വാരാന്ത്യങ്ങളിൽ കൂടുതൽ നിയന്ത്രണം; അവശ്യസർവീസുകൾ മാത്രം; സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ മാത്രം

  തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വാരാന്ത്യങ്ങളിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വരുന്ന 24, 25 ദിവസങ്ങളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വാരാന്ത്യത്തിൽ തിരക്ക് ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ ഓഫീസുകളിൽ ഹാജർ നില ഒരുസമയം 50 ശതമാനമാക്കാനും യോഗത്തിൽ തീരുമാനമായി. സ്വകാര്യ സ്ഥാപനങ്ങളും വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന സംവിധാനം പ്രോത്സാഹിപ്പിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓൺലൈൻ ക്ലാസുകൾ മാത്രമാകും ഉണ്ടാകുക.

Read More

റെയില്‍വേ പാളത്തില്‍ വിള്ളല്‍;  നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ  ദുരന്തം ഒഴിവായി; വിള്ളലിന്‍റെ കാരണത്തെക്കുറിച്ച് അധികൃതർ പറഞ്ഞത്ത്

കോഴിക്കോട്: കോഴിക്കോട് -ഷൊര്‍ണൂര്‍ പാതയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ . ഇന്ന് രാവിലെ ഏഴോടെയാണ് നാട്ടുകാര്‍ കടലുണ്ടിക്കും മണ്ണൂര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസും റെയില്‍വേ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.  ഈ സമയം ട്രെയിന്‍ ഗതാഗതം നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ദേശവും നല്‍കി. താത്കാലികമായ വിള്ളലുണ്ടായ ഭാഗത്തെ പാളം കൂട്ടിയിണക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. ഈ മേഖലയിലൂടെ ട്രെയിനിന്‍റെ വേഗത പരമാവധി കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ അട്ടിമറി സാധ്യതയില്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ ത്തുടര്‍ന്ന് ഇത്തരത്തില്‍ പാളത്തില്‍ വിള്ളല്‍ സംഭവിക്കാറുണ്ട്. വിള്ളല്‍ സംഭവിച്ച പാളം പൂര്‍ണമായും നീക്കി പുതിയത് സ്ഥാപിക്കും. ഇന്ന് വൈകിട്ടോടെ മാത്രമേ ഗതഗതം പൂര്‍ണമായും പൂര്‍വ സ്ഥിതിയിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് റെയില്‍വേ വിദഗ്ധര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് തിരൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്…

Read More

വൈഗയെ തള്ളിയ മുട്ടാർ പുഴയുടെ തീരത്തെത്തി തെളിവെടുത്തു; ഫോൺ കണ്ടെത്താനായില്ല;  സനു മോഹനുമായി കോയമ്പത്തൂരിലേക്ക് പോലീസ്

  കൊച്ചി: വൈഗ കൊലപാതക കേസില്‍ അറസ്റ്റിലായ പിതാവ് സനു മോഹനുമായി അന്വേഷണസംഘം ഇന്ന് കോയമ്പത്തൂരില്‍ തെളിവെടുപ്പ് നടത്തും. അന്വേഷണസംഘം കോയമ്പത്തൂരിലെത്തിയിട്ടുണ്ട്. സനുവിന് കോയമ്പത്തൂരില്‍ പലരുമായും അടുത്ത ബന്ധമുണ്ട്. ഇയാളുമായി അടുപ്പമുള്ള പണമിടപാടുകാരെയും വാഹന ബ്രോക്കര്‍മാരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. കോയമ്പത്തൂരിൽ ഇയാള്‍ വില്പന നടത്തിയ കാര്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ചുള്ള അന്വേഷണത്തിനൊപ്പം കോയമ്പത്തൂരില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലും പോലീസ് തെളിവെടുപ്പും നടത്തും. അതേസമയം സനു അടിക്കടി മൊഴി മാറ്റുന്നത് പോലീസിനെ വീണ്ടും കുഴയ്ക്കുകയാണ്. രണ്ടു ദിവസം കഴിയുന്നതോടെ മൊഴിയില്‍ വ്യക്തത വരുമെന്നാണ് പോലീസിന്‍റെ പ്രതീക്ഷ. ഇന്നലെ കങ്ങരപ്പടിയിലെ സനു മോഹന്‍റെ ഫ്ളാറ്റിലും വൈഗയുടെ മൃതദേഹം കണ്ടെടുത്ത മുട്ടാര്‍ പുഴയിലും തെളിവെടുപ്പ് നടത്തിയിരുന്നു. സനു മോഹന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായി എച്ച്എംടിക്ക് സമീപത്തെ കാട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Read More

മുഖ്യമന്ത്രി അനാവശ്യ ഭീതിപരത്താൻ ശ്രമിക്കുന്നു: ബിജെപി ഹെൽപ് ഡെസ്ക് രൂപീകരിക്കുമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അനാവശ്യ ഭീതിപരത്താൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ഇല്ലെന്ന രീതിയില്‍ മുഖ്യമന്ത്രി ഭീതിപരത്തുകയാണ്. കേന്ദ്ര സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണത്തിനും മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പാർട്ടി പരിപാടികൾ മാറ്റിവച്ച് കോവിഡ് പ്രതിരോധ പ്രവർ‌ത്തനങ്ങളിൽ ബിജെപി ഏർപ്പെടും. ഹെൽപ് ഡെസ്ക് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

 ബുഷ് ഉണ്ട് വേണേ..!  ലോഡ്ജ് കേന്ദ്രീകരിച്ചു കഞ്ചാവ് കച്ചവടം; ഇരുപത്തിയൊന്നുകാരുടെ കഞ്ചാവ് വിൽപനരീതി ഇങ്ങനെ…

കടുത്തുരുത്തി: തലയോലപ്പറമ്പിൽ ലോഡ്ജ് കേന്ദ്രീകരിച്ചു കഞ്ചാവ് കച്ചവടം നടത്തിയ യുവാക്കൾ എക്സൈസ് പിടിയിൽ. മുട്ടുചിറ ചെത്തുകുന്നേൽ വീട്ടിൽ അനന്ദു പ്രദീപ് (21), കടുത്തുരുത്തി വെള്ളാശ്ശേരി പൂവത്തുങ്കൽ വീട്ടിൽ വിശാഖ് ബാബു (21), കോട്ടയം തോട്ടയ്ക്കാട് പോങ്ങത്താനം പാണ്ടൻചിറ വീട്ടിൽ ബിനിൽ ജേക്കബ് (21)എന്നിവരെയാണ് 50 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. പ്രതികൾക്കെതിരെ എൻ‌.ഡി.പി.എസ്. ആക്ട് പ്രകാരം കേസ് എടുത്തു. തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് വാങ്ങി ചെറിയ പൊതികളായി ബുഷ് എന്നപേരിൽ വില്പന നടത്തുന്നതാണ് ഇവരുടെ രീതി. ലോഡ്ജിലെ റൂമിൽ കഞ്ചാവ് പൊതികളിലാക്കി കൊണ്ടിരിക്കുമ്പോൾ ആണ് ഇവരെ പിടികൂടുന്നത്. വൈക്കം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ.എസ്. അനിൽകുമാർ, പ്രിവന്‍റീവ് ഓഫീസർ എം.ജെ. അനൂപ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. രതീഷ്‌കുമാർ,എസ്. ശ്യാംകുമാർ, എസ്. അജയകുമാർ, എസ്. സനൽ, ഡ്രൈവർ സാജു എന്നിവർ…

Read More

പെരിങ്ങോത്ത് ആർഎസ്എസ് നേതാവിന്‍റെ വീടിനു മുന്നിൽ സ്ഫോടനം

പയ്യന്നൂര്‍: ആര്‍എസ്എസ് നേതാവിന്‍റെ വീടിന് മുന്നിലെ റോഡില്‍ ബോംബ് സ്‌ഫോടനം.ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് ബിജു ആലക്കാടിന്‍റെ വീടിന് മുന്നിലെ റോഡിലാണ് സ്‌ഫോടനമുണ്ടായത്. ഇന്നുപുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം. സ്റ്റീല്‍ ബോംബുപയോഗിച്ചുള്ള തുടര്‍ച്ചയായ രണ്ട് സ്‌ഫോടനങ്ങളാണുണ്ടായത്.ശക്തമായ സ്‌ഫോടനം നടന്നതിന്‍റെ തെളിവുകള്‍ റോഡിലുണ്ട്.ബിജുവിന്‍റെ വീടിന് തൊട്ടുമുന്നിലെ റോഡിലാണ് സ്‌ഫോടനമുണ്ടായത്.റോഡരികിലെ തെങ്ങിന് സ്‌ഫോടനത്തില്‍ കേടുപറ്റി.ഈ തെങ്ങില്‍ കെട്ടിയിട്ടിരുന്ന പശു നിലത്ത് കിടക്കുകയായിരുന്നതിനാലാണ് രക്ഷപ്പെട്ടത്. സംഭവസമയത്ത് ബിജുവും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.രണ്ടുബൈക്കുകളിലായി എത്തിയ നാലംഗസംഘമാണ് ബോംബ് സ്‌ഫോടനം നടത്തിയതെന്ന് ബിജു പറഞ്ഞു.വിവരമറിഞ്ഞ് പെരിങ്ങോം പോലീസ് സ്ഥലത്തെത്തി.വിശദമായ പരിശോധനയ്ക്കായി കണ്ണൂരിൽ നിന്നും ബോംബ് സ്‌ക്വാഡ് എത്തുന്നുണ്ട്. മുന്‍പ് പലതവണ ബിജുവിന്‍റെ വീടിന് നേരെ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നിരുന്നു.അതിലൊരു സ്‌ഫോടനം നടത്തിയവരെ നേരിട്ടു കണ്ടതിനാല്‍ ആ വിവരം പോലീസിനോട് പറഞ്ഞിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും ബിജു പറഞ്ഞു.

Read More

ദൃശ്യം മോഡൽ ; മകനെ കുഴിച്ചു മൂടിയത് അമ്മയുടെ സഹായത്തോടെ;  പൊന്നമ്മയെ ചതിച്ചത് സ്വന്തം നാവ്; സഹോദരൻ കസ്റ്റഡിയിൽ

അഞ്ചല്‍ : ഏരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭാരതീപുരത്ത് രണ്ടര വർഷം മുന്പ് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ മൃതദേഹം കണ്ടെത്താന്‍ ഇന്ന് പരിശോധന നടത്തും. ഭാരതീപുരം പള്ളിമേലേതില്‍ ഷാജി പീറ്ററി(44)ന്‍റെ മൃതദേഹം കണ്ടെത്തുന്നതിനായിട്ടുള്ള തെരച്ചിലാണ് ഇന്ന് നടക്കുന്നത്. പുനലൂര്‍ ആര്‍ഡി ഒ, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, ഫോറന്‍സിക്ക് വിദഗ്ധര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാകും മൃതദേഹം കുഴിച്ചിട്ടു എന്ന് പറയപ്പെടുന്ന കിണറിന്‍റെ സമീപത്ത് പരിശോധന നടത്തുക. കേസില്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള ഷാജി പീറ്ററിന്‍റെ സഹോദരന്‍ സജിന്‍ പീറ്റർ, മാതാവ് പൊന്നമ്മ എന്നിവരെയും ഇന്ന് സ്ഥലത്ത് എത്തിക്കും.പൊന്നമ്മയേയും സജിൻ പീറ്ററുടെ ഭാര്യയേയും കൂടി കേസിലെ പ്രതികളാക്കുമെന്നാണ് സൂചന. കൊലനടന്നത് അമ്മയുടെ സഹായത്തോടെയെന്ന്2018ലെ തിരുവോണ നാളിലാണ് കൊലപാതകം നടന്നത്. തന്‍റെ ഭാര്യയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചു സജിന്‍ പീറ്റർ…

Read More

ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം എന്നാല്‍ അവിടെ ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ് ! വോട്ട് രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത് ജനസംഖ്യാ നിയന്ത്രണത്തിനെന്ന് കങ്കണ…

രാജ്യത്ത് ജനപ്പെരുപ്പം രൂക്ഷമാണെന്നും ജനസംഖ്യാ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും മൂന്നു കുട്ടികളുള്ളവരെ ജയിലില്‍ അടയ്‌ക്കേണ്ടി വരുമെന്നും ബോളിവുഡ് താരം കങ്കണ റണൗത്ത്. കങ്കണയുടെ ട്വീറ്റില്‍ പറയുന്നതിങ്ങനെ…’രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. ഇത്തരം ഒരു പ്രശ്നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. നിര്‍ബന്ധിത വന്ധ്യംകരണം നടപ്പിലാക്കിയതുകൊണ്ടാണ് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പില്‍ തോറ്റതും പിന്നീട് കൊല്ലപ്പെട്ടതും. പക്ഷേ ഇന്നത്തെ ഈ പ്രതിസന്ധി നോക്കുമ്പോള്‍ മൂന്നു കുട്ടികള്‍ ഉളളവരെ ജയിലില്‍ അടയ്ക്കുകയോ അല്ലെങ്കില്‍ പിഴ ഈടാക്കുകയോ ചെയ്യേണ്ട നിയമം കൊണ്ടുവരേണ്ടി വരും”കങ്കണ ട്വീറ്റ് ചെയ്യുന്നു. ‘അമേരിക്കയില്‍ 32 കോടി ജനങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂമിയും വിഭവങ്ങളും അവര്‍ക്ക് മൂന്നിരട്ടിയാണ്. ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം. എന്നാല്‍ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്‌നം രാജ്യത്ത് വളരെ…

Read More

പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; പ്രതിദിന രോഗികളുടെ എണ്ണം 40,000 കടക്കുമെന്ന്

  എം.ജെ ശ്രീജിത്ത്തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തേക്ക്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ക്വാറന്‍റൈൻ കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്ന് തലസ്ഥാനത്തെ ഔദ്യോഗിക വസതിയിൽ എത്തും. തുടർന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ ഉൾപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥതല മീറ്റിംഗ് നടത്തും. ഓൺലൈനായി നടക്കുന്ന യോഗത്തിൽ ആരോഗ്യമന്ത്രി കെ.കെ ഷൈലജയും പങ്കെടുക്കും.രോഗവ്യാപനം കൂടുതൽ ഉള്ള സ്ഥലങ്ങളിൽ കൂടുതൽ പരിശോധന ഉണ്ടാകും. രോഗവ്യാപനം കൂടുതൽ ഉള്ള മേഖലകളെ മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകളായി തിരിച്ച് കർശന പരിശോധനയും നിയന്ത്രണങ്ങളും ഏർപ്പെടുത്തും. കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരേ ഒരു തരത്തിലുള്ള ശിക്ഷാ ഇളവും ഉണ്ടാകില്ല . സംസ്ഥാനത്ത് രോഗികളുടെ എണ്ണം പ്രതിദിനം നാൽപതിനായിരം കടക്കുമെന്നാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മറ്റിയുടെ വിലയിരുത്തൽ. കണ്ണൂർ, മലപ്പുറം, തൃശൂർ,…

Read More

തിക്കും തിരക്കും നിയന്ത്രിക്കാനാവുന്നില്ല; കോട്ടയത്ത് വാക്സിൻ സ്വീകരിക്കാനെത്തിയവരും പോലീസും തമ്മിൽ വാക്കേറ്റം

കോട്ടയം: ടോക്കണ്‍ വിതരണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വാക്സിൻ സ്വീകരിക്കാനെത്തിയവരും പോലീസും തമ്മിൽ വാക്കേറ്റം. ഇന്നു രാവിലെ കോട്ടയം ബേക്കർ മെമ്മോറിയൽ എൽപി സ്കൂളിൽ ഒന്പതോടെയാണ് സംഭവം.രാവിലെ ആറു മുതൽ തന്നെ ഇവിടേക്ക് വാക്സിൽ സ്വീകരിക്കുന്നതിനു ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ഇന്നു മൂന്നു ക്യൂ സംവിധാനമാണ് പോലീസും ആരോഗ്യ പ്രവർത്തകരും ഒരുക്കിയത്. രജിസ്റ്റർ ചെയ്തവർ, രജിസ്റ്റർ ചെയ്യാതെ ഇന്നു നേരിട്ടെത്തിയവർ, സർക്കാർ ജീവനക്കാർ എന്നിങ്ങ നെ മൂന്നു ക്യൂ സംവിധാനം ഒരുക്കി. ഇവിടെ ആളുകളുടെ തിരക്ക് കൂടിയതോടെ പിന്നീട് പോലീസിന്‍റെ നേതൃത്വത്തിൽ ടോക്കണ്‍ വിതരണം നടത്തി. ഇതാണ് രാവിലെ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. രാവിലെ ഒന്പതോടെ ആളുകൾ കൂടിവരികയും കുറച്ചാളുകൾ ഇവിടെ കൂട്ടംകൂടി നിൽക്കുകയും ചെയ്തു. തിരക്ക് ഒഴിവാക്കാൻ പോലീസിന്‍റെ നേതൃത്വത്തിൽ പുറത്തു കാത്തു നിന്നവർക്ക് ടോക്കണ്‍ വിതരണം ആരംഭിച്ചു. മണിക്കൂറുകളായി ആളുകൾ ക്യൂ നിൽക്കുന്പോൾ അല്പ സമയം മുന്പു…

Read More