ഗുരുതര സുരക്ഷ വീഴ്ച! പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയെ കണ്ണൂര്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയെ കണ്ണൂര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വനിതാ സബ്ജയിലിലായിരുന്നു സൗമ്യയെ പാര്‍പ്പിച്ചിരുന്നത്. അച്ഛനും അമ്മയും മകളുമടക്കം മൂന്നുപേരെയാണ് സൗമ്യ വിഷം നല്‍കി കൊലപ്പെടുത്തിയത്. രാവിലെ 10 മണിയോടെ സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, മകള്‍ ഐശ്വര്യ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ത്ത് ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലപാതകം നാട്ടുകാര്‍ മരണത്തില്‍ സംശയം ഉന്നയിച്ചതോടെ നടത്തിയ അന്വേഷണമാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക പരമ്പര വെളിച്ചത്തുകൊണ്ടുവന്നത്.ഭക്ഷണത്തില്‍ വിഷം കൊടുത്താണ് നാല് പേരെയും കൊലപ്പെടുത്തിയത് എന്നാണ് ഒടുവില്‍ സൗമ്യ പോലീസിനോട് സമ്മതിച്ചത്. കൊലപാതക ആരോപണങ്ങള്‍ സൗമ്യ ആദ്യം നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. മൂത്ത മകള്‍ കീര്‍ത്തനയുടെ മരണം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കാനും സൗമ്യ ശ്രമിച്ചിരുന്നു. എല്ലാവരെയും എലിവിഷം കൊടുത്താണ് സൗമ്യ കൊലപ്പെടുത്തിയത്. മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍(80), ഭാര്യ…

Read More

യുവാവിനെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് തല്ലിക്കൊന്ന് കിണറ്റിലിട്ടെന്ന് ലൈംഗികത്തൊഴിലാളി ! പോലീസും ഫയര്‍ഫോഴ്‌സും കിണറ്റില്‍ പരതിയിട്ട് ഒന്നും കിട്ടിയില്ല; കോട്ടയത്ത് നടന്ന സംഭവത്തിന്റെ ദുരൂഹത നീങ്ങുന്നില്ല…

കോട്ടയം: അത്യന്തം നാടകീയ സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം കോട്ടയം സാക്ഷ്യം വഹിച്ചത്. നഗരമധ്യത്തില്‍ യുവാവിനെ തന്റെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് തല്ലിക്കൊന്ന് കിണറ്റില്‍ തള്ളിയെന്ന് ലൈംഗികത്തൊഴിലാളിയായ യുവതി മൊഴി നല്‍കിയതോടെയാണ് കാര്യങ്ങള്‍ക്ക് ചൂടു പിടിച്ചത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസും അഗ്നിശമനസേനാംഗങ്ങളും മണിക്കൂറുകളോളം മാലിന്യം നിറഞ്ഞ കിണറ്റില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയാണ് ലൈംഗികത്തൊഴിലാളിയായ യുവതി മൊഴി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവ് മുണ്ടക്കയം കൂട്ടിക്കല്‍ മുണ്ടപ്ലാക്കല്‍ സന്തോഷ് (ആന സന്തോഷ്-49), സുഹൃത്ത് കുമരകം പള്ളിപ്പുറത്ത്ശേരിയില്‍ സജയന്‍(40) എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ച അര്‍ധരാത്രിയില്‍ അയ്മനം സ്വദേശി കൊച്ചുമോന്‍ എന്നയാളെ തല്ലിക്കൊന്ന് കിണറ്റില്‍ കൊണ്ടുപോയിട്ടെന്നായിരുന്നു മൊഴി. കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ. നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സന്തോഷിനെയും സജയനെയും കസ്റ്റഡിയിലെടുത്ത്…

Read More

മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കൂട്ടു നിന്ന രഹ്ന ഒളിവില്‍ നയിക്കുന്നത് സുഖജീവിതം; ഒറ്റക്കല്ലിലെ വീട്ടിലെത്തി മണിക്കൂറുകള്‍ ചെലവഴിച്ചു; നോക്കുകുത്തിയായി പോലീസ്

കോട്ടയം: മകളുടെ ഭര്‍ത്താവായ കെവിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്നതിനു ശേഷം ഒളിവില്‍ പോയ രഹ്ന കഴിഞ്ഞ ദിവസം വീട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചു.. കെവിന്റെ മണത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ രഹനയുടെ ഭര്‍ത്താവ് ചാക്കോയെയും മകന്‍ ഷെറിനെയും അന്വേഷണ സംഘം അറസ്റ്റുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ വീട് പൂട്ടി സ്ഥലം വിട്ടത്.ഒളിവിലിരുന്ന് ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇവരോട് അന്വേഷണ ഉദ്യോഗ്യഗസ്ഥന് മുന്നില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വരുന്ന ചൊവ്വാഴ്ച വരെയാണ് ഇക്കാര്യത്തില്‍ സമയപരിധി നിശ്ചയിച്ചിട്ടുള്ളത്. മൊഴി രേഖപ്പെടുത്തുന്നതിനായി ഇവരെ നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ പുനലൂര്‍ ഡിവൈഎസ്പി യെ ചുമതലപ്പെടുത്തിയിരുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറയുന്നു. നേരത്തെ കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള പദ്ധതി തയ്യാറാക്കിയത് ചാക്കോയുടെ ഒറ്റക്കല്ലിലെ വീട്ടില്‍ പലവട്ടം നടന്ന കൂടിയാലോചനയിലാണെന്നും ഇതേക്കുറിച്ച് രഹനയ്ക്ക് അറിയാമായിരുന്നെന്നുമാണ് പൊലീസിന്റെ അനുമാനം. അറസ്റ്റിലായ പ്രികളില്‍ ചിലരും…

Read More

അതു വേണ്ട ചുട്ടു കളഞ്ഞാല്‍ മതി ! യുവാവ് മരിച്ചെന്നുറപ്പായപ്പോള്‍ എവിടെയെങ്കിലും കൊണ്ടു കളയാന്‍ ഭര്‍ത്താവിനോട് ഭാര്യ; ചുട്ടു കളയാന്‍ പറഞ്ഞ് അമ്മ; അടിമാലിത്തുറയില്‍ യുവാവിനെ കൊന്നത് പെറ്റമ്മ ഉള്‍പ്പെട്ട സംഘം…

വിഴിഞ്ഞം അടിമലത്തുറ ജൂബിലി നഗറില്‍ പുറമ്പോക്ക് പുരയിടത്തില്‍ വിനുവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. വിനുവിന്റെ അമ്മയും സഹോദരിയുമുള്‍പ്പെടെ ഏഴുപേരാണ് സംഭവത്തില്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ നാലിനാണ് വിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഹൃദയാഘാതം എന്നായിരുന്നു ധരിച്ചിരുന്നതെങ്കിലും സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ പ്രതികളില്‍ ഒരാളെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. സംഭവത്തില്‍ വിനുവിന്റെ അമ്മ നിര്‍മല(44), സഹോദരി വിനിത(24), സഹോദരീ ഭര്‍ത്താവ് അടിമലത്തുറ ഫാത്തിമമാതാ പള്ളിക്കു സമീപം ജോയി(31), പിറവിളാകം സ്വദേശി കൊഞ്ചല്‍ എന്നു വിളിക്കുന്ന ജിജിന്‍(20), പുന്നക്കുളം കുഴിവിളാകം സ്വദേശി ഫ്‌ളക്‌സിന്‍(24), തെന്നൂര്‍ക്കോണം കരയടിവിളാകം സ്വദേശി ജിജിന്‍(20) ചൊവ്വര സ്വദേശികളായ കൃഷ്ണ എന്ന ഹരീഷ് (21), സജീവ് (24), എന്നിവരെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. തന്റെ രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്താന്‍…

Read More

സുഹൃത്തിനെ കൊന്ന് പെട്ടിയിലാക്കി ! മൃതദേഹം യമുനയില്‍ ഒഴുക്കാന്‍ അതിസാഹസിക കൊണ്ടു പോകുന്നതിനിടയില്‍ മലയാളിയടക്കം മൂന്നു പേരെ പോലീസ് പിടികൂടിയതിങ്ങനെ…

സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിക്കവേ മലയാളി അടക്കം മൂന്നുപേര്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന വിശാല്‍ ത്യാഗി, പൗരുഷ്, കുട്ടു എന്നു വിളിക്കുന്ന മലയാളി മനോജ് പിള്ള എന്നിവരാണു പിടിയിലായത്. ഇവരോടൊപ്പം മുറിയില്‍ താമസിച്ചിരുന്ന 23വയസുള്ള ദീപാംശുവിനെയാണ് ഞായറാഴ്ച രാത്രി ഇവര്‍ കൊലപ്പെടുത്തിയത്. ഗാസിയാബാദിലെ ഒരു ഡോക്ടറുടെ മകനായ വിശാല്‍ ത്യാഗി(20) ഇക്കൊല്ലത്തെ നീറ്റ് പരീക്ഷയില്‍ വിജയിച്ച ആളാണ്. ഇരുപതുകാരനായ വിശാല്‍ ത്യാഗി ഇക്കൊല്ലത്തെ നീറ്റ് പരീക്ഷ വിജയിച്ച ആളാണ്. ഇവര്‍ ഞായറാഴ്ച മദ്യപിക്കുകയും പിന്നീടു തുടങ്ങിയ വാക്കു തര്‍ക്കം കൈയേറ്റത്തിലും കൊലപാതകത്തിലും അവസാനിക്കുകയുമായിരുന്നു. വിശാല്‍ ത്യാഗിയുടെ അനന്തിരവനാണ് കൊല്ലപ്പെട്ട ദീപാംശു. മലയാളിയായ മനോജ് പിള്ള നേരത്തേ ഉത്തരാഖണ്ഡിലായിരുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ എത്തിയത് അടുത്ത കാലത്താണ്. അഞ്ചു മാസമായി ഈ നാലു പേരും ഒരുമിച്ച് ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുകയായിരുന്നു.…

Read More

ശ്രീദേവി കൊല്ലപ്പെട്ടതോ ? നടി താമസിച്ചത് ദാവൂദിന്റെ ഹോട്ടലിലെന്ന് മുന്‍ എ.സി.പി; യു.എ.ഇയില്‍ വച്ച് മരണപ്പെട്ടാല്‍ മാത്രമേ ഇന്‍ഷുറന്‍സ് തുകയായ 240 കോടി രൂപ ലഭിക്കുകയുള്ളൂവെന്നതും സംശയത്തിനിടയാക്കുന്നു…

ഇന്ത്യന്‍ സിനിമയിലെ നിത്യഹരിത നായിക ശ്രീദേവിയുടെ അവിചാരിതമായ വേര്‍പാട് ആരാധക ലക്ഷങ്ങളെ കണ്ണീരണിയിച്ചിരുന്നു. ഭര്‍ത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിനാലിന് ദുബായിലെത്തിയ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു. മരണത്തെച്ചൊല്ലി പല കഥകളും പരന്നിരുന്നു. പക്ഷേ ശ്രീദേവിയുടേത് വെള്ളത്തില്‍ മുങ്ങിയുള്ള അപകടമരണമാണെന്നും യാതൊരു അസ്വാഭാവികതയും ഇല്ലെന്നുമുള്ള കണ്ടെത്തലിലാണ് ദുബായ് പോലീസ് കേസ് അവസാനിപ്പിച്ചത്. എന്നാല്‍ ശ്രീദേവിയുടെ മരണത്തിനു പിന്നില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഇതേ ആരോപണവുമായി ഡല്‍ഹി പൊലീസിലെ മുന്‍ എ.സി.പി വേദ് ഭൂഷണ്‍ രംഗത്ത് വന്നിരിക്കുകയാണ്. ശ്രീദേവിയുടേത് ആസൂത്രിത കൊലപാതകമാണെന്ന ആരോപണവുമായി മുമ്പും വേദ് ഭൂഷണ്‍ രംഗത്ത് വന്നിരുന്നു. പോലീസില്‍നിന്നു വിരമിച്ച ശേഷം സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുന്ന വേദ് ഭൂഷണ്‍…

Read More

കൊലപാതകത്തിനു കാരണം മോഷണം പിടിക്കപ്പെട്ടതിലുണ്ടായ മനോവിഷമം; മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാനുള്ള കാരണമായി യുവതി പറയുന്നത് ഞെട്ടിക്കുന്ന വസ്തുതകള്‍…

കോഴിക്കോട്: നാദാപുരത്ത് നാലുവയസുകാരിയായ മകളെ ബക്കറ്റില്‍ മുക്കിക്കൊന്ന യുവതിയുടെ മൊഴി പുറത്ത്. ബന്ധുവീട്ടില്‍ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമമാണ് കുട്ടിയെ കൊല്ലാന്‍ കാരണമെന്ന് സഫൂറ പറഞ്ഞു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ മൃതദേഹം ഇന്നു പോസ്റ്റുമോര്‍ട്ടം ചെയ്യും. കൈയും കാലും കെട്ടിയ ശേഷമാണ് സഫൂറ കുളിമുറിയിലെ ബക്കറ്റില്‍ പിടിച്ചു വച്ചിരുന്ന വെള്ളത്തില്‍ നാലു വയസുകാരി ഇന്‍ഷാ ലാമിയയെ സഫൂറ മുക്കിക്കൊന്നത്. ഒന്നര വയസ്സുള്ള മകനെയും ഇത്തരത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധുക്കളുമെത്തി രക്ഷപെടുത്തുകയായിരുന്നു. ഈ അടുത്ത ദിവസങ്ങളില്‍ ഭര്‍ത്താവുമായുണ്ടായ വഴക്കാണ് കൊലപാതകം നടത്താന്‍ കാരണമെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. ഭര്‍തൃപിതാവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും 11,000 രൂപ മോഷ്ടിക്കപ്പെട്ടിരുന്നു. സഫൂറയാണ് ഈ പണം എടുത്തത്. ഇത് ബന്ധുക്കള്‍ അറിഞ്ഞതോടെ ഭര്‍ത്താവ് ശാസിച്ചു. തുടര്‍ന്ന് കുട്ടികളെയും സഫൂറെയെയും വേണ്ടെന്ന് പറയുകയും ചെയ്തു. ഇതിലുള്ള മനോവിഷമത്തിലാണ്…

Read More

ഭാര്യ അവിഹിത ബന്ധം പുലര്‍ത്തിയത് ഭര്‍ത്താവിന്റെ നാലു സുഹൃത്തുക്കളുമായി; ഒടുവില്‍ കള്ളത്തരം കണ്ടു പിടിച്ച ഭര്‍ത്താവിനോട് ഭാര്യചെയ്തത്…

തന്റെ അവിഹിത ബന്ധം കണ്ടെത്തിയ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ഗോവ സ്വദേശി ബാസുരാജാണ് ഭാര്യയുടെ കൊലക്കത്തിക്ക് ഇരയായത്. നാലു പേരും ഭര്‍ത്താവിന്റെ സുഹൃത്തുക്കളായിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നു. സംഭവത്തില്‍ ഭാര്യയെയും നാലു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് നിര്‍ണായകമായ ഈ വിവരം ലഭിച്ചത്. മദ്യപിച്ചെത്തി കലഹിച്ച ഭര്‍ത്താവിനെ താന്‍ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു എന്നാണ് കല്‍പ്പന നല്‍കിയ ആദ്യ മൊഴി. എന്നാല്‍ കൊലപാതകം പെട്ടന്നു സംഭവിച്ചതല്ല ആസൂത്രിതമായിരുന്നു എന്നു പോലീസ് കണ്ടെത്തി. ഭര്‍ത്താവിന്റെ നാലു സുഹൃത്തുക്കളുമായി കല്‍പ്പനയ്ക്കു അവിഹിതബന്ധം ഉണ്ടായിരുന്നു. ഇതു ഭര്‍ത്താവിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് കാര്യങ്ങള്‍ കൊലപാതകത്തിലേയ്ക്കു നീങ്ങിയത്. ജാരന്മാരാണ് ഇവരെ കൊലപാതകം നടത്താന്‍ സഹായിച്ചത്. കല്‍പ്പന ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കുകയും സുഹൃത്തുക്കള്‍ മൃതദേഹം മറവു ചെയ്യുകയുമായിരുന്നു. പനാജിയില്‍ നിന്ന് 8 കിലാമീറ്റര്‍അകലെയാണു സംഭവം നടന്ന ഗ്രാമം.…

Read More

വേലക്കാരിയെ ഭാര്യ ക്രൂരമായി മര്‍ദ്ദിച്ചു; മരുമകള്‍ ഫിലിപ്പിനോ വേലക്കാരിയെ മര്‍ദ്ദിക്കുക പതിവായിരുന്നെന്ന് അമ്മായിയമ്മയും; ഭാര്യ വേലക്കാരിയെ കൊന്നത് തല ചുമരില്‍ ഇടിപ്പിച്ചെന്ന് നദിം ഇഷാമിന്റെ വെളിപ്പെടുത്തല്‍…

  കുവൈത്ത് സിറ്റി: ആളില്ലാ അപ്പാര്‍ട്ട്‌മെന്റില്‍ വേലക്കാരിയെ കൊന്ന് ഫ്രീസറില്‍ ഒളിപ്പിച്ചത് തന്റെ ഭാര്യയെന്ന വെളിപ്പെടുത്തലുമായി ലെബനീസ് പൗരന്‍ നാദിര്‍ ഇഷാം അസാഫ്. ഫിലിപ്പീന്‍സുകാരിയായ വേലക്കാരി ജോന്ന ഡനീല ഡെമാഫില്‍സിനെ തന്റെ ഭാര്യയും സിറിയന്‍ പൗരയുമായ മോണാ ഹാസൂണ്‍ പതിവായി മര്‍ദ്ദിക്കുമായിരുന്നെന്നും ഇയാള്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. അതേസമയം മൃതദേഹം ഒളിപ്പിക്കാന്‍ താന്‍ സഹായിച്ചു എന്നും ഇയാള്‍ വ്യക്തമാക്കി. ജോന്ന മരിക്കുന്ന ദിവസം വീട്ടിലേക്ക് വരുമ്പോള്‍ ഇവരെ ഭാര്യ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് കണ്ടത്. വാക്കു തര്‍ക്കത്തിനിടെ ജോനയെ പിടിച്ചു തള്ളിയപ്പോള്‍ തല ഭിത്തിയില്‍ ഇടിച്ചു മരണം സംഭവിക്കുകയായിരുന്നു. മരിച്ചെന്ന് മനസ്സിലായതോടെ പിടിക്കപ്പെടാതിരിക്കാന്‍ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുക ആയിരുന്നു. പിന്നീട് വീട്ടു ജോലിക്കാരിയെ കാണാനില്ലെന്ന പരാതി നല്‍കി ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും കുവൈത്തില്‍ നിന്നും ലബനനിലേക്ക് പോയി. അവിടെ നിന്നും സിറിയയിലേക്കും. തല ഭിത്തിയിലിടിച്ചാണ് ജോന്നയുടെ…

Read More

രാജേഷിന്റെ മാറി നിന്നുള്ള ഫോണ്‍ വിളികള്‍ എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു; ഞാന്‍ അവനെ പല തവണ താക്കീത് ചെയ്തിരുന്നു;കൊല്ലപ്പെട്ട റേഡിയോ ജോക്കിയുടെ അച്ഛന് പറയാനുള്ളത്…

കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷിന്റെ അച്ഛന്റെ വെളിപ്പെടുത്തല്‍ പുറത്ത്. നൃത്താധ്യാപികയുമായുള്ള രാജേഷിന്റെ ബന്ധവും ഫോണ്‍വിളികളും എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നെന്നും പലപ്പോഴും താന്‍ അത് എതിര്‍ത്തിരുന്നെന്നുമാണ് രാജേഷിന്റെ പിതാവ് രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത്. ഇതോടെ ഗള്‍ഫിലെ സ്ത്രീ പറയുന്നത് പലതും ശരിയാണോ എന്ന സംശയം സജീവമാകുകയാണ്. മകന്റെ കൊലപാതക വിവരം അറിയിക്കാന്‍ ഖത്തറിലെ നൃത്ത അദ്ധ്യാപിക തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും അവരോട് സംസാരിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്നും രാജേഷിന്റെ പിതാവ് വ്യക്തമാക്കുന്നു. ഈ സ്ത്രീയുമായി ഫോണില്‍ നിരന്തരം സംസാരിക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ പല തവണ രാജേഷിന് താക്കീത് നല്‍കിയതാണെന്നും ഇനി ഫോണ്‍ വിളി ആവര്‍ത്തിക്കില്ലെന്നും രാജേഷ് ഉറപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ യുവതി പറയുന്നതിന് വിരുദ്ധമാണ് ഇതെല്ലാം. അതുകൊണ്ട് തന്നെ രാജേഷിന്റെ കൊലയില്‍ പെണ്‍ ബുദ്ധിയുണ്ടോയെന്ന സംശയവും സജീവമാകും. കഴിഞ്ഞ മെയ് 19ന് നാട്ടില്‍ തിരിച്ചെത്തിയ രാജേഷ്…

Read More