നടന് വിവേകിന്റെ വിയോഗം ആരാധകര്‍ക്ക് തീരാനഷ്ടമാണ്. എന്നും എല്ലാവരെയും സന്തോഷിപ്പിച്ചിരുന്ന ആ നല്ല മനുഷ്യന് ഇനിയില്ലെന്ന് വിശ്വസിക്കാനായിട്ടില്ല ആരാധകര്‍ക്ക്. നല്ല സന്ദേശങ്ങള്‍ നിറഞ്ഞ നടന്റെ ഹാസ്യരംഗങ്ങളും സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളും ഓര്‍ത്തെടുക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ പലരും. സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് പ്രചോദനം നല്കുന്ന കുറിപ്പുകള്‍ അദ്ദേഹം പങ്കുവയ്ക്കുമായിരുന്നു. അത്തരത്തില്‍ മരണത്തെക്കുറിച്ച് വിവേക് എഴുതിയ ഒരു ട്വീറ്റാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ‘ലളിതവും നിസ്വാര്‍ത്ഥവും കറയില്ലാത്തതുമായ ജീവിതവും ഒരുനാള്‍ അവസാനിക്കും, പലരും മരിക്കും, പക്ഷെ കുറച്ചുപേര്‍ മരണശേഷവും ജീവിക്കുന്നു’, എന്നാണ് തമിഴില്‍ വിവേക് കുറിച്ച ട്വീറ്റ്. അദ്ദേഹത്തിന്റെ വാക്കുകള്‍ പോലെതന്നെ വിവേക് മരിച്ചാലും ലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ ജീവിക്കുമെന്നാണ് ആരാധകര്‍ കുറിക്കുന്നത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് അവിടെ വച്ച് അന്ത്യം സംഭവിക്കുകയായിരുന്നു.
Read MoreDay: April 19, 2021
സിപിഐ നല്‍കിയത് വലിയ പിന്തുണ;ഭിന്നത ഉണ്ടെന്നു വരുത്തിത്തീർക്കാൻ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത് വ്യാജവാർത്തയെന്ന് ജോസ് കെ. മാണി
കോട്ടയം: കേരള കോണ്‍ഗ്രസ്- എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ സിപിഐക്കെതിരായി വിമർശനമെന്ന പേരിൽ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത് വ്യാജവാർത്തയെന്ന് ചെയർമാൻ ജോസ് കെ. മാണി. ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കിടയിൽ ഭിന്നത ഉണ്ടെന്നു വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഈ വാർത്തയ്ക്ക് പിന്നിലെന്നും ജോസ് കെ. മാണി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി തെരെഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിച്ചു എന്ന വിലയിരുത്തലാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടത്തിയത്. കേരള കോണ്‍ഗ്രസ്- എം മത്സരിച്ച എല്ലാ സീറ്റുകളിലും സിപിഐയുടെ ഭാഗത്തുനിന്നു വലിയ പിന്തുണ ഉണ്ടായി. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ പ്രവർത്തനത്തിൽ പൂർണ തൃപ്തിയുണ്ടെന്നാണ് സ്റ്റിയറിംഗ് കമ്മിറ്റി വിലയിരുത്തിയത്. ഇതിനു വിപരീതമായ കാര്യങ്ങളാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരള കോണ്‍ഗ്രസ്- എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ റാന്നിയിലെ സിപിഐയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ സംബന്ധിച്ച് വിമർശനം ഉന്നയിച്ചെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്നു റാന്നിയിലെ ഇടതുമുന്നണി സ്ഥാനാർഥി…
Read Moreഇനി മുതല്‍ ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് ചാര്‍ജര്‍ ലഭിക്കില്ല ! കാരണമായി കമ്പനി പറയുന്നത്…
പുതുതായി ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് ഇനി മുതല്‍ ചാര്‍ജര്‍ ലഭിക്കില്ലെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു.വിലയേറിയ ഉപകരണമായ ഐഫോണിനൊപ്പം ചാര്‍ജര്‍ പോലും നല്‍കാത്ത ആപ്പിളിന്റെ പിശുക്ക് ചര്‍ച്ചാവിഷയമാകുകയും ചെയ്തു. എന്നാല്‍ ഇതിന്റെ കാരണവും കമ്പനി വ്യക്തമാക്കി. പരിസ്ഥിതി ആഘാതം കുറയ്ക്കാനാണ് ഇതു ചെയ്തിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. ഇത് സ്ഥാപിക്കാനായി ചില കണക്കുകളും കമ്പനി പുറത്തുവിട്ടിരിക്കുന്നു. എയര്‍പോഡുകളും ചാര്‍ജിങ് അഡാപ്റ്ററുകളും നിര്‍മിക്കാന്‍ പ്ലാസ്റ്റിക്, ചെമ്പ്, ടിന്, സിങ്ക് തുടങ്ങിയ വസ്തുക്കള്‍ ആവശ്യമാണ്. ഈ വര്‍ഷത്തെ ഐഫോണുകള്‍ക്കൊപ്പം ചാര്‍ജറുകളും മറ്റും നല്‍കാതിരിക്കുക വഴി തങ്ങള്‍ 8.61 ലക്ഷം ടണ്‍ ചെമ്പ്, സിങ്ക് എന്നീ വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാന്‍ സാധിച്ചു എന്നാണ് ആപ്പിളിന്റെ പുതിയ പാരിസ്ഥിതിക പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ചാര്‍ജര്‍ ഒപ്പം നല്‍കാതിരിക്കുക വഴി ഐഫോണ്‍ വില്‍ക്കുന്ന ബോക്സിന്റെ വലുപ്പം കുറയ്ക്കാനായെന്നും കമ്പനി പറയുന്നു. ചാര്‍ജിങ് അഡാപ്റ്ററുകള്‍ നല്കാതിരിക്കാനുള്ള തീരുമാനം ധീരമായിരുന്നുവെന്നും അത്…
Read Moreചെരിപ്പ് കടിച്ച് നശിപ്പിക്കുന്നുവെന്ന് ആരോപിച്ച് വളർത്തു നായയോട് ക്രൂരത കാട്ടിയ ഉടമ അറസ്റ്റില്‍; എമർജൻസി റെസ്ക്യൂ ഫോഴ്സ് അംഗങ്ങളുടെ പരിചരണത്തിൽ നായ സുഖ പ്രാപിക്കുന്നു
എടക്കര: വളർത്തുനായയെ സ്കൂട്ടറിന്റെ പിന്നിൽ കെട്ടി ടാർ റോഡിലൂടെ വലിച്ചിഴച്ച്; ക്രൂരത കാട്ടിയയാളെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു. കരുനെച്ചി പ്രെയ്സ് വില്ല സേവ്യറി(53)നെയാണ് എടക്കര എസ്ഐ രാംദാസും സംഘവും അറസ്റ്റ് ചെയ്തത്. നായയെ കെട്ടിവലിക്കാൻ ഉപയോഗിച്ച സ്കൂട്ടറും പോലീസ് കണ്ടുകെട്ടി കോടതിയിൽ ഹാജരാക്കി. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് കരുനെച്ചി സ്വദേശിയായ ഇയാൾ ചെരിപ്പ് കടിച്ചതിന്റെ പേരിൽ വളർത്തു നായയെ സ്കൂട്ടറിന്റെ പിറകിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചത്. മൂന്നു കിലോമീറ്ററാണ് ഇയാൾ നായയെ കെട്ടിവലിച്ചു സ്കൂട്ടറോടിച്ചത്. ക്രൂരകൃത്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട വളപ്പൻ ഉമ്മർ എന്ന യുവാവ് ഇയാളുടെ സ്കൂട്ടറിനു മുന്നിൽ ബൈക്ക് വിലങ്ങിയാണ് കൃത്യം തടഞ്ഞത്. സമൂഹമാധ്യമങ്ങളിലൂടെ സേവ്യറിന്റെ പ്രവൃത്തി പരന്നതോടെ എടക്കര പോലീസ് ഇയാളെക്കുറിച്ച് അന്വേഷണം നടത്തി. ഉമ്മറിന്റെ പരാതിയിൽ ശനിയാഴ്ച തന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മൃഗങ്ങൾക്കു നേരെയുള്ള ക്രൂരകൃത്യങ്ങൾ തടയുന്ന നിയമമുൾപ്പെടെയുള്ള…
Read Moreഇവിടെ കോവിഡൊന്നും ഇല്ല…അതുകൊണ്ട് വാക്സിനും വേണ്ട; രോഷത്തോടെ പ്രതികരിച്ച് മന്‍സൂര്‍ അലിഖാന്; പ്രസ്താവന ചര്‍ച്ചയാകുന്നു…
സിനിമാലോകത്തെ ആകെ ദുഖത്തിലാക്കിക്കൊണ്ടാണ് നടന് വിവേക് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു വിവേകിന്റെ മരണം. കോവിഡ് വാക്സിന് സ്വീകരിച്ചതിന്റെ പിറ്റേ ദിവസമാണ് ഹൃദയാഘാതം വന്നത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ വാക്സിന് സ്വീകരിച്ചതാണ് മരണകാരണം എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തി. അതിനിടെ നടന് മന്‍സൂര്‍ അലിഖാന് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കോവിഡ് എന്നൊന്ന് ഇല്ലെന്നും കോവിഡ് വാക്സിന് എന്തിനാണ് എടുക്കുന്നതെന്നുമാണ് നടന് ചോദിക്കുന്നത്. വിവേക് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മന്‍സൂര്‍ അലിഖാന് ഇത്തരത്തില്‍ പ്രതികരിച്ചത്. ഇപ്പോഴാണ് ഈ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. എന്തിനാണ് നിര്‍ബന്ധിച്ച് കോവിഡ് വാക്സീന് എടുപ്പിക്കുന്നത്. ഇവിടെ ആരും ചോദിക്കാനും പറയാനും ഇല്ലെ. കുത്തി വയ്ക്കുന്ന മരുന്നില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കോവിഡ് വാക്സീന് എടുത്ത ശേഷമാണ് ആശുപത്രിയിലാകുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ പറയുന്നു ഇവിടെ കോവിഡില്ലെന്ന്. ഈ…
Read Moreഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്നവർക്ക് ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധം
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. ഇവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു വരുന്ന എല്ലാവരും ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.വാക്സിന് എടുത്തിട്ടുള്ളവരാണെങ്കിലും സംസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് 48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയിരിക്കണം. അല്ലാത്തവര്‍ കേരളത്തില്‍ എത്തിയ ഉടന്‍തന്നെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധനാ ഫലം ലഭിക്കുന്നതുവരെ അവരവരുടെ വാസസ്ഥലങ്ങളില്‍ റൂം ഐസൊലേഷനില്‍ കഴിയുകയും ചെയ്യേണ്ടതാണ്. പരിശോധനാഫലം പോസിറ്റീവ് ആകുന്നവര്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം. പരിശോധനാഫലം നെഗറ്റീവാകുന്നവര്‍ മാസ്ക് ധരിക്കുക, ആളകലം പാലിക്കുക, കൈകള്‍ വൃത്തിയാക്കുക തുടങ്ങിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, പേശിവേദന, ക്ഷീണവും മണവും അനുഭവപ്പെടാതിരിക്കുക, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക്…
Read Moreനിയന്ത്രണങ്ങള്‍ പാലിച്ച് പൂരം പ്രായോഗികമല്ല; തൃശൂര്‍ പൂരം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി സര്‍ക്കാരിന് സാംസ്കാരിക പ്രവര്‍ത്തകരുടെ കത്ത്
തൃശൂര്‍: കോവിഡ് മഹാമാരി കാലത്ത് തൃശൂര്‍ പൂരം മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് സാംസ്കാരിക പ്രവര്‍ത്തകരുടെ കത്ത്. കെ.ജി. ശങ്കരപ്പിള്ള, വൈശാഖന്, കല്‍പ്പറ്റ നാരായണന്, കെ. വേണു തുടങ്ങിയ സാംസ്കാരിക പ്രവര്‍ത്തകരാണ് കത്ത് നല്‍കിയത്. 34 സാംസ്കാരിക പ്രവര്‍ത്തകരാണ് കത്തില്‍ ഒപ്പിട്ടത്. നിയന്ത്രണങ്ങള്‍ പാലിച്ച് പൂരം പ്രായോഗികമല്ലെന്ന് കത്തില്‍ പറയുന്നു. തൃശൂര്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പൂരം നടത്തുന്നത് അനുചിതമാണ്. അതുകൊണ്ട് സര്‍ക്കാരും പൂരം സംഘാടകരും ഇതില്‍നിന്ന് പിന്മാറണമെന്ന അഭ്യര്ഥനയാണ് കത്തിലുള്ളത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പൂരത്തിന് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ ഞായറാഴ്ച പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി വി.പി. ജോയി തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്.
Read Moreഅന്ന് ഹീറോ ഇന്ന് വില്ലന്‍ ! പ്രളയത്തില്‍ ശരീരം ചവിട്ടുപടിയാക്കിയ ജയ്സല്‍ ഇന്ന് തട്ടിപ്പു കേസിലെ പ്രതി…
പ്രളയകാലത്ത് ദുരിതത്തില്‍പെട്ടവര്‍ക്ക് വള്ളത്തിലേക്കു കയറാന്‍ ചവിട്ടുപടിയായി സ്വന്തം ശരീരം നല്കിയ ഹീറോ ജയ്സല്‍ ഇന്ന് വില്ലന്‍. യുവാവിനെതിരേ താനൂര്‍ പോലീസ് ഇന്നലെ കേസെടുത്തു. കഴിഞ്ഞ 15-ന് ഒട്ടുപുറം തൂവല്‍ തീരത്ത് വനിതാ സുഹൃത്തുമായി എത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതിനാണു കേസ്. കാറിലെത്തിയ ഇരുവരുടെയും ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ ജയ്സല്‍, ഈ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഒരു ലക്ഷം രൂപ തന്നാല്‍ പ്രശ്നം ഒതുക്കാമെന്നും പറഞ്ഞു. തുടര്‍ന്നു യുവാവ് തന്റെ സുഹൃത്തിന്റെ ഫോണ്‍ വഴി അയ്യായിരം രൂപ ഗൂഗിള്‍ പേ മുഖേന ജയ്സലിന്റെ അക്കൗണ്ടിലേക്കു നല്കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Read Moreകേരള സർവകലാശാല ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റി
തിരുവനന്തപുരം: കേരള സർവകലാശാല ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണർ മുഴുവൻ സർവകലാശാലകളോടും നിർദ്ദേശിച്ചിട്ടുണ്ട്. കേരള സർവകലാശാല യൂണിയനും വിദ്യാർഥിസംഘടനകളും പരീക്ഷ മാറ്റിവയ്ക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേരള സർവകലാശാല ഏപ്രിൽ 19 മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു. മാറ്റിവച്ച പരീക്ഷകൾ മേയ് 10 മുതൽ പുനഃക്രമീകരിക്കും.
Read Moreകോവിഡ് ബാധിതരുടെ എണ്ണവും മരണവും ഞെട്ടിക്കുന്നു; 24 മണിക്കൂറിനിടെ 2.73 ലക്ഷത്തിലേറപ്പേർക്ക് വൈറസ് ബാധ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗത്തിൽ കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് രോഗം ബാധിച്ചത്. ഇതേസമയത്ത് 1,619 പേർ മരണമടഞ്ഞുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,178 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. ഇതുവരെ രാജ്യത്ത് ആകെ 1,50,61,919 പേർക്കാണ് രോഗം ബാധിച്ചത്. 19,29,329 പേരാണ് നിലവിൽ വൈറസ് ബാധിതരായി ചികിത്സയിലുള്ളത്. 1,78,769 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. 1,29,53,821 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും 12,38,52,566 ഇതുവരെ വാക്സിൻ സ്വീകരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Read More