സ്വന്തം ലേഖകന്‍ കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായിരിക്കെ ജയിലുകളില്‍ ആശങ്ക. കോവിഡ് മാനദണ്ഡ പ്രകാരം തടവുകാരെ താമസിപ്പിക്കുന്നതിനും മറ്റുമുള്ള അസൗകര്യങ്ങളാണ് ജയില്‍ വകുപ്പിനെ പ്രതിരോധത്തിലാക്കുന്നത്. രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ പോലീസ് പിടികൂടുന്ന കേസുകളിലെ തടവുകാരെ ജയിലിലേക്ക് അയയ്ക്കുന്നതില്‍ നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കാനാണ് ജയില്‍വകുപ്പ് തീരുമാനിച്ചത്. സിജെഎം, സെഷന്‍സ് കോടതികളില്‍ ഇതുസംബന്ധിച്ചുള്ള അപേക്ഷ സമര്‍പ്പിക്കും . രോഗവ്യാപനം കൂടിയ എറണാകുളത്തും കോഴിക്കോടും ജില്ലാ ജയിലുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജയില്‍ ഡിജിപി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്കും തടവുകാര്‍ക്കും വരും ദിവസങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്ന് ഉത്തരമേഖലാ ജയില്‍ ഡിഐജി വിനോദ്കുമാര്‍ അറിയിച്ചു. മാസ്കും സാനിറ്റൈസറും ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്നും കൃത്യമായ ഇടവേളകളില്‍ സെല്ലുകളില്‍ പരിശോധന നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.സെല്ലുകളിലുള്ള തടവുകാര്‍ മാസ്ക് ഉപയോഗിക്കണമെന്ന് മുമ്പും നിര്‍ദേശം നല്‍കിയിരുന്നു. ഇത് കാര്യക്ഷമമായി…
Read MoreDay: April 19, 2021
ബസുടമ ആയതോടെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അദ്ദേഹം കുത്തക മുതലാളിയും ബൂര്‍ഷ്വാസിയുമായി !വരവേല്‍പ്പ് സിനിമയുടെ കഥ തന്റെ അച്ഛന്റെ ജീവിതമെന്ന് ശ്രീനിവാസന്
മോഹന്‍ലാലിനെ നായകനാക്കി ശ്രീനിവാസന്-സത്യന് അന്തിക്കാട് കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമയാണ് വരവേല്‍പ്പ്. 1989ല്‍ പുറത്തിറങ്ങിയ ഈ സിനിമ മികച്ച വിജയം നേടിയതിനോടൊപ്പം രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വരവേല്‍പ്പ് എന്ന സിനിമ തന്റെ ജീവിതത്തിലുണ്ടായ കഥയാണെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ രചയിതാവായ ശ്രീനിവാസന്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ശ്രീനി അധികമാര്‍ക്കും അറിയാത്ത ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ അച്ഛന് വാങ്ങിയ ബസും അത് തല്ലിത്തകര്‍ത്തതുമെല്ലാം കോര്‍ത്തിണക്കിയാണ് വരവേല്‍പ്പിന്റെ കഥ ഒരുക്കിയതെന്ന് ശ്രീനി പറയുന്നു. വരവേല്‍പ്പ് സിനിമയിലെ മുരളീധരന്റെ അനുഭവങ്ങള്‍ തന്റെ അച്ഛന് സംഭവിച്ചതാണെന്നും അന്നത്തെ പാര്‍ട്ടിക്കാരുടെ മാനസിക വളര്‍ച്ചയില്ലായ്മ വലിയ ദുരന്തങ്ങളാണ് അദ്ദേഹത്തിന് വരുത്തി വച്ചത്. ശ്രീനിവാസന് പറഞ്ഞു. കമ്യൂണിസ്റ്റുകാരനായിരുന്ന അച്ഛന് താമസിക്കുന്ന വീടും പറമ്പും കെഎഫ്സിയില് പണയം വച്ച് ഒരു ബസ് വാങ്ങി. ബസുടമ ആയതോടെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അദ്ദേഹം കുത്തക മുതലാളിയും ബൂര്‍ഷ്വാസിയുമായി. അതോടെ പാര്‍ട്ടിക്കാരുടെ…
Read Moreശങ്കരനാരായണൻ പണ്ടേ മുക്കുകാരൻ; തിരുവാഭരണം മോഷ്ടിച്ച താൽക്കാലിക പൂജാരി അറസ്റ്റില്‍
നെയ്യാറ്റിന്‍കര: തിരുവാഭരണം മോഷ്ടിച്ച താത്കാലിക പൂജാരി അറസ്റ്റില്‍. മോഷണത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു. പെരുന്പഴുതൂര്‍ വിഷ്ണുപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണം മോഷ്ടിച്ച കേസിലാണ് കൊട്ടാരക്കര വാളകം തേവന്നൂര്‍ കണ്ണംകര മഠത്തില്‍ ശങ്കരനാരായണ (39) നെ പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും പുറത്തും ഇയാള്‍ പൂജാരിയായി ജോലി ചെയ്തിട്ടുണ്ട്. ആന്‍ഡമാന്‍, ഡല്‍ഹി, മുംബൈ, ഫരീദാബാദ് മുതലായവിടങ്ങളിലെ അയ്യപ്പ ക്ഷേത്രങ്ങളിലെ പൂജാരിയായിരുന്നു. അരുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നു സ്വര്‍ണ പൊട്ട് മോഷ്ടിച്ച കേസില്‍ ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളതായും പോലീസ് അറിയിച്ചു. മറ്റു ക്ഷേത്രങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള മോഷണം ഇയാള്‍ നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.
Read Moreമോഷ്ടിച്ച പോത്തുകളെ കൊണ്ട് വലഞ്ഞു; ഒടുവിൽ ഉടമയ്ക്ക് തിരികെ നൽകി തടിയൂരി…! കണ്ണൂരിലെ പോത്ത്കഥയിങ്ങനെ…
ശ്രീകണ്ഠപുരം(കണ്ണൂർ): ബൈക്കിടിച്ച് പോത്തിനും ബൈക്ക് യാത്രികനും പരിക്കേറ്റതിനെ തുടർന്ന് ബൈക്ക് യാത്രികന്റെ സുഹൃത്തുക്കൾ മോഷ്ടിച്ചു കടത്തിയ പോത്തുകളെ കൊണ്ട് വലഞ്ഞതോടെ ഉടമസ്ഥന് തന്നെ പോത്തുകളെ തിരികെ നൽകി തടിയൂരി. പരിക്കേറ്റ പടിയൂർ സ്വദേശിയുടെ നിർദ്ദേശപ്രകാരം സുഹൃത്തുക്കൾ കടത്തിയ രണ്ട് പോത്തുകളെയാണ് ഉടമ ഇരിക്കൂർ പട്ടുവം സ്വദേശി ഹനീഫയ്ക്ക് ഇന്ന് രാവിലെ തിരികെ നൽകിയത്. ഹനീഫയുടെ പരാതിയിൽ ഇരിക്കൂർ പോലീസ് അന്വേഷണം തുടങ്ങിയതോടെ സംഘം പോത്തുകളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ പരിക്കേറ്റ പോത്തിന് ചികിത്സ ആവശ്യമായതോടെ ചികിത്സയ്ക്കായി ഡോക്ടറെ സ്ഥലത്തേക്ക് എത്തിക്കേണ്ടി വന്നു. പോത്തുകൾ “പണി തരും’ എന്ന അവസ്ഥയായതോടെ കൊണ്ടുപോയ വാഹനത്തിൽ തന്നെ ഉടമയ്ക്ക് എത്തിച്ചു നൽകുകയായിരുന്നു.
Read Moreകോവിഡ് വ്യാപനം ശക്തം: രാത്രികാല കർഫ്യൂ, പ്രാദേശിക – വാരാന്ത്യ ലോക്ഡൗണുകളിലേക്ക് സംസ്ഥാനം? കൂടുതൽ നിയന്ത്രണം വരുന്നു
എം.ജെ ശ്രീജിത്ത്തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് ഒരുക്കം തുടങ്ങി. സംസ്ഥാനത്തെ ആശുപത്രികളിലും പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. ഈ സ്ഥിതി തുടർന്നാൽ ആശുപത്രികളിൽ ഐസിയു ബെഡുകൾ ഉൾപ്പെടെയുള്ളവയ്ക്കു ക്ഷാമം ഉണ്ടാകും. സ്വകാര്യ ആശുപത്രികളിൽ അടക്കം കൂടുതൽ ഐസി ബെഡുകൾ തയാറാക്കും. കഴിഞ്ഞ ദിവസം നടത്തിയ കൂട്ട പരിശോധനയുടെ കൂടുതൽ ഫലം ഇനിയും ലഭിക്കാനുണ്ട്. ഇതു ലഭിക്കുന്നതോടെ രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടാകുമെന്നു കരുതപ്പെടുന്നു. ഇതോടെയാണ് നിയന്ത്രണം കടുപ്പിക്കുക. കർഫ്യൂ വന്നേക്കുംകോവിഡ് വ്യാപനം ഇനിയും രൂക്ഷമായാൽ സംസ്ഥാനത്തു രാത്രികാല കർഫ്യൂ, പ്രാദേശിക ലോക്ഡൗൺ, വാരാന്ത്യ ലോക്ഡൗൺ എന്നിവ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നു. രണ്ടാഴ്ചത്തേക്കു കടുത്ത നിയന്ത്രണം വേണമെന്നു പോലീസും ശിപാർശ നൽകും. കർശന പരിശോധനഇന്നുമുതൽ നിരത്തുകളിലും സംസ്ഥാന അതിർത്തികളിലും പോലീസിന്റെ കർശനമായ പരിശോധന ഉണ്ടാകും.…
Read Moreഅന്ധവിശ്വാസം സനുവിനെ മകളെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചോ?പെണ്‍കുട്ടി ജനിച്ചതിനുശേഷമാണ് തനിക്കു എല്ലാ തളര്‍ച്ചയും വന്നതെന്നു സനു വിശ്വസിച്ചോ?കങ്ങരപ്പടിയിലെ ഫ്ളാറ്റില്സംഭവിച്ചതെന്താണ്
അന്ധവിശ്വാസം ?കൊച്ചി: അന്ധവിശ്വാസം സനുവിനെ മകളെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചോ? പോലീസ് അന്വേഷിക്കുകയാണ്. പെണ്‍കുട്ടി ജനിച്ചതിനുശേഷമാണ് തനിക്കു എല്ലാ തളര്‍ച്ചയും വന്നതെന്നു ഇയാള്‍ വിശ്വസിച്ചോ? ആത്മഹത്യ ചെയ്യാന്‍ പോകുന്നവന് ഭാര്യയെ കൊലപ്പെടുത്താതെ മകളെ മാത്രം തെരഞ്ഞു പിടിച്ചതു എന്തിനുവേണ്ടിയാണ്. ഇത്രമാത്രം മകളെ സ്നേഹിക്കുന്ന അപ്പനു മകളെ കൊലപ്പെടുത്താന്‍ കഴിയുമോ? ഇതെല്ലാം ഇയാളെ അന്ധവിശ്വാസിയാക്കിയോ? ചോദ്യങ്ങൾ ബാക്കിയാകുന്നു. കങ്ങരപ്പടിയിലെ ഫ്ളാറ്റില്സംഭവിച്ചതെന്താണ്കൊച്ചി: മാര്‍ച്ച് 21ന് രാത്രി 9.30നാണ് കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ സനുമോഹനും മകള്‍ വൈഗയും എത്തുന്നത്. ഇവിടെ അധികസമയം ചെലവഴിച്ചില്ല. ഫ്ളാറ്റിനകത്ത് എന്താണ് സംഭവിച്ചത്. മകളെ കൊലപ്പെടുത്താന്‍ തയാറായി തന്നെയാണോ സനുമോഹന് എത്തിയത്. എന്തിനുവേണ്ടിയാണ് മകളെ കൊലപ്പെടുത്തിയത്. മകളെ വേദനിപ്പിക്കാതെ മദ്യം നല്കി അബോധാവസ്ഥയിലാക്കിയതും എന്തിനാണ്. അതിനുശേഷം ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു. വൈഗയുടെ ശരീരത്തില്‍ ഒരു അടയാളം പോലുമില്ല. അബോധാവസ്ഥയില്‍ കിടന്ന കുട്ടിയെ പുതപ്പില്‍ പൊതിഞ്ഞു പുറത്തേക്കു പോകുന്ന സനുമോഹന്. സിസിടിവി…
Read Moreഒറിജിനലായി എന്നെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്താന്‍ സംവിധായകന് പദ്ധതിയിട്ടു ! തുറന്നു പറച്ചിലുമായി നടി ഐശ്വര്യ…
മലയാളം ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങിയ നടിയാണ് ഐശ്വര്യ ഭാസ്കര്‍. മലയാള സിനിമയിലെ പഴയകാല സൂപ്പര്‍നായിക ലക്ഷ്മിയുടെ മകള്‍കൂടിയായ ഐശ്വര്യ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തന്റെ അഭിനയ മികവ് പ്രകടമാക്കിയിട്ടുണ്ട്. ഒരു തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയുടെ രണ്ടാം ചിത്രം മലയാളത്തിലായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ ഒളിയമ്പുകള്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ബട്ടര്‍ഫ്ളൈസില്‍ നായികയായി. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട് വളരെ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ. മോഹന്‍ലാല്‍-ജഗദീഷ് കോമ്പിനേഷനില്‍ നിരവധി ഹാസ്യ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ബട്ടര്‍ഫ്ളൈസ് കോമഡിയും, സെന്റിമെന്‍സും, റൊമാന്സും, ആക്ഷനും നിറഞ്ഞ ഒരു കുടുംബ ചിത്രമായിരുന്നു. മലയാളത്തില്‍ താന്‍ ചെയ്ത ഏറ്റവും മികച്ച വാണിജ്യ ചിത്രങ്ങളിലൊന്നായിരുന്നു ബട്ടര്‍ഫ്ളൈസ് എന്നും സിനിമയിലെ രസകരമായ ഒരു…
Read Moreഫ്ളാറ്റിലെത്തിയ ആ രണ്ടുപേർ? 19 ദിവസം എവിടെയായിരുന്നു? വൈഗയുടെ മരണത്തിൽ ദുരൂഹത ഉയർത്തുന്ന ചോദ്യങ്ങൾ ഇങ്ങനെയൊക്കെ…
കൊച്ചി: മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയ വൈഗയുടെ (13) മരണത്തില്‍ ഇനിയും ദുരൂഹത ബാക്കി. നിരവധി ചോദ്യങ്ങള്‍ക്കാണ് ഉത്തരം കിട്ടേണ്ടതുള്ളത്. വൈഗയെ കൊലപ്പെടുത്തിയത് താനാണെന്ന് സനു മോഹന്‍ സമ്മതിച്ചുവെങ്കിലും കൊല്ലാന്‍ ഫ്ളാറ്റില്‍ കൂടെ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയാണ്. ഫ്ളാറ്റിലെത്തിയ ആ രണ്ടുപേർ?സനു മോഹന്‍ സ്ഥലത്തില്ലാത്തപ്പോള്‍ രണ്ടുപേര്‍ കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ അന്വേഷിച്ചു വന്നതായി സെക്യൂരിറ്റി ജീവനക്കാരന് മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ ആരാണെന്ന് വ്യക്തമല്ല. മകളെ കൊലപ്പെടുത്തിയത് സനുവാണെങ്കില് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ പോലീസിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. ആരെയെങ്കിലും രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടോ?വൈഗയെ പുഴയില്‍ എറിഞ്ഞ ശേഷം ഭയം മൂലം ആത്മഹത്യ ചെയ്തില്ലെന്നാണ് സനു മോഹന്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇത് വിശ്വസിക്കാന്‍ പോലീസ് തയാറായിട്ടില്ല. വൈഗയെ കൊലപ്പെടുത്തിയതിന് ശേഷം നാടു വിട്ട് പലയിടങ്ങളിലായി കറങ്ങി നടന്നത് എന്തിനാണെന്നും വ്യക്തമാകണം. സനു മോഹന്‍ മറ്റാരെയെങ്കിലും രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടോ, ആദ്യം പോലീസിനെ…
Read Moreഫൈസര്‍ വാക്സിന് ഉഗ്രന്‍ സാധനം ! എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ അടുത്ത് കളി നടക്കില്ല; വിവിധ വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ഇസ്രയേലില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇങ്ങനെ…
വാക്സിനേഷനിലൂടെ കോവിഡിനെ പിടിച്ചു കെട്ടാമെന്ന് വിശ്വസിക്കുന്ന രാജ്യമാണ് ഇസ്രയേല്‍. അതിനാല്‍ തന്നെ വാക്സിനുകളുടെ ഗുണമേന്മയെപ്പറ്റി അവര്‍ നടത്തുന്ന ഗവേഷണങ്ങളുടെ കൃത്യതയും കൂടുതലാണ്. ഫൈസര്‍ വാക്സിന് നല്കുന്ന സംരക്ഷണ വലയം ഭേദിച്ചു കടക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ഇനത്തിനാകും എന്നാണ് ഒരു കൂട്ടം ഇസ്രയേലി ഗവേഷകര്‍ കണ്ടെത്തിയത്. എന്നിരുന്നാലും നിലവിലുള്ള വാക്സിനുകളില്‍ ഏറ്റവും ഫലക്ഷമതയുള്ളത് ഫൈസര്‍ വാക്സിനാണെന്നും അവര്‍ പറയുന്നു. ഇസ്രയേലില്‍ ദക്ഷിണാഫ്രിക്കന്‍ ഇനത്തിന് കാര്യമായ സാന്നിദ്ധ്യമില്ലാത്തതിനാല്‍, ഫൈസര്‍ വാക്സിന് ഏറെ ഫലപ്രദമായി എന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇസ്രയേലിന്റെ മൊത്തം കോവിഡ് കേസുകളില്‍ ഒരു ശതമാനം മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ഇനമായ ബി. 1. 351 ഉള്ളതെന്നും അവര്‍ പറയുന്നു. മെഡ്ക്സിവ് എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് അവര്‍ ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്്സിന് ലഭിച്ചവരില്‍ വാക്സിന് ലഭിക്കാത്തവരെക്കാള്‍ എട്ടിരട്ടി ഈ ഇനത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നതായും അവര്‍ വെളിപ്പെടുത്തി. ഇതുതന്നെ ഫൈസര്‍…
Read Moreസനു മോഹന്‍ പിടിയിലായത് മഹാരാഷ്ട്രയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയെന്ന് സംശയം; അധോലോക സംഘങ്ങളുടെ ഇഷ്ടകേന്ദ്രമായ ഭട്കൽ സനു പിടിയിലായ സ്ഥലത്തിന് അടുത്ത്…
ശ്രീജിത് കൃഷ്ണന്മംഗളൂരു: മഹാരാഷ്ട്രയില്‍ വിപുലമായ ബന്ധങ്ങളുള്ള സനു മോഹന്‍ അങ്ങോട്ടേക്ക് കടക്കാനുള്ള ശ്രമത്തിനിടെയായിരിക്കാം കാര്വാറില്വച്ച് കര്‍ണാടക പോലീസിന്റെ പിടിയിലായതെന്ന് സംശയിക്കുന്നു. ഉത്തരകന്നഡ ജില്ലാ ആസ്ഥാനമായ കാര്‍വാര്‍ കര്‍ണാടകയില്‍നിന്നും ഗോവയിലേക്കും മഹാരാഷ്ട്രയിലേക്കുമുള്ള പ്രവേശനകവാടമാണ്. ഗോവ അതിര്‍ത്തിയിലേക്ക് 15 കിലോമീറ്ററോളം മാത്രമാണ് ഇവിടെനിന്നുള്ള ദൂരം. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാന അതിര്‍ത്തി കടക്കാന്‍ ബുദ്ധിമുട്ടായതിനാലാണ് ഇയാള്‍ കാര്‍വാറില്‍ കുടുങ്ങിപ്പോയത്.16ന് രാവിലെയാണ് സനു മോഹൻ കൊല്ലൂരിലെ റസിഡന്‍സിയില്‍ നിന്നും മുങ്ങിയത്. അന്ന് രാവിലെ റിസപ്ഷനിലെത്തി പത്രം വായിക്കുകയും ഉച്ചയ്ക്ക് രണ്ടുമണിയോടെ മംഗളൂരു വിമാനത്താവളത്തിലേക്ക് പോകാന്‍ ടാക്സി ഏര്‍പ്പാട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുതന്നെ തനിക്കു പിന്നാലെ എന്തെങ്കിലും അന്വേഷണം നടന്നാല്‍ അത് വഴിതെറ്റിക്കുന്നതിനുള്ള ശ്രമമായിരുന്നുവെന്ന് സംശയിക്കുന്നു. ആറുദിവസം ലോഡ്ജില്‍ താമസിച്ചതിന്റെ ബില്‍ തുക ഉച്ചയ്ക്ക് കാര്‍ഡ് പെയ്മെന്റ് ആയി നല്‍കാമെന്ന് പറഞ്ഞതിനുശേഷമാണ് ഇയാള്‍ അവിടെനിന്നും ഇറങ്ങിയത്.തുടര്‍ന്ന് കൊല്ലൂര്‍ ബസ് സ്റ്റാന്‍ഡിലെത്തി…
Read More