ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്താം വാർഡിന്റെ ചുമതലക്കാരി സർവീസിൽ നിന്നും വിരമിക്കുകയാണ്. 32 വർഷത്തെ സേവനത്തിനു ശേഷമാണ് ഹെഡ് നഴ്സ് ചുമതലയിൽ നിന്ന് കുമാരനെല്ലൂർ സ്വദേശിനിയായ ജലജാ മണി വിരമിക്കുന്നത്. പത്താം വാർഡിലെ ഹെഡ് നഴ്സ് വിരമിക്കുന്നതു ചികിത്സയിൽ കഴിഞ്ഞവരെ നൊന്പരപ്പെടുത്തുകയാണ്. വാർഡിന്റെ പ്രവേശന കവാടം കടന്ന് വാർഡിന്റെ ഉള്ളിൽ പ്രവേശിക്കുന്നതുവരെയും അതിനുശേഷവും ഈ വാർഡിന്റെ മനോഹാരിത കണ്ട് പലരും ചോദിക്കും ഇതു സർക്കാർ ആശുപത്രി തന്നെയാണോയെന്ന്. പ്രവേശന കവാടത്തിൽ രോഗികളെ സ്വാഗതം ചെയ്യുന്നത് വരാന്തയുടെ ഇരുവശങ്ങളിലും വച്ചിരിക്കുന്ന മനോഹരമായ ചെടികൾ. നടന്നു വരാൻ ചുവപ്പ് പരവധാനി. അകത്ത് പ്രവേശിച്ചാൽ എഫ്എം റേഡിയോയിൽ നിന്നുളള ഗാനങ്ങൾ; അതും രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ നിശ്ചിത സമയങ്ങളിൽ. കൂടാതെ വാർഡിനുള്ളിൽ രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും വായിക്കാൻ വിവിധ പത്രമാസികകൾ. കുടിക്കാൻ ശുദ്ധീകരിച്ച വെള്ളം, ബാഗുകൾ സൂക്ഷിക്കാൻ അലമാരകൾ,…
Read MoreTag: kottayam medical college
എങ്ങോട്ടും പോകും? കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അനാഥ രോഗികൾക്ക് പോകാൻ ഇടമില്ല; എന്തുചെയ്യണമെന്നറിയാതെ അധികൃതരും രോഗികളും
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കുശേഷം ഡിസ്ചാർജ്് ചെയ്ത അനാഥരോഗികൾ എവിടെ പോകണമെന്നറിയാതെ ബുദ്ധിമുട്ടുന്നു. വിവിധ വാർഡുകളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 12 രോഗികളാണ് പോകാൻ ഇടമില്ലാതെ വിഷമിക്കുന്നത്. ഈ രോഗികളെ ഡിസ്ചാർജ് ചെയ്തിട്ട് ഒരാഴ്ച പിന്നിട്ടു. ബന്ധുക്കളുള്ള രോഗികളാണെങ്കിൽ ആശുപത്രി അധികൃതർ ഇടപെട്ട് നവജീവൻ ട്രസ്റ്റി പി.യു. തോമസിനെ അറിയിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രോഗികളെ വീടുകളിൽ എത്തിക്കുന്നുണ്ട്. എന്നാൽ അനാഥരോഗികൾ ആയതിനാൽ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ആശുപത്രി അധികൃതരും. ഭൂരിപക്ഷം രോഗികളെയും എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും എത്തിച്ചതാണ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നി ജില്ലകളിലെ രോഗികളുമുണ്ട്. ഇത്രയധികം ആളുകളെ പാർപ്പിക്കാൻ സർക്കാർ ഇടപെടൽ അത്യാവശ്യമാണ്. ഏത് ആശുപത്രിയിൽ നിന്ന് രോഗിയെ കൊണ്ടുവന്നോ ആ ആശുപത്രിയിലേക്ക് തിരിച്ചയക്കുവാൻ കഴിയുകയുമില്ല. പലർക്കും നടക്കാൻ ബുദ്ധിമുട്ടുള്ളവരാണ്. ലോക് ഡൗണായതിനാൽ മറ്റ് മാർഗമൊന്നും ഇല്ലാത്ത വിഷമിക്കുകയാണ് രോഗികളും ആശുപത്രി അധികൃതരും.
Read Moreകോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിനു സമീപം മാലിന്യടാങ്ക് പൊട്ടിയൊഴുകുന്നു; പകർച്ച വ്യാധി ഭീഷണിയിൽ രോഗികൾ
ഗാന്ധിനഗർ: കൊറോണ പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ ഭയത്തോടെ കഴിയുന്പോഴും മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിനു സമീപമുള്ള മാലിന്യ ജല ടാങ്ക് പൊട്ടിയൊഴുകുന്നത് പകർച്ചവ്യാധി ഭീഷണിക്ക് ആക്കംകൂട്ടുന്നു. ഏറ്റവും മികച്ച സർക്കാർ മെഡിക്കൽ കോളജാണ് കോട്ടയം മെഡിക്കൽ കോളജ്. ഇവിടുത്തെ ഗൈനക്കോളജി വിഭാഗവും മികവുറ്റതാണ്. എന്നാൽ അധികൃതരുടെ അശ്രദ്ധമൂലം പകർച്ചവ്യാധി ഭീഷണിയെ നേരിടേണ്ടി വരികയാണ് രോഗികളും കൂട്ടിരിപ്പുകാരും. കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാൻ ഒരുക്കിയിട്ടുള്ള കേന്ദ്രത്തിനു സമീപത്തെ മലിനജല ടാങ്ക് പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മാത്രമല്ല രണ്ടാം നിലയിലെ വാർഡിൽ നിന്നുള്ള ശുചി മുറിയിൽ നിന്ന് മലിനജലക്കുഴൽ പൊട്ടി മലിനജലവും താഴേക്കു പതിക്കുന്നതിനാൽ പരിസരമാകെ ദുർഗന്ധമാണ്. ഏറ്റവും ശ്രദ്ധയും പരിചരണവും ലഭിക്കേണ്ട നവജാത ശിശുക്കളുമായി ആംബുലൻസുകൾ കടന്നു പോകുന്നതും ഇതിനു സമീപത്തുകൂടിയാണ്. ഈ മലിനജല ടാങ്കിനു സമീപം ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് കവറുകളും നിരന്നു കിടക്കുന്നു. തെരുവുനായകളും യഥേഷ്ടം സ്യൈരവിഹാരം നടത്തുന്നു. മാസങ്ങൾക്കു…
Read Moreകേരളത്തിന് അഭിമാനം..! കോട്ടയത്ത് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗമുക്തര്‍; മരണക്കയത്തില്‍ നിന്നും പിടിച്ചുകയറ്റിയത് മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സ; അഭിനന്ദിച്ച് മന്ത്രി ശൈലജ
കേരളത്തിന് അഭിമാനം..! കോട്ടയത്ത് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗമുക്തര്‍; മരണക്കയത്തില്‍ നിന്നും പിടിച്ചുകയറ്റിയത് മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സ; അഭിനന്ദിച്ച് മന്ത്രി ശൈലജ തിരുവനന്തപുരം: കോവിഡ്-19 വൈറസ് ബാധയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായത്. ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് ബാധിച്ചവരെ ഹൈ റിസ്കിലാണ് പെടുത്തിയിരിക്കുന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണ് മരണക്കയത്തില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ഇതോടെ പത്തനംതിട്ടയിലെ അഞ്ച് അംഗ കുടുംബം രോഗമുക്തരായി. ചികിത്സയ്ക്ക് നേതൃത്വം നല്കിയ…
Read Moreആ’ശങ്ക’യ്ക്ക് എന്ന് തീരുമാനമാകും; മെഡിക്കൽ കോളജ് സ്റ്റാൻഡിലെ പ്രവർത്തന രഹിതമായ കംഫർട്ട് സ്റ്റേഷൻ പൊളിച്ചുനീക്കി
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ബസ് സ്റ്റാന്റിലെ പ്രവർത്തനരഹിതമായ കംഫർട്ട് സ്റ്റേഷൻ പൊളിച്ചു നീക്കി. പുതിയ കംഫർട്ട് സ്റ്റേഷന്റെ നിർമാണം ഉടൻ ആരംഭിക്കും. വർഷങ്ങൾ പഴക്കമുള്ള ഈ കംഫർട്ട് സ്റ്റേഷൻ ഒരു വർഷത്തിനു മുന്‍പാണ് അടച്ചിട്ടത്. സെപ്റ്റിക് ടാങ്കിൽ നിന്നും കക്കൂസ് മാലിന്യം സ്റ്റാന്റിലേക്കു ഒഴുകുകയും, ദുർഗന്ധം മൂലം യാത്രക്കാർക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നു. കളക്്ടർക്ക് ലഭിച്ച പരാതിയെ തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അടച്ചു പൂട്ടുകയായിരുന്നു. കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ ദൂരെ സ്ഥലങ്ങളിൽ നിന്നും ബസിന് എത്തുന്ന രോഗികൾക്കും, മറ്റ് യാത്രക്കാർക്കും പ്രാഥമിക കൃത്യനിർവഹണം ആവശ്യമായി വരുന്പോൾ ബുദ്ധിമുട്ടുക പതിവായിരുന്നു. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കളക്്ടർ സ്ഥലത്തെത്തി കംഫർട്ട് സ്റ്റേഷന്റെ ശോച്യാവസ്ഥ നേരിൽ കണ്ടു ബോധ്യപ്പെട്ടശേഷം പഞ്ചായത്ത് അധികൃതർക്ക് ഇതു പൊളിച്ചു നീക്കി പുതിയ കംഫർട്ട് സ്റ്റേഷൻ…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിലെ താത്കാലിക ജീവനക്കാർ ഒ പി ചീട്ട് നൽകുന്നത് രോഗിയെ വട്ടംകറക്കാൻ? മണിക്കൂറുകൾ വരിനിന്ന് ഡോക്ടറെ കാണുമ്പോൾ സംഭവിക്കുന്ന ദുരവസ്ഥയെക്കുറിച്ച് രോഗികൾ പറയുന്നത്….
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ ഒപി രജിസ്ട്രേഷൻ കൗണ്ടറിൽ നിന്നും താത്കാലിക ജീവനക്കാർ ഒ പി ചീട്ട് നൽകുന്നത് രോഗികൾക്ക് ദുരിതമാകുന്നതായി പരാതി. വയറുവേദനയുമായി വരുന്ന രോഗിക്ക് സർജറി വിഭാഗത്തിലെ ഡോക്്ടറെ കാണിക്കുവാൻ ഒ പി ചീട്ട് നൽകേണ്ടതിനു പകരം മെഡിസിൻ വിഭാഗത്തിലേക്കാണ് നൽകുന്നത്. മെഡിസിൻ വിഭാഗത്തിൽ മണിക്കൂറുകൾ ക്യൂ നിന്ന് ഡോക്ടറെ കാണുന്പോൾ ജനറൽ സർജറിയിലാണെന്ന് പറഞ്ഞ് രോഗിയെ ആ വിഭാഗത്തിലേക്ക് പറഞ്ഞു വിടുന്നു. പിന്നീട് സർജറി വിഭാഗത്തിലെത്തി ഡോക്ടറെ കണ്ടു കഴിയുന്പോൾ എക്സ്റേ ഉൾപ്പെടെ മറ്റേതെങ്കിലും പരിശോധനയ്ക്ക് നിർദേശിച്ചാൽ സമയക്കുറവ് മൂലം അന്നു തന്നെ പരിശോധനകൾ നടത്തി അതിന്റെ ഫലം കാണിക്കുവാൻ കഴിയാതെ വരുന്നു. വീണ്ടും അടുത്ത ആഴ്ചയിലെ ഒ പി ദിവസം ഡോക്ടറെ കാണാൻ വരേണ്ടി വരുന്നു. ഇത് രോഗികൾക്കും കൂടെയെത്തുന്നവർക്കും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഇന്നലെ ആശുപത്രിയിലെത്തിയ…
Read Moreവാർത്ത തുണയായി; കോട്ടയം മെഡിക്കൽ കോളജിനു മുന്നിലെ അനധികൃത സ്റ്റോപ്പ്; യാത്രക്കാരെ കയറ്റുന്നത് നിയന്ത്രിക്കാൻ പോലീസെത്തി
ഗാന്ധിനഗർ: അനധികൃത സ്റ്റോപ്പിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റുന്നത് തടയാൻ പോലീസ് ഡ്യൂട്ടിയ്ക്കെത്തി. മെഡിക്കൽ കോളജിലേക്കു രോഗികളുമായി വരുന്ന വാഹനങ്ങൾക്ക് ബസ് നിർത്തി യാത്രക്കാരെ കയറ്റുന്നത് തടസമുണ്ടാകുന്നതായി കഴിഞ്ഞദിവസം രാഷ്്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഉന്നത പോലീസ് അധികാരികൾ ഇടപെടുകയും മെഡിക്കൽ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം റോഡിന്റെ പ്രവേശന കവാടത്തിൽ പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തു. മെഡിക്കൽ കോളജ് പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടി ചെയ്തു കൊണ്ടിരിക്കുന്ന രണ്ട് സിപിഒമാരിൽ ഒരാളെ റോഡിൽ ഡ്യൂട്ടിക്കായി നിയോഗിച്ചു. ഏതുസമയവും ഹൈവേ പോലീസും മെഡിക്കൽ കോളജ് ആശുപത്രി റോഡിന്റെ പ്രവേശന കവാടത്തിൽ ക്യാന്പ് ചെയ്യുന്നുണ്ട്. ഹൈവേ പോലീസ് അതിർത്തിയിൽ മറ്റെന്തെങ്കിലും സംഭവമുണ്ടായെങ്കിൽ മാത്രമേ പോലീസ് വാഹനം ഇവിടെനിന്നും മാറുകയുള്ളു. മുഴുവൻ സമയവും ആശുപത്രി കോന്പൗണ്ടുകളിലും ആശുപത്രി റോഡുകളിലുമായി ഇവർ സജീവമായി രംഗത്തുണ്ട്. ഒരു എഎസ്ഐയും ഡ്രൈവറടക്കം രണ്ടു സിപിഒമാരും പോലീസ്…
Read Moreഅലവൻസ് കൈ നീട്ടിവാങ്ങും, പക്ഷേ യൂണിഫോം ഇടില്ല; കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർമാരുൾപ്പെടെയുള്ളവർ യൂണിഫോം ധരിക്കാത്തതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇങ്ങനെയൊക്കെ…
ഗാന്ധിനഗർ: എച്ച്ഡിഎസ് വിഭാഗം ജീവനക്കാർ യൂണിഫോം ധരിക്കുന്നില്ലെന്ന് ആക്ഷേപം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി നിയമിച്ചിട്ടുള്ള ചുരുക്കം ചില ജീവനക്കാർ ഒഴിച്ച് ഭൂരിപക്ഷം ജീവനക്കാരും യൂണിഫോം ധരിക്കുന്നില്ലെന്ന് ആക്ഷേപം. സ്ഥിരം ജീവനക്കാർ, താത്കാലിക വിഭാഗം, എച്ച്ഡിഎസ്, കുടുംബശ്രീ എന്നീ നാലു വിഭാഗങ്ങളിലൂടെ പ്രവേശിച്ചവരാണ് ജോലി ചെയ്യുന്നത്. സ്ഥിരം ജീവനക്കാരിൽ ചിലർ യൂണിഫോം ധരിക്കുന്നില്ലെന്ന് എച്ച്ഡിഎസ് ജീവനക്കാരും പറയുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ, മെഡിക്കൽ വിദ്യാർഥികൾ, നഴ്സുമാർ, എക്സ്റേ, ഇസിജി, ലാബ് തുടങ്ങിയ പാരാമെഡിക്കൽ ജീവനക്കാർ ഇവരിൽ ഭൂരിപക്ഷം പേരും യൂണിഫോം ധരിക്കുന്നില്ല. യൂണിഫോം ധരിക്കുന്നതിനുള്ള അലവൻസ് കൈപ്പറ്റുന്നുമുണ്ട്. നഴ്സുമാർ, നഴ്സിംഗ് അസിസ്റ്റന്റുമാർ, അറ്റന്റഡന്റുമാർ താത്കാലിക വിഭാഗം, കുടുംബശ്രീക്കാർ എന്നിവർ മാത്രമാണ് യൂണിഫോം ധരിച്ച് ഡ്യൂട്ടി ചെയ്യുന്നത്. യൂ ണിഫോം ധരിച്ച് ഡ്യൂട്ടി ചെയ്യണമെന്നാണ് ചട്ടം. ഡോക്ടർമാർ അടക്കം ചട്ടവിരുദ്ധമായാണ് യൂണിഫോമിന്റെ കാര്യത്തിൽ…
Read Moreഒ.പി കൗണ്ടറും, രോഗി സന്ദർശന തിരക്കിലും വീണ്ടും കോട്ടയം മെഡിക്കൽ കോളജ്; ആശുപത്രിയിൽ കഴിഞ്ഞിരുന്നവർക്ക് കൊറോണയില്ലെന്നു സ്ഥിരീകരണം
ഗാന്ധിനഗർ: പ്രത്യേക നിരീഷണത്തിൽ കഴിഞ്ഞവരിൽ കൊറോണ രോഗമില്ലെന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയതിനെ തുടർന്ന് അവർ വീടുകളിലേക്കു മടങ്ങിതിനു ശേഷം ഇന്നു മുതൽ ഒ.പി കൗണ്ടറിൽ രോഗികളുടേയും രോഗി സന്ദർശകരുടേയും തിരക്ക് ആനുഭവപ്പെട്ടു തുടങ്ങി. കൊറോണ വൈറസ് രോഗലക്ഷണമുള്ളവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെന്ന വാർത്ത വന്നതു മുതൽ ഒ.പി യിലെത്തുന്ന രോഗികളുടേയും രോഗി സന്ദർശകരുടേയും എണ്ണത്തിൽ വളരെ കുറവ് വന്നിരുന്നു. തിങ്കളാഴ്ചയാണു വൈക്കത്തുനിന്നും കൊറോണ രോഗലക്ഷണമുള്ള 34 വയസുള്ള യുവതിയേയും എഴു വയസുകാരി മകളേയും പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളജിലെ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഹോംങ്കോഗിൽ നിന്നും നാട്ടിലെത്തിയപ്പോൾ ഇവർക്കു പനിയും ജലദോഷവും ഉണ്ടായി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നുവെങ്കിലും ശ്വാസതടസവും നേരിട്ടപ്പോഴാണ് മെഡിക്കൽ കോളജിൽ ചികിത്സ തേടുവാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചത്. തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കുള്ള ക്രമീകരണം സജ്ജീകരിച്ചു. കൊറോണ വൈറസ് രോഗലക്ഷണമുള്ളവരുടെ ചികിത്സയ്ക്കായി മെഡിക്കൽ…
Read Moreഇങ്ങനെയും ചില ജന്മങ്ങൾ! കോട്ടയം മെഡിക്കൽ കോളജിൽ രോഗികൾക്കൊപ്പമെത്തുന്ന ചില യുവാക്കൾ ജീവനക്കാരികളുടെ ഫോട്ടോയെടുക്കുന്നത് പതിവാകുന്നു; കഴിഞ്ഞ ദിവസമുണ്ടായ സംഭവം ഞെട്ടിക്കുന്നത്…
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ രോഗികളോടൊപ്പം എത്തുന്നവരില്‍ ചിലര്‍ വനിതാ ജീവനക്കാരികളുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും വീഡിയോ എടുക്കുകയും ചെയ്യുന്നത് പതിവാകുന്നതായി പരാതി. ഫോട്ടോയും വീഡിയോയും മൊബൈലില്‍ പകര്‍ത്തുന്നത് ജീവനക്കാരികളുടെ ശ്രദ്ധയില്‍പ്പെട്ടാലാണ് ഇവരെ പിടികൂടുന്നത്. തുടര്‍ന്നു ഫോണ്‍ പരിശോധിച്ച് അത്യാഹിത വിഭാഗത്തില്‍വച്ച് എടുത്തിട്ടുള്ള മുഴുവന്‍ ഫോട്ടോയും വീഡിയോ ക്ലിപ്പുകളും ഡിലീറ്റ് ചെയ്ത ശേഷമാണ് ഇവരെ പുറത്തുവിടുന്നത്. ജീവനക്കാര്‍ രേഖാമൂലം പരാതി നല്കാത്തതിനാല് പോലിസിനു നിയമപരമായി ഒന്നും ചെയ്യാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം താന്‍ കൊണ്ടുവന്ന രോഗിക്ക് യഥാസമയം ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് അത്യാഹിത വിഭാഗത്തിനുള്ളില്‍ നിന്ന് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെ അടക്കമുള്ള മറ്റു ജീവനക്കാരുടെയും ഫോട്ടോയും വീഡിയും ഒരാള്‍ പകര്‍ത്തിയിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ജീവനക്കാരി ഇയാളെ പിടികൂടി അത്യാഹിത വിഭാഗത്തിനുള്ളില്‍ നിന്നും പുറത്തിറക്കി. വീണ്ടും അത്യാഹിത വിഭാഗം പ്രവേശന കവാടത്തില്‍ നില്ക്കുന്ന…
Read More