ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണ്‍! ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം; ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കുക, ഇല്ലെങ്കില്‍ പണികിട്ടും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തു ശനിയാഴ്ചയും ഞായറാഴ്ചയും സന്പൂർണ ലോക്ഡൗണ്‍. ഹോട്ടലുകളിൽ നിന്നും ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ടേക്ക് എവേ, പാഴ്സൽ സൗകര്യങ്ങൾ ഹോട്ടലുകളിൽ അനുവദിക്കില്ല. സാമൂഹ്യ അകലം പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതിയുണ്ടെങ്കിലും മുൻകൂട്ടി അടുത്ത പോലിസ് സ്റ്റേഷനിൽ അറിയിക്കണം. പ്രവർത്തിക്കാവുന്നവ 1. പലചരക്ക്, മീൻ, മാംസം, പച്ചക്കറി കടകൾ2. ഹോട്ടലുകൾ (ഹോം ഡെലിവറി മാത്രം)3. ടെലികോം,ഇന്‍റർനെറ്റ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ യാത്രാനുമതി ദീർഘദൂരബസുകൾ, ട്രെയിനുകൾ, വിമാനങ്ങൾ ഇവിടങ്ങളിലേക്ക് യാത്രക്കാരെ യാത്രാരേഖകളുമായി അനുവദിക്കും. കാബുകൾക്കും ടാക്സികൾക്കും യാത്രാടിക്കറ്റുള്ളവരുമായി പോകാം. ഐടി കന്പനികളിലെ ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സിനേഷന് പോകുന്നവർ.

Read More

മൊബൈൽ വ്യാപാരികളെ മൊബൈലിലെടുത്തേ..! 

മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട വ്യാപാര മേഖലയ്ക്ക് ലോക് ഡൗണ്‍ ഇളവ് നല്‍കാത്തതില്‍ പ്രതിഷേധിച്ചു മൊബൈല്‍ ഫോണ്‍, റീചാര്‍ജ് ആന്‍ഡ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധിസ്‌ക്വയറില്‍ നടത്തിയ പ്രതിഷേധ ധര്‍ണ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന പോലീസുകാരന്‍. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ സമരങ്ങളുടെ വീഡിയോ പോലീസ് പകര്‍ത്താറുണ്ട്.    – അനൂപ് ടോം

Read More

കസ്റ്റഡിയിലെടുത്ത യുവാവ് എഎസ്ഐയെ മർദിച്ചസംഭവം; കെട്ടുകഥയെന്ന് ബന്ധുക്കൾ

കൊല്ലം : മദ്യലഹരിയിൽ യുവാവ് എഎസ്ഐയെ മർദിച്ചതായുള്ള സംഭവം കെട്ടുകഥയാണെന്ന് കാണിച്ച് ബന്ധുക്കൾ ഇന്ന് മുഖ്യമന്ത്രി, മനുഷ്യാവകാശകമ്മീഷൻ എന്നിവർക്ക് പരാതി നൽകും. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയെന്ന് കാണിച്ച് ദീപുലാൽ എന്ന യുവാവിനെയും സുഹൃത്തിനേയും പൂയപ്പള്ളി പോലീസ് കസ്റ്റഡയിലെടുക്കുകയായിരുന്നു. സ്റ്റേഷനിൽ വച്ച് ദീപുലാൽ എഎസ്ഐയെ ആക്രമിച്ചതായാണ് കേസ്. ബോധരഹിതനായി വീണ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ദീപുലാൽ റിമാൻഡിലാണ്.ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ മർദിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് ദിപുലാലിനെതിരെ കേസെടുത്തത്. അതേസമയം സംഭവം കെട്ടിചമച്ചതാണെന്ന് ദീപുലാലിന്‍റെ സഹോദരൻ രാഷ്ട്രദീപികയോട് പറഞ്ഞു. കെഎസ് യു നേതാവായിരുന്ന ദീപുലാൽ നേരത്തെ കൊല്ലത്തെ ഉയർന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെയുംമറ്റ് ചില പോലീസുകാർക്കെതിരെയും സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് തീർത്തതെന്ന് സഹോദരൻ പറഞ്ഞു. അന്നത്തെ പോലീസ് ഉദ്യോഗസ്ഥന്‍റെ അടുത്തയാളാണ് പൂയപ്പള്ളി സ്റ്റേഷനിലെ ഡ്രൈവർ. അയാൽ ഈ വിവരം…

Read More

ആരാകും കൺവീനർ; കെ.മുരളീധരനോ കെ.വി തോമസോ‍‍ ? ഹൈക്കമാൻഡ് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന ആക്ഷേപവുമായി ഗ്രൂപ്പ് നേതൃത്വങ്ങൾ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റായി പ്രഖ്യാപിക്കപ്പെട്ട കെ. സുധാകരൻ ഇപ്പോൾ നേതാക്കളെ കണ്ട് പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുന്പോൾ പുതിയ യുഡിഎഫ് കൺവീനർ ആരെന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ കോൺഗ്രസിൽ നടക്കുകയാണ്. കെ.മുരളീധരന്‍റെയും കെ.വി തോമസിന്‍റെയും പേരുകളാണ് ഇപ്പോൾ ഉയർന്നു നിൽക്കുന്നത്. കെപിസിസി പ്രസിഡന്‍റായി പ്രവർത്തിച്ച അനുഭവ പരിചയം കെ.മുരളീധരനു മുതൽക്കൂട്ടാവുമെന്ന ചിന്തയിലാണ് ഹൈക്കമാൻഡ്. അതേസമയം വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് നീക്കിയ കെ.വി തോമസിന് യുഡിഎഫ് കൺവീനർ സ്ഥാനം നൽകിയേക്കുമെന്നും നേരത്തെ മുതൽ വാർത്തകളുണ്ടായിരുന്നു. കൺവീനർ സ്ഥാനം വേണ്ടെന്ന നിലപാട് മുരളീധരൻ സ്വീകരിച്ചാൽ കെ.വി തോമസിനെത്തന്നെ പരിഗണിക്കുമെന്നും അറിയുന്നു. അതേസമയം ഹൈക്കമാൻഡ് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന ആക്ഷേപമാണ് ഗ്രൂപ്പ് നേതൃത്വങ്ങൾക്കുള്ളത്. പ്രതിപക്ഷ നേതാവിനേയും കെപിസിസി പ്രസിഡന്‍റിനേയും തെരഞ്ഞെടുത്തത് ഗ്രൂപ്പുകളെ അപ്രസക്തമാക്കിക്കൊണ്ടായിരുന്നു. സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പുകളുടെ അപ്രമാദിത്വം അവസാനിപ്പിക്കുകയെന്ന ലക്ഷ്യവും ഹൈക്കമാൻഡ് മുന്നിൽ കാണുന്നുണ്ട്. അടുത്തയാഴ്ചയോടെ കെ.സുധാകരൻ കെപിസിസി പ്രസിഡന്‍റ് സ്ഥാനം…

Read More

സിനിമസെറ്റിലെ പക്ഷപാതം! വികാരമില്ലാത്തവര്‍ക്ക് പോലും വികാരമുണ്ടാക്കുന്ന തരത്തിലുള്ള പക്ഷപാതമാണ് സെറ്റുകളില്‍ നടക്കുക; ഷാലിന്‍ സോയ പറയുന്നു…

സിനിമ സെറ്റില്‍ വലിയ പക്ഷപാതമാണ്. പ്രത്യേകിച്ച് ഭക്ഷണത്തിന്‍റെ കാര്യത്തിലൊക്കെ. സിനിമയിലുള്ളവര്‍ക്ക് ഞാന്‍ പറയുന്ന കാര്യം പെട്ടെന്ന് മനസിലാകും. പ്രൊഡക്ഷനിലുണ്ടാകുന്ന പക്ഷപാതങ്ങളാണിത്. സ്റ്റീല്‍ ഗ്ലാസില്‍ നിന്നും കുപ്പി ഗ്ലാസിലേക്ക് എത്തുക എന്ന് പറയുന്നത് പോലെയാണ് സംഭവം. സ്റ്റീല്‍ ഗ്ലാസിലായാലും പേപ്പര്‍ ഗ്ലാസിലായാലും ചായ തന്നെയാണല്ലോ. അതുകൊണ്ട് എനിക്ക് പ്രശ്നമില്ല. പക്ഷെ മനഃപൂര്‍വം ആ സ്റ്റീല്‍ ഗ്ലാസ് തരുമ്പോള്‍ നമുക്ക് കൊള്ളും. ചിക്കനോ സ്പെഷല്‍ ഐറ്റംസോ ഒക്കെ സംവിധായകന് മാത്രമായിരിക്കും നല്‍കുക. വികാരമില്ലാത്തവര്‍ക്ക് പോലും വികാരമുണ്ടാക്കുന്ന തരത്തിലുള്ള പക്ഷപാതമാണ് സെറ്റുകളില്‍ നടക്കുക.

Read More

ട്യൂഷന്‍ ക്ലാസ് പോലെ..! കഴിഞ്ഞ വര്‍ഷം എനിക്ക് സംഭവിച്ച രണ്ട് നല്ല കാര്യങ്ങളാണ് റാമും കുടുക്കും..; ദുര്‍ഗ കൃഷ്ണ പറയുന്നു…

കഴിഞ്ഞ വര്‍ഷം എനിക്ക് സംഭവിച്ച രണ്ട് നല്ല കാര്യങ്ങളാണ് റാമും കുടുക്കും. ലാലേട്ടനെ ഒക്കെ ഒന്ന് കണ്ടാലെങ്കിലും മതിയെന്നായിരുന്നു ചെറുപ്പം തൊട്ടുള്ള ആഗ്രഹം. പക്ഷെ ആ ലാലേട്ടന്‍റെ ഒപ്പം അഭിനയിക്കാന്‍ പറ്റി. അതും ലാലേട്ടന്‍റെ സിസ്റ്ററായി അഭിനയിക്കാന്‍ സാധിച്ചു. അത് വലിയൊരു സന്തോഷമാണ്. പിന്നെ “റാം’ എനിക്ക് ഒരു ട്യൂഷന്‍ ക്ലാസ് പോലെയായിരുന്നു. ലാലേട്ടന്‍ അഭിനയിക്കുമ്പോള്‍ നമുക്ക് അത് കണ്ട് ഒരുപാട് പഠിക്കാനുണ്ടാവും. ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.

Read More

കുഴൽപ്പണക്കേസിൽ അന്തർസംസ്ഥാന ബന്ധം; പോലീസ്  റിപ്പോർട്ടിൽ പറ‍യുന്ന മറ്റ് കാര്യങ്ങൾ ഇങ്ങനെയൊക്കെ

സ്വന്തം ലേഖകൻതൃശൂർ: കുഴൽപ്പണക്കവർച്ചക്കേസിൽ അന്തർ സംസ്ഥാന ബന്ധങ്ങൾ ഉണ്ടെന്ന് പോലീസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രതികൾക്കു ബിജെപി ബന്ധമുണ്ടെന്ന പരാമർശംപോലും പോലീസിന്‍റെ റിപ്പോർട്ടിൽ ഇല്ല. പരാതിക്കാരനായ ധർമരാജൻ കടത്തിക്കൊണ്ടുവന്ന പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ബിജെപി നേതാവ് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഇക്കാര്യം റിപ്പോർട്ടിൽ ഇല്ല. അന്വേഷണത്തിന്‍റെ ഭാഗമായി നടന്ന വിവര ശേഖരണത്തിന്‍റെ ഭാഗമായി പോലീസ് ബിജെപി നേതാവിനെയും വിളിപ്പിച്ചിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി പണം വായ്പയായി വാങ്ങിയതാണെന്നാണ് ഇദ്ദേഹം അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം. പരാതിയിലും എഫ്ഐആറിലും രേഖപ്പെടുത്തിയതിനേക്കാൾ തുക കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. 25 ലക്ഷം രൂപ കവർച്ച ചെയ്യപ്പെട്ടെന്നായിരുന്നു ധർമ്മരാജന്‍റെ പരാതി. എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഈ തുകയാണ്. എന്നാൽ മൂന്നരക്കോടി രൂപ കാറിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേസന്വേഷണത്തിൽ എൻഫോഴ്സ്മെന്‍റ് ഇടപെടലുകൾ ഉണ്ടാകുമെന്ന് ആശങ്കയുള്ള പോലീസ് അന്വേഷണവും നടപടികളും…

Read More

ആ തരികിടകള്‍ ഇന്നും..! രാഷ്‌ട്രീയത്തില്‍ കണ്ടു പഠിച്ച “തരികിടകള്‍’ തന്നെയാണ് ഇന്നത്തെ രാഷ്‌ട്രീയത്തിലും ഞാന്‍ കണ്ടു കൊണ്ടിരിക്കുന്നത്…; ബാലചന്ദ്രമേനോന്‍

1971 മുതല്‍ 1974 വരെയുള്ള എന്‍റെ യൂണിവേഴ്സിറ്റി കോളേജ് ജീവിതത്തിനിടയിലാണ് രാഷ്‌ട്രീയത്തിലെ എന്‍റെ അജ്ഞാതവാസം തുടങ്ങുന്നതും അവസാനിക്കുന്നതും. രാഷ്‌ട്രീയജീവിതത്തില്‍ മനസിന് ഇഷ്ടപ്പെട്ടോ വിരുദ്ധമായിട്ടോ നാം വിധേയരാകേണ്ടി വരുന്ന “മനസാക്ഷിക്കു’ നിരക്കാത്ത ഇടപെടലുകളും എന്‍റെ വീക്ഷണങ്ങളും തമ്മിലുള്ള പൊരുത്തക്കേടലുകള്‍ കണ്ട് ഖിന്നനായത് കൊണ്ടാവാം ഞാന്‍ ഒരു അകാല വിരാമം സ്വീകരിച്ചത്. എന്നാല്‍ ആ ചുരുങ്ങിയ നാളുകളില്‍ ഞാന്‍ ശരിക്കും ഒരു രാഷ്‌ട്രീയക്കാരന്‍റെ മാനസികാവസ്ഥയിലുള്ള “വീറും വാശിയു’മൊക്കെ സ്വന്തമാക്കി . മൂന്നാം വര്‍ഷം കോളേജ് യൂണിയന്‍ അധ്യക്ഷനായി വിജയപതാക പാറി പറത്തിയിട്ടാണ് ഞാന്‍ രംഗം വിടുന്നത് …അന്ന് ഞാന്‍ രാഷ്‌ട്രീയത്തില്‍ കണ്ടു പഠിച്ച “തരികിടകള്‍’ തന്നെയാണ് ഇന്നത്തെ രാഷ്‌ട്രീയത്തിലും ഞാന്‍ കണ്ടു കൊണ്ടിരിക്കുന്നത്. -ബാലചന്ദ്രമേനോന്‍

Read More

ആ മഹാഭാഗ്യത്തക്കുറിച്ച് പാര്‍വതി…

ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു പാര്‍വതി. മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായികയായി ധാരാളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പാര്‍വതിയും ജയറാമും തമ്മിലുള്ള കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. പിന്നീട് ഇവര്‍ പ്രണയത്തിലാവുകയും ആ പ്രണയം വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് പാര്‍വതി. എങ്കിലും ഇപ്പോഴും മലയാളികള്‍ പാര്‍വതിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. മിക്ക അഭിമുഖങ്ങളിലും പാര്‍വതിയുടെ തിരിച്ചുവരവിനെക്കുറിച്ച് ചോദ്യങ്ങള്‍ വരാറുണ്ട്. എങ്കിലും സിനിമയില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് പാര്‍വതി. കുടുംബത്തില്‍ നിന്നു മകന്‍ കാളിദാസ് കൂടി സിനിമയിലേക്ക് എത്തിയെങ്കിലും പാര്‍വതി തിരിച്ചുവരവിന് തയാറായിട്ടില്ല. ഇതിനിടെ മോഹന്‍ലാലിനൊപ്പം ആദ്യമായി അഭിനയിച്ചതിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരിക്കല്‍ പാര്‍വതി പങ്കുവച്ചിരുന്നു. ഓണത്തിന് കുടുംബസമേതം സിനിമയ്ക്ക് പോകുന്ന ശീലം ഞങ്ങള്‍ക്കുണ്ടായിരുന്നു. ഞാന്‍ അന്ന് സിനിമയിലെത്തിയിട്ടില്ല. അങ്ങനെ ഒരിക്കല്‍ കാണാന്‍ പോയത് മോഹന്‍ലാല്‍ ചിത്രമായ ശ്രീകൃഷ്ണപ്പരുന്ത് ആയിരുന്നു. പക്ഷെ ചിത്രം കാണാനായി…

Read More

മാർട്ടിൻ പണമുണ്ടാക്കിയത് റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ; 25 ലക്ഷം തിരിച്ചു ചോദിച്ചതിനു വീടു തകർത്തെന്ന് മാർട്ടിന്‍റെ പിതാവ്

സ്വന്തം ലേഖകൻതൃശൂർ: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് വർഷങ്ങൾക്കു മുന്പ് തൃശൂരിലെ വീട് തല്ലിത്തകർത്തെന്ന് പിതാവ് ജോസഫ്. പോലീസിനു നൽകിയ മൊഴിയിലാണ് ഈ വിവരം.കൊച്ചിയിലെ ഫ്ളാറ്റിൽ ഒന്നര വർഷത്തിലേറെയായി കൂടെ താമസിച്ചിരുന്ന യുവതിക്ക് മറ്റു ചിലരുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ആക്രമിച്ചതെന്ന് മാർട്ടിൻ ജോസഫ് പൊലീസിനോടു വെളിപ്പെടുത്തി. നേരത്തേ വിവാഹം കഴിച്ചിരുന്നെന്ന വിവരം യുവതി മറച്ചുവച്ചെന്നും ഇയാൾ മൊഴി നൽകി.മാർട്ടിന്‍റെ പിതാവ് ജോസഫ് പുലിക്കോട്ടിൽ ചിറ്റാട്ടുകര സ്വദേശിയാണ്. മുണ്ടൂരിനടുത്ത പുറ്റേക്കരയിലാണ് അന്പത്തഞ്ചുകാരനായ ജോസഫിന്‍റെ കുടുംബം താമസിക്കുന്നത്. കർണാടിക് സംഗീതം പഠിച്ചിട്ടുള്ള ജോസഫ് ബംഗളൂരുവിൽ സംഗീത അധ്യാപകനായും കുറച്ചുകാലം ബഹറിനിലും തൃശൂരിൽ ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. മാർട്ടിനും കുറച്ചുകാലം ഗൾഫിൽ ജോലി ചെയ്തിരുന്നു. നാട്ടിലെത്തി റിയൽ എസ്റ്റേറ്റ് ബിസിനസിലായിരുന്നു. ഇതിനായി ജോസഫിന്‍റെ ജീവിത സന്പാദ്യമായ 25 ലക്ഷം രൂപ മാർട്ടിൻ നിർബന്ധപൂർവം വാങ്ങി.…

Read More