കുഞ്ചിത്തണ്ണി: ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് കേരളത്തിലെ മൂന്നാര്‍. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നും ധാരാളം ആളുകളാണ് ദിനം പ്രതി മൂന്നാറിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ വിദേശികള്‍ക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ പിന്നോട്ടാണ് മൂന്നാറിന്റെ പോക്ക്. വിദേശീയരോട് മാന്യമായി പെരുമാറാതെ അതിഥികളെ അപമാനിച്ചു വിടുന്ന സാമൂഹ്യ വിരുദ്ധരും നാട്ടില്‍ യഥേഷ്ടമുണ്ട്. അത്തരക്കാരായ ഒരു കൂട്ടര്‍ ബ്രിട്ടീഷ്- അര്‍ജന്റീനിയന്‍ വനിതകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് സംസ്ഥാനത്തിന്റെ സല്‍പ്പേരിന് കളങ്കമാകുകയാണ്. മുട്ടുകാട് മുനിയറകള്‍ക്കു സമീപത്താണ് മദ്യപരടങ്ങിയ ഒരുസംഘമാളുകള്‍ അഞ്ചു വനിതകളടങ്ങിയ സംഘത്തിലെ രണ്ടു വിദേശവനിതകളെ കടന്നുപിടിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണു സംഭവം. മൂന്നാര്‍ സന്ദര്‍ശിക്കാന്‍വന്ന ഇവര്‍ മുട്ടുകാട്ടിലെ സ്വകാര്യറിസോര്‍ട്ടില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു. മുനിയറകള്‍ സന്ദര്‍ശിക്കുന്നതിനിടയിലാണ് ഇവര്‍ക്ക് നേരെ മദ്യപസംഘം ആക്രമിക്കാന്‍ തുനിഞ്ഞത്. യു.കെ.യില്‍നിന്നു വന്ന ലിഡിയ ഷാര്‍ലറ്റ്(33), അര്‍ജന്റീനക്കാരായ മരിയ വെറോനിക്ക(28), വാലെന്റിന മരിയ(34), വലേറിയ(29), സില്‍വിന ആന്‍ഡ്രിയ(28) എന്നിവര്‍ക്കുനേരേയാണ്…
Read MoreTag: munnar
മൂര്‍ഖന്‍ കുഞ്ഞിനെ ഓടിച്ചു വിട്ടപ്പോള്‍ പകരം വന്നത് ഉഗ്ര വിഷമുള്ള രാജവെമ്പാല; ശ്രീറാമിന് പകരക്കാരനായി എത്തിയ സബ് കളക്ടറും പണി തുടങ്ങി; ഉദ്ഘാടനം സിപിഎം പാര്‍ട്ടി ഗ്രാമത്തിന്റെ അടിത്തറ മാന്തി
മൂന്നാര്‍: കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്നു പറയുന്നത് എത്ര ശരി. കയ്യേറ്റ മാഫിയയ്‌ക്കെതിരേ ശക്തമായ നിലകൊണ്ട ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്കളക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയത് ഉന്നതരുടെ ഇടപെടല്‍ മൂലമായിരുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടറായി ശ്രീറാമിനെ ഒതുക്കുകയും ചെയ്തു. മന്ത്രി എംഎം മണി, എസ് രാജേന്ദ്രന്‍ എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് എ കെ മണി തുടങ്ങിയവരെല്ലാം നേരിട്ടു തന്നെ ശ്രീറാമിനെതിരെ രംഗത്തെത്തിയിരുന്നു. അങ്ങനെയാണ് ശ്രീറാമിന് സ്ഥാനം നഷ്ടമായത്. രാഷ്ട്രീയ നേതൃത്വത്തിന്റെ ആഗ്രഹത്തിന് തുള്ളുമെന്ന വിലയിരുത്തലിലാണ് വി ആര്‍ പ്രേംകുമാറിനെ പുതിയ ദേവികുളം സബ്കളക്ടറായി നിയമിച്ചത്. എന്നാല്‍ അങ്ങനെ വിചാരിച്ചവര്‍ക്ക് വന്‍പണിയാണ് കിട്ടിയിരിക്കുന്നത്. കയ്യേറ്റമൊഴിക്കാന്‍ കാണിച്ച ധൈര്യത്തില്‍ ശ്രീറാം മൂര്‍ഖന്‍ കുഞ്ഞായിരുന്നെങ്കില്‍ പ്രേംകുമാര്‍ രാജവെമ്പാലയാണ്. വി.ശ്രീറാമിന്റെ മാറ്റത്തെ തുടര്‍ന്നു മൂന്നാര്‍ മേഖലയില്‍ നിലച്ചു കിടന്ന കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ റവന്യു വകുപ്പ് പുനരാരംഭിച്ചിരിക്കുകയാണ്. സിപിഎം പാര്‍ട്ടി ഗ്രാമമായ മൂന്നാര്‍ ഇക്കാനഗറിലെ…
Read Moreമണ്ടവെട്ടി സായ്പ്പിന്റെ പ്രേതം അലഞ്ഞു തിരിയുന്ന സ്ഥലം; ലോഡ്ജ് ഹെദര്‍ No. 928 SC അഥവാ മൂന്നാറിന്റെ ഡ്രാക്കുളാക്കോട്ട
ലോഡ്ജ് ഹെദര്‍ No. 928 SC നല്ല സ്റ്റൈലന്‍ പേര് അല്ലേ. പേര് കേട്ടിട്ട് ഇംഗ്ലണ്ടിലെ ഏതെങ്കിലും വീടാണോയെന്ന് കരുതിയാല്‍ തെറ്റി. മൂന്നാറില്‍ കാടിനു നടുവില്‍ ഒറ്റപ്പെട്ട സ്ഥലത്തിരിക്കുന്ന ഒരു വീടാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഇവിടെയൊന്നു താമസിച്ചാല്‍ കൊള്ളാം എന്നു തോന്നിയാല്‍ തെറ്റു പറയാനാവില്ല. എന്നാല്‍ ഈ വീടിന് ‘മണ്ടവെട്ടിക്കോവില്‍’ എന്നൊരു പേരു കൂടിയുണ്ട്. മണ്ടവെട്ടിക്കോവില്‍ എന്നു പറഞ്ഞാല്‍ തലവെട്ടുന്ന ആരാധനാലയം എന്നര്‍ഥം. ഇത് കേള്‍ക്കുമ്പോള്‍ ഏതു ധൈര്യശാലിയും ഈ വീട്ടില്‍ താമസിക്കുന്നതിനെക്കുറിച്ച് രണ്ടാമതൊന്നാലോചിക്കും. പഴയമൂന്നാറില്‍നിന്നു ചൊക്കനാടിലേക്കുള്ള വഴിയിലാണ് ഈ പഴഞ്ചന്‍ കെട്ടിടം.ലോഡ്ജ് ഹെദറിനെക്കുറിച്ചു പറഞ്ഞുകേള്‍ക്കുന്ന കഥകള്‍ ഏറെയാണ്. കറുത്ത കോട്ടിട്ട സായിപ്പിന്റെ പ്രേതങ്ങള്‍ അലഞ്ഞുതിരിയുന്ന സ്ഥലമാണ്, സാത്താന്‍സേവക്കാരുടെ ആസ്ഥാനമാണ് എന്നൊക്കെയാണു തമിഴ് കലര്‍ന്ന മലയാളത്തില്‍ നാട്ടില്‍ പ്രചരിക്കുന്ന കഥകള്‍. മൂന്നാര്‍(666) എന്ന് അക്കത്തിലെഴുതിയതിനെ ലഘുവായി വ്യാഖ്യാനിച്ചാല്‍ മൂന്ന് ആറുകളാണ് ലഭിക്കുക.666 എന്നാല്‍ സാത്താന്‍സേവക്കാരുടെ ഇഷ്ടനമ്പറാണ്. തേയിലത്തോട്ടങ്ങളില്‍…
Read Moreമൂന്നാറില്‍ തത്കാലിക വെടിനിര്‍ത്തലിനു സാധ്യത; കയ്യേറ്റ നടപടികള്‍ നിര്‍ത്തിവച്ചേക്കും; നിലപാടിലുറച്ച് മുഖ്യമന്ത്രി; സിപിഐയ്ക്ക് വിഎസിന്റെ പിന്തുണ
തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങളൊഴിപ്പിക്കുന്നത് താത്ക്കാലികമായി നിര്‍ത്തി വയ്ക്കുമെന്നു സൂചന. പരസ്പരമുള്ള വിഴുപ്പലക്കല്‍ ഒഴിവാക്കാന്‍ ഇടതു മുന്നണിയോഗത്തില്‍ ധാരണയായതിനു തൊട്ടുപിന്നാലെയാണ് സര്‍വകക്ഷി യോഗം വിളിക്കാനും അതുവരെ ഒഴിപ്പിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനമായത്. ദേവികുളം സബ്കളക്ടര്‍ രഘുറാം ശ്രീറാമിന്റെ നേതൃത്വത്തില്‍ പാപ്പാത്തിച്ചോലയിലെ പടുകൂറ്റന്‍ കുരിശു നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപഐയും തമ്മില്‍ യോഗത്തില്‍ തര്‍ക്കം ഉണ്ടായി. സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്യന്‍ രവീന്ദ്രനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും സംസാരിച്ചപ്പോള്‍ സിപിഎമ്മിനുവേണ്ടി മറുപടി നല്കിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. സിപിഎമ്മിലെ മുതിര്‍ന്ന സഖാവ് വി എസ്. അച്യുതാനന്ദനും സിപിഐയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. കുരിശു നീക്കം ചെയ്യാന്‍ നേതൃത്വം നല്കിയ ദേവികുളം സബ്കളക്ടര്‍ രഘുറാം ശ്രീറാമിനെ മുഖ്യമന്ത്രി പരസ്യമായി വിമര്‍ശിച്ചത് ഇടതു സര്‍ക്കാരിന്റെ പ്രതിച്ഛായ മോശപ്പെടുത്തിയെന്ന് കാനവും പന്യനും ചൂണ്ടിക്കാട്ടി. ഭരണപരിഷ്‌കാര കമ്മീഷന്‍…
Read Moreഎണ്ണിയെണ്ണി കാനവും..! മൂന്നാർ കൈയേറ്റ വിഷയത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ; പോലീസിന് മേൽ സർക്കാരിന് നിയന്ത്രണ മില്ലാത്ത സ്ഥിതിയാണെന്ന് കാനത്തിന്‍റെ രൂക്ഷ വിമർശനം
തിരുവനന്തപുരം: മൂന്നാർ കൈയേറ്റ വിഷയത്തിൽ പാർട്ടി നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് സിപിഐ പ്രഖ്യാപിച്ചു. കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യൂവകുപ്പ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പാർട്ടി പൂർണ പിന്തുണയും വാഗ്ദാനം ചെയ്തു. പാർട്ടി സംസ്ഥാന നിർവാഹക സമിതി യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്. മൂന്നാറിൽ റവന്യൂവകുപ്പ് നടപ്പാക്കുന്നത് എൽഡിഎഫ് സർക്കാരിന്‍റെ നയമാണ്. കൈയേറ്റങ്ങൾ ഒഴിപ്പിക്കും എന്നത് ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമാണ്. റവന്യൂ മന്ത്രിയുടെ നടപടികൾക്ക് പൂർണ പിന്തുണ സിപിഐ നൽകും. കൈയേറ്റങ്ങളും കുടിയേറ്റങ്ങളും രണ്ടായി കാണുമെന്ന നിലപാടിൽ മാറ്റമില്ല. കൈയേറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും കുടിയേറ്റക്കാരെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കും എതിരേ രൂക്ഷ വിമർശനമാണ് കാനം നടത്തിയത്. പോലീസിന് മേൽ സർക്കാരിന് നിയന്ത്രണമില്ലാത്ത സ്ഥിതിയാണ് നിലവില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പോലീസിനെ ഇത്തരത്തിൽ കയറൂരി വിടരുത്. ഇടതു നയമല്ല പോലീസ്…
Read Moreഒഴിഞ്ഞുപോ..! മൂന്നാറിലെ കൈയേറ്റക്കാരെ അനുകൂലിക്കുന്ന കോണ്‍ഗ്രസുകാരെ പുറ ത്താക്കും; മാധ്യമങ്ങൾക്കെതിരായ സിപിഎം നിലപാട് ശരിയല്ലെന്ന് എം.എം. ഹസൻ
മൂന്നാർ: മൂന്നാറിൽ കൈയേറ്റക്കാരെ സംരക്ഷിക്കുന്ന കോണ്‍ഗ്രസുകാരെ പുറത്താക്കുമെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. മൂന്നാറിലെ കൈയേറ്റക്കാർക്ക് അനുകൂലമായി നിലകൊണ്ട എ.കെ.മണിയോട് വിശദീകരണം തേടുമെന്നും ഹസൻ മൂന്നാറിൽ പറഞ്ഞു. കൈയേറ്റം പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങൾക്കെതിരായ സിപിഎം നിലപാട് ശരിയല്ലെന്നും ഹസൻ പറഞ്ഞു. കൈയേറ്റ മാഫിയക്കെതിരേ നടപടി ആവശ്യപ്പെട്ട് മൂന്നാറിൽ ഹസൻ സത്യാഗ്രഹം നടത്തുന്നുണ്ട്.
Read Moreഅങ്ങനെ പറയണ്ട..! മൂന്നാറിൽ ഏറ്റവും കൂടുതൽ കൈയേറ്റങ്ങൾ ഒഴിപ്പിച്ചത് യുഡി എഫ് സർക്കാർ; വിഎസിന്‍റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് തിരുവഞ്ചൂർ
തിരുവനന്തപുരം: യുഡിഎഫിന്‍റെ കാലത്ത് മൂന്നാറിൽ കൈയേറ്റം ഒഴിപ്പിച്ചിട്ടില്ലെന്ന വി.എസിന്‍റെ ആരോപണം വസ്തുതാ വിരുദ്ധമെന്നു മുൻ റവന്യുമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. യുഡിഎഫ് സർക്കാരാണ് മൂന്നാറിൽ ഏറ്റവും കൂടുതൽ കൈയേറ്റങ്ങൾ ഒഴിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് മൂന്നാറിൽ കൈയേറ്റങ്ങൾ വീണ്ടും വ്യാപകമായത്. താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒഴിപ്പിച്ച സ്ഥലങ്ങൾകൂടി യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് കൈയേറിയെന്നും ഈ സമയം ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഉറങ്ങുകയായിരുന്നോ എന്നും വി.എസ് ചോദിച്ചിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു തിരുവഞ്ചൂർ.
Read More