ആടിനെ വിഴുങ്ങാന്‍ ശ്രമിച്ച പെരുമ്പാമ്പിനെ ബൈക്കില്‍ കെട്ടിവലിച്ചു ! ജീവനോടെ കത്തിച്ചു;വീഡിയോ വൈറല്‍

മധ്യപ്രദേശില്‍ ആടിനെ വിഴുങ്ങാന്‍ ശ്രമിച്ച പെരുമ്പാമ്പിനെ പിടികൂടിയ ശേഷം നാട്ടുകാര്‍ ജീവനോടെ കത്തിച്ചു കൊന്നു. പെരുമ്പാമ്പിന്റെ പിടിയില്‍ നിന്ന് ആടിനെ രക്ഷിച്ച ശേഷമാണ് നാട്ടുകാര്‍ പാമ്പിനെ കൊന്നത്. അഗര്‍ മാള്‍വ ജില്ലയിലാണ് സംഭവം. ആടിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പെരുമ്പാമ്പിനെ കത്തിച്ചുകൊന്നത്. ആടിനെ ചുറ്റിവരിഞ്ഞ ശേഷം വിഴുങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു പെരുമ്പാമ്പ്. തുടക്കത്തില്‍ പെരുമ്പാമ്പിന്റെ പിടിയില്‍ നിന്ന് ആടിനെ രക്ഷിച്ചു. തുടര്‍ന്നാണ് പെരുമ്പാമ്പിനെ കൊന്നത്. ആദ്യം പെരുമ്പാമ്പിനെ കയര്‍ ഉപയോഗിച്ച് മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിട്ടു. തുടര്‍ന്ന് നിരത്തിലൂടെ കെട്ടിവലിച്ചു. ഇതിനു ശേഷം പെരുമ്പാമ്പിനെ കത്തിച്ചു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read More

ആടുകളെ കൊന്ന് ഫ്‌ളക്‌സില്‍ രക്താഭിഷേകം ! ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ അറസ്റ്റില്‍…

തെന്നിന്ത്യന്‍ സിനിമയില്‍ താരാരാധന പുതുമയുള്ള കാഴ്ചയല്ല. ഇഷ്ടതാരത്തിന്റെ പേരില്‍ ക്ഷേത്രം നിര്‍മിക്കുന്നതു മുതല്‍താരത്തിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നത് വരെയുള്ള കാഴ്ചകള്‍ തമിഴിലും തെലുങ്കിലും പതിവാണ്. ഇത്തരത്തില്‍ അതിരുവിട്ട താരാരാധനയുടെ ഫലമായി ആന്ധ്രയില്‍ ഒരു ആരാധകന്‍ അറസ്റ്റിലായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ നിറവില്‍ നില്‍ക്കുന്ന യുവസൂപ്പര്‍താരം ജൂനിയര്‍ എന്‍.ടി.ആറിന്റെ നാല്പതാം പിറന്നാളാണ് രണ്ടുദിവസം മുമ്പ് കഴിഞ്ഞത്. താരത്തോടുള്ള ആരാധന പ്രകടിപ്പിക്കാന്‍ രണ്ട് ആടുകളെ കൊന്ന് അതിന്റെ രക്തം കൊണ്ട് ജൂനിയര്‍ എന്‍.ടി.ആറിന്റെ ഫ്‌ളക്‌സില്‍ അഭിഷേകം നടത്തിയതാണ് പോലീസ് നടപടിയിലേക്ക് നയിച്ചത്. ആന്ധ്രയിലെ മച്ചിലിപട്ടണത്താണ് സംഭവം നടന്നത്. ഈ മാസം 20-ാം തീയതിയായിരുന്നു എന്‍.ടി.ആറിന്റെ ജന്മദിനം. മച്ചിലിപട്ടണത്തെ സിരി കൃഷ്ണ, സിരി വെങ്കടാ തിയേറ്ററുകള്‍ക്ക് സമീപത്തേക്ക് ആഘോഷമായെത്തിയ ആളുകളില്‍ ചിലരാണ് ആടുകളെ കൊന്നത്. തുടര്‍ന്ന് ആടുകളുടെ മൃതശരീരവും ആയുധങ്ങളും ഇവര്‍ സ്ഥലത്തുനിന്ന് മാറ്റി. സംഭവത്തില്‍ പി. ശിവ…

Read More

എന്തൊരു കരുതലാണ് ഈ കുരുന്നിന് ! കൊടുംതണുപ്പില്‍ ആട്ടിന്‍കുട്ടിയ്ക്ക് ചൂടു പകരുന്ന കൊച്ചുകുട്ടിയുടെ ദൃശ്യങ്ങള്‍ വൈറല്‍…

വളര്‍ത്തു മൃഗങ്ങളോട് വൈകാരികമായ അടുപ്പം പുലര്‍ത്തുന്നവര്‍ ഏറെയാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് വീട്ടിലെ കുട്ടികള്‍ക്കാവും ഇവയോട് കൂടുതല്‍ സ്‌നേഹം. സ്വന്തം സഹോദരങ്ങളെപ്പോലെയാണ് ഒട്ടുമിക്ക കുട്ടികളും വളര്‍ത്തുമൃഗങ്ങളെ കാണുന്നത്. അത്തരത്തില്‍ ഒരു ബാലനും ആട്ടിന്‍ കുട്ടിയും തമ്മിലുള്ള മനോഹരമായൊരു വിഡിയോയാണിപ്പോള്‍ വൈറലാകുന്നത്. തണുത്തുറഞ്ഞ കാലാവസ്ഥയില്‍ തന്റെ ആട്ടിന്‍ ആശ്വസിപ്പിക്കുന്ന ഒരു കൊച്ചുകുട്ടിയാണ് ഈ വൈറല്‍ വിഡിയോയില്‍. കൊടും തണുപ്പില്‍ തീ കായുകയാണ് ഈ ബാലനും ആട്ടില്‍ കുട്ടിയും. കുട്ടിയുടെ മടിയിലാണ് ആട്ടിന്‍ കുട്ടിയുടെ കിടപ്പ്. ബാലന്‍ തന്റെ കുഞ്ഞ് കൈകള്‍ കൊണ്ട് കനലില്‍ നിന്ന് ചൂട് പകര്‍ന്ന് തന്റെ കൂട്ടുകാരന്റെ തണുപ്പക്കറ്റുകയാണ്. ആട്ടിന്‍ കുട്ടിയാകട്ടെ ആ ചൂട് ആസ്വദിച്ചങ്ങനെ കിടക്കുകയാണ്. വളര്‍ത്തുമൃഗത്തോടുള്ള ബാലന്റെ കരുതലിന് ഇഷ്ടവുമായെത്തിയത് നിരവധിപ്പേരാണ്. എവിടെ നിന്നുള്ള വിഡിയോയാണിതെന്ന് വ്യക്തമല്ല. എന്തായാലും ഈ കുരുന്നിന് അഭിനന്ദനങ്ങളറിയിച്ചുള്ള കമന്റുകളാണ് മുഴുവന്‍.

Read More

ഉറക്കത്തില്‍ കത്തിയെടുത്ത് ആടിനെ വെട്ടി ! കഠിനമായ വേദനകൊണ്ട് ഉണര്‍ന്നപ്പോള്‍ കണ്ടത് മുറിഞ്ഞു കിടക്കുന്ന സ്വന്തം ലിംഗം…

ഉറക്കത്തില്‍ സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാവില്ല. ചിലര്‍ ഒന്നുറങ്ങി എഴുന്നേറ്റാല്‍ കണ്ടത് മുഴുവന്‍ ഓര്‍ത്തെടുക്കാന്‍ കഴിയാത്ത വിധത്തിലാവും. മറ്റുചിലര്‍ക്കാകട്ടെ, കണ്ടതെന്താണെന്ന് കൃത്യമായി പറയാന്‍ കഴിയുകയും ചെയ്യും. എന്നാല്‍ ചില സ്വപ്‌നങ്ങള്‍ ജീവിതത്തില്‍ ദുരന്തം സൃഷ്ടിച്ചാല്‍ എന്താവും അവസ്ഥ. അതിനുദാഹരണമാണ് ഒരു 42-കാരന്റെ ജീവിതത്തില്‍ സംഭവിച്ചത്. ആടിനെ അറുക്കുന്നതിനെക്കുറിച്ച് സ്വപ്‌നം കണ്ട ഇയാള്‍ ഉറക്കത്തില്‍ അറുത്തുമാറ്റിയത് സ്വന്തം ലിംഗമായിരുന്നു. ആഗസ്റ്റ് 12-ന് അസഹനീയമായ വേദനയുമായി ഉണര്‍ന്നപ്പോള്‍ താന്‍ എന്താണ് ചെയ്തതെന്ന് ഇദ്ദേഹം നടുക്കത്തോടെ തിരിച്ചറിയുകയായിരുന്നു. ഉറക്കത്തിനിടെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഇത് എങ്ങനെ ചെയ്തു എന്ന് കേട്ടവര്‍ ചിന്തിച്ചപ്പോള്‍, അദ്ദേഹം നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു ഘാനയിലെ കൊഫി ആട്ട എന്നയാള്‍ക്കാണ് ഇങ്ങനെ സംഭവിച്ചത്. മാംസം മുറിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നതിനിടയില്‍ തന്റെ ലിംഗം ‘വെട്ടിമാറ്റപ്പെട്ടതായി’ താന്‍ മനസ്സിലാക്കിയതായി അദ്ദേഹം അവകാശപ്പെടുന്നു എന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു തെക്കന്‍ ഘാനയിലെ അസിന്‍ ഫോസം…

Read More

മനുഷ്യമുഖമുള്ള ആട്ടിന്‍ കുഞ്ഞ് പിറന്നു ! കാരണം എന്തെന്നറിയാതെ ഞെട്ടിവിറച്ച് ഒരു നാട്; വിചിത്രമായ സംഭവം ഇങ്ങനെ…

മനുഷ്യക്കുഞ്ഞിനോടു രൂപസാദൃശ്യമുള്ള ആട്ടിന്‍കുഞ്ഞ് പിറന്നതു കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു ഗ്രാമത്തിലെ ആളുകള്‍. അസമിലെ കാച്ചര്‍ ജില്ലയിലാണ് വിചിത്ര സംഭവം നടന്നിരിക്കുന്നത്. മനുഷ്യന്റെ മുഖത്തിനോട് സമാനതയുള്ള മുഖവും രണ്ട് കാലുകളുമായാണ് വിചിത്ര കുഞ്ഞാട് ജനിച്ചത്. മരിച്ച നിലയിലാണ് ഈ കുഞ്ഞ് പിറന്നത്. അസമിലെ ധോലെയിലെ ഗംഗാപൂര്‍ ഗ്രാമത്തിലെ ആളുകള്‍ ഇപ്പോള്‍ ഇതിന്റെ പിന്നിലെ കാരണമന്വേഷിക്കുന്ന തിരക്കിലാണ്. കണ്ണുകളും, മൂക്കും, വായും മനുഷ്യ കുഞ്ഞിന്റേതിന് സമാനമാണ്. എന്നാല്‍ ചെവി ആടിന്റേത് പോലെ തന്നെയാണ്. രണ്ട് കാലുകളുമാണ് ഈ കുഞ്ഞിനുള്ളത്. വിചിത്ര സംഭവത്തേക്കുറിച്ച് വാര്‍ത്ത പരന്നതിന് പിന്നാലെ നിരവധിപ്പേരാണ് ഈ വിചിത്ര ആട്ടിന്‍ കുഞ്ഞിനെ കാണാനെത്തുന്നത്. ഇതിന് മുന്‍പും മനുഷ്യ മുഖമുള്ള വിവിധ ജീവികളുടെ കുഞ്ഞുങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ടെങ്കിലും ഗംഗാപൂരില്‍ ഇത്തരമൊരു സംഭവം ആദ്യമാണ്. ഈ വര്‍ഷമാദ്യം ഇന്തോനേഷ്യയില്‍ ഒരു മത്സ്യ ബന്ധനത്തൊഴിലാളി മനുഷ്യ മുഖമുള്ള സ്രാവിനെ പിടികൂടിയതായി അവകാശപ്പെട്ടിരുന്നു. ഫെബ്രുവരി…

Read More

എസ്‌ഐയെ വെട്ടിക്കൊന്ന സംഘത്തിലെ ഒരു പ്രതിയ്ക്ക് പ്രായം 10 മറ്റൊരു പ്രതിയ്ക്ക് 17 ! നാലുപേര്‍ അറസ്റ്റില്‍…

പുതുക്കോട്ടയില്‍ ആടുമോഷ്ടാക്കളെ പിന്തുടര്‍ന്ന എസ്‌ഐ സി ഭൂമിനാഥനെ (50) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. 10, 17 വയസുള്ള കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. അല്‍പ്പ സമയത്തിനകം തന്നെ ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അറസ്റ്റ്. അന്വേഷണത്തിന് വേണ്ടി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. പുതുക്കോട്ടയിലെ കീരനൂരിനടുത്ത് കളമാവൂര്‍ റെയില്‍വേ ഗേറ്റിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നാവല്‍പ്പട്ടിനുസമീപം ബൈക്ക് പട്രോളിംഗിനിടെയാണ് രാത്രി രണ്ടുപേര്‍ ഇരുചക്രവാഹനത്തില്‍ ആടിനെ മോഷ്ടിച്ചുപോകുന്നത് കാണുന്നത്. പ്രദേശത്ത് ആടുമോഷണം പതിവായതിനാല്‍ ഇവരെ പിടികൂടാന്‍ ഭൂമിനാഥനും മറ്റൊരു പോലീസുകാരനും ബൈക്കില്‍ രണ്ടുവഴികളിലായി പിന്തുടര്‍ന്നു.…

Read More

‘ജോണിയുടെ രോഗം’ ബാധിച്ച ആടുകളെ കൊന്നു കളയാന്‍ നിര്‍ദ്ദേശം ! എന്താണ് ‘ജോണീസ് ഡിസീസ്’ എന്നറിയാം…

കൊമ്മേരിയിലെ ജില്ലാ പഞ്ചായത്തിന്റെ ഫാമിലെ 34 ആടുകളെ കൊന്നു കളയാന്‍ മൃഗസംരക്ഷണവകുപ്പ് ഡയറക്ടറുടെ നിര്‍ദേശം. ഈ ആടുകളില്‍ മാരകമായ ജോണീസ് ഡിസീസ് ബാധിച്ചതിനെത്തുടര്‍ന്നാണിത്. ആകെ 80 ആടുകളാണ് ഫാമില്‍. ഇതില്‍ ഒരു മുട്ടനാടിനും 33 പെണ്ണാടിനുമാണ് രോഗം വന്നത്. കഴുത്തില്‍ ചുവന്ന റിബണ്‍ കെട്ടി ഇവയെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ രോഗനിയന്ത്രണ ഓഫീസര്‍ കഴിഞ്ഞ മാസം 14-ന് ആടുകളുടെ രക്തം പരിശോധിച്ചിരുന്നു. രോഗം കണ്ടതിനെത്തുടര്‍ന്ന് 22-ന് വീണ്ടും പരിശോധിച്ചു. അതിലും സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് കൊല്ലാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇവയെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് ജില്ലാപഞ്ചായത്ത് യോഗം മൃഗസംരക്ഷണ വകുപ്പിനോട് അഭ്യര്‍ഥിച്ചു. ബാക്ടീരിയ പരത്തുന്ന രോഗമാണ് ജോണീസ് ഡിസീസ്. പ്രത്യക്ഷത്തില്‍ ലക്ഷണങ്ങളില്ല. രോഗം കലശലായാല്‍ വയറിളക്കം കൂടി ആരോഗ്യം ശോഷിക്കും. മറ്റുള്ളവയിലേക്ക് പകരുമെന്നതിനാലാണ് കൊന്നുകളയാന്‍ നിര്‍ദേശിക്കുന്നത്.

Read More

ദുർമന്ത്രവാദത്തിനെന്നു സംശയം; ഓച്ചിറയിൽ ആടിന്‍റെ തലയറുത്തു കൊണ്ടുപോയി; ഞെട്ടലോടെ പ്രദേശവാസികൾ

കൊല്ലം: തൊഴുത്തിൽ കെട്ടിയിരുന്ന ആടിനെ തലയറുത്ത നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഓച്ചിറ പോലീസ് അന്വേഷണം തുടങ്ങി. തഴവ, കുതിരപ്പന്തി സ്വദേശി വിജയകുമാറിന്‍റെ വീട്ടിലെ ആടിന്‍റെ തലയാണ് അറുത്തത്. ഉടൽ തൊഴുത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ആടിന്‍റെ രക്തവും കാണാനായിട്ടില്ല. ദുർമന്ത്രവാദത്തിന് ആടിന്‍റെ തലയും രക്തവും കൊണ്ടുപോയിരിക്കാമെന്നാണ് പോലീസ് നിഗമനം. ആടിന്‍റെ തലഭാഗം കാണാതായതിനെത്തുടർന്നു കുടുംബവും വലിയ ഭീതിയിലാണ്.സംഭവത്തിന്‍റെ നിജസ്ഥിതി ഉടൻ കണ്ടെത്തണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തുണ്ട്. രാത്രിയലാണ് സംഭവമെന്നു കരുതുന്നു. ആട്ടിൻകൂട്ടിൽനിന്നു ബഹളം കേട്ടതായി ആരും പറയുന്നില്ല. ആടിനെ കൈകാര്യം ചെയ്തു പരിചയമുള്ളവരാണ് കഴുത്തറുത്തതെന്ന നിഗമനത്തിലാണ് പോലീസ്. മന്ത്രവാദവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നീങ്ങുന്നത്. ആടിന്‍റെ തലയറുത്തതു അറിഞ്ഞതോടെ സമീപപ്രദേശങ്ങളിൽ ആടു വളർത്തുന്നവരും ജാഗ്രതയിലാണ്.

Read More

ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചു ! നാല് ആടുകള്‍ ചത്തതോടെ നാട്ടുകാര്‍ ഭീതിയില്‍; 47 ആടുകളെ ക്വാറന്റൈനിലാക്കി…

ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതോടെ ആടുകള്‍ക്ക് ക്വാറന്റൈന്‍. കര്‍ണാടകയിലെ തുമാക്കുരു ജില്ലയിലെ ഗോഡേക്കറില്‍ ഉണ്ടായ സംഭവത്തില്‍ ഇടയന് കോവിഡ് ഉറപ്പാക്കിയതോടെ 47 ആടുകള്‍ക്കാണ് ക്വാറന്റൈന്‍ നല്‍കിയത്. ബംഗളുരുവില്‍ നിന്നും 127 കിലോമീറ്റര്‍ മാറി തുമാക്കുരു ജില്ലയിലെ ചിക്കനായകനഹള്ളി താലൂക്കിലെ രണ്ടു ഗ്രാമങ്ങളില്‍ 300 വീടുകളിലായി 1000 ലധികം പേരുണ്ട്. അടുത്തിടെ ആട്ടിടയന് കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ നാല് ആടുകള്‍ ചാകുകയും കൂടി ചെയ്തതോടെ ഗ്രാമീണര്‍ ഭീതിയിലായി. ചൊവ്വാഴ്ച ജില്ലാ ആരോഗ്യവിഭാഗവും മൃഗസംരക്ഷണ വിഭാഗവും ഗ്രാമം സന്ദര്‍ശിക്കുകയും ആടില്‍ നിന്നും സാമ്പിളുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമത്തിന് പുറത്ത് മൃഗസംരക്ഷണ വിഭാഗത്തിലാണ് ആടുകള്‍ക്ക് ക്വാറന്റൈന്‍. ഗ്രാമീണരുടെ കടുത്ത എതിര്‍പ്പാണ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്നത്. ആടുകളെ മോഷ്ടിക്കാന്‍ എത്തിയവരാണെന്നാണ് ഗ്രാമീണര്‍ കരുതിയത്. ആടുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ചത്ത ആടുകളെ…

Read More

ഭൂമി സ്വന്തമാക്കുക എന്ന സ്വപ്‌നത്തിലേക്ക് സ്വരൂക്കൂട്ടിയ സമ്പാദ്യം വിശന്നപ്പോള്‍ ആട് ‘ അകത്താക്കി’ ! അതിന്റെ കലിപ്പില്‍ കര്‍ഷകന്‍ ആടിനെ കശാപ്പു ചെയ്ത് കറിയാക്കി പത്രക്കാര്‍ക്ക് വിളമ്പി…

ഭൂമി വാങ്ങുക എന്ന സ്വപ്‌നത്തിലേക്ക് കര്‍ഷകന്‍ സ്വരുക്കൂട്ടിവെച്ച പണം ആട് തിന്നു തീര്‍ത്തു. കലിമൂത്ത കര്‍ഷകന്‍ ആടിനെ വെട്ടി കറിയാക്കി പത്രക്കാര്‍ക്ക് വിളമ്പി. സെര്‍ബിയയിലാണ് ഈ സംഭവം അരങ്ങേറിയത്. വിശന്ന് വലഞ്ഞ് വന്ന ആട് കര്‍ഷകന്റെ സമ്പാദ്യം മുഴുവന്‍ അകത്താക്കുകയായിരുന്നു. ഇതില്‍ രോഷം പൂണ്ടാണ് ആടിനെ വെട്ടിയത്. കാലങ്ങളായൊരു സ്വപ്നമായിരുന്നു ഭൂമി സ്വന്തമാക്കുക എന്നത്. അതിനായി പത്ത് ഹെക്ടര്‍ ഭൂമി വാങ്ങുന്നതിനായി സൂക്ഷിച്ചിരുന്ന പണമാണ് ആട് വിശന്നപ്പോള്‍ അകത്താക്കിയത്. ഭൂമി വാങ്ങാന്‍ പോകുന്നതിന് മുമ്പ് പണം എല്ലാം എടുത്ത് റെഡിയാക്കി മുറിക്കുള്ളിലെ മേശപ്പുറത്ത് വെച്ച ശേഷം ആഹാരം കഴിക്കാന്‍ പോയതായിരുന്നു ഉടമ. ഈ സമയം വിശന്ന് വലഞ്ഞെത്തിയ ആട് വീടിനുള്ളില്‍ കയറിയപ്പോള്‍ കണ്ടത് നോട്ടുകെട്ടുകളായിരുന്നു. വിശന്ന് കണ്ണുകാണാഞ്ഞ ആട് അപ്പോള്‍ തന്നെ പണം അകത്താക്കി. മിച്ചം 300 യൂറോ ആട് ഭക്ഷിക്കാതെ വെച്ചിരുന്നു.

Read More