ്വാഴ്ച രാത്രി 8.30 നായിരുന്നു സംഭവം. കിണറില്‍ പകുതി ഭാഗം വരെ ഇറങ്ങിയ യുവാവിനെ അനുനയിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചിട്ടും വിജയിച്ചില്ല. ഒടുവില്‍ ഫയര്‍മാന്‍ മോഹനന്‍ കിണറ്റില്‍ ഇറങ്ങി. അടുത്ത് എത്തിയപ്പോഴേക്കും യുവാവ് കിണറ്റിലേക്ക് ചാടി. പിന്നീട് വലയില്‍ കയറ്റി…

Read More

വഴുതിപ്പോയ ബക്കറ്റ് പിടിക്കാന്‍ നോക്കിയ പെണ്‍കുട്ടി കാല്‍തെന്നി കിണറ്റില്‍ വീണു ! രക്ഷിക്കാനെത്തിയ അച്ഛനും പെട്ടു; ഒടുവില്‍ ഇരുവരും രക്ഷപ്പെട്ടതിങ്ങനെ…

വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നു വെള്ളം കോരുന്നതിനിടെ കാല്‍വഴുതി ഒമ്പതുകാരി കിണറ്റില്‍ വീണു. കൈയ്യില്‍ നിന്നു തെന്നിപ്പോയ ബക്കറ്റ് പിടിക്കാനുള്ള ശ്രമത്തില്‍ പെണ്‍കുട്ടി 25 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇതു കണ്ടു നിന്ന അച്ഛന്‍ ഉടന്‍ കിണറ്റിലേക്ക് എടുത്തു ചാടി കുട്ടിയെ പൊക്കിയെടുത്തെങ്കിലും കരയ്ക്കു കയറാന്‍ സാധിച്ചില്ല. ഇരുവരും കിണറ്റില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് അഗ്നിശമന സേന സംഭവസ്ഥലത്തെത്തുകയും പിന്നീട് അവസരോചിത പ്രവൃത്തിയിലൂടെ അച്ഛനെയും മകളെയും രക്ഷപ്പെടുത്തുകയുമായിരുന്നു. അട്ടപ്പള്ളം മരിയം വില്ലേജ് റോഡില്‍ ഹരീഷും മകള്‍ ദിയയുമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളം കോരുന്നതിനിടെ കയ്യില്‍ നിന്നും പോയ ബക്കറ്റ് പിടിക്കാന്‍ ശ്രമിക്കവെ കാല്‍ വഴുതി കുട്ടി 25അടി താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഹരീഷ് ഇറങ്ങി കുട്ടിയെ കൈയ്യില്‍ എടുത്തു. എന്നാല്‍ കിണറിന് പുറത്തെത്തിക്കാനായില്ല. ഇതോടെ കല്‍ പടവില്‍ ചവിട്ടി നില്‍ക്കുകയായിരുന്നു. വിവരം അറിഞ്ഞ് പത്ത് മിനിറ്റുകള്‍ക്കകം അഗ്‌നരക്ഷാ സേന…

Read More

പെരുമ്പാമ്പ് വീണത് 20 അടിയോളം ആഴമുള്ള കിണറ്റില്‍ ! മൃഗസംരക്ഷണ സംഘടനയിലെ യുവാവ് കിണറ്റിലേക്ക് എടുത്തു ചാടി;പിന്നീട് സംഭവിച്ചത്…

20 അടിയില്‍ കൂടുതല്‍ ആഴമുള്ള കിണറ്റില്‍ ദിവസങ്ങളോളം അകപ്പെട്ട പെരുമ്പാമ്പിന് രക്ഷകരായത് മൃഗസംരക്ഷണ സംഘടനയിലെ അംഗങ്ങള്‍. രാജസ്ഥാനിലെ ഉദയ്പൂറിലാണ് സംഭവം നടന്നത്. അധികമാരും ഉപയോഗിക്കാതെ കിടന്ന തുറന്ന കിണറിലാണ് പെരുമ്പാമ്പ് അകപ്പെട്ടത്. ഗ്രാമവാസികള്‍ അറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ മൃഗസംരക്ഷണ സംഘടനയിലെ അംഗങ്ങള്‍ കണ്ടത് കിണറിനുള്ളില്‍ ഒരു വലിയ ചെടിയുടെ ശിഖരത്തില്‍ ചുറ്റിപ്പിണഞ്ഞിരിക്കുന്ന പാമ്പിനെയാണ്. കിണറ്റിലിറങ്ങാതെ പാമ്പിനെ രക്ഷിക്കാനായിരുന്നു ആദ്യം ശ്രമിച്ചതെങ്കിലും ഇത് നടന്നില്ല. ഒടുവില്‍ സ്ട്രീറ്റ് ആന്‍ഡ് ആനിമല്‍ റെസ്‌ക്യൂ സൊസൈറ്റിയിലെ വോളന്റിയറായ ഗോവിന്ദ് സോളങ്കി കിണറ്റിലിറങ്ങി പാമ്പിനെ രക്ഷിക്കുകയായിരുന്നു. എന്‍ജിഒയിലെ അംഗങ്ങളും ഇയാളെ സഹായിക്കാനെത്തിയിരുന്നു. കയര്‍ കെട്ടി കിണറ്റിലിറങ്ങിയ ഗോവിന്ദ് സോളങ്കി മിനിട്ടുകള്‍ക്കകം കൈകൊണ്ട് പാമ്പിനെ പിടിച്ച് തിരിച്ചിറങ്ങി. ഭയന്ന പാമ്പ് ഗോവിന്ദിന്റെ കൈകളില്‍ ചുറ്റിയെങ്കിലും പെട്ടെന്നുതന്നെ കിണറിനു മുകളിലെത്തി കൈയില്‍ നിന്നും സ്വതന്ത്രനാക്കി. പിന്നീട് പാമ്പിനെ വനത്തിനുള്ളില്‍ തുറന്നു വിട്ടു.

Read More

കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ ശ്വാസം മുട്ടി മരിച്ചു; കിണറ്റിലിറങ്ങിയ മൂന്നാമത്തെയാളുടെ നില അതീവ ഗുരുതരം; പട്ടാമ്പിയില്‍ നടന്ന ദാരുണ സംഭവം ഇങ്ങനെ…

പട്ടാമ്പി: കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ രണ്ടു പേര്‍ ശ്വാസംമുട്ടി മരിച്ചു.ഇവരുടെ കൂടെയിറങ്ങിയ മറ്റൊരാളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ 9.30ഓടെ അപകടം. കരിമ്പനക്കല്‍ രാമകൃഷ്ണന്റെ മകന്‍ സുരേഷ് (42), മയിലാട്ട്കുന്ന് കുഞ്ഞി കുട്ടന്റെ മകന്‍ സുരേന്ദ്രന്‍ (36) എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരന്‍ കൃഷ്ണന്‍കുട്ടിയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്.വെള്ളമില്ലാത്ത കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കുന്നതിന് വേണ്ടി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ആദ്യം ഇറങ്ങിയ സുരേഷിന് ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയതാണ് സുരേന്ദ്രനും കൃഷ്ണന്‍കുട്ടിയും കിണറ്റിലേക്ക് ഇറങ്ങിയത്.

Read More

രാവിലെ ഇടിവെട്ടുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ കണ്ടത് കിണറ്റിലെ വെള്ളം തിളച്ചു പൊങ്ങുന്നത് ! ശശീന്ദ്രന്റെ കിണറിലെ അദ്ഭുത പ്രതിഭാസം ആളുകളെ അമ്പരപ്പിക്കുന്നു…

പുത്തൂര്‍: നല്ല തെളിഞ്ഞ അന്തരീക്ഷമുള്ള ദിവസം ഇടിവെട്ടുന്ന ശബ്ദംകേട്ടാണ് വീട്ടുകാര്‍ വീടിനു പുറത്തിറങ്ങി നോക്കിയത്. ഇതേ ശബ്ദം കേട്ട അയല്‍വാസികളും വീട്ടുമുറ്റത്തേക്ക് പാഞ്ഞെത്തി. പരിസരം മുഴുവന്‍ നോക്കിയെങ്കിലും ഒന്നും കണ്ടില്ല. പിന്നീടാണ് കിണറ്റിലേയ്ക്ക് ശ്രദ്ധ തിരിഞ്ഞത്. അടുത്തേയ്ക്ക് ചെന്ന് നോക്കിയപ്പോള്‍ കിണറ്റിലെ വെള്ളം തിളച്ച് പൊന്തി മറിയുകയായിരുന്നു. അപ്രതീക്ഷിത പ്രതിഭാസത്തില്‍ നാടെങ്ങും പരിഭ്രാന്തി പടര്‍ന്നിരിക്കുകയാണ്. മാറനാട് ശശി വിലാസത്തില്‍ ശശീന്ദ്രന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഇന്നലെ രാവിലെ 11മുതല്‍ അര മണിക്കൂറോളം നേരം വെള്ളം തിളയ്ക്കുന്നതു പോലെ പതഞ്ഞ് ഉയര്‍ന്നത്. കോണ്‍ക്രീറ്റ് തൊടികള്‍ ഇറക്കിയ കിണറ്റില്‍ അഞ്ചു തൊട്ടി വെള്ളം ഉയര്‍ന്നു.തിളയ്ക്കുന്നതു പോലെയുള്ള പ്രതിഭാസം പിന്നീടു നിലച്ചെങ്കിലും ഉപരിതലത്തില്‍ പത ഉയരുന്നതും ഓളം തല്ലുന്നതും ഏറെ നേരം തുടര്‍ന്നു. വെള്ളം കോരി നോക്കിയപ്പോള്‍ ചെളി കലങ്ങിയ നിലയിലായിരുന്നു. സംഭവത്തിന്റെ കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇതോടെ വീട്ടുകാര്‍ അങ്കലാപ്പിയിരിക്കുന്നത്. വെള്ളം…

Read More

പ്രളയം ബാധിച്ച മേഖലകളിലെ ആളുകളുടെ വെള്ളംകുടി മുട്ടുന്നു ! കിണറുകളിലെ വെള്ളത്തിന്റെ അമ്ലഗുണം വന്‍തോതില്‍ വര്‍ധിച്ചു; ഭീതികരമായ സ്ഥിതിഗതികള്‍ ഇങ്ങനെ…

തിരുവനന്തപുരം: പ്രളയ ബാധയുടെ ദുരന്തമേറ്റുവാങ്ങിയ സ്ഥലങ്ങളിലെ ആളുകളുടെ വെള്ളംകുടി മുട്ടുന്നു. ഈ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞെന്നും അമ്ലഗുണം കൂടിയെന്നുമുള്ള പഠന റിപ്പോര്‍ട്ട് ജനങ്ങളെ ആശങ്കപ്പെടുത്തുകയാണ്. ഒരു ലീറ്റര്‍ വെള്ളത്തില്‍ കുറഞ്ഞതു നാലു മില്ലിഗ്രാം ഓക്സിജന്‍ വേണമെന്നിരിക്കെ പ്രളയപ്രദേശങ്ങളിലെ കിണറുകളില്‍നിന്നുള്ള സാംപിളുകളിലെ അളവു മൂന്നിനും താഴെയാണ്. പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളിലെ 4348 കിണറുകളിലെ വെള്ളമാണു ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ സോയില്‍ ആന്‍ഡ് വാട്ടര്‍ അനാലിസിസ് ലാബില്‍ (കുഫോസ്) പഠനവിധേയമാക്കിയത്. കുടിക്കാന്‍ യോഗ്യമല്ലാത്ത വിധം കിണര്‍ വെള്ളത്തില്‍ അമ്ലാംശം കൂടിയെന്നു കണ്ടെത്തിയതായി പഠനത്തിനു നേതൃത്വം നല്‍കിയ കെമിക്കല്‍ ഓഷ്യനോഗ്രഫി വിഭാഗത്തിലെ ഡോ. അനു ഗോപിനാഥ് വ്യക്തമാക്കി. 6.5 മുതല്‍ 8.5 വരെ പിഎച്ച് മൂല്യം രേഖപ്പെടുത്തുന്ന വെള്ളമാണ് രാജ്യാന്തര- ദേശീയ നിലവാരത്തില്‍ കുടിക്കാവുന്ന വെള്ളമായി കണക്കാക്കുന്നത്. പരിശോധിച്ച സാംപിളുകളിലെ പിഎച്ച് മൂല്യം നാലിനും…

Read More