കൊച്ചി: ഐതിഹാസിക തിരിച്ചുവരവ് യുഡിഎഫിനുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ജനങ്ങള്‍ യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. സര്‍ക്കാരിനെതിരേ ജനവികാരമുണ്ടെന്നും വി.ഡി. സതീശന് വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയ്ക്കുള്ളിലും ജനങ്ങള്‍ക്ക് അമ്പരപ്പുണ്ട്. സിപിഎം നേതാക്കളാണ് പ്രതികള്‍. ഉന്നത നേതാക്കളിലേക്ക് അന്വേഷണം പോകണമായിരുന്നു. എസ്ഐടിക്ക് മേലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെയും തദ്ദേശ തെരഞ്ഞെടുപ്പിന്റെയും പാറ്റേണ്‍ വ്യത്യാസം ഉണ്ട്. പക്ഷ, ഇവിടെ സൂചനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് ജയിക്കും. കേരളത്തിലെ ഭൂരിപക്ഷം ജില്ലാ പഞ്ചായത്തുകളും ജയിക്കും. ജയിക്കാത്ത മുനിസിപ്പാലിറ്റികള്‍ വരെ ജയിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം കോണ്‍ഗ്രസിനെ ബാധിക്കില്ല. പ്രതിരോധത്തിലായത് സിപിഎം ആണ്. കോണ്‍ഗ്രസ് മാതൃകാപരമായ നടപടി സ്വീകരിച്ചു. സിപിഎം അറസ്റ്റ് നീട്ടിക്കൊണ്ടുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.നടിയെ ആക്രമിച്ച കേസില്‍ വന്നത് അവസാന വിധിയല്ല. സര്‍ക്കാര്‍ അപ്പീലിന് പോകണം. ഏത്…
Read MoreTag: local body election-2025
എല്‍ഡിഎഫ് സര്‍ക്കാരിനെ കൊണ്ട് ജനം പൊറുതി മുട്ടി; രാഹുൽ വിഷയത്തിൽ എ.കെ. ആന്റണിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പലം എല്‍ഡിഎഫിനുള്ള ഷോക്ക് ട്രീറ്റ്മെന്റായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ. ആന്റണി. സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമാണ് എവിടെയും പ്രതിഫലിക്കുന്നത്. ഈ തദ്ദേശ തെരഞ്ഞെടുപ്പോടെ ഭരണമാറ്റത്തിന്റെ വേഗം വര്‍ധിക്കും. എല്‍ഡിഎഫ് സര്‍ക്കാരിനെ കൊണ്ട് ജനം പൊറുതി മുട്ടി . ജനങ്ങള്‍ കക്ഷി രാഷ്ട്രീയത്തിനും ജാതിമത വ്യത്യാസത്തിനും അതീതമായി യുഡിഎഫിന് അനുകുലമായി വോട്ട് ചെയ്യുമെന്നും ഭരണമാറ്റം ഉണ്ടാക്കാന്‍ കഴിയുന്ന പ്രസ്ഥാനം യുഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കുറയും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. രാഹുലിനെതിരെ പാര്‍ട്ടി മാതൃകാപരമായ നടപടിയാണ് കൈക്കൊണ്ടത്. മറ്റൊരു പാര്‍ട്ടിയും സ്വീകരിക്കാത്ത കര്‍ശന നടപടി സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതെന്നും എ.കെ. ആന്റണി പറഞ്ഞു.
Read More2020-ൽ സാമൂഹിക അകലവും മാസ്കും ധരിച്ചൊരു ഇലക്ഷൻ; വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പു വരുമ്പോൾ ആവേശത്തോടെ ജനങ്ങൾ
പത്തനംതിട്ട: 2020ലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നടന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്. സാമൂഹിക അകലവും മാസ്കും നിർബന്ധമായിരുന്ന കാലഘട്ടത്തിൽ കോവിഡ് പോസിറ്റീവായവർ പിപിഇ കിറ്റ് ധരിച്ചാണ് പോളിംഗ് ബൂത്തുകളിലെത്തിയത്. കോവിഡ് ബാധിതരെ എത്തിച്ച് വോട്ട് ചെയ്യിപ്പിച്ചതും പ്രത്യേക സംവിധാനങ്ങളോടെയാണ്. കോവിഡ് ബാധിതർ വോട്ട് ചെയ്യാനെത്തുന്പോൾ പോളിംഗ് ഉദ്യോഗസ്ഥരും പിപിഇ കിറ്റ് ധരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എല്ലാ വോട്ടർമാരും മാസ്ക് ധരിച്ചു വേണം പോളിംഗ് ബൂത്തിലെത്താനെന്നുള്ളത് നിർബന്ധമായിരുന്നു. സാമൂഹിക അകലവും നിർബന്ധമാക്കിയിരുന്നു. വോട്ടർമാർ കൂടുതലുള്ള സ്ഥലങ്ങളിൽ അധിക ബൂത്തുകളും ക്രമീകരിച്ചു നൽകി. പോളിംഗ് ശതമാനത്തെയും കോവിഡ് ബാധിച്ചിരുന്നു. സംസ്ഥാനത്താകമാനം 75.99 ശതമാനം പോളിംഗാണ് 2020ലെ തദ്ദേശ സ്ഥാപന വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിംഗ് നടന്നതാകട്ടെ പത്തനംതിട്ടയിലാണ്. 69.72 ശതമാനം. 10,78,647 വോട്ടർമാർ പട്ടികയിൽ ഉണ്ടായിരുന്നതിൽ 7,50,216 പേരാണ് പോളിംഗ് ബൂത്തിലെത്തിയത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 69.7…
Read Moreപ്രാവിന്കൂട്, ലങ്ക, ശില്പി, എക്സറേ, കൊച്ചി ജെട്ടി: വിചിത്രവും കൗതുകവുമായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വാർഡുകൾ
ആലപ്പുഴ: ജില്ലയിലെ ചില വാര്‍ഡുകളുടെ പേരുകള്‍ വളരെ വിചിത്രമാണ്. ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ വിചിത്രമായ പേരുകളുള്ള വാര്‍ഡുകള്‍ ആലപ്പുഴയിലാവാനാണു സാധ്യത. ചില പേരുകളുടെ പിന്നില്‍ ചരിത്രവുമായി ബന്ധമുണ്ടാവും. മറ്റുചില പേരുകളുടെ പിന്നില്‍ സ്ഥലത്തിന്റെ പ്രത്യേകത, സ്ഥാപനങ്ങള്‍, ചില റോഡുകളുടെ പേര്, ചരിത്രത്തിന്റെ ഭാഗമായുണ്ടായ പേരുകള്‍ എന്നിങ്ങനെ പലവിധ ഘടകങ്ങളാണുണ്ടാവുക. ചില പേരുകള്‍ക്കു പിന്നില്‍ എന്താണെന്ന് ആര്‍ക്കും കാര്യമായ പിടിയില്ല. പലരും പല കഥകള്‍ പറയും. ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടും പേരുകള്‍ വന്നിട്ടുണ്ടാകാം. അത്തരത്തില്‍ ജില്ലയിലെ ചില വിചിത്ര പേരുകള്‍ പരിശോധിക്കാം. മള്‍ട്ടിപ്പര്‍പ്പസ്: അരൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്. ഈ പ്രദേശത്തെ ഒരു ഇടറോഡിന്റെ പേരും മള്‍ട്ടിപ്പര്‍പ്പസ് എന്നാണ്. ഇവിടെ ഇതേപേരിലൊരു സൊസൈറ്റിയുമുണ്ട്. ഇതാണ് വാര്‍ഡിനും ഈ പേരുവന്നതിനു കാരണം. കുതിരപ്പന്തി: ആലപ്പുഴ നഗരസഭയിലെ 25-ാം വാര്‍ഡാണിത്. രാജഭരണകാലത്ത് കുതിരപ്പന്തയത്തിനെത്തിയിരുന്ന കുതിരകളെ പാര്‍പ്പിച്ചിരുന്ന സ്ഥലം. നെഹ്റു ട്രോഫി: ആലപ്പുഴ നഗരസഭയിലെ…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്; മൂന്നു മണിക്കൂറുകൾ കഴിയുമ്പോൾ 20 ശതമാനം പോളിംഗ് രേഖപ്പെടുത്തി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ 3 മണിക്കൂർ കഴിയുമ്പോൾ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിംഗ്. തിരുവനന്തപുരം കോർപ്പറേഷനിൽ 13.1ശതമാനവും കൊല്ലം കോർപ്പറേഷനിൽ 13.4ശതമാനവും കൊച്ചി കോർപ്പറേഷനിൽ 14.1ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യ മണിക്കൂറുകളിൽ മെച്ചപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കെ.എസ്. ശബരീനാഥൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ രാവിലെ തന്നെ വോട്ട് ചെയ്തു. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്.
Read Moreതദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം; ഏഴു ജില്ലകളിൽ ജനവിധി നാളെ; രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെ പോളിംഗ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചാരണം അവസാനിച്ചു. ഇന്നലെ വൈകുന്നേരം ആറിനാണ് പരസ്യപ്രചാരണത്തിന് പരിസമാപ്തിയായത്. ഇന്ന് നിശബ്ദപ്രചാരണം. ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലും പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ വാഹനപ്രചാരണജാഥയും പ്രധാന ജംഗ്ഷനുകളിൽ സ്ഥാനാർഥികളും പ്രവർത്തകരും ഒത്തുചേർന്ന് കലാശക്കൊട്ടു നടത്തിയും ആവേശക്കൊടുമുടിയിൽ എത്തിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചത്. ഈ ഏഴു ജില്ലകളിൽ നാളെ വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് പോളിംഗ്. ഒന്നാംഘട്ടത്തിൽ 1,32,83739 വോട്ടർമാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുക. 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലായി 36,630 സ്ഥാനാർഥികളാണ് ഒന്നാംഘട്ടം ജനവിധി തേടുന്ന ഏഴു ജില്ലകളിൽ രംഗത്തുള്ളത്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴു ജില്ലകളിൽ 11ന് വോട്ടെടുപ്പ് നടക്കും. 13നാണ് ഫലപ്രഖ്യാപനം.ഒന്നും രണ്ടും ഘട്ടങ്ങളിലായി സംസ്ഥാനത്തെ 14 ജില്ലകളിലായി 75,633 സ്ഥാനാർഥികളാണ് ജനവിധി…
Read More