മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായ രണ്ടു പവന്റെ സ്വര്‍ണമാല ഊരി നല്കിയ യുവതിയ്ക്ക് ജോലി ഉറപ്പു നല്കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. ഔദ്യോഗിക പരിപാടിയുമായി ബന്ധപ്പെട്ട് സ്റ്റാലിന് മേട്ടൂര്‍ ഡാമിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കാന് പണം ഇല്ലാതിരുന്ന സൗമ്യ തന്റെ ആകെ സമ്പാദ്യമായ രണ്ടുപവന്റെ മാല സംഭാവനയായി നല്‍കിയത്. ഇക്കാര്യം സ്റ്റാലിന്‍തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞതോടെ യുവതിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ഒരു ജോലിയും നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്കി. കംപ്യൂട്ടര്‍ എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയ സൗമ്യയ്ക്ക് ജോലി ഒന്നും ലഭിച്ചിരുന്നില്ല. സര്‍വീസില്‍ നിന്നും വിരമിച്ച അച്ഛനും രണ്ട് മുതിര്‍ന്ന സഹോദരിമാരുമാണ് സൗമ്യയ്ക്ക് ഉള്ളത്. ചേച്ചിമാരുടെ വിവാഹം കഴിഞ്ഞതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിനിടെ ന്യൂമോണിയ ബാധിച്ച് അമ്മയും മരിച്ചു. ഇതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക്…
Read MoreDay: June 15, 2021
ബംഗ്ലാദേശുകാരിയാക്കാന്‍ ശ്രമം! പ്രസിദ്ധമായ മലയാള സിനിമ ഡയലോഗ് പറഞ്ഞുകൊണ്ട് കാര്യം വ്യക്തമാക്കി ആയിഷ സുല്‍ത്താന; പറഞ്ഞത് ഇങ്ങനെ…
കൊച്ചി: തന്നെ ബംഗ്ലാദേശുകാരിയാക്കാന്‍ ശ്രമമെന്ന് സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താന. തന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രസിദ്ധമായ മലയാള സിനിമ ഡയലോഗ് പറഞ്ഞുകൊണ്ടാണു ആയിഷ ഇക്കാര്യം വ്യക്തമാക്കിയത്. ചിലര്‍ ഒരുപാട് കഷ്ടപെടുന്നുണ്ട് എന്നെ ബംഗ്ലാദേശുകാരിയാക്കാന്‍ എന്നാണ് ആയിഷയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്. “താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാന്നു, അപ്പോ ഞാന്‍ പറഞ്ഞുതരാം താന്‍ ആരാന്നും ഞാന്‍ ആരാന്നും’ എന്നുള്ള പ്രസിദ്ധ സിനിമാ ഡയലോഗിലൂടെയാണു പോസ്റ്റ് തുടങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ “ബയോ വെപ്പൺ’ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്നു ആയിഷ സുല്‍ത്താനയ്ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതു ദ്വീപില്‍ വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുള്ളത്. ആയിഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് യുവ സംവിധായിക ആയിഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഹർജിക്കാരിയുടെ കൂടി ആവശ്യപ്രകാരമാണ് നടപടി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ…
Read Moreലാൻഡിംഗിനിടെ കണ്ണൂരിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിന്റെ ടയർ പൊട്ടി; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ഹുബ്ലി: കർണാടകയിലെ ഹൂബ്ലിയിൽ നിലത്തിറങ്ങുന്നതിനിടെ കണ്ണൂരിൽനിന്നു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. അപകടത്തിൽനിന്ന് വിമാനയാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇൻഡിഗോ 6E-7979 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂരിൽനിന്നുള്ള വിമാനം ഹുബ്ലി വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് ടയർപൊട്ടിത്തെറിച്ചത്. വിമാനയാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനം അറ്റകൂറ്റപ്പണികൾക്കായി മാറ്റി.
Read Moreവേട്ടക്കാരന് സവര്‍ണ്ണനാണെങ്കില്‍ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകള്‍ ഉണ്ട് ! ലൈംഗികാരോപണം നേരിടുന്ന വേടന് പിന്തുണയുമായി ഹരീഷ് പേരടി…
മലയാളി റാപ്പര്‍ വേടനെതിരേ ഉയര്‍ന്നിരിക്കുന്ന ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന് ഹരീഷ് പേരടി. ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ നമ്മള് തല്ലി കൊന്ന മധുവും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണ്, വേട്ടക്കാരന് സവര്‍ണ്ണനാണെങ്കില്‍ ഇവിടെ ഇപ്പോഴും ധാരളം ഇളവുകള്‍ ഉണ്ട് എന്നത് മറ്റൊരു സത്യമാണെന്നും ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഹരീഷ് പേരടിയുടെ കുറിപ്പ്… മൂന്നാം ലോക രാജ്യങ്ങളിലെ ലൈംഗീക ദാരിദ്യം ഇനിയും വേണ്ടത്ര രീതിയില്‍ ചര്‍ച്ച ചെയപ്പെട്ടിട്ടില്ല, അതുകൊണ്ടാണ് ലൈംഗീക സ്വാതന്ത്ര്യമുള്ള തണുപ്പുള്ള ഒരു രാഷ്ട്രത്തിലെ മീ..ടൂ- സ്വാതന്ത്ര്യത്തിന്റെ ഉറക്കെയുള്ള പ്രഖ്യാപനമായി മാറുമ്പോള്‍ സെക്സിന്റെ പട്ടിണിയുള്ള ഒരു ഉഷ്ണ രാജ്യത്തെ മീ ടൂ.. ഇര വേട്ടക്കാരനെ ഉണ്ടാക്കുന്ന സ്വാതന്ത്യ ലംഘനവും, കള്ളനെ ആള് കൂട്ടം തല്ലി കൊല്ലുന്ന സദാചാരവും ആയി മാറുന്നത്… ഭക്ഷണം മോഷ്ടിച്ചതിന്റെ…
Read Moreവിധവയായ യുവതിയും, വിഭാര്യനായ ആനന്ദും പ്രണയത്തിലായത് സോഷ്യല്‍മീഡിയ വഴി; പിന്നെ… സി.ഇ.ഒ.യെ തേടി പോലീസ്
കോയന്പത്തൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സി.ഇ.ഒ.യ്ക്കായി പോലീസ് അന്വേഷണമാരംഭിച്ചു. ചെന്നൈ സ്വദേശി ആനന്ദ് ശർമ (49) യ്ക്കായാണ് ഉപ്പിലിപ്പാളയം സ്വദേശിയും സംരംഭകയുമായ47 കാരിയുടെ പരാതിയെ തുടർന്ന് അന്വേഷണമാരംഭിച്ചത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വിധവയായ യുവതിയും, വിഭാര്യനായ ആനന്ദ് ശർമയും പ്രണയത്തിലാവുകയും, വിവാഹ വാഗ്ദാനം നൽകി കോയന്പത്തൂരിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് യുവതിയെ ആനന്ദ് ശർമ പീഡിപ്പിക്കുകയുമായിരുന്നു. പീന്നീട് ആനന്ദ് ശർമയുടെ പെരുമാററത്തിൽ സംശയം തോന്നിയ യുവതി ഇയാളെപ്പറ്റി അന്വേഷിച്ചതിൽ ഇയാൾ തട്ടിപ്പുവീരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് പ്രതിയ്ക്കായി അന്വേഷണമാരംഭിച്ചു.
Read Moreഇതൊരു തുടക്കം മാത്രം! തൃശൂർ നഗരത്തിന്റെ മുകളിലൂടെ ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറന്നു; ഒന്നല്ല, നാലു ഹെലികോപ്റ്ററുകള്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തൃശൂർ: നഗരത്തിന്റെ മുകളിലൂടെ ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറന്നതു ജനങ്ങളിൽ ആശങ്കയുണ്ടാക്കി. ഒന്നല്ല, നാലു ഹെലികോപ്റ്ററുകളാണ് ഇങ്ങനെ പറന്നത്. കാര്യമന്വേഷിച്ച് ആളുകൾ പോലീസിനെയും മാധ്യമസ്ഥാപനങ്ങളിലും വിളിച്ചു ചോദിച്ചു. സംഭവമറിഞ്ഞപ്പോഴാണ് ആളുകൾക്കു ആശ്വാസമായത്. ഇതൊരു തുടക്കം മാത്രമാണ്. ലോക്ഡൗണ്‍ കഴിയുന്നതുവരെ ഇനിയും ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറക്കും. സംഭവമിതാണ്. തൃശൂർ നഗരത്തിൽ നാല് വൻകിട ബിസിനസുകാർക്കാണു സ്വന്തമായി ഹെലികോപ്റ്ററുകളും ചെറുവിമാനങ്ങളും ഉള്ളത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഹെലികോപ്റ്ററുകളും വെറുതെയിട്ടിരിക്കയാണ്.മറ്റു വാഹനങ്ങൾ പോലെ ഇതും വെറുതെയിട്ടാൽ ചിലപ്പോൾ പണി കിട്ടും. അതിനാൽ ഇടയ്ക്കിടയ്ക്കു നഗരത്തിനു മുകളിലൂടെയും മറ്റും പറപ്പിക്കുകയാണെന്നു മാത്രം. കഴിഞ്ഞ മാസവും സമാനമായി രാത്രിയിൽ ഹെലികോപ്റ്ററുകൾ ഏറെ നേരം ആകാശത്ത് വട്ടമിട്ടു പറന്നതു പരിഭ്രാന്തിയിലാക്കിയിരുന്നു. എന്നാൽ, അത് നേവിയുടെ പരിശീലന പറക്കലായിരുന്നു. വ്യവസായികളായ എം.എ. യൂസഫലി, ജോയ് ആലുക്കാസ്, കല്യാണ്‍ ഗ്രൂപ്പ്, ബോബി ചെമ്മണ്ണൂർ എന്നിവർക്കൊക്കെയാണു ഹെലികോപ്റ്ററുകളും ചെറുവിമാനങ്ങളുമുള്ളത്.
Read Moreഒഴിവു സമയങ്ങളില്‍ സ്കൂളിലെ പെണ്‍കുട്ടികളെ മുറിയിലേക്ക് വിളിക്കും ! പിന്നീട് താന്‍ കൃഷ്ണനും കുട്ടികള്‍ ഗോപികമാരുമാണെന്നു പറഞ്ഞ് നഗ്നനൃത്തം; സ്വയം പ്രഖ്യാപിത ആള്‍ദൈവം ഒളിവില്‍…
ലൈംഗികപീഡനക്കേസില്‍ ചെന്നൈയിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തെ തിരഞ്ഞ് പോലീസ്. അറസ്റ്റ് ഭയന്ന് ഇയാള്‍ ഒളിവിലാണ്. ഇയാളെ പൊക്കാന്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ചെന്നൈയിലെ ശിവശങ്കര്‍ ബാബയ്ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബാബയുടെ ആശ്രമത്തോടു ചേര്‍ന്നുള്ള കേളമ്പാക്കത്തെ സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ സ്കൂളില്‍ പഠിച്ചിരുന്ന കുട്ടികളെ ഇയാള്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്കൂള്‍ കുട്ടികളെ നഗ്നനൃത്തത്തിനു നിര്‍ബന്ധിച്ചു എന്നു വരെയാണ് പരാതി ഉയര്‍ന്നതോടെയാണ് ചെങ്കല്‍പേട്ട് പോലീസാണ് പോക്സോ അടക്കമുള്ള ഗുരുതര വകുപ്പ് ചുമത്തിയിരിക്കുന്നത്. കേളമ്പാക്കത്ത് ഇയാള്‍ സ്ഥാപിച്ചിട്ടുള്ള അറുപത് ഏക്കറിലേറെ പരന്നുകിടക്കുന്ന ആശ്രമം സമ്പന്നര്‍ക്കിടയില്‍ പ്രശസ്തമാണ്. ഇവിടെ ഇയാളുടെ ദര്‍ശനം തേടി അടുത്തകാലത്ത് വരെ അനേകര്‍ എത്താറുമുണ്ടായിരുന്നു. ആശ്രമത്തോടു ചേര്‍ന്നുള്ള സ്കൂളിലെ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ബാബ ഉപയോഗിക്കാറുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സംഗതി വിവാദമായി. ആശ്രമത്തോടു ചേര്‍ന്നുള്ള സ്കൂളിലെ പെണ്‍കുട്ടികളെ ഒഴിവുസമയങ്ങളില്‍ ബാബ മുറിയിലേക്കു വിളിക്കുന്നതും…
Read Moreആദ്യം നല്ല സുഹൃത്താവുക… അപ്പോൾ നല്ല സുഹൃത്തുക്കളെ കിട്ടും..! സത്യൻ അന്തിക്കാട് ടിന്റെ ഉപദേശം ഇങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: ആദ്യം നല്ല സുഹൃത്താവുക, അപ്പോൾ നിങ്ങൾക്കു നല്ല സുഹൃത്തുക്കളെ കിട്ടും…സൗഹൃദങ്ങളുടേയും സ്നേഹബന്ധങ്ങളുടേയും ഒരുപാട് കഥകൾ സിനിമകളിലൂടെ അവതരിപ്പിച്ച സംവിധായകൻ സത്യൻ അന്തിക്കാട് കുട്ടികളുമായി ഓണ്‍ലൈനിൽ സംവദിക്കുന്പോഴാണ് ഈ ഉപദേശം നൽകിയത്. തൃശൂർ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ഒആർസി പദ്ധതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് കുട്ടികളും സത്യൻ അന്തിക്കാടും വിശേഷങ്ങൾ പങ്കുവെച്ചത്. കുട്ടികളോടു ചേർന്നുനിന്ന് അവരെ ചൂഷണം ചെയ്യുന്നവർ സമൂഹത്തിൽ ഉണ്ടെന്നും ഇവിടെ കുട്ടികൾ പലപ്പോഴും നിസഹായരായി പോകുന്നുവെന്നും ഒആർസി പദ്ധതിയുടെ സെലിബ്രിറ്റി മെൻഡർ കൂടിയായ സത്യൻ അന്തിക്കാട് ചൂണ്ടിക്കാട്ടി. സിനിമാ മേഖലയിൽ കുട്ടികളെക്കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിക്കുന്നുണ്ടോ എന്ന കുട്ടികളുടെ ചോദ്യത്തിന്, അത് ഒരിക്കലും സംഭവിക്കുന്നില്ലെന്നു സത്യൻ അന്തിക്കാട് മറുപടി നൽകി. കുട്ടികളോടുള്ള സൗഹാർദപൂർണമായ ഇടപെടൽ മാത്രമാണ് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ആത്മവിശ്വാസം നൽകുന്നതെന്നും…
Read Moreബുക്ക് ചെയ്തവർ വാക്സിനെടുക്കാൻ പോകേണ്ട! വാക്സിൻ ക്ഷാമം മൂലം വീണ്ടും ഇവിടെ വാക്സിനേഷൻ മുടങ്ങുന്നു
സ്വന്തം ലേഖകൻ തൃശൂർ: വാക്സിൻ ക്ഷാമം മൂലം ജില്ലയിൽ വീണ്ടും വാക്സിനേഷൻ മുടങ്ങുന്നു. കോവാക്സിൻ ലഭ്യമാകാത്ത സാഹചര്യത്തിലാണ് വാക്സിനേഷൻ തടസപ്പെടുന്നത്. 45 വയസിനു മുകളിലുള്ളവർക്കായി കേന്ദ്രത്തിൽനിന്നും ലഭിക്കേണ്ടിയിരുന്ന കോവാക്സിൻ ജില്ലയിൽ നിലവിൽ ലഭ്യമായിട്ടില്ലാത്തതിനാൽ ഈ വാക്സിനുവേണ്ടി ബുക്ക് ചെയ്തവർക്കു തത്കാലം വാക്സിനേഷൻ നടത്താൻ സാധിക്കുന്നതല്ല എന്നു ജില്ലാ ആരോഗ്യവകുപ്പ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചു. ഇപ്പോൾ ജില്ലയിൽ ലഭ്യമായിട്ടുള്ളതു 45 വയസിനു മുകളിലുള്ളവർക്കായുള്ള കോവിഷീൽഡ് വാക്സിനാണെന്നും കോവാക്സിൻ ജില്ലയിൽ ലഭ്യമാകുന്ന മുറയ്ക്കു വിവരം വാക്സിനെടുക്കേണ്ടവരെ അറിയിക്കുമെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ കോവാക്സിനു വേണ്ടി ബുക്ക് ചെയ്തവർ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കു വരേണ്ടതില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ജെ.റീന അറിയിച്ചു. വാക്സിൻ സ്റ്റോക്ക് തീർന്നതിനാൽ കഴിഞ്ഞദിവസം വാക്സിനേഷൻ ജില്ലയിൽ തടസപ്പെട്ടിരുന്നു.
Read Moreഇവിടെ ഒരു രൂപക്ക് ആംബുലൻസ് ! ആംബുലൻസിന്റെ സേവനം ലഭ്യമാകാന്‍ വിളിക്കൂ 8592900108 നമ്പറിൽ; ഇങ്ങനെ ഒരു തീരുമാനമെടുക്കാനുള്ള കാരണം…
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു രൂപക്ക് ആംബുലൻസ് സർവീസ് ആരംഭിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പത്തനംതിട്ടയിലെ യുവജന നേതാക്കൾ ചേർന്ന് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് പലപ്പോഴും ചികിത്സാ ചെലവ് താങ്ങാൻ സാധിക്കാറില്ല. അത്തരം അവസരങ്ങളിൽ ആംബുലൻസ് ചെലവ് വലിയ ഭാരമായി മാറുന്ന സ്ഥിതിയാണുള്ളത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ആംബുലൻസ് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. പൂർണമായും സേവന വ്യവസ്ഥയിലാണ് ആംബുലൻസ് സർവീസ് നടത്തുന്നത്. ആരോടും കണക്ക് പറഞ്ഞ് പണം വാങ്ങുകയില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആംബുലൻസ് ഓടിക്കുന്നത്. ആംബുലൻസിൽ സ്ഥാപിച്ചിരിക്കുന്ന വഞ്ചിയിൽ ഒരു രൂപ നാണയം നിക്ഷേപിക്കുന്നവർക്ക് ഈ വാഹനം ഉപയോഗിക്കാവുന്നതാണ്. കൂടുതൽ പണം നിക്ഷേപിക്കാൻ കൈയിൽ ഉണ്ടെങ്കിൽ മാത്രം അവർക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. കൂടുതൽ പണം…
Read More