തിരുവനന്തപുരം: ബന്ധുനിയമനത്തിൽ ലോകായുക്ത കുറ്റക്കാരനെന്ന് കണ്ടെത്തിയ മന്ത്രി കെ.ടി.ജലീൽ ഒടുവിൽ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി കോവിഡ് ചികിത്സയിലായതിനാൽ പ്രൈവറ്റ് സെക്രട്ടറിക്കാണ് രാജി സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് രാജിക്കത്ത് ഗവർണർക്കും കൈമാറിയിട്ടുണ്ട്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്ക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. കട്ടതിന്റെ പേരിലോ അഴിമതി നടത്തിയതിന്റെ പേരിലോ നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിന്റെ പേരിലോ അന്യന്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിന്റെ പേരിലോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിന്റെ പേരിലോ ആര്‍ഭാട ജീവിതം നയിച്ചതിന്റെ പേരിലോ കള്ളപ്പണം സൂക്ഷിച്ചതിന്റെ പേരിലോ ‘ഇഞ്ചികൃഷി’ നടത്തി ധനസമ്പാദനം നടത്തിയതിന്റെ പേരിലോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചതിന്റെ പേരിലോ…
Read MoreDay: April 13, 2021
അധികം ആയുസില്ലായിരുന്ന താരദാമ്പത്യം ! ആന്‍ അഗസ്റ്റിന് ഇനി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ; ആശംസകളുമായി താരങ്ങളും…
‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ആന്‍ അഗസ്റ്റിന്. പിന്നീട് ഏതാനും മികച്ച ചിത്രങ്ങളില്‍ കൂടി താരം വേഷമിട്ടു. ഇതിനിടയ്ക്ക് സിനിമാറ്റോഗ്രാഫര്‍ ജോമോന് ടി ജോണുമായി പ്രണയത്തിലാവുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും 2014ല്‍ വിവാഹിതരായി. ഇതിനു ശേഷം നടി അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവര്‍ വിവാഹമോചിതരാവുകയും ചെയ്തു. വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് ഇതുവരെ രണ്ടാളും യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. എന്നാലിപ്പോഴിതാ താരം വീണ്ടും സിനിമയില്‍ സജീവമാകുക്കുകയാണ്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് നടി വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലെ നായികയായാണ് ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്. എം. മുകുന്ദന്റെ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണിത്. അദ്ദേഹം തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതും. ഉത്തരവാദിത്തമില്ലാതെ…
Read Moreആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് വാർത്ത: മാപ്പു പറഞ്ഞില്ലെങ്കിൽ, സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ
തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന രീതിയിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെതിരെ സ്പീക്കർ വക്കീൽ നോട്ടീസ് അയച്ചു. ക്രൈം സ്റ്റോറിയിലൂടെയും ഓൺലൈൻ മാധ്യമത്തിലൂടെയും അപവാദ പ്രചരണം നടത്തിയതിനെതിരെയാണ് അഡ്വ.ടി.കെ സുരേഷ് മുഖേന മാനനഷ്ടത്തിനു സ്പീക്കർ നോട്ടീസ് നൽകിയത്. നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനകം സാമൂഹിക മാധ്യമത്തിലൂടെ ക്രൈം നന്ദകുമാർ സ്പീക്കർക്കെതിരെ അപവാദപ്രചരണം നടത്തിയ ലേഖനവും വീഡിയോയും പിൻവലിച്ച് നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കിൽ, സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നും നോട്ടീസുകളിൽ പറഞ്ഞിട്ടുണ്ട്.
Read Moreനടനും സംവിധായകനുമായ കുമരജന്‍ മരിച്ച നിലയിൽ! കുമരജന്‍ വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍
ചെന്നൈ: നടനും സംവിധായകനുമായ കുമരജന്‍ (35) മരിച്ച നിലയിൽ. നാമക്കലിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.ഏതാനും തമിഴ് സിനിമകളില്‍ കുമരജന്‍ അഭിനയിച്ചിട്ടുണ്ട്. സന്തിപ്പോം സിന്തിപ്പോം എന്ന തമി ഴ്ചിത്രം നിര്‍മിച്ചിരുന്നു. ലോക്ഡൗണില്‍ സിനിമകള്‍ പ്രതിസന്ധിയിലായതോടെ കുമരജന്‍ വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
Read Moreകോവിഡ് നിയന്ത്രണങ്ങൾ: പരിശോധനകളും ക്വാറന്റൈനും കർശനമാക്കും; ഉത്തരവ് ഇന്നിറങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് കോർ കമ്മിറ്റി യോഗമാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ച ശേഷം ഇന്ന് ഉത്തരവ് പുറത്തിറങ്ങും. അതേസമയം ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന നിർദേശം മോട്ടോർ വാഹനവകുപ്പ് മുന്നോട്ടു വച്ചിട്ടുണ്ട്. ഹോട്ടലുകളും കടകളും രാത്രി ഒൻപതു വരെകടകളുടെയും ഹോട്ടലുകളുടെയും പ്രവർത്തന സമയം രാത്രി ഒൻപത് വരെ മാത്രമാക്കണമെന്നതാണ് പ്രധാന നിർദേശം. ഹോട്ടലുകളിൽ ഒരു സമയം അൻപത് ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. സദ്യ വേണ്ട; പാക്കറ്റ് ഫുഡ് ആകാംപൊതുചടങ്ങുകളുടെ സമയം രണ്ടു മണിക്കൂറായി കുറയ്ക്കണം. പൊതുപരിപാടികളിൽ 200 പേർക്ക് മാത്രമാകും പ്രവേശനം. അടച്ചിട്ട മുറികളിലാണെങ്കിൽ നൂറു പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. വിവാഹങ്ങൾ അടക്കമുള്ള പൊതുപരിപാടികളിൽ…
Read Moreമീൻമുള്ളു തൊണ്ടയിൽ കുരുങ്ങി ചികിത്സയിൽ കഴിയവേ യുവതി മരിച്ചു; വിവരമറിഞ്ഞു സഹോദരൻ ആത്മഹത്യ ചെയ്തു
ഗാന്ധിനഗർ: മീൻമുള്ളു തൊണ്ടയിൽ കുരുങ്ങി ചികിത്സയിൽ കഴിയവേ യുവതി മരിച്ചു, വിവരമറിഞ്ഞു സഹോദരൻ ആത്മഹത്യ ചെയ്തു. അതിരന്പുഴ മണ്ണാർകുന്ന് വഞ്ചിപ്പറന്പിൽ ത്രേസ്യാമ്മ ഷിജു (സിന്ധു 45)വാണ് മരിച്ചത്. വിവരമറിഞ്ഞു മണിക്കൂറുകൾ പിന്നിടും മുന്‍പേ സഹോദരൻ സുനിൽ തോമസാണ് (42) ജീവനൊടുക്കിയത്. രണ്ടാഴ്ച മുന്‍പാണ് സിന്ധുവിന്റെ തൊണ്ടയിൽ മീൻമുള്ള് കുരുങ്ങിയത്. ആദ്യം അതിരന്പുഴയിലെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മുള്ള് എടുക്കുവാൻ കഴിഞ്ഞില്ല. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. വിദഗ്ധ പരിശോധനയിൽ ശ്വാസകോശത്തിൽ മീൻമുള്ള് തങ്ങിയിരിക്കുന്നതായും അണുബാധയുള്ളതായും കണ്ടെത്തി. സർജറി തീവ്രപരിചരണത്തിൽ കഴിഞ്ഞിരുന്ന സിന്ധുവിന്റെ നില ഗുരുതരമാകുകയും ഇന്നലെ ഉച്ചയ്ക്കു മരിക്കുകയുമായിരുന്നു. മരണവിവരം അറിഞ്ഞു വീട്ടിലെത്തിയ സഹോദരൻ സുനിൽ തോമസ് തൂങ്ങി മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഷിജുവാണ് സിന്ധുവിന്റെ ഭർത്താവ്. ഏകമകൾ. അലീന (അതിരന്പുഴ സെന്റ് മൈക്കിൾ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി). സംസ്കാരം…
Read Moreരാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു; ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു; പഞ്ചനക്ഷത്ര ഹോട്ടലുകൾ ഏറ്റെടുക്കും
മുംബൈ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞുവീശുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,68,912 പുതിയ രോഗികളായി. 904 മരണം നടന്നു. തുടർച്ചയായ ദിവസങ്ങളിൽ വീണ്ടും ഒന്നരലക്ഷം കടന്നിരിക്കുകയാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്ന് രണ്ടാം സ്ഥാനത്തായി. രാജ്യത്ത് ഒറ്റദിവസം രോഗികൾ 1.6 ലക്ഷം കടക്കുന്നതും ആദ്യം. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഢ്, കര്‍ണാടക, തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, കേരളം എന്നിവിടങ്ങളിലെല്ലാം കോവിഡിന്റെ രണ്ടാം തരംഗം ഭീതി പരത്തുകയാണ്. മഹാരാഷ്ട്രയിൽ ലോക്ഡൗൺ പ്രഖ്യാപനം ഉടൻ24 മണിക്കൂറിനിടയിൽ മഹാരാഷ്ട്രയിൽ മാത്രം 63,294 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ മാത്രം 9,989 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 349 മരണങ്ങൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ള മരണസംഖ്യ 57,987 ആയി ഉയർന്നു. നിലവിൽ മഹാരാഷ്ട്രയിലെ ആകെ കേസുകളുടെ എണ്ണം 34,07,245…
Read Moreകെ.ജെ. ചാക്കോ കല്ലുകളം സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം! പെസഹാവ്യാഴം അവധിയാക്കിയത് കെ.ജെ. ചാക്കോയുടെ ശ്രമഫലമായി
ചങ്ങനാശേരി: കെ.ജെ. ചാക്കോ കല്ലുകളം സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായ നേതാവായിരുന്നു. ചങ്ങനാശേരിക്കാർ അദ്ദേഹത്തെ ചാക്കോച്ചി എന്നാണ് വിളിച്ചിരുന്നത്. മുനിസിപ്പൽ കൗണ്‍സിലർ, ചെയർമാൻ സ്ഥാനങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം എംഎൽഎയും പിന്നീട് മന്ത്രി സ്ഥാനത്തുമെത്തി. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കാതെ തനിക്ക് ബോധ്യമെന്നു കരുതുന്ന കാര്യങ്ങൾ തുറന്നു പറയുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ചങ്ങനാശേരി നഗരസഭാ കൗണ്‍സിലിലേക്ക് 1962ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം 1964ൽ കേരളകോണ്‍ഗ്രസിന്റെ രൂപീകരണത്തിൽ പങ്കാളിയായി. 1964ൽ നഗരസഭാ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേരള കോണ്‍ഗ്രസ് പ്രതിനിധിയായാണ് ചങ്ങനാശേരിയിൽനിന്നും 1965ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ മുന്നണികൾക്ക് കേവലഭൂരിപക്ഷമില്ലാതിരുന്നതിനാൽ നിയമസഭ ചേരാൻ കഴിഞ്ഞില്ല. അന്നത്തെ ഗവർണർ വി.വി.ഗിരിയുടെ ശിപാർശ പ്രകാരം നിയമസഭ പിരിച്ചുവിട്ടു. 1967ൽ കെ.ജെ. ചാക്കോ വീണ്ടും മത്സരിച്ചെങ്കിലും സിപിഐ അംഗമായിരുന്ന അഡ്വ. കെ.ജി.എൻ. നന്പൂതിരിപ്പാടിനോട് പരാജയപ്പെട്ടു. 1970ൽ നടന്ന തെരഞ്ഞെടുപ്പിൽ കെ.ജെ.ചാക്കോ കെ.ജി.എൻ. നന്പൂതിരിപ്പാടിനെ തോൽപിച്ചു. 1977ലെ…
Read Moreശിവകുമാറിന്റെ ധീരതയില്‍ രക്ഷപെട്ടത് ആറുപേരുടെ ജീവന്! പൈലറ്റ് കെ.ബി. ശിവകുമാറിന് അഭിനന്ദനപ്രവാഹം
പൊൻകുന്നം: യൂസഫലിയുടെ ഹെലികോപ്റ്റർ മനോധൈര്യം കൈവിടാതെ ചതുപ്പിലേക്കിറക്കിയ ചിറക്കടവ് സ്വദേശി പൈലറ്റ് കെ.ബി. ശിവകുമാറിന് അഭിനന്ദനപ്രവാഹം. ചിറക്കടവിന് അഭിമാനമായി മാറിയ ശിവകുമാറിനെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കാൻ നാട്ടുകാർ മറന്നില്ല. ശിവകുമാറിന്റെ ധീരതയിൽ ആറുപേരുടെ ജീവൻ രക്ഷപ്പെട്ടപ്പോൾ അഭിമാനം ചിറക്കടവ് ഗ്രാമത്തിനുകൂടി സ്വന്തമാണെന്ന് നാട്ടുകാർ പറയുന്നു. അപകടം കഴിഞ്ഞയുടൻ ശിവകുമാർ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും ശിവകുമാറിനെ പോയി കാണുകയും ചെയ്തുവെന്ന് ജ്യേഷ്ഠൻ ശശികുമാർ പറഞ്ഞു. ചിറക്കടവ് കോയിപ്പുറത്ത് മഠത്തിൽ ഭാസ്കരൻനായരുടെയും ഭവാനിയമ്മയുടെയും മകനാണ് ശിവകുമാർ. സൈനിക സേവനത്തിൽ നിന്ന് വിരമിച്ചതിന് ശേഷം ഡൽഹിയിൽ റെലിഗേർ എന്ന ഫ്ലൈറ്റ് കമ്പനിയിൽ ജോലി ചെയ്തു. അക്കാലത്ത് ഡൽഹിയിൽ വിവിഐപിമാരുടെ ഫ്ലൈറ്റ് പറത്തലായിരുന്നു പ്രധാന ചുമതല. പ്രധാന മന്ത്രി നരേന്ദ്രമോദി, സോണിയ ഗാന്ധി, ലാലുപ്രസാദ് യാദവ് തുടങ്ങിയവരുടെ യാത്രകളിൽ പൈലറ്റായി ശിവകുമാർ സേവനം ചെയ്തു. പിന്നീട് എം.എ. യൂസഫലിയുടെ പൈലറ്റായി സേവനം തുടങ്ങുകയായിരുന്നു. എറണാകുളത്താണ്…
Read Moreകാറ്ററിംഗ് യൂണിറ്റുകാർ ആശങ്കയിൽ; ഇറച്ചിക്കോഴി വില കൂടി, ഒപ്പം കോവിഡ് നിയന്ത്രണവും
കോട്ടയം: ഇറച്ചിക്കോഴി വില കുത്തനെ ഉയർന്നതും കോവിഡിന്റെ രണ്ടാം തരംഗവും കാറ്ററിംഗ് രംഗത്തു പ്രവർത്തി ക്കുന്നവർക്ക് ആശങ്ക സമ്മാനിക്കുന്നു. ഈസ്റ്ററിനു ശേഷം കല്യാണ സീസണായതോടെ നിരവധി ഓർഡറുകളാണ് കാറ്ററിംഗ് യൂണിറ്റുകൾ മുൻകൂറായി ഏറ്റെടുത്തിരുന്നത്. പെട്ടന്നുള്ള കോഴിയിറച്ചിയുടെ വില വർധനവ് അപ്രതീക്ഷിത തിരിച്ചടിയാണ് ഈ മേഖലയ്ക്കു നൽകിയിരിക്കുന്നത്. ഇതോടൊപ്പം കോവിഡ് നിയന്ത്രണവും പുതുതായി വന്നതോടെ ഇനിയെന്തു ചെയ്യുമെന്ന നിലപാടിലാണ് കാറ്ററിംഗ് യൂണിറ്റുകാർ. വിവാഹത്തിന് സദ്യ പാടില്ലെന്നും പാഴ്സലുകൾ ആവാമെ ന്നുമാണ് പുതിയ കോവിഡ് മാനദണ്ഡം.ഈസ്റ്ററിനു ശേഷം 50 രൂപയാണ് കോഴിയിറച്ചിയിലുണ്ടായ വില വർധനവ്. റംസാൻ നോന്പും എത്തിയതോടെ ഇറച്ചിക്കോഴികൾക്ക് ഡിമാൻഡ് കൂടിയിട്ടുണ്ട്. കോഴിയുടെ ലഭ്യതക്കുറവും വില വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.
Read More