മലയാള സിനിമയില്‍ വീണ്ടും ആക്ഷനും കട്ടും ശബ്ദം ഉയര്‍ന്നു തുടങ്ങി. കോവിഡിന്റെ ആഗമനത്തോടെ തകര്‍ന്നു തരിപ്പിണമായതാണ് സിനിമാ ലോകം. തിയറ്ററുകള്‍ അടച്ചിടുകയും ഷൂട്ടിംഗ് നിന്നു പോവുകയും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പോലും സാധ്യമാകാതിരുന്നിടത്തു നിന്നും തിരിച്ചു വരവിനൊരുങ്ങുകയാണ് ഇപ്പോള്‍. എന്നാല്‍ കേരളത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പോലും പാലിച്ചുകൊണ്ട് ഷൂട്ടിംഗ് നടത്താന്‍ അനുമതിയില്ലാത്തതാണ് മലയാള സിനിമയെ അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പ്രതിസന്ധി. ഇതിനെ പ്രതിരോധിക്കാന്‍ അന്യ സംസ്ഥാനങ്ങളില്‍ ചിത്രീകരണം നടത്തി പ്രതിരോധം തീര്‍ക്കുകയാണ് സിനിമാ പ്രവര്‍ത്തകരും. അതേ, മലയാള സിനിമ ഔട്ട് ഓഫ് സ്റ്റേഷനിലാണ്… ഷെഡ്യൂള്‍ പാക്കപ്പ് കോവിഡിനു മുമ്പും ആദ്യ ഘട്ട കോവിഡ് വ്യാപനത്തിനും ശേഷം സിനിമാ ലോകം ചലിച്ചു തുടങ്ങിയപ്പോഴുമായി ഷൂട്ടിംഗ് തീര്‍ത്ത 50-ല്‍ അധികം ചിത്രങ്ങളാണ് ഇവിടെ പെട്ടിയിലിരിക്കുന്നത്. ഇടക്കാലത്ത് നിയന്ത്രണങ്ങളോടെ ഷൂട്ടിംഗ് നടത്തി പ്രേക്ഷകര്‍ക്കു മുമ്പില്‍ സിനിമകള്‍ എത്തുകയും ചെയ്തിരുന്നു. തിയറ്ററുകള്‍ തുറന്നതും അതിനൊപ്പം…
Read MoreDay: July 18, 2021
നമ്മൾ തോൽക്കണമെന്നു വിചാരിച്ചാലല്ലാതെ ആർക്കും നമ്മെ തോൽപ്പിക്കാനാവില്ല! ആരുടെ മുമ്പിലും തോൽക്കരുത്; എസ്ഐ ആനി ശിവ പറയുന്നു…
കൂത്തുപറമ്പ്: നമ്മൾ തോൽക്കണമെന്നു വിചാരിച്ചാലല്ലാതെ ആർക്കും നമ്മെ തോൽപ്പിക്കാനാവില്ലെന്നും ആരുടെയും മുമ്പിൽ തോറ്റുകൊടുക്കരുതെന്നും സാഹചര്യങ്ങളെ വെല്ലുവിളിച്ച് നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൊണ്ട് സബ് ഇൻസ്പെക്ടർ പദവിയിലെത്തിയ ആനിശിവ. നിർമലഗിരി കോളജ് എൻഎസ്എസ് സംഘടിപ്പിച്ച സ്റ്റിൽ ഐ റൈസ് എന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ. ജീവിതത്തിൽ സന്തോഷമാണ് പ്രധാനം. അതിന് ജീവിത വിജയമാണ് ആവശ്യം. മാർക്കിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല നമ്മുടെ ജീവിത വിജയം. അതൊന്നുമല്ല വിജയം നിശ്ചയിക്കുന്നത് നമ്മുടെ വിൽ പവറാണ്. നാം വിചാരിച്ചാൽ നേടാൻ പറ്റാത്തതായി ഒന്നുമില്ല. അതിന് നാമാരാണെന്ന് തിരിച്ചറിയുകയും കണ്ടെത്തുകയും വേണമെന്നും അവർ പറഞ്ഞു. പ്രിൻസിപ്പൽ ഡോ. കെ.വി. ഔസേപ്പച്ചൻ അധ്യക്ഷത വഹിച്ചു.ഡോ. ദീപാ മോൾ മാത്യു, ടി.സി ഗോപിക, സ്വാതി ബാലകൃഷ്ണൻ സജ്ജയ്, ആർഷജോണി, സെസി തോമസ് എന്നിവർ പ്രസംഗിച്ചു
Read Moreജാഗ്രതയോടെ ഉപയോഗപ്പെടുത്തണം! കോവിഡ് നിയന്ത്രണങ്ങളിലെ ഇളവ്; കുട്ടികളെയും മുതിർന്നവരെയുമായെത്തുന്ന വാഹനം പിടിച്ചെടുക്കുമെന്ന് പോലീസ്
കോഴിക്കോട്: ബക്രീദിനോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങൾക്ക് 18, 19, 20 തീയതികളിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രോട്ടോകോൾ പാലിച്ച് മാത്രമേ പ്രവർത്തിക്കാവൂവെന്ന് സിറ്റി പോലീസ്. പത്തുവയസിന് താഴെയുള്ള കുട്ടികളും മുതിർന്ന പൗരന്മാരും പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രവേശിക്കുന്നത് ഒഴിവാക്കണം. കുട്ടികളെയും മുതിർന്നപൗരന്മാരെയും കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ ജില്ലയിലെ എല്ലാ ഒാഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് സിറ്റി പോലീസ് മേധാവി എ.വി.ജോർജ് അറിയിച്ചു. എല്ലാ കടകളും അവയുടെ വലിപ്പത്തിനനുസരിച്ച് സാമൂഹിക അകലം പാലിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. അലകം ഉറപ്പുവരുത്താൻ മാർക്കിങ് നടത്തുകയും തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യണം. കടകളിലേക്ക് ആളുകൾ കൂട്ടമായി എത്തിയാൽ നിശ്ചിത എണ്ണംആളുകളെ പ്രവേശിപ്പിച്ചശേഷം ഷട്ടർ പകുതി താഴ്ത്തി വെക്കുകയും ഉള്ളിലുള്ള ആളുകൾ പുറത്തിറങ്ങുന്ന മുറക്ക് മാത്രം ബാച്ചുകളായി മറ്റുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്യണം. നിയന്ത്രണങ്ങൾ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾ…
Read Moreതൊഴിലുറപ്പ് ജോലികഴിഞ്ഞ് മടങ്ങിവരുമ്പോള്‍..! ഭർത്താവിനെ മർദിക്കുന്നത് തടഞ്ഞ വീട്ടമ്മയ്ക്ക് ക്രൂര; മർദനം; സംഭവം ചെറുതോണിയില്‍
ചെറുതോണി: ഭർത്താവിനെ ഏതാനും യുവാക്കൾചേർന്ന് മർദിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് ക്രൂര മർദനം. മുരിക്കാശേരി – തേക്കിൻതണ്ട് മുണ്ടക്കൽ ഷാജിയുടെ ഭാര്യ മോളിക്കാണ് മർദനമേറ്റത്. ഇവർ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകുന്നേരം മോളി തൊഴിലുറപ്പ് ജോലികഴിഞ്ഞ് മടങ്ങിവരുന്പോൾ ഭർത്താവ് ഷാജിയെ അയൽവാസികളായ യുവാക്കൾചേർന്ന് മർദിക്കുന്നതാണ് കണ്ടത്. മോളി തടസംപിടിച്ചപ്പോഴാണ് മർദനമേറ്റതെന്ന് പരാതിയിൽ പറയുന്നു. തലയിലും മുഖത്തും ക്ഷതമേറ്റ മോളി നിലത്തുവീഴുകയായിരുന്നു. ഷാജി മുറിക്കാശേരി പോലീസിൽ പരാതിനൽകി. മുരിക്കാശേരിയിലെ സ്വയം സഹായ സംഘത്തിൽനിന്നും വായ്പയെടുത്തതിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നു പറയുന്നു. എന്നാൽ സംഭവം വസ്തുതാവിരുദ്ധമാണെന്നും തന്റെ പിതാവിനെ ഫോണിലൂടെ ഷാജി ചീത്തവിളിച്ചത് ചോദ്യംചെയ്യുക മാത്രമാണ് ഉണ്ടായതെന്നും സംഭവത്തിലെ എതിർകക്ഷി രാജേഷ് പറഞ്ഞു. രാജേഷും സഹോദരൻ രജീഷും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുരിക്കാശേരി പോലീസ് കേസെടുത്ത്…
Read Moreഇയാള്‍ ജയിലിലായിരുന്നു…! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ
രംഗറെഡ്ഡി: തെലുങ്കാനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. രംഗറെഡ്ഡിയിലാണ് സംഭവം. സാദാപ്പള്ളി സായ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. വേറെയും കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍ ജയിലിലായിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങി വനസ്താലിപുരത്ത് ഒരു ചായക്കടയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. ഇവിടെ വച്ചാണ് ഇയാൾ പെൺകുട്ടിയുമായി പരിചയത്തിലായത്. ജൂലൈ 14ന് പെണ്‍കുട്ടി തനിച്ചാണെന്ന് മനസിലാക്കിയ സായ്കുമാര്, സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Read Moreഒല ഇലക്ടിക് സ്കൂട്ടറിന് ഒരു ദിവസംകൊണ്ട് ഒരു ലക്ഷം ബുക്കിംഗ്! വാഹനം ബുക്ക് ചെയ്യേണ്ടത് 499 രൂപ അടച്ച്
മുംബൈ: ഒല ഇലക്ട്രിക് സ്കൂട്ടറിന് 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ബുക്കിംഗ് ലഭിച്ചതായി കന്പനി. വ്യാഴാഴ്ച വൈകുന്നേരമാണ് സ്കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചത്. 499 രൂപ അടച്ചാണ് വാഹനം ബുക്ക് ചെയ്യേണ്ടത്. അതേസമയം, പുതിയ ഇലക്ട്രിക് സ്കൂട്ടറിന്റെ വിലയും മറ്റു വിശദാംശങ്ങളും വരുന്ന ദിവസങ്ങളിൽ കന്പനി പുറത്തുവിടുമെന്നാണ് വിവരം. തമിഴ്നാട്ടിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഒലയുടെ നിർമാണ പ്ലാന്റിലാകും പുതിയ സ്കൂട്ടറുകൾ നിർമിക്കുക.
Read Moreവൃദ്ധമാതാപിതാക്കളെ അവഗണിക്കുന്ന മക്കളും മരുമക്കളും ശ്രദ്ധിക്കുക! മാതാപിതാക്കളെ മറന്നാൽ ആറുമാസം തടവും പിഴയും; വയോജന സംരക്ഷണ ഭേദഗതി ബിൽ തിങ്കളാഴ്ച അവതരിപ്പിക്കും
ന്യൂഡൽഹി: വൃദ്ധമാതാപിതാക്കളെ അവഗണിക്കുന്ന മക്കളെയും മരുമക്കളെയും പ്രതിക്കൂട്ടിലാക്കാനുള്ള വയോജന സംരക്ഷണ ഭേദഗതി ബിൽ തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും. 2019 ഡിസംബർ 11ന് ലോക്സഭയിൽ അവതരിപ്പിച്ച ബിൽ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടിരുന്നു. കരട് ബില്ലിലെ വ്യവസ്ഥകളും നിർവചനങ്ങളും വൃദ്ധമാതാപിതാക്കളുടെ സംരക്ഷണവും ക്ഷേമവും സംബന്ധിച്ചു നിയമപരമായി ഒരു തരത്തിലുള്ള അവ്യക്തതയ്ക്കും ഇടനൽകുന്നില്ല എന്ന വിലയിരുത്തലോടെയാണ് കഴിഞ്ഞ ജനുവരി 29ന് സ്റ്റാൻഡിംഗ് കമ്മിറ്റി ഇതു സംബന്ധിച്ച റിപ്പോർട്ട് ലോക്സഭയിൽ വച്ചത്. മാതാപിതാക്കൾക്കുള്ള ജീവനാംശം എന്നാൽ പണത്തിനു പുറമേ അവരുടെ സംരക്ഷണവും പരിചരണവുംകൂടി ഉറപ്പുവരുത്തുന്ന വ്യവസ്ഥകളാണ് ബില്ലിൽ ഉള്ളതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. മാതാപിതാക്കളെയും മുതിർന്നവരെയും കരുതിക്കൂട്ടി പീഡിപ്പിക്കുകയും അവഗണിച്ച് ഉപേക്ഷിക്കുകയും ചെയ്യുന്ന മക്കൾക്കും ബന്ധുക്കൾക്കും ആറു മാസം തടവും പതിനായിരം രൂപയും ശിക്ഷ ഉറപ്പാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ. ഒന്നുകിൽ തടവോ അല്ലെങ്കിൽ പിഴയോ രണ്ടും ഒരുമിച്ചോ…
Read Moreആറ് മാസത്തിനിടെ 1,352 കേസുകള്‍! സംസ്ഥാനത്ത് പോക്സോ കേസുകള്‍ വര്‍ധിക്കുന്നു; ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ…
കൊച്ചി: സ്ത്രീധന പീഡനങ്ങള്‍ സംബന്ധിച്ചുള്ള കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നതിനിടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളിലും കുറവില്ലെന്ന് വ്യക്തമാക്കി കണക്കുകള്‍. സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1,352 പോക്സോ കേസുകളാണ്. കഴിഞ്ഞ വര്‍ഷം ആകെ രജിസ്റ്റര്‍ ചെയ്തത് 3,019 കേസുകളാണ്. ഈ വര്‍ഷം ആറു മാസം പിന്നിടുമ്പോള്‍ തന്നെ ഇത്തരം കേസുകള്‍ 1,500നോട് അടുക്കുന്നത് ആശങ്ക ഉളവാകുന്നതാണ്. 2018ല്‍ ക്രൈം റിക്കാഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 4,253 കുട്ടികളാണ് പല രീതിയിലുള്ള പീഡനങ്ങള്‍ക്ക് ഇരയായത്. 2019 ല്‍ അത് 4,553 ആയി വര്‍ധിച്ചു. 2018ല്‍ പോക്സോ കേസുകളുടെ എണ്ണം 3,179 ആയിരുന്നെങ്കില്‍, 2019ല്‍ ഇത് 3,609 ആയി ഉയര്‍ന്നു. വളര്‍ത്തു മാതാപിതാക്കള്‍, മനോദൗര്‍ബല്യമുള്ളവര്‍, മദ്യപരായ മാതാപിതാക്കള്‍ എന്നിവരുള്ള കുടുംബങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ള മാതാപിതാക്കളോ സഹോദരങ്ങളോ ഉള്ള കുടുംബങ്ങള്‍, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികളാണ് കൂടുതല്‍ അതിക്രമങ്ങള്‍ നേരിടുന്നത്.…
Read Moreകരുതിയിരിക്കുക… അടുത്ത ഇര നിങ്ങളാകാം..! എസ്ബിഐ യോനോ തടസപ്പെട്ടെന്നു സന്ദേശം, ലിങ്കില്‍ ഒളിഞ്ഞിരിക്കുന്നത് വൻ തട്ടിപ്പ്
തൃശൂർ: ബാങ്കിൽനിന്നാണെന്ന വ്യാജേന മൊബൈൽ ഫോണുകളിലേക്കു സന്ദേശം അയച്ച് പണം തട്ടിയെടുക്കുന്നു. തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം വിഭാഗമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പു നൽകുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നാണെന്ന വ്യാജേനയാണ് സന്ദേശങ്ങൾ എത്തുന്നത്. ഇടപാടുകാരുടെ എസ്ബിഐ യോനോ ആപ്ലിക്കേഷൻ സർവീസ് തടസപ്പെട്ടിരിക്കുകയാണെന്നും അപ്ഡേറ്റ് ചെയ്തു പുനരാരംഭിക്കാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സന്ദേശം. സന്ദേശം ശരിയാണെന്നു ധരിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകിയവർക്ക് അക്കൗണ്ടിലെ പണം നഷ്ടമായെന്നു പോലീസ് വെളിപ്പെടുത്തുന്നു. യഥാർഥ സന്ദേശമാണെന്നു വിശ്വസിച്ച് ഉപഭോക്താവ്, ലിങ്കിൽ ക്ലിക്ക് ചെയ്താൽ ബാങ്കിന്റേതെന്നു തോന്നുന്ന വെബ്സൈറ്റിലേക്കാണു പ്രവേശിക്കുന്നത്. അവിടെ യൂസർനെയിം, പാസ്വേഡ്, ഒടിപി എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുന്നു. ബാങ്കിന്റെ യഥാർഥ വെബ്സൈറ്റ് ആണെന്നു തെറ്റിദ്ധരിച്ച് ഉപഭോക്താവ് വിവരങ്ങൾ നൽകുന്നു. യഥാർഥത്തിൽ തട്ടിപ്പുസംഘത്തിന്റെ വ്യാജ വെബ്സൈറ്റിലേക്കു പാസ്വേഡ് അടക്കമുള്ള വിവരങ്ങൾ ചോരുകയാണു ചെയ്യുന്നത്. ഒടിപി…
Read Moreഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2361.25 അടിയായി ഉയർന്നു! ഒരുദിവസത്തിനിടെ ഉയർന്നത് മൂന്നടിയോളം വെള്ളം
തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2361.25 അടിയായി ഉയർന്നു. സംഭരണശേഷിയുടെ 56 ശതമാനമാണിത്. ഒരുദിവസത്തിനിടെ മൂന്നടിയോളം വെള്ളമാണ് ഇടുക്കിഅണക്കെട്ടിൽ ഉയർന്നത്. പദ്ധതി പ്രദേശത്ത് കഴിഞ്ഞ രണ്ടുദിവസമായി സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുന്നുണ്ട്. ഇത് അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തിവർധിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ഏഴിലെ കണക്കനുസരിച്ച് പദ്ധതി പ്രദേശത്ത് 32 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. വൈദ്യുതി ബോർഡിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 53 ശതമാനം വെള്ളമാണ് നിലവിലുള്ളത്. ജലനിരപ്പുയർന്നതിനെ തുടർന്നു കല്ലാർകുട്ടി,ലോവർപെരിയാർ, മലങ്കര അണക്കെട്ടുകൾ തുറന്നുവിട്ടിരിക്കുകയാണ്.
Read More