ഒഴിവു സമയങ്ങളില്‍ സ്‌കൂളിലെ പെണ്‍കുട്ടികളെ മുറിയിലേക്ക് വിളിക്കും ! പിന്നീട് താന്‍ കൃഷ്ണനും കുട്ടികള്‍ ഗോപികമാരുമാണെന്നു പറഞ്ഞ് നഗ്നനൃത്തം; സ്വയം പ്രഖ്യാപിത ആള്‍ദൈവം ഒളിവില്‍…

ലൈംഗികപീഡനക്കേസില്‍ ചെന്നൈയിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തെ തിരഞ്ഞ് പോലീസ്. അറസ്റ്റ് ഭയന്ന് ഇയാള്‍ ഒളിവിലാണ്. ഇയാളെ പൊക്കാന്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.

ചെന്നൈയിലെ ശിവശങ്കര്‍ ബാബയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബാബയുടെ ആശ്രമത്തോടു ചേര്‍ന്നുള്ള കേളമ്പാക്കത്തെ സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടികളെ ഇയാള്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

സ്‌കൂള്‍ കുട്ടികളെ നഗ്‌നനൃത്തത്തിനു നിര്‍ബന്ധിച്ചു എന്നു വരെയാണ് പരാതി ഉയര്‍ന്നതോടെയാണ് ചെങ്കല്‍പേട്ട് പോലീസാണ് പോക്‌സോ അടക്കമുള്ള ഗുരുതര വകുപ്പ് ചുമത്തിയിരിക്കുന്നത്.

കേളമ്പാക്കത്ത് ഇയാള്‍ സ്ഥാപിച്ചിട്ടുള്ള അറുപത് ഏക്കറിലേറെ പരന്നുകിടക്കുന്ന ആശ്രമം സമ്പന്നര്‍ക്കിടയില്‍ പ്രശസ്തമാണ്. ഇവിടെ ഇയാളുടെ ദര്‍ശനം തേടി അടുത്തകാലത്ത് വരെ അനേകര്‍ എത്താറുമുണ്ടായിരുന്നു.

ആശ്രമത്തോടു ചേര്‍ന്നുള്ള സ്‌കൂളിലെ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ബാബ ഉപയോഗിക്കാറുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സംഗതി വിവാദമായി.

ആശ്രമത്തോടു ചേര്‍ന്നുള്ള സ്‌കൂളിലെ പെണ്‍കുട്ടികളെ ഒഴിവുസമയങ്ങളില്‍ ബാബ മുറിയിലേക്കു വിളിക്കുന്നതും പതിവായിരുന്നെന്നാണ് വിവരം.

കൃഷ്ണനും ഗോപികമാരുമെന്ന് വിശ്വസിപ്പിച്ച് കുട്ടികളുടെ വസ്ത്രങ്ങളഴിച്ചു വച്ചതിനുശേഷം ഒന്നിച്ചു നൃത്തം ചെയ്യിപ്പിക്കുമെന്നാണു പ്രധാന പരാതി.

കൂടാതെ പരീക്ഷയ്ക്ക് പഠിച്ചതു മറക്കാതിരിക്കാന്‍ കുട്ടികളെ ചുംബിക്കുന്നതും ഇയാളുടെ പതിവായിരുന്നു. ഇക്കാര്യം കയറിപ്പിടിക്കലായിരുന്നു എന്നും പരാതിയിലുണ്ട്.

നാണക്കേടും പിന്നെ മാതാപിതാക്കള്‍ക്ക് ബാബയിലുള്ള വിശ്വസവും കാരണം പല കുട്ടികളും വിവരം പുറത്തുപറയാന്‍ മടി കാട്ടിയിരുന്നു.

അതുകൊണ്ടു തന്നെ ഇവരില്‍ പലരും വിവരം പുറത്തു പറഞ്ഞിരുന്നുമില്ല. എന്നാല്‍ അടുത്തിടെ പത്മശേഷാദ്രി ബാലഭവനിലെ അദ്ധ്യാപകന്റെ ലൈംഗികാതിക്രമങ്ങള്‍ വാര്‍ത്തയായതോടെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ തയ്യാറായി രംഗത്ത് വന്നതാണ് ബാബയെ കുടുക്കിയത്. അറസ്റ്റ് ഉറപ്പായതോടെ ശിവശങ്കര്‍ ബാബ മുങ്ങുകയും ചെയ്തു. ഇയാള്‍ രാജ്യം വിട്ടതായാണ് സൂചന.

Related posts

Leave a Comment